ലുക്കിൽ തനി നാട്ടുപുറത്തുകാരി; കോടതിയിൽ എത്തിയത് കാർ സ്വയം ഓട്ടിച്ചും; ഭർത്താവും മകനും മകളും അറസ്റ്റിലായതോടെ എല്ലാം നഷ്ടപ്പെട്ടു; പൊലീസെത്തിയതോടെ വാടക വീട്ടിൽ നിന്നും ഉടമസ്ഥനും ഇറക്കി വിട്ടു; സിന്ധുവിനെ കൊൽക്കത്ത തങ്കച്ചിയാക്കിയത് ബന്ധുവായ പത്രക്കാരനും! ആനവേട്ട കേസിലെ ആസൂത്രക ഇപ്പോൾ വനംവകുപ്പിന് പഞ്ചപാവം; കൊൽക്കത്തയിൽ നിന്ന് പ്രതിയും പൊലീസും എത്തിയത് ഒരേ വിമാനത്തിൽ; ഇടമലയാർ കേസിൽ സംഭവിക്കുന്നത് എന്ത്?
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: കോടതിയിൽ എത്തിയത് തനി നാട്ടിൻ പുറത്തുകാരി ലുക്കിൽ. നിന്ന് വിഷമിക്കുന്നത് കണ്ടപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥൻ തന്നെ കോടതി ഹാളിൽ ഇരിപ്പിടം ഒരുക്കി നൽകി. സാധുവായ ഇവരെ കുസിദ്ധയാക്കിയത് കേസ്സിലെ പ്രതിയുടെ ബന്ധുവായ പത്രക്കാരൻ എന്നും വെളിപ്പെടുത്തൽ. കസ്റ്റഡിയിൽ എടുത്തതോടെ ഇവർക്ക് ഉണ്ടായിരുന്ന കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും ഉദ്യോഗസ്ഥരുടെ നേർസാക്ഷ്യം.
ഇന്നലെ വൈകിട്ട് 4.30 തോടെയാണ് ഇടമലയാർ ആനവേട്ട കേസ്സിലെ മുഖ്യപ്രതിയായ കൊൽക്കത്ത തങ്കച്ചിയെന്ന് അറിയപ്പെടുന്ന തിരുവനന്തപുരം ചാക്ക സിന്ധുനിവാസിൽ സിന്ധു (57) കോതമംഗലം കോടതിയിൽ കീഴടങ്ങാൻ എത്തിയത്. എന്നാൽ കീഴടങ്ങാനുള്ള തങ്കച്ചിയുടെ നീക്കം വിഫലമായി . കൊൽക്കത്ത അലീപ്പൂർ അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതി അടുത്തമാസം 23 വരെ ഈ കേസ്സിൽ ജാമ്യം അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ കീഴടങ്ങൽ അപേക്ഷ പരിഗണിക്കാനാവില്ലെന്നായിരുന്നു കോതമംഗലം കോടതിയുടെ നിലപാടെന്നാണ് വനംവകുപ്പധികൃതർ പുറത്തുവിട്ട വിവരം.
കസ്റ്റ്ഡി റിപ്പോർട്ടും മറ്റും സമർപ്പിച്ച് ഇവരെ ഏറ്റുവാങ്ങാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കോടതിയിൽ കാത്തുനിന്നിരുന്നു. കോടതിയിൽ ഏറെ നേരം കാത്തുനിന്നെങ്കിലും പ്രയോജനമുണ്ടാവാത്ത സാഹചര്യത്തിൽ വൈകിട്ട് 6 മണിയോടെ ഇവർ ബന്ധുവിനൊപ്പം മടങ്ങി. കോടതി വിട്ട തങ്കച്ചി ബന്ധുവുന്റെ സംരക്ഷണയിൽ ജില്ലയിൽ തങ്ങുകയാണെന്നാണ് ലഭ്യമായ വിവരം. കൊൽത്തയിലെ മോത്തിലാൽ സ്ട്രീറ്റിലെ വീട്ടിൽ ഒളിവിൽക്കഴിയവെ കഴിഞ്ഞ ദിവസം ഇവിടുത്തെ പൊലീസിന്റെ സഹായത്തോടെ കേരളത്തിൽ നിന്നെത്തിയ വനപാലക സംഘം ഇടമലയാർ ആനവേട്ട കേസ്സിൽ ഇവരെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി അവിടുത്തെ കോടതിയിൽ ഹാജരാക്കുകയും അടുത്തമാസം 23 വരെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കീഴടങ്ങാൻ സന്നദ്ധതയറിയിച്ച് തങ്കച്ചി വനംവകുപ്പധികൃതരെ സമീപിച്ചത്. കേസ്സ് കോതമംഗലം കോടതിയിൽ ആയതിനാൽ ഇവിടെ എത്തി കീഴടങ്ങുന്നതിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാമെന്ന് വനം വകുപ്പധികൃതർ ഇവർക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതുപ്രകാരം കൊൽക്കത്തയിൽ നിന്നും വനംവകുപ്പധികൃതർ നാട്ടിലേയ്ക്ക് തിരിച്ച വിമാനത്തിൽ തങ്കച്ചിയും ഒപ്പംകൂടി. നെടുമ്പാശേരിയിൽ ഇറങ്ങിയപ്പോൾ മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ വനപാലക സംഘം ഇവരെ കാത്തുനിന്ന ബന്ധുവിനടുത്തെത്തിച്ചു.
ഇന്നലെ രാവിലെ 10.30 -തോടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ആനവേട്ടകേസ്സിൽ തങ്കച്ചിയുടെ മകൻ അജീഷിനെ വനപാലകർ അറസ്റ്റുചെയ്തിരുന്നു. രാവിലെ 10.30 തോടെ ഇയാളെ വനംവകുപ്പധികൃതർ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ 40 വയസ്സോളം തോന്നിക്കുന്ന സ്ത്രീ സ്വയം കാറോടിച്ച് കോടതി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തിന്റെ പാർക്കിങ് ഏര്യയിലേയ്ക്കെത്തി. വന്നപാടെ കാറിൽ നിന്നും ഇറങ്ങിയിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ഇവർ വീണ്ടും കാറിൽക്കയറി ഡോറടച്ചു. തങ്കച്ചി കോടതിയിൽ കീഴടങ്ങാൻ എത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചന നൽകിയിരുന്നതിനാൽ കാറിലെത്തിയത് ഇവർ തന്നെയാണെന്ന് ഉറപ്പിച്ച് മാധ്യപ്രവർത്തകർ കാർ വളഞ്ഞു.
ഈ സമയം ഇവർ ഡ്രൈവിങ് സീറ്റിനടുത്തെ ഡോറിന്റെ ഗ്ലാസ്സ് താഴ്തി.സിന്ധുവല്ലെ.. എന്ന് മാധ്യപ്രവർത്തകരിൽ ഒരാൾ ചോദിച്ചപ്പോൾ സിന്ധുവോ ..അതാരാ..എന്നുള്ള മറുചോദ്യമായിരുന്നു ഇവരുടെ ഭാഗത്തുനിന്നുള്ള പ്രതി കരണം. പിന്നീട് ഏ സി ഓണാക്കി ഇവർ കാറിൽ ഇരുപ്പുതുടർന്നു. വൈകിട്ട് 6 മണിയോടെ കോതമംഗലം കോടതിയിൽ നിന്നും തങ്കച്ചി പോകുന്നതുവരെ ഈ കാർ ഇവിടെത്തന്നെ ഉണ്ടായിരുന്നു. കാറിൽ ആരാണ് എത്തിയതെന്ന് ചോദിച്ചപ്പോൾ തങ്ങൾക്ക് അറയില്ലെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി. 8 മണിക്കൂറോളം കോടതി പരിസരത്ത് കാറിൽ ഇരുന്നിരുന്നത് തങ്കച്ചിയുടെ അടുത്ത ബന്ധുതന്നെയായിരുന്നെന്നും കീഴടങ്ങാൻ എത്തുന്നതിന് മുമ്പ് പരിസരം വീക്ഷിച്ച് വിവരം നൽകുന്നതിനായിരുന്നു ഇവർ എത്തിയിരുന്നതെന്നുമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം.
നെടുമ്പാശേരിയിൽ ഫ്ലൈറ്റ് ഇറങ്ങിയ ശേഷം തങ്കച്ചിയെ കൂട്ടിക്കൊണ്ടുപോയതും ഇവർ തന്നെയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. തങ്കച്ചിയുടെ ഇപ്പോഴത്തെ ജീവിത സാഹചര്യം പരമദയനീയമാണെന്നാണ് ഇവരെ പിടികൂടിയ വനപാലക സംഘം നൽകുന്ന സൂചന. തങ്ങൾ കസ്റ്റഡിയിൽ എടുത്തതോടെ വാടക വീട്ടിൽ നിന്നും വീട്ടുടമ ഇവരെ ഇവരെ ഇറക്കി വിട്ടെന്നും അസുഖങ്ങളുള്ള മകൾ ഇവരുടെ ബന്ധുവിന്റെ സംരക്ഷണയിലാണെന്നും മറ്റുമാണ് ഇക്കൂട്ടരുടെ വെളിപ്പെടുത്തൽ. ഇവരുടെ ഭർത്താവ് സുധീഷ് ചന്ദ്രബാബു, മകൾ അമിത എന്നിവരെ ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി കൊൽക്കത്തയിൽ റവന്യൂ ഇന്റിലിജൻസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നും ഇടമലയാർ ആനവേട്ടകേസ്സുമായി ബന്ധപ്പെട്ട് മകൻ അജീഷിനെ വനംവകുപ്പധികൃതർ അറസ്റ്റുചെയ്തിരുന്നു. ഇതോടെ തങ്കച്ചി തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായി.
കേസ്സിൽ അന്വേഷണവും തെളിവെടുപ്പുമെല്ലാം വേഗത്തിൽ പൂർത്തിയാക്കാമെന്നും പിന്നീട് ജാമ്യം ലഭിക്കുമെന്നുമുള്ള വനംവകുപ്പധികൃതരുടെ വാക്കിൽ വിശ്വസിച്ചാണ് ഇവർ ജാമ്യം തീരുന്നതിന് മുമ്പ് കീഴടങ്ങാൻ എത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എല്ലാവരും അകത്തായാൽ നിലവിലെ പ്രവർത്തനങ്ങളെല്ലാം നിലയ്ക്കുമെന്ന സ്ഥിതിയിൽ വനംവകുപ്പിന്റെ അന്വേഷണത്തോട് പരമാവധി സഹകരിച്ചെന്നുവരുത്തി പ്രീതി നേടുന്നതിനാണ് ഇവരുടെ ശ്രമമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
ഈ കേസ്സിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിയുടെ ബന്ധുവായ പത്രക്കാരനാണ് തങ്കച്ചിയെ അന്താരാഷ്ട്ര ആനക്കൊമ്പ് കടത്തുകാരിയാക്കി ആദ്യം വാർത്ത പുറത്തുവിട്ടതെന്നും ഇത് മറ്റ് മാധ്യമങ്ങൾ ഏറ്റുപിടച്ചതാണ് ഇവർക്ക് കുപ്രസിദ്ധി നേടിക്കൊടുത്തതെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ കണ്ടെത്തൽ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