2007ൽ പ്രവർത്തനം തുടങ്ങുമ്പോൾ ലക്ഷ്യം വെച്ചത് 60 മെഗാവാട്ട് വൈദ്യുതി; കമ്മീഷൻ ചെയ്യേണ്ടിയിരുന്നത് നാല് വർഷത്തിനുള്ളിൽ; ലക്ഷ്യം കാണാതെ പദ്ധതി ഇഴഞ്ഞു നീങ്ങുമ്പോൾ ബോർഡിനു നഷ്ടം 2000 കോടിയിലധികം രൂപ; പള്ളിവാസലിലെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയാൽ ഒഴുകിപ്പോകുക കുഞ്ചിത്തണ്ണിയിലുള്ള മന്ത്രി എം.എം.മണിയുടെ വീടും; 60 മെഗാവാട്ട് പൂർത്തിയാക്കാൻ കഴിയാത്ത ബോർഡ് പോകുന്നത് 163 മെഗാവാട്ടിന്റെ വഴിയെ; ആതിരപ്പിള്ളിക്ക് വേണ്ടി വാദിക്കുന്നവർ അറിയാൻ കെഎസ്ഇബിയുടെ ഇടുക്കി ധൂർത്തിന്റെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ കെടുകാര്യസ്ഥതയുടെ പ്രതീകമാണ് കെഎസ്ഇബി. പരിസ്ഥിതി ആഘാതം സൃഷ്ടിക്കാത്ത ചെറുകിട പദ്ധതികളാണ് കേരളത്തിനു വേണ്ടത്. അത് പൂർത്തീകരിക്കാതെ കോടികൾ വെട്ടിക്കാൻ കഴിയുന്ന വൻകിട പദ്ധതികളിലാണ് കെഎസ്ഇബിയുടെ കണ്ണ്. ഇത് തന്നെയാണ് ആതിരപ്പിള്ളി പദ്ധതിയെ വിവാദത്തിൽ ചാടിക്കുന്നത്. 163 മെഗാവാട്ടിന്റെ ആതിരപ്പിള്ളി വൈദ്യുതി പദ്ധതിയെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ ജനശ്രദ്ധയിൽ നിന്ന് കെഎസ്ഐബി മറച്ചുവെയ്ക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ചയാണ് അണിയറയിൽ നടക്കുന്നത്. 90 ഓളം ചെറുകിട ജലവൈദ്യുത പദ്ധതികളാണ് കെഎസ്ഇബി തുടക്കമിട്ടിട്ടും നടക്കാതെ പോയത്. ഇവ പൊടിതട്ടിയെടുത്താൽ 730 മെഗാവാട്ട് വൈദ്യുതി തന്നെ ഇതിൽ നിന്നും ലഭിക്കും.
ഇത് മറച്ച് വച്ചാണ് നൂറു കണക്കിന് ഏക്കർ വനഭൂമി നശിപ്പിക്കുന്ന ആതിരപ്പിള്ളി ജലവൈദ്യുതിയെക്കുറിച്ച് പിണറായി സർക്കാരും കെഎസ്ഇബിയും ചർച്ച നടത്തുന്നത്. കഴിഞ്ഞ 20 വർഷങ്ങളായി ഈ പദ്ധതികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഒട്ടേറെ എഞ്ചിനീയർമാർ ഈ പദ്ധതിയുമായി നടക്കുന്നുണ്ട്. ഇവർക്കെല്ലാം തന്നെ ലക്ഷത്തിനു മുകളിൽ ശമ്പളവുമുണ്ട്. ഇവരെല്ലാം കൂടി ആഞ്ഞു ശ്രമിച്ച് 20 വർഷത്തിൽ ഉത്പാദിപ്പിച്ചത് 270 മെഗാവാട്ട്. വർഷത്തിൽ ശരാശരി കണക്കുകൂട്ടുകയാണെങ്കിൽ 14 മെഗാവാട്ട് പോലുമില്ല. വർഷം 100 മെഗാവാട്ട് വീതം ഉപഭോഗം കൂടുമ്പോഴാണ് കെഎസ്ഇബി ഈ രീതിയിൽ പോകുന്നത്.
ആതിരപ്പിള്ളി ജലവൈദ്യുത വൈദ്യുതി അതിന്റെ ആലോചന തുടങ്ങുന്ന സമയം മുതൽ വിവാദത്തിലാണ്. നാല് പതിറ്റാണ്ട് കാലമായി പദ്ധതി വിവാദത്തിലാണ്. പിണറായി സർക്കാർ പദ്ധതിക്ക് നിരാക്ഷേപപത്രം നൽകിയതോടെയാണ് ആതിരപ്പിള്ളി വീണ്ടും വിവാദത്തിൽ സ്ഥാനം പിടിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമുള്ള നീക്കം എന്നാണ് ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ഇപ്പോൾ ഉയരുന്ന ആക്ഷേപം. 163 മെഗാവാട്ട് പദ്ധതിക്ക് പിണറായി സർക്കാർ കച്ചമുറുക്കുമ്പോൾ കെഎസ്ഇബി തുടക്കം കുറിച്ചിട്ടും ഇഴഞ്ഞു നീങ്ങുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ച ചൂടുപിടിക്കുകയാണ്..
