ആദ്യം എൻഐഎ ചോദ്യം ചെയ്യുന്ന അധികാരത്തിലുള്ള മന്ത്രി; അതീവ രഹസ്യമായ ചോദ്യം ചെയ്യൽ അനിൽ ഇമാനുവലിന് ചോർന്ന് കിട്ടിയത് പുലർച്ചെ നാലരയ്ക്ക്; അഞ്ചു മണിയോടെ എൻഐഎ ഓഫീസിന്റെ പരിസരത്ത് എത്തിയത് ട്രാക് സ്യൂട്ട് ഇട്ട് പ്രഭാത നടത്തത്തിനുള്ള പരിസരവാസിയെ പോലെ; പുലർച്ചെ ആറു മണിക്ക് മന്ത്രി എത്തിയങ്കിലും ചോദ്യം ചെയ്യേണ്ടവർ എത്തിയത് എട്ട് മണിക്ക് ശേഷവും; കാർ യാത്രയിൽ നിറച്ചതു മുഴുവൻ നാടകീയത; കെടി ജലീൽ ചോദ്യം ചെയ്യലിന് എത്തി അപൂർവ്വത സ്വന്തമാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ദേശീയ അന്വേഷണ ഏജൻസി അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം. ടി.ആർ. സെലിയാങ്ങിനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയപ്പോൾ അദ്ദേഹം നാഗാലാൻഡ് മുഖ്യമന്ത്രിയായിരുന്നുവെങ്കിലും ചോദ്യം ചെയ്യൽ നടക്കുമ്പോഴേക്കും പദവി നഷ്ടമായിരുന്നു. 2009 ൽ രൂപീകരിച്ച ശേഷം ആദ്യമായി എൻഐഎ ചോദ്യം ചെയ്ത മന്ത്രിയായി അതുകൊണ്ട് തന്നെ ജലീൽ മാറുകയാണ്. ജമ്മുകശ്മീരിൽ ഒമർ അബ്ദുല്ല മന്ത്രിസഭയിൽ അംഗമായിരുന്ന ഗുലാം മുഹമ്മദ് സരൂരിക്കെതിരെയും എൻഐഎ കേസെടുത്തിട്ടുണ്ട്. 2 തവണ മന്ത്രി ആയിരുന്നു സരൂരി. ഭീകരസംഘടന ഹിസ്ബുൽ മുജാഹിദീന്‍ ധനസഹായം നൽകി എന്നായിരുന്നു കേസ്.
മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലെ സർക്കാർ എൻഐഎയ്ക്കു രൂപം നൽകിയത്. ഭീകരസംഘടനകളെക്കുറിച്ചും അവർക്കു ലഭിക്കുന്ന വിദേശസഹായത്തെക്കുറിച്ചുമാണ് ആദ്യകാലത്ത് അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് അന്വേഷണ പരിധി വിപുലീകരിക്കുന്ന ഭേദഗതികൾ കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട എൻഐഎ ഓഫിസിലേക്കും തിരിച്ചുമുള്ള മന്ത്രി കെ.ടി. ജലീലിന്റെ കാർ യാത്രകളിൽ നാടകീയത നിറഞ്ഞിരുന്നു. അതീവരഹസ്യമായി തിരുവനന്തപുരത്തു നിന്ന് ഇന്നലെ പുലർച്ചെ കളമശേരി പത്തടിപ്പാലം ഗവ. ഗെസ്റ്റ് ഹൗസിലെത്തി. ഔദ്യോഗിക വാഹനം പക്ഷേ, ഗെസ്റ്റ് ഹൗസിൽ പാർക്ക് ചെയ്തില്ല.
അവിടെനിന്ന് മുൻ എംഎൽഎ എ.എം. യൂസഫിന്റെ കാറിലാണ് 6 മണിക്ക് കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിയത്. ഔദ്യോഗിക വാഹനം മുപ്പത്തടം ഭാഗത്ത് പഴ്സനേൽ സ്റ്റാഫിന്റെ വീട്ടുപരിസരത്ത് നിർത്തിയിട്ടതായാണു സൂചന. ചോദ്യം ചെയ്യലിനു ശേഷം എൻഐഎ ഓഫിസിൽ നിന്നു മടങ്ങിയ മന്ത്രി, കുണ്ടന്നൂരിൽ വച്ച് ഔദ്യോഗിക വാഹനത്തിലേക്കു മാറിക്കയറി. മന്ത്രി ജലീൽ തന്റെ വീട്ടിൽ വന്നില്ലെന്നും പുലർച്ചെ 3 മണി കഴിഞ്ഞപ്പോഴാണു വിളിച്ചതെന്നും മുൻ എംഎൽഎ എ.എം.യൂസഫ് പ്രതികരിച്ചിട്ടുണ്ട്. ഡ്രൈവറെ വിളിക്കാമോ എന്നു ചോദിച്ചു. അര മണിക്കൂറിനകം ഡ്രൈവറെത്തി. 10 മിനിറ്റിനകം ഗെസ്റ്റ് ഹൗസിനു സമീപത്തെത്തുമെന്നും അവിടേക്കു വണ്ടി വിടാനും ആവശ്യപ്പെട്ടു.
മന്ത്രി ഗെസ്റ്റ്ഹൗസിനു പുറത്തുവച്ച് കാറിൽ മാറിക്കയറുകയാണു ചെയ്തത്. ഡ്രൈവറും വണ്ടിയുമായി പോവുകയാണെന്നും എൻഐഎ ഓഫിസിൽ രാവിലെ എത്തണമെന്നും വീണ്ടും വിളിച്ച് അറിയിച്ചു. '2006 11 ൽ നിയമസഭയിൽ ഒരേ ബെഞ്ചിലാണു ഞാനും ജലീലും ഇരുന്നത്. അക്കാലത്തും മന്ത്രിയായ ശേഷവും നല്ല സൗഹൃദത്തിലാണ്. വാഹനം ചോദിച്ചപ്പോൾ തരില്ലെന്നു പറയാൻ കഴിയില്ല' യൂസഫ് പറഞ്ഞു.
