വ്യാജ ഒസ്യത്തിൽ ടോം തോമസിന്റെ സ്വത്തുക്കൾക്ക് അവകാശികൾ റോയ് തോമസും ജോളിയും; വ്യാജ ഒപ്പിട്ട ഒസ്യത്തിൽ സാക്ഷി മുൻ സിപിഎം ലോക്കൽ സെക്രട്ടറി മനോജ്കുമാർ; ആളെ കാണാതെ സാക്ഷ്യപ്പെടുത്തിയത് നോട്ടറി വിജയകുമാർ; വ്യാജ ഒസ്യത്ത് കേസായപ്പോൾ നോട്ടറിയെ അഞ്ചാം പ്രതിയാക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകിയത് നിയമ സെക്രട്ടറിക്ക്; പാർട്ടി ഇടപെടൽ വന്നപ്പോൾ അട്ടിമറി; കൂടത്തായി സീരിയൽ കൊലക്കേസ് അട്ടിമറിക്കാൻ അണിയറയിൽ കളികൾ ശക്തം

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഇടത് സർക്കാരിനു വൻ രാഷ്ട്രീയ മൈലേജ് നൽകിയ കൂടത്തായിയിലെ സീരിയൽ കൊലപാതക കേസ് അട്ടിമറിക്കാൻ അണിയറയിൽ ശ്രമം നടക്കുന്നുണ്ടോ? കേസ് കോടതിയിൽ എത്തുന്ന നിർണ്ണായക വേളയിലാണ് സീരിയൽ കൊലപാതകങ്ങൾ വെളിയിൽ കൊണ്ട് വന്ന കോഴിക്കോട് റൂറൽ എസ്പി കെ.ജി.സൈമണെ പത്തനംതിട്ട എസ്പിയായി സർക്കാർ ട്രാൻസ്ഫർ ചെയ്യുന്നത്. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരെയും മാറ്റാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് ജോളി കേസുമായി ബന്ധപ്പെട്ടു അറിയാൻ കഴിയുന്ന വസ്തുത.
വലിയ രാഷ്ട്രീയ മൈലേജ് നൽകിയ അറസ്റ്റ് ആയിരുന്നു ജോളിയുടെത് എന്നതിനാൽ അത് കളഞ്ഞുകുളിക്കാതിരിക്കാൻ സൈമണെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണ സംഘം തലവൻ എന്ന നിലയിൽ മാറ്റിയിട്ടില്ല. പക്ഷെ മാറ്റം വടക്ക് നിന്ന് തെക്കോട്ടാണ് എന്നതും ജില്ല പത്തനംതിട്ടയാണ് എന്നതും ഇതിൽ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. ഇതിൽ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ട് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന്നിടയിൽ തന്നെയാണ് കൂടത്തായി സീരിയൽ കൊലപാതക പരമ്പരയിൽ അഞ്ചാം പ്രതിയായി മാറുന്ന നോട്ടറി അഭിഭാഷകൻ സി.വിജയകുമാറിനെ രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നതായുള്ള ആക്ഷേപവും ഉയർന്നു വരുന്നത്. ഇടത് അഭിഭാഷകനും നോട്ടറിയുമായതിനാലാണ് അഭിഭാഷകനു വേണ്ടി ചരടുവലികൾ ശക്തമാകുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. .
ജോളി ജോസഫ് ഭർത്തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ ഈ നോട്ടറി അഭിഭാഷകനെ കേസിൽ പ്രതി ചേർക്കാനായി അന്വേഷണ സംഘം സർക്കാരിനു അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല. അഭിഭാഷകനെ അഞ്ചാം പ്രതിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. പക്ഷെ ഇതുവരെ നിയമവകുപ്പ് ഈ കാര്യത്തിൽ അനുമതി നൽകിയിട്ടില്ല. അഭിഭാഷകൻ നോട്ടറി ആയതിനാൽ ചീഫ് സെക്രട്ടറിക്കും നിയമ സെക്രട്ടറിക്കും അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷെ ഫയൽ ഇതുവരെ മൂവ് ചെയ്തിട്ടില്ല. അഭിഭാഷകൻ ഇടത് അഭിഭാഷകനാണ്. പാർട്ടിക്ക് വേണ്ടപ്പെട്ട അഭിഭാഷകനാണ്.
