Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടിലായിരുന്ന സുഹൃത്തിനെ വിളിച്ചിറക്കി കൊണ്ടു വന്നു; കല്ലു കൊണ്ട് എറിഞ്ഞു വീഴ്‌ത്തിയ ശേഷം മഴു കൊണ്ട് വെട്ടിക്കൊന്നു; മൃതദേഹം കുഴിച്ചു മൂടി; വിരോധത്തിന് കാരണമായത് സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയത്; ആരാച്ചാരന്മാർ ആയത് ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചവർ: കൊടുമണിലെ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

വീട്ടിലായിരുന്ന സുഹൃത്തിനെ വിളിച്ചിറക്കി കൊണ്ടു വന്നു; കല്ലു കൊണ്ട് എറിഞ്ഞു വീഴ്‌ത്തിയ ശേഷം മഴു കൊണ്ട് വെട്ടിക്കൊന്നു; മൃതദേഹം കുഴിച്ചു മൂടി; വിരോധത്തിന് കാരണമായത് സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയത്; ആരാച്ചാരന്മാർ ആയത് ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചവർ: കൊടുമണിലെ കൊലപാതകത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൊടുമണിൽ പത്താം ക്ലാസുകാരനെ സഹപാഠികൾ എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയതിന് കാരണമായത് സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപം. അങ്ങാടിക്കൽ സ്വദേശിയായ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നിനും മൂന്നിനും ഇടയിലാണ് കൊലപാതകം നടന്നത്. വിദ്യാർത്ഥികളാണ് കൊലപാതകം നടത്തിയത്. ആസൂത്രിതമായിരുന്നു കൊലപാതകം. രാവിലെ വീട്ടിൽ നിന്നും കൗമാരക്കാരനായ സുഹൃത്തിനെ വിളിച്ചു കൊണ്ടു പോവഴകയായിരുന്നു പ്രതികൾ.

ഒരു സ്‌കൂളിനോട് ചേർന്ന് സ്ഥലത്താണ് കൊല നടത്തിയത്. വിജനമായ പറമ്പിൽ വെച്ച് ഇരുവരും ചേർന്ന് ആദ്യം സുഹൃത്തിനെ കല്ലെറിഞ്ഞു വീഴ്‌ത്തി. താഴെ വീണ കൂട്ടുകാരനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. പിന്നീട് കമഴ്‌ത്തി കിടത്തിയും വെട്ടി. ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. ദൂരെ നിന്നും മണ്ണു കൊണ്ടു വന്ന് കുഴിമൂടി.

തോട്ടത്തിൽ സംശയകരമായ സാഹചര്യത്തിൽ രണ്ടു പേർ നിൽക്കുന്നത് നാട്ടുകാരൻ കണ്ടു. ഇയാൾ മറ്റു ചിലരെയും കൂട്ടി സ്ഥലത്ത് എത്തി. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ നടന്ന കാര്യം ഇവർ പറഞ്ഞു. വിവരം അറിഞ്ഞ് ഉടൻ പൊലീസും സ്ഥലത്തെത്തി. പ്രതികൾ തന്നെ മണ്ണ് മാറ്റി മൃതദേഹം പുറത്തെടുത്തു. നേരത്തെ പ്രതികളിൽ ഒരാളെ വിദ്യാർത്ഥി സോഷ്യൽ മീഡിയ വഴി കളിയാക്കിയതായി പൊലീസ് പറഞ്ഞു. ഇതാണ് കൊലക്ക് കാരണമായത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് കെജി സൈമൺ, അടൂർ ഡിവൈഎസ്‌പി. ജവഹർ ജനാർദ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ്, കൊടുമൺ ഇൻസ്‌പെക്ടർ ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി.

(കൊടുമൺ കേസിലെ പ്രതികൾ പ്രായപൂർത്തി ആകാത്തവരായതിനാൽ പേരോ, ചിത്രങ്ങളോ നൽകാൻ നിയമം അനുവദിക്കുന്നില്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP