പൂർണഗർഭിണിയായ സമയത്തുപോലും 'പൈപ്പിൽ വെള്ളമടിച്ചാൽ കറന്റ് ചാർജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്റൂമിൽ കുളിക്കാൻ സിലിയെ അനുവദിച്ചില്ല; ജോളി പുലിക്കയത്തെ വീട്ടിൽ നിത്യസന്ദർശകയായതു മുതൽ സിലിയെ മയക്കു മരുന്നിന് അടിമയാക്കാൻ ശ്രമം നടന്നു; 'നിന്റെ നാത്തൂന് ഭ്രാന്താണ്, അവളെ കൊണ്ടുപോയി ചികിത്സിക്കണം' എന്ന് സിലിയുടെ സഹോദര ഭാര്യ ജോലിചെയ്യുന്ന സ്കൂളിൽപ്പോയി പറഞ്ഞത് സഖറിയാസ്; ഷാജുവിന്റെ വീട്ടിൽ സിലി നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് ബന്ധുക്കൾ
മറുനാടൻ മലയാളി ബ്യൂറോ
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിൽ സിലി വധക്കേസിൽ ഷാജുവിന്റെ മാതാപിതാക്കൾക്കെതിരെ നിർണായക മൊഴിയുമായി സിലിയുടെ ബന്ധുക്കൾ രംഗത്തെത്തി. സിലി വധക്കേസിൽ ഷാജുവിലേക്കും അന്വേഷണം നീളവേയാണ് ബന്ധുക്കൾ ഷാജുവിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയത്. ഷാജുവിന്റെ വീട്ടിൽ ക്രൂരമായ മാനസികപീഡനമാണ് നേരിട്ടതെന്ന് വ്യക്തമാക്കികക്കൊണ്ടാണ് ബന്ധുക്കളും അയൽവാസികളും മൊഴി ൽകിയിരിക്കുന്നത്. സിലിയെ മനോരോഗിയായി ചിത്രീകരിക്കാൻ ഷാജുവിന്റെ കുടുംബവും ജോളിയും ശ്രമിച്ചെന്നാണ് സിലിയുടെ ഉറ്റബന്ധുക്കൾ അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തുന്നു.
പൂർണഗർഭിണിയായ സമയത്തുപോലും സിലിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണ്. 'പൈപ്പിൽ വെള്ളമടിച്ചാൽ കറന്റ് ചാർജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്റൂമിൽ കുളിക്കാൻ സിലിയെ അനുവദിച്ചിരുന്നില്ല. സിലിയുടെ ദുരൂഹമരണത്തിന് തൊട്ടുപിന്നാലെ ജോളിയെ പുലിക്കയത്തെ മരുമകളാക്കാൻ മുൻകൈയെടുത്തതും ഷാജുവിന്റെ മാതാപിതാക്കളാണെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
സിലിയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് പലപ്പോഴും ഷാജുവിന്റെ വീട്ടുകാർ ശ്രമിച്ചത്. സിലിയുടെ സഹോദരഭാര്യ ജോലിചെയ്യുന്ന സ്കൂളിൽപ്പോയി അവരെ വിളിച്ചിറക്കിയശേഷം 'നിന്റെ നാത്തൂന് ഭ്രാന്താണ്. അവളെ കൊണ്ടുപോയി ചികിത്സിക്കണം' എന്ന് ഒരിക്കൽ ഷാജുവിന്റെ പിതാവ് സഖറിയാസ് പറഞ്ഞതായി സിലിയുടെ ബന്ധു മൊഴിനൽകിയിട്ടുണ്ട്. ജോളി പുലിക്കയത്തെ വീട്ടുകാരുമായി അടുപ്പംതുടങ്ങിയ മുതൽക്ക് സിലിക്ക് ഭർതൃവീട്ടിൽ കടുത്ത അവഗണനയായിരുന്നു. ഭക്ഷണം പാകംചെയ്യുന്ന സിലിക്ക് വീട്ടുകാർക്ക് അത് വിളമ്പിനൽകാൻ അവകാശമുണ്ടായിരുന്നില്ല.
ജോളി പുലിക്കയത്തെ വീട്ടിൽ നിത്യസന്ദർശകയായതു മുതലാണ് ഇത്തരം ദുരവസ്ഥയിലേക്ക് സിലി എത്തിയത്. ഷാജുവിന്റെ മാതാപിതാക്കൾ മാനസികപീഡനത്തിന് വിധേയമാക്കിയതായും സിലിയെ മയക്കുമരുന്നിന് അടിമയാക്കാൻ ജോളി ശ്രമിച്ചിരുന്നതായുമാണ് സിലിയുടെ ബന്ധുക്കൾ മൊഴിനൽകിയിരിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന സിലിയെ അസുഖക്കാരിയായി ചിത്രീകരിച്ചശേഷം ഉള്ളിയേരിയിലെ ഒരു നാട്ടുവൈദ്യന്റെ പക്കൽനിന്ന് അരിഷ്ടം കൊണ്ടുനൽകിയത് ജോളിയാണ്. അരിഷ്ടത്തിൽ സയനൈഡ് ചേർത്ത് രണ്ടുതവണ വധിക്കാൻ ശ്രമിച്ചു.
