പുത്തൻ സ്കോഡ സ്വന്തമാക്കിയ ശേഷം കൂട്ടുകാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്ന്; ആഘോഷത്തിനിടെ കൂട്ടുകാരായ യുവതികൾക്കൊപ്പം ആദർശ് വണ്ടിയോടിച്ചത് മരണത്തിലേക്ക്; മത്സരയോട്ടത്തിന്റെ പേരിൽ ഡിവൈഎഫ്ഐ മുമ്പ് അടിച്ചുതകർത്ത കോഫി കഫേ ഡെയ്ക്കു മുന്നിലുണ്ടായത് കാർ റെയ്സ് അല്ലെന്ന മട്ടിൽ പൊലീസ്; അതീവ സുരക്ഷാ മേഖലയായ രാജ്ഭവൻ റോഡിൽ ക്യാമറകളില്ലെന്ന് പൊലീസ് കണ്ണടയ്ക്കുമ്പോൾ ബെൻസിൽ ചീറിപ്പാഞ്ഞത് ആരെന്ന ചോദ്യം ബാക്കി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനത്ത് കവടിയാറിലൂടെയുള്ള രാജവീഥിയിൽ കാറുകളുടെയും ബൈക്കുകളുടേയും മത്സരയോട്ടം പുതുമയുള്ള സംഭവമല്ല. തലസ്ഥാനത്തെ വമ്പന്മാരായ വ്യവസായികളുടേയും രാഷ്ട്രീയ സ്വാധീനമുള്ളവരുടേയും മക്കളാണ് പലപ്പോഴും ഇതിനായി ഇറങ്ങിത്തിരിക്കുന്നത് എന്നതിനാൽ തന്നെ പൊലീസും എല്ലായ്പ്പോഴും കണ്ണടയ്ക്കുകയാണ് ഇത്തരം മത്സരയോട്ടങ്ങൾക്ക് നേരെ. നഗരത്തിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന പ്രധാന പാതയിലാണ് വെള്ളയമ്പലം മുതൽ കവടിയാർ വരെ നീളുന്ന രാജ് ഭവൻ റോഡ്.
ഇപ്പോൾ തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകൻ എസ്പി ആദർശ് ഓടിച്ച ആഡംബരകാറാണ് അപകടത്തിൽപട്ടത്. കൊച്ചിയിൽ രജിസ്ട്രേഷൻ കഴിഞ്ഞ് കഴിഞ്ഞദിവസം പുറത്തിറക്കിയ സ്കോഡ കാർ അപകടത്തിൽപെട്ട് ആദർശ് മരിക്കുകയും കാറിലുണ്ടായിരുന്ന മൂന്ന് യുവതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
ഒരു ബെൻസ് കാറുമായി മത്സരയോട്ടം നടക്കുന്നതിനിടെ ആണ് ഇന്നലെ രാത്രി പതിനൊന്നോടെ അപകടമുണ്ടായത്. അപകടം ഉണ്ടായ വിവരം അറിഞ്ഞ് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ആദ്യം ഓടിയെത്തിയത് മുൻ ആഭ്യന്തരമന്ത്രി കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ആണ്.
ബിനീഷ് എത്തിയതിന് ശേഷം അപകടത്തിന്റെ ചിത്രം എടുക്കുന്നതു പോലും പൊലീസ് വിലക്കി എന്നതുതന്നെ സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. മത്സരയോട്ടത്തിൽ പങ്കെടുത്ത ബെൻസ് കാർ ആരുടേതെന്ന് കണ്ടെത്താനും പൊലീസ് ശ്രമമൊന്നും നടത്തിയിട്ടില്ല. മറ്റ് ഏതോ ഉന്നതന്റെയാകാം കാറെന്ന അഭ്യൂഹം ഇതോടെ ഉയർന്നിട്ടുണ്ട്. സംസ്ഥാന തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന രാജ്ഭവൻ മേഖലയിൽ റോഡിലെ സുരക്ഷാ ക്യാമറകളിൽ നിന്ന് വിവരമൊന്നും ലഭിച്ചില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.
എന്നാൽ വെള്ളയമ്പലം-കവടിയാർ ജംഗ്ഷന് ഇടയിൽ ഉള്ള റോഡിൽ നിരവധി ക്യാമറകളാണ് ജംഗ്ഷനുകളിൽ ഉൾപ്പെടെ പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം ഒരേസമയം പ്രവർത്തന രഹിതമായി എന്നുപറയുന്നതും അവിശ്വസനീയമാണ്. ഇതോടെ പൊലീസ് ആരെയോ രക്ഷിക്കാനായി ഇടപെടുന്നുവെന്ന ആക്ഷേപവും ഉയരുന്നു.
