എല്ലാ ചോദ്യങ്ങൾക്കും ഷാജു ഉത്തരം പറഞ്ഞത് ഒന്നും ഒളിച്ചു വയ്ക്കാതെ; ജാഗ്രത കുറവും പിഴവുകളും ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ചു; ജോളിയുടെ രഹസ്യ ജീവിതത്തെ കുറിച്ച് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ലെന്ന് ബോധ്യമായപ്പോൾ വിട്ടയയച്ചു; ആകെ എർപ്പെടുത്തിയ നിബന്ധന എവിടെ പോയാലും പറയണമെന്ന് മാത്രം; ഷാജു എല്ലാം സമ്മതിച്ചെന്ന വാർത്ത മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തതയില്ല; ഒടുവിൽ പൊലീസ് നീങ്ങുന്നത് ജോളിയും മാത്യുവും മാത്രം ചേർന്നൊരുക്കിയ കൂട്ടക്കൊലയെന്ന നിഗമനത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മാസ്റ്റർ ബ്രെയിൻ ജോളി തന്നെ. ജോളിയും കുടുംബ സുഹൃത്തായ മാത്യുവും ചേർന്നാണ് എല്ലാ പദ്ധതിയും തയ്യാറാക്കിയത്. ഇതിൽ പലരും മൂക സാക്ഷികളായി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനേയും ഭീഷണിപ്പെടുത്തി കൂടെ നിർത്തി. അതുകൊണ്ട് തന്നെയാണ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഷാജുവിനെ വിട്ടയച്ചത്. അന്വേഷണത്തിനു നേതൃത്വം നൽകുന്ന കോഴിക്കോട് റൂറൽ എസ്പി കെ.ജി. സൈമണാണ് ഇക്കാര്യം അറിയിച്ചത്. ജില്ല വിട്ടു പോകുമ്പോൾ പൊലീസിനെ അറിയിക്കണമെന്ന നിർദ്ദേശം സഹിതമാണ് ചോദ്യം ചെയ്യലിനു ശേഷം ഷാജുവിനെ വിട്ടയച്ചത്. ഷാജുവിനെ വിശദമായി ചോദ്യം ചെയ്തെന്നും എല്ലാ മൊഴികളും റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും എസ്പി വ്യക്തമാക്കി. മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്തു നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ അനുമതി ലഭിച്ചെന്നു എസ്പി പറഞ്ഞു.
സിലിയെയും മകളെയും കൊലപ്പെടുത്താൻ ജോളിയെ സഹായിച്ചതായി ഷാജു സമ്മതിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കൊലപാതക വിവരം പിതാവ് സക്കറിയയ്ക്ക് അറിയാമെന്നു ഷാജു മൊഴി നൽകിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇതൊന്നും ശരിയില്ലെന്നാണ് സൂചന. കൊലപാതകങ്ങളിൽ ഷാജുവിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ല. എന്നാൽ ജോളിക്കും മാത്യുവിനും എതിരെ നിരവധി തെളിവ് കിട്ടി. അതുകൊണ്ട് കൂടിയാണ് ഷാജുവിനെ വിട്ടയച്ചത്. എല്ലാ ചോദ്യങ്ങൾക്കും ഷാജു ഉത്തരം പറഞ്ഞത് ഒന്നും ഒളിച്ചു വയ്ക്കാതെയാണ്. തനിക്കുണ്ടായ ജാഗ്രത കുറവും പിഴവുകളും എറ്റു പറഞ്ഞ് പശ്ചാത്തപിക്കുകയും ചെയ്തു. ജോളിയുടെ രഹസ്യ ജീവിതത്തെ കുറിച്ച് ഒരു എത്തും പിടിയും ഷാജുവിനു ഉണ്ടായിരുന്നില്ലെന്ന് ബോധ്യമായപ്പോഴാണ് പൊലീസ് ഷാജുവിനെ വിട്ടയയച്ചത്. ഷാജു എല്ലാം സമ്മതിച്ചെന്ന വാർത്തകൾ മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തതയില്ലെന്നും പൊലീസ് പറയുന്നു. ഒടുവിൽ പൊലീസ് നീങ്ങുന്നത് ജോളിയും മാത്യുവും മാത്രം ചേർന്നൊരുക്കിയ കൂട്ടക്കൊലയെന്ന നിഗമനത്തിലേക്കെന്നാണ് ലഭിക്കുന്ന സൂചന.