അതിനാൽ കോഴിക്കൊടുനിന്നുള്ള പാർട്ടി നേതാക്കൾ തിരുവനന്തപുരത്ത് നേരിട്ട് വന്നു ഓപ്പറേഷൻസ് നടത്തി എന്നാണ് അറിയാൻ സാധിക്കുന്നത്. വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയത് വിജയകുമാറാണ്. വിജയകുമാർ നോട്ടറി ആയതിനാൽ നേരിട്ട് കേസ് എടുക്കാനും അറസ്റ്റ് ചെയ്യാനുമൊക്കെയുള്ള നടപടികൾ പൊലീസ് പാലിക്കേണ്ടതുണ്ട്. അതിനാണ് ചീഫ് സെക്രട്ടറിക്കും നിയമസെക്രട്ടറിക്കും അപേക്ഷ നൽകിയത്. കേരളത്തെ നടുക്കിയ സീരിയൽ കൊലപാതക കേസിൽ നോട്ടറിയെ പ്രതി ചേർക്കാൻ അപേക്ഷ നൽകിയിട്ടും ഇതുവരെ അപേക്ഷ ചലിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചാൽ റോയ് തോമസ് വധക്കേസിൽ മാത്രമാവും അഡ്വ.സി.വിജയകുമാറിനെ പ്രതി ചേർക്കുക
നോട്ടറിയെ പ്രതി ചേർക്കാനുള്ള അപേക്ഷയുടെ ഫയൽ നിയമസെക്രട്ടറിയുടെ മേശപ്പുറത്ത് കിടക്കുകയാണ്. നോട്ടറി ആക്റ്റ് പതിമൂന്ന് പ്രകാരം നോട്ടറിക്ക് ചില പ്രിവിലെജുകളുണ്ട്. അതിനാൽ നോട്ടറിക്ക് എതിരെ കേസ് എടുക്കുന്നതിനു മുൻപ് നിയമ സെക്രട്ടറിയുടെ അനുമതി വേണം. ജോളി ഹാജരാക്കിയ ഒസ്യത്തിന്റെ ഒറിജിനൽ ഈ അഭിഭാഷകൻ കണ്ടിട്ടില്ല. ഫോട്ടോ കോപ്പിയാണ് ജോളി നോട്ടറിയുടെ ഓഫീസിൽ നൽകിയത്. ഇത് ഒറിജിനൽ തന്നെയാണ് എന്ന് പറഞ്ഞാണ് നോട്ടറി കൂടിയായ അഭിഭാഷകൻ ഇത് അറ്റസ്റ്റ് ചെയ്തത്.
വിൽപത്രം ഒരാൾ മരിക്കുന്നതിനു മുൻപ് തയ്യാറാക്കുന്നതാണ്. വിൽപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തണമെങ്കിൽ അത് തയ്യാറാക്കിയ ആൾ കൂടി നോട്ടറി മുൻപാകെ എത്തണം. വിൽപത്രം തയ്യാറാക്കിയ ആൾ ചെന്നിട്ടില്ല. മരിച്ച ടോം തോമസിന്റെ പേരും വിലാസവും എഴുതിവെച്ചിട്ട് അതിൽ ഒപ്പുമിട്ടിരുന്നു. അത് ടോം തോമസിന്റെ ഒപ്പല്ലെന്നു റൂറൽ എസ്പിയായിരുന്ന കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സയന്റിഫിക്കായി തെളിയിച്ചിരുന്നു. ഇതിന്റെ അട്സിതനത്തിലാണ് അഭിഭാഷകനായ സി.വിജയകുമാറിനെ പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
ഒസ്യത്ത് തയാറാക്കിയ ആൾ ജീവിച്ചിരിക്കുമ്പോൾ അയാൾക്കല്ലാതെ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നതു കുറ്റകരമാണ്. ടോം തോമസിന്റെ മരണശേഷം സ്വത്തുക്കൾക്ക് മകൻ റോയ് തോമസ്, റോയിയുടെ ഭാര്യ ജോളി ജോസഫ് എന്നിവരാണ് അവകാശികൾ എന്ന വ്യാജ ഒസ്യത്ത് ഫറോക്കിലെ ഡിടിപി സെന്ററിലാണു ജോളി തയാറാക്കിയത്. ഇതിൽ ടോം തോമസിന്റെ വ്യാജ ഒപ്പിട്ടു. സാക്ഷിയായി കെ.മനോജ്കുമാർ ഒപ്പിട്ടു. രണ്ടാമത്തെ സാക്ഷിയായി മറ്റൊരാളുടെ പേരിൽ മനോജ് തന്നെ ഒപ്പിട്ടു. ഇതിന്റെ പകർപ്പെടുത്ത ശേഷം ഒസ്യത്ത് നശിപ്പിച്ചു. യഥാർഥ ഒസ്യത്ത് കാണാതെ വിജയകുമാർ സാക്ഷ്യപ്പെടുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2008 ജൂൺ 30ന് ആണ് വ്യാജ ഒസ്യത്ത് വിജയകുമാർ സാക്ഷ്യപ്പെടുത്തിയത്. ടോം തോമസ് മരിച്ചാലേ ഒസ്യത്തിനു നിയമസാധുത ഉണ്ടാകൂ എന്നതിനാൽ ഓഗസ്റ്റ് 26നു ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ചു നൽകി ടോം തോമസിനെ ജോളി ജോസഫ് കൊലപ്പെടുകയായിരുന്നു-ഇതാണ് കുറ്റപത്രത്തിൽ പറയുന്നത്.
