Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോളി ആ സമയത്ത് ചിരിക്കുകയായിരുന്നു; സിലിയെ വകവരുത്തിയത് മഷ്‌റൂം ക്യാപ്‌സൂളിൽ സയനൈഡ് നിറച്ച് നൽകി; കുടിക്കാൻ കൊടുത്ത വെള്ളത്തിലും സയനൈഡ് കലർത്തി; ശ്രമം വിജയം കണ്ടത് രണ്ടാം വട്ടം; സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ വിവാഹം കഴിക്കാൻ വേണ്ടിയെന്നും കൂടത്തായി സിലിവധക്കേസിലെ കുറ്റപത്രത്തിൽ

ജോളി ആ സമയത്ത് ചിരിക്കുകയായിരുന്നു; സിലിയെ വകവരുത്തിയത് മഷ്‌റൂം ക്യാപ്‌സൂളിൽ സയനൈഡ് നിറച്ച് നൽകി; കുടിക്കാൻ കൊടുത്ത വെള്ളത്തിലും സയനൈഡ് കലർത്തി; ശ്രമം വിജയം കണ്ടത് രണ്ടാം വട്ടം; സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ വിവാഹം കഴിക്കാൻ വേണ്ടിയെന്നും കൂടത്തായി സിലിവധക്കേസിലെ കുറ്റപത്രത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു.കൂട്ടക്കൊല കേസിലെ രണ്ടാം കുറ്റപത്രമാണിത്. സമർപ്പിച്ചു. 1200 പേജുകളുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളാണ് ഉള്ളത്. സിലിയെ കൊലപ്പെടുത്താനുള്ള ജോളിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടെന്നും രണ്ടാമത്തെ ശ്രമത്തിലാണ് വിജയകരമായി കൊലപാതകം നിർവഹിച്ചതെന്നും പൊലീസ് പറഞ്ഞു. സിലിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

ആദ്യ ശ്രമത്തിൽ വിഷം ഉള്ളിൽ ചെന്നത് മെഡിക്കൽ റിപ്പോർട്ടിൽ ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അത് ബന്ധുക്കൾ കാര്യമാക്കിയിരുന്നില്ല. ആ റിപ്പോർട്ട് കണക്കിലെടുത്തിരുന്നെങ്കിൽ സിലി മരിക്കുമായിരുന്നില്ലെന്ന് റൂറൽ എസ്‌പി കെ.ജി.സൈമൺ പറഞ്ഞു. സിലി വധക്കേസിൽ ഷാജുവിനെതിരെയും പിതാവ് സക്കറിയക്കെതിരെയും വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.
ജോളി മഷ്‌റൂം ക്യാപ്‌സ്യൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് സിലിയെ വകവരുത്തിയത്. കുടിക്കാൻ കൊടുത്ത വെള്ളത്തിലും സയനൈസ് നൽകി. ജോളി ഈ സമയത്ത് ചിരിക്കുകയായിരുന്നുവെന്ന് സിലിയുടെ മകന്റെ മൊഴിയും ഉണ്ട്. സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ കല്യാണം കഴിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഈ മാസം ആദ്യമാണ് സമർപ്പിച്ചത്. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് ആദ്യം സമർപ്പിച്ചിരുന്നത്. ആ കേസിലാകെ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP