വ്യാജ ഒസ്യത്തിൽ ടോം തോമസിന്റെ സ്വത്തുക്കൾക്ക് അവകാശികൾ റോയ് തോമസും ജോളിയും; വ്യാജ ഒപ്പിട്ട ഒസ്യത്തിൽ സാക്ഷി മുൻ സിപിഎം ലോക്കൽ സെക്രട്ടറി മനോജ്കുമാർ; ആളെ കാണാതെ സാക്ഷ്യപ്പെടുത്തിയത് നോട്ടറി വിജയകുമാർ; വ്യാജ ഒസ്യത്ത് കേസായപ്പോൾ നോട്ടറിയെ അഞ്ചാം പ്രതിയാക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകിയത് നിയമ സെക്രട്ടറിക്ക്; പാർട്ടി ഇടപെടൽ വന്നപ്പോൾ അട്ടിമറി; കൂടത്തായി സീരിയൽ കൊലക്കേസ് അട്ടിമറിക്കാൻ അണിയറയിൽ കളികൾ ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഇടത് സർക്കാരിനു വൻ രാഷ്ട്രീയ മൈലേജ് നൽകിയ കൂടത്തായിയിലെ സീരിയൽ കൊലപാതക കേസ് അട്ടിമറിക്കാൻ അണിയറയിൽ ശ്രമം നടക്കുന്നുണ്ടോ? കേസ് കോടതിയിൽ എത്തുന്ന നിർണ്ണായക വേളയിലാണ് സീരിയൽ കൊലപാതകങ്ങൾ വെളിയിൽ കൊണ്ട് വന്ന കോഴിക്കോട് റൂറൽ എസ്പി കെ.ജി.സൈമണെ പത്തനംതിട്ട എസ്പിയായി സർക്കാർ ട്രാൻസ്ഫർ ചെയ്യുന്നത്. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരെയും മാറ്റാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് ജോളി കേസുമായി ബന്ധപ്പെട്ടു അറിയാൻ കഴിയുന്ന വസ്തുത.
വലിയ രാഷ്ട്രീയ മൈലേജ് നൽകിയ അറസ്റ്റ് ആയിരുന്നു ജോളിയുടെത് എന്നതിനാൽ അത് കളഞ്ഞുകുളിക്കാതിരിക്കാൻ സൈമണെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണ സംഘം തലവൻ എന്ന നിലയിൽ മാറ്റിയിട്ടില്ല. പക്ഷെ മാറ്റം വടക്ക് നിന്ന് തെക്കോട്ടാണ് എന്നതും ജില്ല പത്തനംതിട്ടയാണ് എന്നതും ഇതിൽ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. ഇതിൽ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ട് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന്നിടയിൽ തന്നെയാണ് കൂടത്തായി സീരിയൽ കൊലപാതക പരമ്പരയിൽ അഞ്ചാം പ്രതിയായി മാറുന്ന നോട്ടറി അഭിഭാഷകൻ സി.വിജയകുമാറിനെ രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നതായുള്ള ആക്ഷേപവും ഉയർന്നു വരുന്നത്. ഇടത് അഭിഭാഷകനും നോട്ടറിയുമായതിനാലാണ് അഭിഭാഷകനു വേണ്ടി ചരടുവലികൾ ശക്തമാകുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. .
ജോളി ജോസഫ് ഭർത്തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ ഈ നോട്ടറി അഭിഭാഷകനെ കേസിൽ പ്രതി ചേർക്കാനായി അന്വേഷണ സംഘം സർക്കാരിനു അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല. അഭിഭാഷകനെ അഞ്ചാം പ്രതിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. പക്ഷെ ഇതുവരെ നിയമവകുപ്പ് ഈ കാര്യത്തിൽ അനുമതി നൽകിയിട്ടില്ല. അഭിഭാഷകൻ നോട്ടറി ആയതിനാൽ ചീഫ് സെക്രട്ടറിക്കും നിയമ സെക്രട്ടറിക്കും അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷെ ഫയൽ ഇതുവരെ മൂവ് ചെയ്തിട്ടില്ല. അഭിഭാഷകൻ ഇടത് അഭിഭാഷകനാണ്. പാർട്ടിക്ക് വേണ്ടപ്പെട്ട അഭിഭാഷകനാണ്.
