മകനെ വിളിച്ച് വശത്താക്കിയാൽ കേസിൽ നിന്ന് ഊരിപ്പോരാമെന്ന പ്രതീക്ഷയിൽ റോമോയെ വിളിച്ച് ജോളി; വിളിക്കരുതെന്ന് പറഞ്ഞിട്ടും സ്വാധീനിക്കാൻ വീണ്ടും വിളിച്ചു; ജോളിക്ക് ജയിലിൽ വലിയ സ്വാതന്ത്ര്യമാണ് അനുവദിക്കുന്നതെന്ന ആരോപണവുമായി കൂടത്തായി കൂട്ടക്കൊലയിലെ മറ്റൊരു സാക്ഷി ബാവയും; കോഴിക്കോട് ജയിലിൽ നിന്ന് സാക്ഷിയെ ജോളി വിളിച്ചത് വമ്പൻ വിവാദത്തിൽ; ഫോൺ വിളിക്കരുതെന്ന് പറഞ്ഞിട്ടും വിളിച്ചെന്ന് റോയിയുടെ സഹോദരിയും; ജയിലിലും ജോളി താരം തന്നെ

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലക്കേസിലെ മുഖ്യസാക്ഷിയെ സ്വാധിനിക്കാൻ പ്രതിയായ ജോളി ജോസഫിന് ജയിൽ അധികൃതർ നടത്തിയ നീക്കം വിവാദത്തിൽ. ജോളി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചിരുന്നു എന്ന് നോർത്ത് സോൺ ഐജിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കൂടത്തായി കേസിലെ സാക്ഷി കൂടിയായ മകൻ റോമോയെ ആണ് ജോളി ഫോൺ വിളിച്ചത് എന്നാണ് റിപ്പോർട്ട്. മൂന്ന് തവണയാണ് മകനെ ജയിലിൽ നിന്ന് ജോളി ബന്ധപ്പെട്ടിരിക്കുന്നത്. ഫോൺസംഭാഷണം 20 മിനുറ്റിൽ അധികം നീണ്ടു. ഇത് നിയമപരമാണെന്ന് ജയിൽ അധികൃതർ പറയുന്നു. മൂന്ന് നമ്പരുകളിലേക്ക് ജോളിക്ക് ജയിലിൽ നിന്ന് വിളിക്കാം. ഇതിൽ ഒരെണ്ണം ജോളിയുടെ മകന്റെ ഫോൺ നമ്പരായിരുന്നു. അതുകൊണ്ട് തന്നെ അരുതാത്തത് സംഭവിച്ചില്ലെന്നാണ് ജയിൽ അധികൃതരുടെ വാദം,
കൂടുത്തായി കേസിലെ മുഖ്യസാക്ഷിയാണ് ജോളിയുടെ മകൻ എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ജോളിക്ക് മകനെ വിളിക്കാൻ ജയിൽ അധികൃതർ അവസരം ഒരുക്കി. ഇതാണ് പുതിയ വിവാദത്തിന് കാരണമാകുന്നത്. ജോളിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ കൊലപാതകം തെളിയിക്കുന്നതിൽ നിർണ്ണായകമാണ് ജോളിയുടെ മകന്റെ മൊഴി. കേസിൽ തനിക്കെതിരെ സാക്ഷി പറയുന്നതിൽ നിന്നും മകനെ സ്വാധീനിക്കുന്നതിനായാണ് ജോളി ഫോൺ വിളിച്ചത്.
ജോളി ഫോൺ വിളിച്ചതായി റോമോ സമ്മതിച്ചായും നോർത്ത് സോൺ ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ ആണ് ജോളി കഴിയുന്നത്. ജോളിയുടെ ഫോൺ വിളിയെക്കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നു. ഫോൺ വിളിക്കരുത് എന്ന് വിലക്കിയ ശേഷവും ജോളി വിളിച്ചിരുന്നു എന്ന് റോയിയുടെ സഹോദരി പ്രതികരിച്ചു. സമാനമായി മറ്റ് സാക്ഷികളേയും സ്വാധീനിക്കാൻ ജയിലിൽ നിന്ന് ജോളി ശ്രമം നടത്തിയിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
തടവുകാർക്ക് അനുവദിച്ച നമ്പറിൽ നിന്നാണ് ജോളി ഫോൺ വിളിച്ചതെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഫോൺ വിളികൾ എന്നും ജയിൽ ഡിജിപി ഋഷിരാജ് സിങ് വ്യക്തമാക്കി. അതേസമയം ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നും നിയമനടപടികളിലേക്ക് പോകുമെന്നും റോയിയുടെ കുടുംബം പ്രതികരിച്ചു.
ജോളിക്ക് ജയിലിൽ വലിയ സ്വാതന്ത്ര്യമാണ് അനുവദിക്കുന്നതെന്ന് മറ്റൊരു സാക്ഷിയായ ബാവയും പറഞ്ഞു. ഉത്തരമേഖല ഐജി അശോക് യാദവ് ഇക്കഴിഞ്ഞ എട്ടാം തീയതി ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടാണിത്. റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതിയും റിമാൻഡ് തടവുകാരിയുമായ ജോളി ജയിലിനുള്ളിൽ നിരന്തരമായും സ്വതന്ത്രമായും മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. മകനും കേസിലെ പ്രധാന സാക്ഷിയുമായ റെമോയെ സ്വാധീനിക്കാൻ നിരന്തരം ശ്രമിക്കുന്നു. 8098551349 എന്ന നമ്പറിൽ നിന്നാണ് വിളിച്ചത്.