2014 മെയ് 3-നാണ് ഷാജുവിന്റെ മകൾ ആൽഫൈൻ ഷാജു മരിച്ചത്. സഹോദരന്റെ ആദ്യകുർബാന ദിവസം രാവിലെ ഇറച്ചിക്കറിയിൽ മുക്കിയ ബ്രഡ് കഴിച്ചതിനു പിന്നാലെ കണ്ണുകൾ പുറത്തേക്കുന്തി ബോധരഹിതയായി. ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. ഷാജുവിന്റെ ഭാര്യ സിലി മരിച്ചത് 2016 ജനുവരി 11-നാണ്. അന്നേദിവസം ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കൊല്ലപ്പെട്ട റോയി തോമസിന്റെ ഭാര്യയായിരുന്ന ജോളിക്കൊപ്പമാണു സിലി താമരശേരിയിലെത്തിയത്. സിലിയുടെ മൂത്തമകനും ജോളിയുടെ മകനും ഇവർക്കൊപ്പമുണ്ടായിരുന്നു. വിവാഹസൽക്കാരം അവസാനിച്ചതിനു ശേഷം ഇരുവരും താമരശേരി ടൗണിലേത്തി. ഈ സമയം ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കാനായി ഇവർ 3 പേരും മക്കളും കൂടി പോയി.
ഷാജു ഡോക്ടറെ കാണാനായി അകത്തു കയറിയപ്പോൾ സിലിയും ജോളിയും പുറത്തു വരാന്തയിൽ കാത്തിരുന്നു. ഇവിടെ വച്ചു സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സിലി മരിച്ചു. ഒരു വർഷത്തിനു ശേഷം 2017 ഫെബ്രുവരി ആറിനാണ് സിലിയുടെ ഭർത്താവ് ഷാജുവും റോയ് തോമസിന്റെ ഭാര്യ ജോളിയും പുനർവിവാഹിതരായത്. ഇതാണ് സംശയങ്ങൾക്ക് ഇട നൽകിയത്. എന്നാൽ അറിയാവുന്ന എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ചിനോടു പറഞ്ഞെന്നു ഷാജു പറയുന്നു. മാധ്യമങ്ങളിൽ വന്നത് വ്യാജമാണെന്ന് പറഞ്ഞിട്ടില്ലെന്നും ഷാജു പറഞ്ഞു. ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു. സ്വകാര്യ ബസിലായിരുന്നു ഷാജുവിന്റെ മടക്കയാത്ര. എവിടെ പോയാലും പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഷാജുവിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ജോളിയെ ചോദ്യം ചെയ്തപ്പോൾ ഷാജുവും ഒപ്പമുണ്ടായിരുന്നു. എല്ലാ മൊഴികളും റെക്കോർഡ് ചെയ്തു. മൊഴികൾ വിലയിരുത്തിയശേഷം തുടർനടപടിയെടുക്കും.
ജോളി തന്നെ ചതിക്കുകയായിരുന്നു. കൊല ചെയ്യാൻ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചാരണം തന്നെ കുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. തനിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണിത്. റോയിയുടെ ബന്ധുക്കളുടെ പ്രസ്താവനകളും സംശയം ബലപ്പെടുത്തുന്നതാണെന്നും ഷാജു പറഞ്ഞു. ജോളിയുടെ കൂടെ ഒരാളെ കൂടി കിട്ടണമെന്ന താൽപര്യമാണ് തനിക്കുമുള്ളത്. ജോളിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. എൻഐടിക്കു സമീപത്തെ ബ്യൂട്ടി പാർലറുമായുള്ള ഇടപാടുകളും അറിയില്ല. സാമ്പത്തിക ഇടപാടുകളെപ്പറ്റിയും വിവരങ്ങളൊന്നും ജോളി പങ്കുവച്ചിട്ടില്ല. മരിച്ച ആൽഫൈന്റെ പോസ്റ്റ്മോർട്ടം നടത്തേണ്ടതായിരുന്നെന്നും ഷാജു പറഞ്ഞു. ഭക്ഷണം നെറുകയിൽ കയറിയതാകാം മരണകാരണമെന്നായിരുന്നു കരുതിയത്. അമ്മയ്ക്ക് ചിക്കൻ പോക്സ് വന്നതിന്റെ സംശയവുമുണ്ടായിരുന്നു. പിഞ്ചുകുഞ്ഞായിരുന്നതിനാലാണ് പോസ്റ്റ്മോർട്ടം ഒഴിവാക്കിയത്. പോസ്റ്റ്മോർട്ടം നടത്തിയിരുന്നെങ്കിൽ ഈ ദുരൂഹത ഉണ്ടാകില്ലായിരുന്നു.