രാത്രി പതിനൊന്നുമണിയോടെ പലരും കണ്ടുനിൽക്കെ അപകടം
രാത്രി പതിനൊന്നുമണിക്കു ശേഷമാണ് വെള്ളയമ്പലം-കവടിയാർ റോഡിൽ മന്മോഹൻ ബംഗ്ളാവിന് സമീപം അപകടം ഉണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ആദർശ് കാറിനകത്ത് കുടുങ്ങിപ്പോയി. കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ കാറിന് പുറത്തെടുത്തത്. കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്നും മത്സരയോട്ടമല്ല കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ ഒരു ബെൻസ് കാറുമായി മത്സരയോട്ടം നടന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ച ശേഷം രണ്ട് പോസ്റ്റുകളും തകർത്താണ് കാർ മേൽകീഴായി മറിഞ്ഞത്. തൊട്ടടുത്താണ് കഫേ കോഫി ഡെ എന്ന തലസ്ഥാനത്തെ പ്രശസ്ത സ്ഥാപനം. ഇവിടെ പ്രമുഖരുൾപ്പെടെ നിരവധിപേർ രാത്രി എത്താറുമുണ്ട്. സ്ഥാപനത്തിന് പുറത്തും പലരും ഈ അപകടം ഉണ്ടായ സമയത്ത്് നിന്നിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചില്ലായിരുന്നു എങ്കിൽ ഇവരുടെ നേരെ കാർ പാഞ്ഞുകയറിയേനെയെന്നും ദൃക്സാക്ഷികൾ പറയുന്നു.
ആദർശിന്റെ സുഹൃത്തുക്കളായ തിരുവനന്തപുരം സ്വദേശികളായ അനന്യ, ഗൗരി, എറണാകുളം സ്വദേശി ശിൽപ്പ (23), ഓട്ടോഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്രമുഖ വ്യവസായികളുടെ മക്കളാണ് കാറിലുണ്ടായിരുന്ന നാലുപേരും. വിവരമറിഞ്ഞ് ബിനീഷ് കോടിയേരി രക്ഷാപ്രവർത്തനത്തിന് എത്തി. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഗൗരിയുമായി ബിനീഷിന് അടുത്ത കുടുംബ ബന്ധമുണ്ട്. മൂന്ന് യുവതികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതും ബിനീഷന്റെ നേതൃത്വത്തിലായിരുന്നു.
അപകടത്തിൽ പെട്ട് മരിച്ച ആദർശും ഗൗരിയും സഹപാഠികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആർക്കിടെകിലെ വിദ്യാർത്ഥിനിയായിരുന്നു ഗൗരി. ഇരുവരും സെന്റ് തോമസ് സ്കൂളിൽ പഠിച്ചിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാർത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഗൗരി. സിനിമാ നിർമ്മാതാവായ സുബ്രമണ്യത്തിന്റെ കൊച്ചു മകൾ. ഈ ബന്ധമാണ് ബിനീഷിനെ അപകടസ്ഥലത്ത് എത്തിച്ചത്. ന്യൂ തിയേറ്റർ ഉടമയായ മുരുകൻ സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ വിളിച്ചത് ബിനീഷിനെയായിരുന്നു. അങ്ങനെയാണ് ബിനീഷ് ഓടിയെത്തിയത്. അതിന് മുമ്പ് സംഭവത്തിന്റെ ഫോട്ടോകൾ വ്യാപകമായി എടുക്കാൻ പൊലീസ് ഏവരേയും അനുവദിച്ചു. എന്നാൽ ബിനീഷ് എത്തിയ ശേഷം എല്ലാത്തിനും നിയന്ത്രണം വന്നു. അതിവേഗം അപകടത്തിൽപ്പെട്ട കാർ പോലും മാറ്റി.
ഇതോടെയാണ് മത്സരയോട്ടമാണ് അപകട കാരണമെന്നത് മറയ്ക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നത്. അപകടമുണ്ടായാലും അതിനെ തരണം ചെയ്യാനുള്ള അത്യാധുനിക സംവിധാനമുള്ള കാറിലായിരുന്നു ആദർശിന്റെ യാത്ര. പുത്തൻ ആഡംബര സ്കോഡ ഒക്ടാവിയ കാറാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. സീറ്റ് ബെൽറ്റ് അദർശ് ഇട്ടിരുന്നില്ലെന്നാണ് സൂചന.
അതാണ് ആദർശിന്റെ പരിക്ക് ഗുരുതരമാക്കിയത്. കാറിലുണ്ടായിരുന്ന യുവതികളിൽ മുന്നിലുണ്ടായിരുന്ന ആൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് മാത്രം ഗുരുതര പരിക്ക് ഈ കുട്ടിക്കുണ്ടായില്ല. പിന്നിലിരുന്ന പെൺകുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആദർശ് കാറിനുള്ളിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്. ഗ്ളാസും മറ്റും തകർത്താണ് മറ്റുള്ളവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.