ഇന്നലെ പുലർച്ചെ നാലോടെയാണ് മനോരമ ന്യൂസിലെ അനിൽ ഇമാനുവലിന് ജലീലിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായ വിവരം ലഭിക്കുന്നത്. പ്രഭാത നടത്തത്തിനെന്ന മട്ടിൽ 5 മണിയോടെ എൻഐഎ ഓഫിസ് പരിസരത്തെത്തി. ഓഫിസിനു മുൻവശം റോഡ് 20 മീറ്റർ നീളത്തിൽ രണ്ടു ഭാഗത്തും ബാരിക്കേഡ് വച്ച് അടച്ചിരുന്നു. ഇതോടെ, മന്ത്രി എത്തുമെന്നുറപ്പായി.
ഒരു മണിക്കൂറെങ്കിലും പിന്നിട്ടപ്പോഴാണ് ഒരു കാർ പതിയെ വരുന്നതു ശ്രദ്ധയിൽ പെട്ടത്. മാസ്ക് ധരിച്ചതിനാലും അരണ്ട വെളിച്ചമായതിനാലും ജലീലിനെ തിരിച്ചറിയാൻ പെട്ടെന്നു സാധിക്കുമായിരുന്നില്ല. കാറിനു പിറകെ 100 മീറ്ററോളം മൊബൈലിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു നടന്നു. കാർ എത്തിയതോടെ, എൻഐഎ ഓഫിസിൽ നിന്നു 2 പേർ ഇറങ്ങി ബാരിക്കേഡുകൾ മാറ്റി. പോർച്ചിൽ കാർ നിർത്തി അൽപം കഴിഞ്ഞാണു മന്ത്രി ഇറങ്ങിയത്. ആർക്കും മുഖം കൊടുക്കാൻ ഇഷ്ടപ്പെടാത്തതു പോലെ നേരെ ഓഫിസിനകത്തേക്ക്. 'മിനിസ്റ്ററേ' എന്നുറക്കെ വിളിച്ചുവെങ്കിലും തിരിഞ്ഞുനോക്കാതെ നടന്നു.
ഇതിനിടെ, അദ്ദേഹത്തിന് ഒരു ഉദ്യോഗസ്ഥൻ സാനിറ്റൈസർ നൽകി. തുടർന്ന് അദ്ദേഹം അകത്തേക്കു കയറിപ്പോയി. കാറിന്റെ നമ്പർ വച്ച് അന്വേഷിച്ചപ്പോഴാണ് ആലുവയിലെ മുൻ എംഎൽഎ എ.എം. യൂസഫിന്റേതാണെന്ന് അറിഞ്ഞതെന്ന് അനിൽ ഇമാനുവൽ പറയുന്നു.മന്ത്രി എത്തിയ വാർത്ത മനോരമ ന്യൂസ് ബ്രേക്ക് ചെയ്തതോടെ, കൂടുതൽ മാധ്യമപ്രവർത്തകർ ഓഫിസ് പരിസരത്തെത്തി. ഡിസിപി ജി. പൂങ്കുഴലി, എസിപിമാരായ കെ. ലാൽജി, ജിജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം.
എൻഐഎ ഓഫിസിന്റെ ഭാഗത്തേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. 8 മണിയോടെ എൻഐഎ ഉദ്യോഗസ്ഥർ എത്തി. ബുധനാഴ്ച മന്ത്രിസഭാ യോഗമടക്കമുള്ള പരിപാടികളിൽ പതിവു പോലെ പങ്കെടുത്ത മന്ത്രി അർധരാത്രിയോടടുപ്പിച്ചാണ് തിരുവനന്തപുരം വിട്ടത്. ഒന്നരയോടെ കളമശേരി സർക്കാർ അതിഥി മന്ദിരത്തിൽ എത്തി. പുലർച്ചെ സ്വകാര്യ വാഹനത്തിൽ എൻഐഎ ഓഫിസിലേക്കു പുറപ്പെട്ടുകയായിരുന്നു.
മന്ത്രി വളരെ നേരത്തേ എത്തിയെങ്കിലും എൻഐഎ ഉദ്യോഗസ്ഥർ സാധാരണ ഓഫിസ് സമയത്തു മാത്രമേ നടപടികൾ തുടങ്ങിയുള്ളൂ എന്നാണു വിവരം. ചോദ്യം ചെയ്യലിന്റെ ഇടവേളകളിൽ മന്ത്രിയുടെ വേറെയും വാട്സാപ് സന്ദേശങ്ങൾ മാധ്യമ പ്രവർത്തകർക്കു ലഭിച്ചു.ചോദ്യംചെയ്യൽ കഴിഞ്ഞ് ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയ മന്ത്രി വന്ന കാറിൽ തന്നെ മടക്കയാത്ര തുടങ്ങി. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലേക്കു വരുമെന്നറിഞ്ഞു മാധ്യമ പ്രവർത്തകർ അവിടെ കാത്തുനിന്നെങ്കിലും കാറിൽ മന്ത്രിയുണ്ടായിരുന്നില്ല. ഇടയ്ക്കു വഴിയിലിറങ്ങിയ അദ്ദേഹം സ്വന്തം കാറിൽ തിരുവനന്തപുരത്തേക്കു പോയി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