ഭാര്യ സിലിക്ക് ജോളിക്കൊപ്പം ചേർന്നു താൻ അന്ത്യചുംബനം നൽകിയ ഫോട്ടോയിൽ തെറ്റായൊന്നുമില്ലെന്നും അതിനെ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും ഷാജു പറഞ്ഞു. അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. ജാഗ്രതയോടെ ജീവിച്ചില്ലെങ്കിൽ തന്റെ അവസ്ഥ എല്ലാവർക്കും ഉണ്ടാകാം. തനിക്ക് ജാഗ്രതക്കുറവുണ്ടായി. ജാഗ്രതയോടെ ജീവിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ ആസൂത്രണത്തിനും അവരുടെ ബുദ്ധിക്കും അനുസരിച്ചായിരിക്കും ജീവിതമെന്നും ഷാജു കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള മൊഴിയാണ് ക്രൈംബ്രാഞ്ചിനും ഷാജു നൽകിയത്. ഇത് പ്രാഥമികമായി പൊലീസ് വിശ്വസിക്കുകയാണ്. ജോളിയും മാത്യുവും ചേർന്ന് നടത്തിയ കൊലപാതങ്ങളിൽ ഷാജു മൂക സാക്ഷിയായെന്നാണ് സൂചന. ഇതുകൊണ്ടാണ് ഷാജുവിനെ വിട്ടിയയ്ക്കുന്നത്. ഇതിനൊപ്പം കൊലപാതക പരമ്പരകളിൽ മൂന്നാമതായി മരിച്ച റോയിയുടെ കൊലപാതക കേസിലാണ് ഇപ്പോൾ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഷാജുവിനെ ബന്ധിപ്പിക്കാൻ ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഷാജുവിനെ വിട്ടയയ്ക്കുന്നത്.
നേരത്തെ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ നിരവധി വിശദീകരണങ്ങൾ പൊലീസിന് ആവശ്യമായിരുന്നു, അവ ചോദിച്ചറിയാനാണ് ഷാജുവിനെ വിളിച്ച് വരുത്തിയത്. കേസിലെ എല്ലാ പഴുതുമടച്ച് മാത്രം മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. പൊലീസിനോട് കുറ്റം സമ്മതിച്ച് മൊഴി കൊടുത്തിട്ടില്ലെന്നും ഭാര്യയുടെയും കുഞ്ഞിന്റെയും മരണങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കൊലപാതകമാണെന്ന് അറിയാമായിരുന്നുവെങ്കിലും അത് പൊലീസിനെ അറിയിക്കാതെ മറച്ചു വച്ചെന്ന് ഷാജു പൊലീസിനോട് പറഞ്ഞെന്നുമാണ് വിവരം. ''വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. കൊലപാതകങ്ങളിൽ എനിക്കും പങ്കുണ്ടെന്ന് ജോളി പൊലീസിനോട് പറയുന്നത് പ്ലോട്ടാണ്. ജോളിയുടെ പൂർണമായ പ്ലോട്ടാണ്. ഇപ്പോഴീ കുറ്റത്തിലും കേസിലും അവൾ ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നത്'', ഷാജു പറയുന്നു. ജോളിക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്നൊന്നും അറിയില്ലെന്നും ഷാജു പറഞ്ഞു.