മത്സരയോട്ടവും അപകടങ്ങളും തുടർക്കഥയായ രാജവീഥി
വർഷങ്ങളായി നഗരത്തിലെ വൻതോക്കുകളുടെ മക്കൾ ബൈക്കുകളിലും കാറുകളിലും മത്സരയോട്ടം നടത്തുന്ന റോഡാണ് രാജ്ഭവൻ റോഡ്. മുമ്പ് നിരവധി തവണ ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഓരോ തവണ അപകടം ഉണ്ടാവുമ്പോഴും അതിനെതിരെ പൊലീസ് കാര്യമായി നടപടിയെടുക്കാതെ കേസ് ഒതുക്കിത്തീർക്കാറാണ് പതിവ്. ആദർശ് സുഹൃത്തുക്കൾക്ക് തൈക്കാടുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വിരുന്ന് നൽകിയിരുന്നു.
ഇതിന് ശേഷം കൂട്ടുകാരായ യുവതികളെ താമസസ്ഥലത്ത് എത്തിക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കാറിൽ ഒരു മത്സരയോട്ടമാണോ നടന്നതെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുമില്ല. അമിതവേഗത്തിൽ അശ്രദ്ധമായി വണ്ടിയോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. വിശദമായ അന്വേഷണം തുടങ്ങിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
തലസ്ഥാനത്തെ ഏറ്റവും മികച്ചതും പോഷ് ഏരിയയെന്ന് പറയാവുന്നതുമായ കവഡിയാറിൽ മത്സരയോട്ടം തുടർക്കഥയാണ്. വർഷങ്ങളായി മത്സരയോട്ടക്കാരുടെ ഇഷ്ടപാതയാണ് ഇത്. നിയമംലംഘിച്ച് നടത്തുന്ന ഇത്തരം മത്സരങ്ങൾക്ക് പൊലീസ് കുടപിടിക്കാറുമുണ്ട്. സിസിടിവി ക്യാമറകൾ ഇല്ലെന്നും പലതും പ്രവർത്തിക്കുന്നില്ലെന്നും പറയുന്ന പൊലീസ് ഓരോ അപകടം ഉണ്ടാകുമ്പോഴും ഇതിന് നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. റോഡിൽ ഇടയ്ക്കിടെ ബാരിക്കേഡുകൾ സ്ഥാപിച്ച് സ്പീഡ് നിയന്ത്രിക്കാൻ സംവിധാനമൊരുക്കും എന്നാണ് ഇന്നലെയുണ്ടായ അപകടത്തിന് ശേഷം പൊലീസ് വിശദീകരിക്കുന്നത്.
ഈ റോഡിൽ മത്സരയോട്ടം തുടർക്കഥയായപ്പോൾ ഏഴുവർഷം മുമ്പ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ തന്നെ ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുവന്നിരുന്നു. കഫേ കോഫി ഡെ കേന്ദ്രീകരിച്ചാണ് മത്സരയോട്ടം നടക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. സമ്പന്നന്മാരാണ് ഇവിടെയെത്തുന്ന ഉപഭോക്താക്കൾ ഏറെയും എന്നതിനാൽ തന്നെ ഇക്കാര്യം വലിയ ചർച്ചയുമായി. അന്ന് സ്ഥാപനം ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർക്കുകയും ചെയ്തു. പിന്നീട് കുറച്ചുനാൾ മത്സരയോട്ടം നിന്നു.
എന്നാൽ പിന്നീട് പലപ്പോഴും ആഡംബര കാറുകളുടേയും ബൈക്കുകളുടേയും മത്സരത്തിന് നിരവധി തവണ ഈ റോഡ് സാക്ഷ്യംവഹിച്ചു. ഇതെല്ലാം മുകളിൽ നിന്ന് നിർദ്ദേശം ഉള്ളതിനാൽ തന്നെ പൊലീസ് കണ്ടുനിൽക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇപ്പോഴും അപകടം ഉണ്ടായത് കോഫി കഫേഡെ എന്ന സ്ഥാപനത്തിന് മുന്നിലാണ്. മത്സരയോട്ടമാണെന്ന ആരോപണം ഉയരുമ്പോഴും ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന തൊടുന്യായം പറഞ്ഞ് വെറും അമിത വേഗംമൂലം ഉണ്ടായ അപകടം മാത്രമാണെന്ന വാദമാണ് പൊലീസ് ഉയർത്തുന്നത്. ഇതും ചർച്ചയായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്