വ്യാജ ഒസ്യത്ത് നോട്ടറി അഭിഭാഷകൻ സാക്ഷ്യപ്പെടുത്തി നൽകിയതു പ്രതിക്കു ആത്മവിശ്വാസം നൽകി. പൊലീസ് ആദ്യം അന്വേഷണം നടത്തിയതു റോയ് തോമസ് വധക്കേസായതിനാലാണു വ്യാജ ഒസ്യത്ത് ഈ കേസിന്റെ ഭാഗമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ചീഫ് സെക്രട്ടറിക്കും നിയമവകുപ്പ് സെക്രട്ടറിക്കും അപേക്ഷ നൽകിയത്. പൊലീസ് ഹെഡ് ക്വാർട്ടെഴ്സിൽ നിന്നും ഇതിനുള്ള അപേക്ഷ വേറെയും നീങ്ങിയിട്ടുണ്ട്. പക്ഷെ ഈ അപേക്ഷ ഇതുവരെ നിയമ സെക്രട്ടറിയുടെ മേശപ്പുറത്ത് നിന്നും അനങ്ങിയിട്ടില്ല. വൻ രാഷ്ട്രീയ സമ്മർദ്ദമാണ് അനുമതി ഫയൽ അനങ്ങാതിരിക്കുന്നത് എന്നാണ് അറിയുന്നത്. കോഴിക്കോട്ടെ സിപിഎം നേതാക്കൾ വഴിയുള്ള ഓപ്പറെഷനാണ് അണിയറയിൽ നടക്കുന്നത്. തിരുവനന്തപുരത്ത് എത്തിയുള്ള ഓപ്പറേഷനാണ് പാർട്ടിക്ക് പ്രിയങ്കരനായ അഭിഭാഷകന് വേണ്ടി നടക്കുന്നത്.
അതേസമയം ഇതേ വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ. മനോജ്കുമാർ ഈ കേസിൽ നാലാം പ്രതിയാണ്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവായ വിജയകുമാർ സിപിഎം നേതാവായ മനോജ്കുമാറിന്റെ നിർദ്ദേശപ്രകാരമാണു വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അതിനാലാണ് കേസിൽ മനോജ്കുമാർ നാലാം പ്രതിയായത്. മനോജ് കുമാറിന്റെ കാര്യത്തിൽ പക്ഷെ സിപിഎം ഉണർന്നു പ്രവർത്തിച്ചിരുന്നു. കേസിലെ പങ്കു വ്യക്തമായതോടെ മനോജ്കുമാറിനെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിതല നടപടികൾ വേറെയും വന്നു. ഇതിനു ശേഷമാണ് ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ വിജയകുമാറിനെ അഞ്ചാം പ്രതിയാക്കാൻ പൊലീസ് തീരുമാനിച്ചത്. ഈ അപേക്ഷയിലാണ് നടപടി വൈകുന്നത്.
പതിനെഴ് വർഷങ്ങൾക്കിടെയാണ് ആറ് കൊലപാതകങ്ങൾ കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ നടന്നത്. ആദ്യം വധിക്കപ്പെടുന്നത് ജോളിയുടെ ഭർതൃമാതാവായ അന്നമ്മ തോമസാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു അന്നമ്മ കൊല്ലപ്പെടുന്നത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമയുടെ ഭർത്താവ് ടോം തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നൽകിയായിരുന്നു ഈ കൊലപാതകം. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി ജോളി കൊലപ്പെടുത്തി.
റോയ് തോമസിന്റെ മരണത്തിൽ സംശയം ഉന്നയിച്ചതും പോസ്റ്റ്മോർട്ടത്തിന് വാശി പിടിച്ചതുമാണ് മാത്യുവിനോട് ജോളിക്ക് പകയുണ്ടാക്കിയത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകളായ ഒന്നര വയസുകാരി ആൽഫൈനായിരുന്നു ജോളിയുടെ അഞ്ചാമത്തെ ഇര. ബ്രെഡിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ആൽഫൈനെ വകവരുത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയായിരുന്നു ജോളിയുടെ അവസാനത്തെ ഇര. ഗുളികയിൽ സയനൈഡ് പുരട്ടിയും, കുടിവെള്ളത്തിൽ കലർത്തിയുമാണ് സിലിയെ ഇല്ലാതാക്കിയത്. കൂടത്തായി കൊലപാതക പരമ്പരക്കേസിൽ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്.
Stories you may Like
- തിരുവല്ലയിലെ സന്യാസിനി വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം
- ആൽബിനെ പ്രചോദിപ്പിച്ചത് കൂടത്തായി കൂട്ടക്കൊലകളോ?
- 'ഹവാല, കുഴൽപ്പണം, മയക്കുമരുന്ന്, സ്വർണ്ണക്കടത്ത്, വിവാഹ/പ്രേമവാഗ്ദാനം നൽകിത്തട്ടിപ്പ്
- അവളുടെ ക്രൈമുകൾ: വിശദീകരണവുമായി ഇന്ദുമേനോൻ
- തബ്ലീഗിന്റെ കാണാപ്പുറങ്ങൾ പരമ്പര അവസാനഭാഗം
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- 'ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ട്'; സാഹചര്യം അറിയാവുന്നവരും കുറ്റപ്പെടുത്തി; 'ഭർത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതും സമൂഹമാണ്'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
- ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെ പിന്നാലെ ഭാര്യയും മരിച്ചു; നാടിനാകെ നടുക്കമായി ദമ്പതികളുടെ വിയോഗം
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം
- 18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ
- സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്