തുടങ്ങിയിട്ടും മുടങ്ങിപ്പോയ ലവൈദ്യുത പദ്ധതികളിൽ ഏറ്റവും വലുതാണ് 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. 60 മെഗാവാട്ട് പദ്ധതിയാണിത്. 2007 മാർച്ചിൽ തുടങ്ങിയ 60 മെഗാവാട്ടിന്റെ പദ്ധതിയാണ് പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. നാലുവർഷത്തിനുള്ളിൽ പണി തീർത്ത്, കമ്മിഷൻ ചെയ്യണമെന്നായിരുന്നു കരാർ. ഇപ്പോൾ നിർമ്മാണം തുടങ്ങി പതിമൂന്നു വർഷമായി ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇതെല്ലാം മറച്ചുവച്ചാണ് ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ചർച്ച നടത്തുന്നത്. നല്ല രീതിയിൽ നടന്നു പോവുമായിരുന്നെങ്കിൽ 2011 മാർച്ചിൽ കമ്മിഷൻചെയ്യാൻ കഴിയുമായിരുന്ന പദ്ധതിയാണിത്. യൂനിറ്റ് ഒന്നിന് മൂന്നര രൂപ വെച്ച് കണക്കാക്കിയാൽ പോലും ഒരു ദിവസത്തെ ഉത്പാദന നഷ്ടം അമ്പത് ലക്ഷം രൂപയാണ്. പള്ളിവാസലിൽ കറന്റ് ഉത്പാദിപ്പിച്ച ശേഷം ഈ വെള്ളം ചെങ്കുളം ഡാമിലെത്തും. അവിടെ നിന്നും വെള്ളത്തൂവലിലുള്ള ചെങ്കുളം പവർ ഹൗസിൽ എത്തിച്ച് തത്തുല്യമായ കറന്റ് എടുക്കാം. ഈ വിവരം കെഎസ്ഇബി മറച്ചു വെച്ചിരിക്കുകയാണ്. ഈ പദ്ധതി പൂർത്തിയാക്കാത്തത് കാരണം ബോർഡിനു വന്നിരിക്കുന്ന നഷ്ടം 2000 കോടിയോളമാണ്. പ്രതിദിനം 1.44 ദശലക്ഷം കറന്റ് ആണ് ഇവിടെ ഉത്പാദിപ്പിക്കേണ്ടത്. ദിനംപ്രതി ഒരു കോടി വെച്ച് കണക്കാക്കിയാൽ തന്നെ നഷ്ടം 2000 കോടിയെങ്കിലും വരും.
ആതിരപ്പിള്ളി പദ്ധതിയുമായി പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം താരതമ്യം ചെയ്താൽ ആതിരപ്പിള്ളിക്ക് വലിയ അണക്കെട്ടും ജലസംഭരണിയും വേണ്ടിവരും. 400 ഏക്കറോളം വനഭൂമിയും നശിക്കും. പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം മുടങ്ങിക്കിടക്കുന്നതുകൊണ്ട് പ്രതിദിനം ഒരു കോടി രൂപയുടെ കറന്റ് മാത്രമല്ല കേരളത്തിനു നഷ്ടമാകുന്നത്. കേരളത്തിലെ ആദ്യത്തെ പവർ ഹൗസാണ് പള്ളിവാസലിൽ ഇപ്പോൾ നിലവിലുള്ള 37.5 മെഗാവാട്ടിന്റെത്. അത് പ്രവർത്തനമാരംഭിച്ചത് 1940 ലാണ്. ചുരുക്കിപ്പറഞ്ഞാൽ പഴയ പവർ ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന നാല് പെൻസ്റ്റോക്ക് പൈപ്പുകളുടെ പ്രായം 80 വർഷത്തിനും മേലെയാണ്. ഇവയിൽ പലതും തുരുമ്പ് പിടിച്ച് പൊട്ടാറായി ഇരിക്കുന്നു. സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിട്ട്യുട്ട് തന്നെ ഈ കാര്യം ചൂണ്ടിക്കാണിച്ചിട്ടിട്ടു പത്ത് വർഷമായിട്ടുണ്ട്. ഈ പൈപ്പിൽ അൾട്രാസോണിക്ക് പരിശോധന നടത്തിയപ്പോൾ ഈ കാര്യം വ്യക്തമായിട്ടുമുണ്ട്. പള്ളിവാസൽ പൈപ്പുകളുടെ കനം പകുതിയിലും താഴെയാണ് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പൈപ്പുകൾ ചോർന്നൊലിക്കുകയാണ്.