ഇതു സംബന്ധിച്ച വിവരം കിട്ടിയതിനെത്തുടർന്ന് താൻ റെമോയെ നേരിൽ കണ്ടെന്നും ജോളി തന്നെ പലവട്ടം വിളിച്ചതായി റെമോ സമ്മതിചെന്നും റിപ്പോർട്ടിൽ ഐജി പറയുന്നു. പ്രമാദമായ കൊലപാതക പരമ്പരയിലെ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് അതീവ ഗൗരവമുഴള്ള പ്രശ്നമാണെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. തടവുകാരുടെ ഫോൺവിളി ജയിൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ വേണെന്നും സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നുമുള്ള നിബന്ധനയാണ് ലംഘിക്കപ്പെട്ടത്.
2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കൂടുതൽ വെളിപ്പെടുത്തലുമായി ബാവ
കുറ്റപത്രം തയ്യാറായ ശേഷം വിവിധ സാക്ഷികളെ നിരവധി തവണ വിളിച്ചുവെന്നും ഇപ്പോൾ വെളിപ്പെടുത്താൻ കഴിയുന്നത് മുഖ്യ സാക്ഷിയായ റോമോയുടെ പേരാണെന്നും കേസിലെ പ്രധാന സാക്ഷിയും അയൽക്കാരനുമായ മുഹമ്മദ് ബാവ പ്രതികരിച്ചു. മകനെ വിളിച്ച് വശത്താക്കിയാൽ കേസിൽ നിന്ന് ഊരിപ്പോരാമെന്ന പ്രതീക്ഷയിലാണ് റോമോയെ വിളിച്ചത്. എന്നാൽ ഇതറിഞ്ഞപ്പോൾ റോമോ തന്നെയിനി വിളിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ തൃപ്തരല്ലെന്നും മുഹമ്മദ് ബാവ പറഞ്ഞു.
സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ശരിയല്ലെന്നും ജയിലിൽ തടവുകാർക്കായി നൽകിയ ഔദ്യോഗിക നമ്പറിൽ നിന്നാണ് വിളിച്ചതെന്നും ജയിൽ സൂപ്രണ്ട് വി.ജയകുമാർ പ്രതികരിച്ചു. കോളിങ് കാർഡ് സിസ്റ്റം വഴിയാണ് ജയിലിലെ അന്തേവാസികൾക്ക് ഫോൺ ചെയ്യാനുള്ള സംവിധാനമുണ്ടാക്കുന്നത്. ഒരു മെഷീനൽ കാർഡിട്ട് വിളിക്കുന്ന സംവിധാനമാണിത്. ഈ കാർഡിൽ മൂന്ന് നമ്പർ വരെ സേവ് ചെയ്ത് വെക്കാം. ഈ മൂന്ന് നമ്പറിലേക്കും ഈ ഔദ്യോഗിക നമ്പറിൽ നിന്ന് മാത്രമാണ് ഫോൺ പോവുക. അതും ജയിൽ അധികൃതരുടെ സാന്നിധ്യത്തിലാണ് ഫോൺ വിളി. അപ്പോൾ അനധികൃതമായി ഫോൺ വിളിച്ചുവെന്ന വാർത്ത ശരിയല്ല. മാസത്തിൽ 250 രൂപയ്ക്ക് വരെ തടവുകാർക്ക് വിളിക്കാൻ കഴിയും. കോൾ ഓട്ടോമാറ്റിക്ക് റെക്കോർഡഡുമാണ്. പക്ഷെ ആരെയാണ് വിളിക്കുന്നത് എന്ന് അറിയാൻ കഴിയില്ല. സാക്ഷിയായതുകൊണ്ട് മാത്രം മകനെ വിളിക്കാൻ പാടില്ല എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയുണ്ടെങ്കിൽ സാക്ഷികൾക്ക് ആർക്കെങ്കിലും ജയിൽ സൂപ്രണ്ടിന് പരാതി നൽകാം. അങ്ങനെയൊരുപരാതിയും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു. ഇത് തന്നെയാണ് ജയിൽ ഡി.ഐ.ജി വിനോദ് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നത്.
Stories you may Like
- കൂടത്തായി കൊലക്കേസ്: ആറാം കുറ്റപത്രം സമർപിച്ചു
- 'എന്റെ അപ്പനാണ് കൊല്ലപ്പെട്ടത്, ഫൈറ്റ് ചെയ്തേ പറ്റൂ, ആ സ്ത്രീയെ അനുകൂലിക്കില്ല
- ജോളിയെ അഴിക്കുള്ളിലാക്കിയത് തന്റേടിയായ വീട്ടമ്മയാകാനുള്ള മോഹം
- ഹൈക്കോടതിയിൽ വന്നപ്പോൾ കൂടത്തായി കേസിൽ സംഭവിച്ചത് ഇങ്ങനെ
- ജോളിയുടെ ആത്മഹത്യാ ശ്രമം ചർച്ചയാക്കുന്നതും സുരക്ഷാ പ്രശ്നങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് അസറ്റ് ഹോംസിന്റെ ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്