രണ്ടാം തവണ അവശനിലയിലായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിലി നാലാം ദിവസമാണ് പൂർണബോധം വീണ്ടെടുത്തത്. സംശയംതോന്നിയ ഡോക്ടർ, സിലി കുടിച്ച അരിഷ്ടത്തിന്റെ ബാക്കി കൊണ്ടുവരാൻ ഷാജുവിന്റെ വീട്ടുകാരോട് പറഞ്ഞെങ്കിലും അതുവരെ സിലി കുടിച്ച അരിഷ്ടം ഒഴിവാക്കി പുതിയൊരു കുപ്പിയാണ് ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചത്.
മാവൂർ റോഡിലെ ഒരു മെഡിക്കൽ ഷോപ്പിൽനിന്ന് വിറ്റാമിൻ ഗുളികയെന്നപേരിൽ സിലിക്ക് മഷ്റൂം ഗുളികയും അപസ്മാരത്തിനുള്ള ഗുളികയും മറ്റും കൊണ്ടുനൽകിയത് ജോളിയാണ്. മയക്കുമരുന്നിന് അടിമയാക്കി സിലിയുടെ സ്വബോധം നഷ്ടപ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം. ജോളി കൊണ്ടുവരുന്ന ഗുളികയും അരിഷ്ടവും കുടിക്കാൻ ഷാജു ആവശ്യപ്പെട്ടിരുന്നെന്നും മൊഴിയിലുണ്ട്.
അതിനിടെ കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാമതായി രജിസ്റ്റർചെയ്ത സിലി വധക്കേസിൽ ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു എന്ന ഷാജി(44)യെ അന്വേഷണസംഘം അറസ്റ്റുചെയ്തു. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപൊലീസ് സ്റ്റേഷൻ സിഐ. ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച വൈകീട്ട് ജയിലിലെത്തി ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഈ കേസിൽ ഒന്നാം പ്രതിയായ പൊന്നാമറ്റം വീട്ടിൽ ജോളി എന്ന ജോളിയമ്മ ജോസഫി(47)നെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. സിലി വധക്കേസിൽ മാത്യുവിനെയും അറസ്റ്റുചെയ്യാൻ തിങ്കളാഴ്ച കേസ് പരിഗണിച്ച കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതിനൽകിയതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. 2016 ജനുവരി 11-ന് സിലിയെ കൊലപ്പെടുത്താനായി ഉപയോഗിച്ച സയനൈഡ് ജോളിക്ക് മാത്യുവാണ് എത്തിച്ചുനൽകിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതിനിടെ ജോളി ജോസഫിനെ മൂന്നാമത്തെ കേസിലും അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി നൽകിയിട്ടുണ്ട്. ജോളിയുടെ ഭർത്താവ് ഷാജു സഖറിയാസിന്റെയും കൊല്ലപ്പെട്ട സിലിയുടെയും മകൾ ആൽഫൈനിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനാണ് കൊയിലാണ്ടി മജിസ്ട്രേട്ട് കോടതി അനുമതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി എസ്എച്ച്ഒ ഇൻസ്പെക്ടർ ഷാജു ജോസഫ് അടുത്ത ദിവസം കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. ാലി വധക്കേസിലെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ജോളിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആൽഫൈൻ വധക്കേസിൽ ജോളിയെയും സിലി വധക്കേസിൽ മാത്യുവിനെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി പൊലീസ് അപേക്ഷ നൽകിയത്. 2014 മെയ് മൂന്നിനാണ് ഒന്നര വയസ്സുകാരിയായ ആൽഫൈൻ കൊല്ലപ്പെടുന്നത്. സയനൈഡ് പുരട്ടിയ ബ്രഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി ആൽഫൈനെ കൊലപ്പെടുത്തിയെന്നാണു കേസ്. ആൽഫൈനിനു നൽകാനുള്ള ബ്രഡ് ഷാജുവിന്റെ സഹോദരിക്കു എടുത്തുകൊടുത്തത് ജോളിയാണെന്നുള്ള ദൃക്സാക്ഷിയുടെ മൊഴി ഈ കേസിൽ നിർണായകമാവും.
കൂടത്തായി കൊലപാതക പരമ്പരയിൽ പൊലീസ് രജിസ്റ്റർ ചെയ്ത 6 കേസുകളിൽ റോയ് തോമസ്, സിലി വധക്കേസുകളിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലും ജോളിയെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും 6 കേസുകളുമായി ബന്ധപ്പെട്ട് പൊലീസിന് ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ട്. മറ്റു 2 കേസുകളിൽ ജോളിയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിലുള്ള സാങ്കേതിക തടസ്സം മറികടക്കാനാണു പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഈ 3 കേസുകൾക്കു പുറമേ ടോം തോമസ്, അന്നമ്മ തോമസ്, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റോയ് തോമസിന്റെ വധവുമായി ബന്ധപ്പെട്ട് നേരത്തേ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിൽ നടന്ന മരണം സിലിയുടേതായിരുന്നതിനാൽ രണ്ടാമത്തെ അറസ്റ്റ് ഈ കേസിലായി. ഇതിനു തൊട്ടുമുൻപ് നടന്ന മരണം ആൽഫൈനിന്റേതായിരുന്നു. ഈ കേസിൽ ദൃക്സാക്ഷിയുണ്ടെന്നതും മൂന്നാമത്തെ അറസ്റ്റ് ആൽഫൈൻ വധക്കേസിൽ എന്ന പൊലീസ് തീരുമാനത്തിനു പിന്നിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