പള്ളിവാസലിനു സമീപമുള്ള പന്നിയാറിലെ പെൻസ്റ്റോക്ക് പൈപ്പ് 2007-ൽ പൊട്ടിയപ്പോൾ എട്ടു ജീവനുകളാണ് നഷ്ടമായത്. പള്ളിവാസലിലെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയാൽ പള്ളിവാസൽ, മീൻകട്ട് പവർഹൗസ്, ചെയ്ത്താൻ മുക്ക് എന്നിവ 250 ലേറെ വീടുകളും ആയിരത്തിലേറെ ജീവനുകളും നഷ്ടമാകും. കുഞ്ചിത്തണ്ണിയിലുള്ള വൈദ്യുതി മന്ത്രി എം.എം.മണിയുടെ വസതിപോലും നശിക്കും. പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിന്റെ ഭാഗമായി പഴയ 37.5 മെഗാവാട്ടിന്റെ പവർഹൗസിലേക്കുള്ള പൈപ്പ് മാറ്റാനും സംവിധാനമുണ്ട്. ഒൻപതാം നമ്പർ ആങ്കറിൽനിന്ന് കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന 1.6 മീറ്റർ വ്യാസമുള്ള പൈപ്പ് പഴയ പവർ ഹൗസിലേക്ക് പോകേണ്ടതാണ്. 60 മെഗാവാട്ടിന്റെ പള്ളിവാസൽ എക്സ്റ്റൻഷൻ സമയത്തിനു പൂർത്തിയാക്കിയിരുന്നുവെങ്കിൽ 2011 ഒക്ടോബർ മാസത്തിൽ തന്നെ 1.6 മീറ്റർ വലിപ്പമുള്ള പൈപ്പ് പഴയ പവർ ഹൗസിലേക്ക് കൂട്ടി യോജിപ്പിക്കേണ്ടതായിരുന്നു. അത് ചെയ്തിരുന്നുവെങ്കിൽ ഇന്നു പള്ളിവാസലിലെ ജീവനും സ്വത്തിനും ഭീഷണിവരില്ലായിരുന്നു.
വൈദ്യുതി മന്ത്രിയുടെ മൂക്കിനു താഴെ 60 മെഗാവാട്ടിന്റെ പള്ളിവാസൽ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. അത് ശ്രദ്ധിക്കാതെ ആതിരപ്പിള്ളി പദ്ധതിയിലാണ് ഇപ്പോൾ പിണറായി സർക്കാർ കണ്ണ് വെച്ചിരിക്കുന്നത്. 2000 കോടി രൂപയുടെ ബ്രുഹത് പദ്ധതിയാണിത്. ഒരു വലിയ കമ്പനിക്ക് പദ്ധതിയിക്ക് അഡ്വാൻസ് നൽകിയാൽ അതിന്റെ നേർ പകുതിയെങ്കിലും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വരും. അത് നൂറു കോടി രൂപ. 400 ഏക്കറിലെ മരം വെട്ടി വില്പനയ്ക്ക് ലഭിക്കുന്ന കൊടികളും പിറകെ വരും. 60 മെഗാവാട്ട് പദ്ധതി പൂർത്തിയാക്കാൻ സാധിക്കാത്ത കെഎസ്ഇബി 163 മെഗാവാട്ടിന്റെ ആതിരപ്പിള്ളി പദ്ധതി എങ്ങനെ യാഥാർഥ്യമാക്കും. 30 വർഷമായാലും ഇഴഞ്ഞു നീങ്ങാനാവും പദ്ധതിയുടെ വിധി. ആതിരപ്പിള്ളി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് സിപിഎമ്മിന് ഫണ്ട് സമാഹരണത്തിനാണ് എന്നാണ് ആക്ഷേപം വരുന്നത്. ഈ ബ്രുഹത് പദ്ധതിക്ക് 2000 കോടിയെങ്കിലും ചെലവ് വരും. കമ്പനികൾക്ക് കരാർ നൽകിയാൽ മോബൈലെസെഷൻ അഡ്വാൻസ് 200 കോടി വരും. ഇത് സിപിഎമ്മിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കും. 400 ഏക്കറിലെ മരം വെട്ടി വില്പനയ്ക്ക് ലഭിക്കുന്ന കോടികളും പിറകെ വരും. ഇത്തരം ലക്ഷ്യങ്ങളോടെയാണ് 60 മെഗാവാട്ടിന്റെ പദ്ധതി പൂർത്തീകരിക്കാൻ കഴിയാത്ത കെഎസ്ഇബി 163 മെഗാവാട്ടിന്റെ ആതിരപ്പിള്ളിയിൽ കൈവയ്ക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.
Stories you may Like
- വാഹനത്തിന് പിഴയിട്ട എംവിഡി ഓഫിസിന്റെ ഫ്യുസ് ഊരി കെഎസ്ഇബി
- അധിക ബാധ്യതയിൽ സിഎജിയുടെ സ്ഥിരീകരണം; കെ എസ് ഇ ബിയിൽ സത്യം തെളിയുമ്പോൾ
- വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- അജി ഫിലിപ്പിനെ റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ്:
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്