Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മന്ത്രി ശ്രമിച്ചത് തനിക്കെതിരെ അപകീർത്തികരമായി പരാമർശം നടത്തിയ ആളെ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തി നാടു കടത്താൻ; കേന്ദ്രസർക്കാരോ കോടതിയോ അറിയാതെ ഇത് ചെയ്യുന്നത് ക്രിമിനൽ കുറ്റം; ഈ പ്രവാസിയെ ഡിപോർട്ട് ചെയ്‌തോ എന്ന് കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ; അലാവുദീനായുള്ള ശുപാർശയിലും അന്വേഷണം; സ്വപ്‌നയുടെ മൊഴിയിൽ സത്യമുണ്ടെങ്കിൽ മന്ത്രി ജലീൽ അഴിക്കുള്ളിലാകും

മന്ത്രി ശ്രമിച്ചത് തനിക്കെതിരെ അപകീർത്തികരമായി പരാമർശം നടത്തിയ ആളെ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തി നാടു കടത്താൻ; കേന്ദ്രസർക്കാരോ കോടതിയോ അറിയാതെ ഇത് ചെയ്യുന്നത് ക്രിമിനൽ കുറ്റം; ഈ പ്രവാസിയെ ഡിപോർട്ട് ചെയ്‌തോ എന്ന് കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ; അലാവുദീനായുള്ള ശുപാർശയിലും അന്വേഷണം; സ്വപ്‌നയുടെ മൊഴിയിൽ സത്യമുണ്ടെങ്കിൽ മന്ത്രി ജലീൽ അഴിക്കുള്ളിലാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രി കെ.ടി. ജലീലിന് കുരുക്കു മറുകുന്നു. ജലീൽ ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ 2 കാര്യങ്ങളും ഗുരുതര കുറ്റകൃത്യത്തിന്റെ സ്വഭാവമുള്ളതായാണ് വിദേശകാര്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ മൊഴി കേന്ദ്ര ഏജൻസികൾ വിശദമായി അന്വേഷിക്കും. ദുബായിൽ ജോലി ചെയ്യുന്ന മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാൻ യുഎഇ കോൺസൽ ജനറലിന്റെ സഹായം തേടിയെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. വ്യക്തിവിരോധം തീർക്കാനായിരുന്നു ഈ ഇടപെടൽ.

ദുബായിൽ ജലീലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ ആളെയാണ് നാടുകടത്തിപ്പിക്കാൻ ശ്രമിച്ചത്. ഈ സംഭവത്തിന്റെ നിജസ്ഥിതി കേന്ദ്ര ഏജൻസി പരിശോധിക്കും. തീർത്തും നിയമ വിരുദ്ധമാണ് ഇത്. കേന്ദ്രസർക്കാരിനെ അറിയിക്കാതെ ഇന്ത്യക്കാരനെ നാടുകടത്തിപ്പിക്കാൻ ആർക്കും അധികാരമോ അവകാശമോ ഇല്ല. ഇതിനാണ് ജലീൽശ്രമിച്ചത്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ അന്വേഷിക്കും. ഈ പ്രവാസിയെ ഇന്ത്യയിലേക്കു നാടുകടത്തിയോ എന്നതും പരിശോധിക്കുന്നുണ്ട്. കോടതി ഉത്തരവും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവും ഇല്ലാതെ ഇത്തരമൊരു ഇടപെടൽ മന്ത്രി നടത്തിയിട്ടുണ്ടെങ്കിൽ അതിനെതിരെ കർശന നടപടി ഉണ്ടാകും.

കുറ്റകരമാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അലാവുദീൻ എന്നയാൾക്കു കോൺസുലേറ്റിൽ ജോലി ലഭിക്കാൻ ജലീൽ ഇടപെട്ടു എന്നതാണ് അന്വേഷണത്തിലുള്ള രണ്ടാമത്തെ കാര്യം. ഇതും മന്ത്രിയെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതാണ്. ഇതും പരിശോധിക്കും. കാന്തപുരത്തിനെതിരേയും മറ്റൊരു മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും പരാമർശമുണ്ട്. എന്നാൽ ഇതൊന്നും തെളിയിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല. കോൺസുലേറ്റിൽ അടച്ചിട്ട മുറിയിൽ കോൺസുലുമായി കാന്തപുരം സംസാരിച്ച സാഹചര്യത്തെ കുറിച്ചും വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കും. മകന്റെ ജോലികാര്യത്തിനായിരുന്നു കടകംപള്ളിയുടെ വരവ്.

മുഖ്യമന്ത്രിക്ക് സ്വപ്നയെ അടുത്തറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി വ്യക്തമാക്കുന്നത്. സ്പനയുടെ അച്ഛൻ മരിച്ചപ്പോൾ നേരിട്ടു വിളിച്ചാണ് മുഖ്യമന്ത്രി അനുശേചനം അറിയിച്ചത്. മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗികബന്ധം മാത്രമെന്ന് അവകാശപ്പെടുന്ന സ്വപ്ന സുരേഷിന്റെ മൊഴിയിൽ, ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ സ്വീകരിക്കേണ്ടവിധം ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായും പറയുന്നുണ്ട്. ഖുർ ആനും ഈന്തപ്പഴവും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് ജലീൽ കോൺസുലേറ്റിലെത്തിയത്. സംഭാവന വാങ്ങുന്നതിന് കാന്തപുരം അബൂബക്കർ മുസലിയാരും മകനും നിരവധി തവണ കോൺസുലേറ്റിലെത്തിയിട്ടുണ്ട്.

ശിവശങ്കറിന്റെ ശുപാർശയിലാണ് സ്പേസ് പാർക്കിൽ ജോലി കിട്ടിയത്. കള്ളക്കടത്തിനെപ്പറ്റി കോൺസൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ കോൺസൽ ജനറലിന്റെ പേരിലും തങ്ങൾ കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയെക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത് മൊഴി നൽകി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി.ജലീലും നിരവധി തവണ കോൺസുലേറ്റിലെത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതിയായ കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത്തും മൊഴി നൽകി. കടകംപള്ളി സുരേന്ദ്രൻ മകന് യുഎഇയിൽ ജോലി തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയത്.

കാന്തപുരം എ.പി.അബൂബക്കർ മുസലിയാരും കോൺസുലേറ്റിൽ നിരവധി തവണ വന്നിരുന്നു. സംഭാവനയും വൻ തോതിൽ ഖുർ ആൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നും സരിത്ത് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP