കെഎസ്എഫ്ഇയിൽ നിന്നും 5.38 കോടി രൂപ തട്ടിച്ച സംഭവം; ഇടനിലക്കാരന് പിന്നിലുള്ളത് ഇരുപതംഗ സംഘം; തട്ടിപ്പു നടത്തിയത് 198 ഇടപാടുകൾ വഴി; ഒരേ വസ്തു പലരുടെ പേരിൽ വായ്പകൾക്കും ചിട്ടികൾക്കും ഈടുവെച്ചിട്ടും പിടിക്കപ്പെടാഞ്ഞത് ഉദ്യോഗസ്ഥർ കണ്ണടച്ചതിനാൽ; ജീവനക്കാരുടെ സഹായത്തോടെ വർഷങ്ങളായി നടത്തിവന്ന തട്ടിപ്പു കണ്ടുപിടിച്ചതു വഞ്ചനയ്ക്ക് ഇരയായവരുടെ പരാതിയെ തുടർന്ന്
മറുനാടൻ മലയാളി ബ്യൂറോ
ആലുവ: ആശുപത്രി കവലയിലെ കെഎസ്എഫ്ഇ ശാഖ രണ്ടിൽ 5.38 കോടി രൂപയുടെ തട്ടിപ്പു നടത്തിയത് ജീവനക്കാരുടെ അറിവോടെ. ജീവനക്കാരുടെ ഒത്താശ ഇല്ലെങ്കിൽ ഒരേ വസ്തു പലരുടെ പേരിൽ വായ്പകൾക്കും ചിട്ടികൾക്കും ഈടുവെച്ചുള്ള തട്ടിപ്പ് ഒരിക്കലും നടക്കില്ലായിരുന്നു. ഇടനിലക്കാരുടെ വഞ്ചനയ്ക്ക് ഇരയായി ലക്ഷങ്ങളുടെ കടബാധ്യതയിലായവർ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് കോടികളുടെ തട്ടിപ്പിന്റെയും ജീവനക്കാരുടെ ഒത്താശയുടെയും കഥ പുറം ലോകം അറിയുന്നത്.
കോടികളുടെ തട്ടിപ്പിന് ഇടനിലക്കാരായി നിന്നതു കടുങ്ങല്ലൂർ സ്വദേശി കൊറ്റിക്കൽ മുരളി, തോട്ടയ്ക്കാട്ടുകര സ്വദേശി സക്കറിയ എന്നിവരാണെന്നു പരാതിയിൽ പറയുന്നു. എന്നാൽ ഇവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടില്ല. മുരളി മറ്റത്തൂർ സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു. മാനേജർ സസ്പെൻഷനിലായതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിലാണ്. മുരളിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് വിവരം. മുരളിയുടെ സംഘത്തിൽ സ്ത്രീകൾ അടക്കം നിരവധി പേർ ഉണ്ട്. ഇവരുടെ പേരിൽ ചിട്ടി പിടിച്ചും ലക്ഷങ്ങളുടെ വായ്പ എടുത്തും തിരിച്ചടക്കാതെയാണ് തട്ടിപ്പു നടത്തിയത്. എന്നാൽ ചിട്ടിക്കും വായ്പയ്ക്കും ഈടുവെച്ചതാവട്ടെ വീടുവയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും പണത്തിനായി നെട്ടോട്ടം ഓടിയ പാവങ്ങളുടെ വസ്തു ആയിരുന്നു.
വീടുപണിക്കും കല്ല്യാണ ആവശ്യത്തിനും മറ്റും പണം ആവശ്യമുള്ളവരെ കണ്ടെത്തി കെഎസ്എഫ്ഇയിൽ നിന്നു വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് അവരുടെ ഭൂമി, സംഘാംഗങ്ങളുടെ പേരിലുള്ള ചിട്ടിക്ക് ഈടുവയ്പിച്ചാണ് ഈ സംഘം പണം തട്ടുന്നത്. ഇങ്ങനെ എടുക്കുന്ന തുകയുടെ നാലിലൊന്നേ സ്ഥലം ഉടമയ്ക്കു നൽകൂ. ഇടനിലക്കാരുടെ പേരിൽ ചെക്ക് കൈപ്പറ്റി ബാക്കി അവർ എടുക്കും. വർഷങ്ങൾ കഴിഞ്ഞ് ലക്ഷങ്ങൾ കുടിശികയായി നോട്ടിസ് കിട്ടുമ്പോൾ മാത്രമേ സ്ഥലം ഉടമ വിവരം അറിയൂ. ഇങ്ങനെ തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് കോടികളുടെ തട്ടിപ്പിന്റെ വിവരം പുറം ലോകം അറിയുന്നത്.
കെഎസ്എഫ്ഇ ശാഖ രണ്ടിൽ തട്ടിപ്പു നടന്നതു 2012 മുതൽ 2016 വരെയുള്ള കാലത്താണ്. നഷ്ടം 5,38,21,116 കോൗടി രൂപ. തട്ടിപ്പു നടത്തിയതു 198 ഇടപാടുകൾ വഴി. എന്നിട്ടും ആളുകൾ പരാതിപ്പെടുന്നതു വരെ കണ്ടുപിടിക്കാൻ ശാഖയിലെ ജീവനക്കാർക്കോ ഇന്റേണൽ ഓഡിറ്റർമാർക്കോ കഴിഞ്ഞില്ലെന്നതു പൊലീസിനെ അത്ഭുതപ്പെടുത്തി. പരാതിയിൽ പേരു പറയാത്ത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു സംശയിക്കാൻ കാരണം ഇതാണ്. അതേസമയം വായ്പകൾക്കു ഭൂമി ഈടുള്ളതിനാൽ കെഎസ്എഫ്ഇക്കു പണം നഷ്ടപ്പെടില്ല.
റവന്യു റിക്കവറിയിലൂടെ നഷ്ടം നികത്താനാകും. എന്നാൽ, ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേർന്നുള്ള തട്ടിപ്പിൽ അതറിയാതെ ഭൂമി ഈടു നൽകിയവർ കുടുങ്ങും. തുകയും പലിശയും അവർ അടച്ചില്ലെങ്കിൽ വസ്തു ലേലം ചെയ്യും. കെഎസ്എഫ്ഇ പൊലീസിൽ നൽകിയ പരാതികൊണ്ടു സ്ഥലം ഉടമകൾക്കു കാര്യമായ ഗുണം കിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇടനിലക്കാർക്കും ഉദ്യോഗസ്ഥർക്കും എതിരെ സ്ഥലം ഉടമകൾ ഒറ്റയ്ക്കൊറ്റയ്ക്കു പൊലീസിൽ പരാതി നൽകുകയാണു വേണ്ടത്. ഈ സംഘം ജില്ലയിൽ കെഎസ്എഫ്ഇയുടെ മറ്റു പല ശാഖകളിലും സമാനമായ തട്ടിപ്പു നടത്തിയതായി പൊലീസ് കണ്ടെത്തി. ഇതിൽ രണ്ട് ശാഖകളിലെ മാനേജർമാർ പ്രതികളെക്കൊണ്ടു പണം തിരിച്ചടപ്പിച്ച് ഇടപാട് അവസാനിപ്പിച്ചു. മാനേജർമാർ അടക്കമുള്ള ജീവനക്കാരുടെ സഹായമാണ് ഈ തട്ടിപ്പിന് പിന്നിൽ ഉണ്ടായിട്ടുള്ളത്.
തട്ടിപ്പിനു കൂട്ടുനിന്നുവെന്ന് ആരോപിച്ച് ആലുവ ശാഖയിലെ മുൻ മാനേജർ വി.എ. ആമിനയെ സസ്പെൻഡ് ചെയ്തു. ഇവർക്കു ഡിസംബർ 31 വരെയേ സർവീസ് ഉണ്ടായിരുന്നുള്ളൂ. അതിനാൽ വിരമിക്കുന്നതിനു മുൻപ് അടിയന്തര നടപടി എടുക്കുകയായിരുന്നു. ആലുവയിൽ ക്ലാർക്കായിരുന്ന പട്ടിമറ്റം ശാഖയിലെ അസി. മാനേജർ ഉണ്ണിക്കൃഷ്ണൻ തുമ്മാരുകുടിക്ക് എതിരെയും നടപടി വരും. 2 പേർക്കും എതിരെ കെഎസ്എഫ്ഇ അധികൃതർ പൊലീസിൽ പരാതി നൽകി. അതേസമയം, തട്ടിപ്പിൽ പങ്കുണ്ടെന്നു കരുതുന്ന ഒരു അസി. മാനേജരെയും വിരമിച്ച മറ്റൊരു വനിതാ മാനേജരെയും പൊലീസിൽ നൽകിയ പരാതിയിൽ നിന്ന് ഒഴിവാക്കിയതായി ആരോപണമുണ്ട്. ഡിവൈഎസ്പി ജി. വേണു, എസ്എച്ച്ഒ വി എസ്. നവാസാണ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
ഇടനിലക്കാരന് പിന്നിൽ ഇരുപതംഗ സംഘം
കെഎസ്എഫ്ഇ ശാഖകളിൽ കോടികളുടെ തട്ടിപ്പു നടത്തിയ ഇടനിലക്കാരൻ മുരളിയുടെ പിന്നിൽ പ്രവർത്തിക്കുന്നതു സ്ത്രീകൾ അടക്കം ഇരുപതോളം പേരുള്ള സ്ഥിരം സംഘമെന്നു സൂചന. ഇവരുടെ പേരിലാണ് വിവിധ ശാഖകളിൽ മുരളി ഇടപാടുകൾ നടത്തുന്നത്. സംഘാംഗങ്ങൾ എന്നു കരുതുന്ന മോളി ഫ്രാൻസിസ്, സുധാകരൻ നായർ, കാർത്തിക, ഉഷാദേവി കുമാരി, ജെനി ജോൺ, അമ്മിണി എന്നിവരുടെ പേരുകൾ അധികൃതർ പൊലീസിനു കൈമാറി. കെഎസ്എഫ്ഇ ശാഖകളിൽ ഇവരുടെ പേരിൽ ചിട്ടി ചേർന്ന ശേഷം അതു വിളിച്ചും വായ്പ എടുത്തും വൻതുക കൈപ്പറ്റി തിരിച്ചടയ്ക്കാതിരിക്കുകയാണ് രീതി.
ജീവനക്കാരുടെ ഒത്താശ ഒരേ വസ്തു പലരുടെ പേരിൽ വായ്പകൾക്കു വയ്ക്കാൻ
ഒരേ വസ്തു പലരുടെ പേരിൽ വായ്പകൾക്കും ചിട്ടികൾക്കും അവരറിയാതെ ഈടുവയ്ക്കുന്നതിനാണ് ജീവനക്കാരുടെ സഹായം തേടുന്നത്. വീടുപണിക്കും മറ്റും പണം ആവശ്യമുള്ളവരെ കണ്ടെത്തി കെഎസ്എഫ്ഇയിൽ നിന്നു വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് അവരുടെ ഭൂമി, സംഘാംഗങ്ങളുടെ പേരിലുള്ള ചിട്ടിക്ക് ഈടുവയ്പിച്ചാണ് പണം തട്ടുക. ഇങ്ങനെ എടുക്കുന്ന തുകയുടെ നാലിലൊന്നേ സ്ഥലം ഉടമയ്ക്കു നൽകൂ. ഇടനിലക്കാരുടെ പേരിൽ ചെക്ക് കൈപ്പറ്റി ബാക്കി അവർ എടുക്കും. വർഷങ്ങൾ കഴിഞ്ഞ് ലക്ഷങ്ങൾ കുടിശികയായി നോട്ടിസ് കിട്ടുമ്പോൾ മാത്രമേ സ്ഥലം ഉടമ വിവരം അറിയൂ.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