അതിനിടെ കൂടത്തായിലെ കൂട്ടക്കൊലപാതകങ്ങളിൽ അറസ്റ്റിലായ ജോളിയുടെ കൃത്യം ഞെട്ടലുണ്ടാക്കിയെന്ന് പൊന്നാമറ്റം തറവാട്ടിലെ വീട്ടുജോലിക്കാരി ഏലിയാമ്മ പറഞ്ഞു. മരണങ്ങളിൽ അസ്വാഭാവികതയുണ്ടായിരുന്നില്ല. ജോളിയും വീട്ടുകാരും തമ്മിൽ തർക്കങ്ങളും ഇല്ലായിരുന്നു. ജോളി തന്നോട് അങ്ങേയറ്റം സ്നേഹത്തോടെയാണ് പെരുമാറിയത്. റോയിയുടെ മരണശേഷം ജോളിയും ഷാജുവും വിവാഹം കഴിക്കുന്നത് തന്നെ അറിയിച്ചിരുന്നു. ഇതറിഞ്ഞ് താൻ പങ്കെടുക്കാൻ എത്തുകയും ചെയ്തു. എന്നാൽ ചടങ്ങിനെത്തിയ തനിക്കു അവിടെ നിന്നും വിഷമം കാരണം ഭക്ഷണം കഴിക്കാൻ പോലും സാധിച്ചില്ല. റോയിയുടെ മുഖമായിരുന്നു തന്നെ മനസിൽ തെളിഞ്ഞത്. വീട്ടിൽ നടക്കുന്ന മറ്റു പ്രശ്നങ്ങളൊന്നും തനിക്ക് അറിയില്ല. താൻ വെറുമൊരു വീട്ടുജോലിക്കാരി മാത്രമാണെന്നും ഏലിയാമ്മ പറയുന്നു.
കൂടത്തായി കൊലപാതക പരമ്പരക്കേസിൽ കൂടുതൽ പേരെ ഇനിയും ചോദ്യം ചെയ്യും. വ്യാജ വിൽപത്രമുണ്ടാക്കാൻ സഹായിച്ചെന്ന് സംശയിക്കുന്ന സിപിഎം നേതാവ് മനോജ്, ലീഗ് നേതാവ്, റവന്യൂ-ബിഎസ്എൻഎൽ-പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഷാജുവിന്റെ അച്ഛൻ സക്കറിയയെയും ഇന്ന് ചോദ്യം ചെയ്തേക്കും. ഇത്രയധികം കൊലപാതകങ്ങൾ നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ ജോളിക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടുന്നത്. അതിനാൽ ഇതിലാർക്കൊക്കെ ഇനിയും പങ്കുണ്ടെന്ന വിവരം വിശദമായി പരിശോധിച്ച ശേഷം, സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഒത്തിണക്കിയാകും പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതും കുറ്റപത്രം തയ്യാറാക്കുന്നതും. ഇത് വലിയ സാഹസമാണെങ്കിലും കോടതിയിൽ ഈ കേസ് തള്ളിപ്പോകുന്ന സാഹചര്യം പൊലീസിന് വലിയ തിരിച്ചടിയാകും. അത്രയും വിദഗ്ധമായാണ് പൊലീസ് ഇത്ര കാലത്തിന് ശേഷം ഈ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.
കൂടത്തായി കൊലപാതകപരമ്പരയിൽ ഓരോ കുറ്റകൃത്യവും ഒറ്റയ്ക്ക് ജോളിക്ക് ചെയ്യാനാകില്ലെന്ന് വ്യക്തമായിരുന്നു. എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന്റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതേ കാര്യം ഷാജുവും പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ നാല് കൊലപാതകങ്ങളിൽ, അതായത്, ജോളിയുടെ മുൻഭർത്താവ് റോയ് തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകൾ പത്ത് മാസം പ്രായമുള്ള ആൽഫിൻ എന്നിവരുടെ കൊലപാതകങ്ങളിൽ ഈ മൂന്ന് പേർക്കും വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ കൃത്യമായ തെളിവില്ലാതെ ഒരു നടപടിയിലേക്കും പൊലീസ് കടക്കാനും തയ്യാറാകില്ല. ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പൊലീസിന്റെ തീരുമാനം. തീർത്തും ശ്രദ്ധയോടെ മുന്നോട്ടു പോകും.
കൂടത്തായിയിൽ അടക്കം ചെയ്ത കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കാൻ ഒരുങ്ങുന്നതും തെളിവ് ശേഖരണം ശാസ്ത്രീയമാക്കാൻ വേണ്ടിയാണ്. വിശദമായ രാസപരിശോധനാഫലം ലഭിക്കാൻ വേണ്ടിയാണ് മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്റെ മൃതദേഹത്തിൽ നിന്ന് മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പൊലീസിന്റെ പക്കൽ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളിൽ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ മണ്ണിലഴുകിയാൽ പിന്നീട് സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്കരമാണെന്ന് വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്