അതിനാൽ കോഴിക്കൊടുനിന്നുള്ള പാർട്ടി നേതാക്കൾ തിരുവനന്തപുരത്ത് നേരിട്ട് വന്നു ഓപ്പറേഷൻസ് നടത്തി എന്നാണ് അറിയാൻ സാധിക്കുന്നത്. വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയത് വിജയകുമാറാണ്. വിജയകുമാർ നോട്ടറി ആയതിനാൽ നേരിട്ട് കേസ് എടുക്കാനും അറസ്റ്റ് ചെയ്യാനുമൊക്കെയുള്ള നടപടികൾ പൊലീസ് പാലിക്കേണ്ടതുണ്ട്. അതിനാണ് ചീഫ് സെക്രട്ടറിക്കും നിയമസെക്രട്ടറിക്കും അപേക്ഷ നൽകിയത്. കേരളത്തെ നടുക്കിയ സീരിയൽ കൊലപാതക കേസിൽ നോട്ടറിയെ പ്രതി ചേർക്കാൻ അപേക്ഷ നൽകിയിട്ടും ഇതുവരെ അപേക്ഷ ചലിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചാൽ റോയ് തോമസ് വധക്കേസിൽ മാത്രമാവും അഡ്വ.സി.വിജയകുമാറിനെ പ്രതി ചേർക്കുക
നോട്ടറിയെ പ്രതി ചേർക്കാനുള്ള അപേക്ഷയുടെ ഫയൽ നിയമസെക്രട്ടറിയുടെ മേശപ്പുറത്ത് കിടക്കുകയാണ്. നോട്ടറി ആക്റ്റ് പതിമൂന്ന് പ്രകാരം നോട്ടറിക്ക് ചില പ്രിവിലെജുകളുണ്ട്. അതിനാൽ നോട്ടറിക്ക് എതിരെ കേസ് എടുക്കുന്നതിനു മുൻപ് നിയമ സെക്രട്ടറിയുടെ അനുമതി വേണം. ജോളി ഹാജരാക്കിയ ഒസ്യത്തിന്റെ ഒറിജിനൽ ഈ അഭിഭാഷകൻ കണ്ടിട്ടില്ല. ഫോട്ടോ കോപ്പിയാണ് ജോളി നോട്ടറിയുടെ ഓഫീസിൽ നൽകിയത്. ഇത് ഒറിജിനൽ തന്നെയാണ് എന്ന് പറഞ്ഞാണ് നോട്ടറി കൂടിയായ അഭിഭാഷകൻ ഇത് അറ്റസ്റ്റ് ചെയ്തത്.
വിൽപത്രം ഒരാൾ മരിക്കുന്നതിനു മുൻപ് തയ്യാറാക്കുന്നതാണ്. വിൽപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തണമെങ്കിൽ അത് തയ്യാറാക്കിയ ആൾ കൂടി നോട്ടറി മുൻപാകെ എത്തണം. വിൽപത്രം തയ്യാറാക്കിയ ആൾ ചെന്നിട്ടില്ല. മരിച്ച ടോം തോമസിന്റെ പേരും വിലാസവും എഴുതിവെച്ചിട്ട് അതിൽ ഒപ്പുമിട്ടിരുന്നു. അത് ടോം തോമസിന്റെ ഒപ്പല്ലെന്നു റൂറൽ എസ്പിയായിരുന്ന കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സയന്റിഫിക്കായി തെളിയിച്ചിരുന്നു. ഇതിന്റെ അട്സിതനത്തിലാണ് അഭിഭാഷകനായ സി.വിജയകുമാറിനെ പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
ഒസ്യത്ത് തയാറാക്കിയ ആൾ ജീവിച്ചിരിക്കുമ്പോൾ അയാൾക്കല്ലാതെ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നതു കുറ്റകരമാണ്. ടോം തോമസിന്റെ മരണശേഷം സ്വത്തുക്കൾക്ക് മകൻ റോയ് തോമസ്, റോയിയുടെ ഭാര്യ ജോളി ജോസഫ് എന്നിവരാണ് അവകാശികൾ എന്ന വ്യാജ ഒസ്യത്ത് ഫറോക്കിലെ ഡിടിപി സെന്ററിലാണു ജോളി തയാറാക്കിയത്. ഇതിൽ ടോം തോമസിന്റെ വ്യാജ ഒപ്പിട്ടു. സാക്ഷിയായി കെ.മനോജ്കുമാർ ഒപ്പിട്ടു. രണ്ടാമത്തെ സാക്ഷിയായി മറ്റൊരാളുടെ പേരിൽ മനോജ് തന്നെ ഒപ്പിട്ടു. ഇതിന്റെ പകർപ്പെടുത്ത ശേഷം ഒസ്യത്ത് നശിപ്പിച്ചു. യഥാർഥ ഒസ്യത്ത് കാണാതെ വിജയകുമാർ സാക്ഷ്യപ്പെടുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2008 ജൂൺ 30ന് ആണ് വ്യാജ ഒസ്യത്ത് വിജയകുമാർ സാക്ഷ്യപ്പെടുത്തിയത്. ടോം തോമസ് മരിച്ചാലേ ഒസ്യത്തിനു നിയമസാധുത ഉണ്ടാകൂ എന്നതിനാൽ ഓഗസ്റ്റ് 26നു ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ചു നൽകി ടോം തോമസിനെ ജോളി ജോസഫ് കൊലപ്പെടുകയായിരുന്നു-ഇതാണ് കുറ്റപത്രത്തിൽ പറയുന്നത്.
വ്യാജ ഒസ്യത്ത് നോട്ടറി അഭിഭാഷകൻ സാക്ഷ്യപ്പെടുത്തി നൽകിയതു പ്രതിക്കു ആത്മവിശ്വാസം നൽകി. പൊലീസ് ആദ്യം അന്വേഷണം നടത്തിയതു റോയ് തോമസ് വധക്കേസായതിനാലാണു വ്യാജ ഒസ്യത്ത് ഈ കേസിന്റെ ഭാഗമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ചീഫ് സെക്രട്ടറിക്കും നിയമവകുപ്പ് സെക്രട്ടറിക്കും അപേക്ഷ നൽകിയത്. പൊലീസ് ഹെഡ് ക്വാർട്ടെഴ്സിൽ നിന്നും ഇതിനുള്ള അപേക്ഷ വേറെയും നീങ്ങിയിട്ടുണ്ട്. പക്ഷെ ഈ അപേക്ഷ ഇതുവരെ നിയമ സെക്രട്ടറിയുടെ മേശപ്പുറത്ത് നിന്നും അനങ്ങിയിട്ടില്ല. വൻ രാഷ്ട്രീയ സമ്മർദ്ദമാണ് അനുമതി ഫയൽ അനങ്ങാതിരിക്കുന്നത് എന്നാണ് അറിയുന്നത്. കോഴിക്കോട്ടെ സിപിഎം നേതാക്കൾ വഴിയുള്ള ഓപ്പറെഷനാണ് അണിയറയിൽ നടക്കുന്നത്. തിരുവനന്തപുരത്ത് എത്തിയുള്ള ഓപ്പറേഷനാണ് പാർട്ടിക്ക് പ്രിയങ്കരനായ അഭിഭാഷകന് വേണ്ടി നടക്കുന്നത്.
അതേസമയം ഇതേ വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ. മനോജ്കുമാർ ഈ കേസിൽ നാലാം പ്രതിയാണ്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവായ വിജയകുമാർ സിപിഎം നേതാവായ മനോജ്കുമാറിന്റെ നിർദ്ദേശപ്രകാരമാണു വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അതിനാലാണ് കേസിൽ മനോജ്കുമാർ നാലാം പ്രതിയായത്. മനോജ് കുമാറിന്റെ കാര്യത്തിൽ പക്ഷെ സിപിഎം ഉണർന്നു പ്രവർത്തിച്ചിരുന്നു. കേസിലെ പങ്കു വ്യക്തമായതോടെ മനോജ്കുമാറിനെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിതല നടപടികൾ വേറെയും വന്നു. ഇതിനു ശേഷമാണ് ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ വിജയകുമാറിനെ അഞ്ചാം പ്രതിയാക്കാൻ പൊലീസ് തീരുമാനിച്ചത്. ഈ അപേക്ഷയിലാണ് നടപടി വൈകുന്നത്.
പതിനെഴ് വർഷങ്ങൾക്കിടെയാണ് ആറ് കൊലപാതകങ്ങൾ കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ നടന്നത്. ആദ്യം വധിക്കപ്പെടുന്നത് ജോളിയുടെ ഭർതൃമാതാവായ അന്നമ്മ തോമസാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമയുടെ ഭർത്താവ് ടോം തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നൽകിയായിരുന്നു ഈ കൊലപാതകം. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി ജോളി കൊലപ്പെടുത്തി.
റോയ് തോമസിന്റെ മരണത്തിൽ സംശയം ഉന്നയിച്ചതും പോസ്റ്റ്മോർട്ടത്തിന് വാശി പിടിച്ചതുമാണ് മാത്യുവിനോട് ജോളിക്ക് പകയുണ്ടാക്കിയത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകളായ ഒന്നര വയസുകാരി ആൽഫൈനായിരുന്നു ജോളിയുടെ അഞ്ചാമത്തെ ഇര. ബ്രെഡിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ആൽഫൈനെ വകവരുത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയായിരുന്നു ജോളിയുടെ അവസാനത്തെ ഇര. ഗുളികയിൽ സയനൈഡ് പുരട്ടിയും, കുടിവെള്ളത്തിൽ കലർത്തിയുമാണ് സിലിയെ ഇല്ലാതാക്കിയത്. കൂടത്തായി കൊലപാതക പരമ്പരക്കേസിൽ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്