Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാത്രി ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ സംഘം ഷാനിനെ കൂട്ടിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി; പിന്നാലെ തല്ലിക്കൊന്ന് ചുമലിലേറ്റി പൊലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ടു ജോമോനും; കൊലപാതകത്തിലേക്ക് നയിച്ചത് ഫേസ്‌ബുക്കിലെ വാക് തർക്കങ്ങളും; ഷാനിന്റെ സുഹൃത്ത് സൂര്യനും ജോമോനും തമ്മിൽ സൈബർ ഇടത്തിൽ കശപിശയും

രാത്രി ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ സംഘം ഷാനിനെ കൂട്ടിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി; പിന്നാലെ തല്ലിക്കൊന്ന് ചുമലിലേറ്റി പൊലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ടു ജോമോനും; കൊലപാതകത്തിലേക്ക് നയിച്ചത് ഫേസ്‌ബുക്കിലെ വാക് തർക്കങ്ങളും; ഷാനിന്റെ സുഹൃത്ത് സൂര്യനും ജോമോനും തമ്മിൽ സൈബർ ഇടത്തിൽ കശപിശയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാണാനില്ലെന്ന് കാണിച്ച് അമ്മ പരാതി നല്കിയതിന് പിന്നാലെയാണ് 19കാരനെയാണ് ഒരു ഗുണ്ട അടിച്ചു കൊലപ്പെടുത്തി കോട്ടയത്തെ പൊലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിലായിരുന്നും നാടിനെ നടുക്കിയ സംഭവം വീണ്ടും അരങ്ങേറിയത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന് കൊല്ലപ്പെട്ട ഷാനിന്റെ അമ്മ പരാതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ഷാൻ ബാബുവിന്റെ പേരിൽ കേസുകളൊന്നും ഉണ്ടായിരുന്നില്ല.

രാത്രി ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ മൂന്നുപേരടങ്ങുന്ന സംഘം ഷാനിനെ കൂട്ടിക്കൊണ്ടുപോയതായി അമ്മ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഷാനിനെ കണ്ടെത്താൻ വാഹന പരിശോധന ഉൾപ്പടെ നടക്കുന്നതിനിടെയാണ് കോട്ടയം സ്വദേശിയായ ജോമോൻ കെ ജോസ് ഷാനിന്റെ മൃതദേഹം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുന്നത്. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

നാലുപേർ കൂടി കൊലപാതകം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. സൂര്യൻ എന്ന് പേരുള്ള ഒരാളുടെ സുഹൃത്താണ് കൊല്ലപ്പെട്ട ഷാൻ എന്നതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പിടിയിലായ സമയം ജോമോൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സൂര്യനെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളിപ്പോൾ തൃശൂരിലാണ് ഉള്ളതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ജോമോനും സൂര്യനും തമ്മിൽ ഫേസ്‌ബുക്കിലൂടെ വാക്കുതർക്കം നടന്നിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ഷാൻ ക്രിമിനൽ കേസുകളിലൊന്നും പ്രതിയായിരുന്നില്ല. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാകാം കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം എങ്കിലും മറ്റു കാരണങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്.

പിടിയിലായ ജോമോൻ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കഴിഞ്ഞ ദിവസം അപ്പീൽ ലഭിച്ചതിനെത്തുടർന്ന് ഇയാൾ ജില്ലയിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP