Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിവാഹ ബന്ധം വേർപെടുത്തി ഒരേ സമയം ലൈംഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ആടിയത് ഉന്മാദ നൃത്തം; വിനയായത് കാമുകിയുടെ മകളുടെ മൊഴി; കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ എടുത്ത യൂത്ത് കോൺഗ്രസിന്റെ മുൻ നേതാവ് ചില്ലറക്കാരനല്ല; കടുവയെ പിടിച്ച കിടുവ റഷീദിന്റെ കഥ

വിവാഹ ബന്ധം വേർപെടുത്തി ഒരേ സമയം ലൈംഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ആടിയത് ഉന്മാദ നൃത്തം; വിനയായത് കാമുകിയുടെ മകളുടെ മൊഴി; കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ എടുത്ത യൂത്ത് കോൺഗ്രസിന്റെ മുൻ നേതാവ് ചില്ലറക്കാരനല്ല; കടുവയെ പിടിച്ച കിടുവ റഷീദിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അയ്യന്തോൾ പഞ്ചിക്കൽ ഫ്‌ളാറ്റ് കൊലപാതകക്കേസ് മലയാളി മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസായിരുന്നു. പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ഇതിന് നിർണായകമായത് 5 വയസുകാരിയുടെ മൊഴിയായിരുന്നു. അയ്യന്തോൾ പഞ്ചിക്കലിലെ ഫ്‌ളാറ്റിൽ ഷൊർണൂർ മഞ്ഞക്കാട് ലതാനിവാസിൽ സതീശനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൊടകര വെട്ടിക്കൽ വാസുപുരം റഷീദ് , മറ്റത്തൂർ വാസുപുരം മാങ്ങാറിൽ കൃഷ്ണപ്രസാദ് , കാമുകി ഗുരുവായൂർ വല്ലശ്ശേരി തൈക്കാട് വീട്ടിൽ ശാശ്വതി എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ഇതിലെ റഷീദാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ എത്തുന്നത്.

കൊടി സുനിയെന്നാൽ കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടാ നേതാവാണ്. ജയിലിൽ ഇരുന്നു പോലും ക്വട്ടേഷൻ ഏറ്റെടുക്കുന്ന കണ്ണൂരിലെ മാഫിയാ തലവൻ. ഇതേ കൊടിസുനിയെ ജയിലിനുള്ളിൽ കൊല്ലാൻ ക്വട്ടേഷൻ എടുത്തത് റഷീദാണ്. ചെറുതായൊന്ന് പാളിയപ്പോൾ ആ കഥ പുറം ലോകത്ത് എത്തി. ഇതോടെ അയ്യന്തോൾ ഫ്‌ളാറ്റ് കൊലയും ചർച്ചയായി. ഈ കേസിൽ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതിയുടെ അഞ്ചുവയസുകാരി മകൾ സംഭവസമയത്ത് ഫ്‌ളാറ്റിൽ ടിവി കണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ അടച്ചുകിടക്കുന്ന മുറിയിലെ ബഹളം കേട്ട് താക്കോൽപഴുതിലൂടെ നോക്കിയപ്പോൾ കൂരമർദനം നടക്കുന്നതു കണ്ടതായി കുട്ടി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതു കോടതി നിർണായക തെളിവായി സ്വീകരിച്ചു. അങ്ങനെയാണ് റഷീദും കൂട്ടരും അകത്തായത്.

റഷീദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരം പുറത്താകാതിരിക്കാനായി റഷീദും കാമുകി ശാശ്വതിയും സുഹൃത്ത് കൃഷ്ണപ്രസാദും ചേർന്ന് സതീശനെ കൊലപ്പെടുത്തുകയായിരുന്നു. 2016 മാർച്ച് മൂന്നിന് അയ്യന്തോൾ പഞ്ചിക്കലുള്ള പിനാക്കിൾ ഫ്‌ളാറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊർണൂർ ലത നിവാസിൽ സതീശനെ ഫ്‌ളാറ്റിൽ രണ്ടുദിവസം ഭക്ഷണം നൽകാതെ പൂട്ടിയിട്ട് പിന്നീട് കൊലപ്പെടുത്തിയെന്നാണ് കേസ്. അതിക്രൂരമായിരുന്നു കൊല.

കുഴൽപ്പണമിടപാടുള്ള റഷീദിന്റെ ബിസിനസ് രഹസ്യങ്ങൾ ചോർത്തിയെന്നു സംശയിച്ചാണ് 2016 ൽ പഞ്ചിക്കലിലെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് സതീശനെ 2 ദിവസം തുടർച്ചയായി മർദിച്ചത്. കല്ലുകൊണ്ടിടിച്ചും മറ്റും പ്രാകൃതമായി മർദിച്ചതിനുശേഷം മൂത്രം കുടിപ്പിച്ചു. പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റഷീദിനെതിരെ ബെംഗളൂരു പൊലീസ് മറ്റൊരു കൊലപാതകക്കേസും ചുമത്തിയിരുന്നു. യൂത്ത് കോൺഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു അയ്യന്തോൾ കൊലക്കേസ് സമയത്ത് റഷീദ്.

റഷീദിന്റെ കാമുകിയാണ് ശാശ്വതി. മറ്റൊരു വിവാഹത്തിൽ ഒരു കുട്ടിയുള്ള ആളാണ് റഷീദ്. എന്നിട്ടും റഷീദുമായി ശാശ്വതി പ്രണയത്തിലാകുകയായിരുന്നു. ശാശ്വതിക്കും കുട്ടിയുണ്ട്. റഷീദിനെ കൂടാതെ തന്നെ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടിൽകൃഷ്ണപ്രസാദുമായും ശാശ്വതി ബന്ധം പുലർത്തിയിരുന്നു. സതീഷിനും ഇക്കാര്യം അറിയാമായിരുന്നു. മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവർക്കു പരസ്പരം അറിയാമായിരുന്നു. എന്നാൽ റഷീദുമായിട്ടായിരുന്നു കൂടുതൽ ബന്ധം. ഇങ്ങനെ ബന്ധത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത്.

ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലിൽ പോയിരുന്നു. ഇവിടെവച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തർക്കം തുടങ്ങിയത്. കൃഷ്ണപ്രസാദും റഷീദും ചേർന്നു സതീഷിനെ മർദിക്കുകയായിരുന്നു. അവശനിലയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന ഫ്ളാറ്റിൽ യുവതിയും മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു.

ഷൊർണൂരിൽ ബസ് ഡ്രൈവറായിരുന്ന സതീശൻ ജോലി അന്വേഷിച്ച് സുഹൃത്തിനൊപ്പം കൊടൈക്കനാലിലെ റിസോർട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കൊടൈക്കനാലിൽ സുഹൃത്ത് നടത്തുന്ന റിസോർട്ടിൽ ടൂറിസ്റ്റുകൾക്കുള്ള വാഹനത്തിന്റെ ഡ്രൈവർ ജോലിയായിരുന്നു സതീശന്റെ ലക്ഷ്യം. സതീശന് ജോലി വാഗ്ദാനം ചെയ്ത കൂട്ടുകാരൻ കേസിലെ മുഖ്യപ്രതിയായ റഷീദിന്റെ ഡ്രൈവറായിരുന്നു. ആ കൂട്ടുകാരനൊപ്പമാണ് കൊടൈക്കനാലിലേക്ക് പുറപ്പെട്ടത്. പോകുംവഴി റഷീദിനെ കാണാനായി കൂട്ടുകാരൻ ഫ്ളാറ്റിലേക്കു പോയി. മടങ്ങിവന്നപ്പോൾ റഷീദും കാമുകിയായ ശാശ്വതിയും കൂടെ ഉണ്ടായിരുന്നു. കൊടൈക്കനാൽ യാത്രയിൽ അവരും ചേർന്നു. കൊടൈക്കനാലിൽ വിദേശികൾ പങ്കെടുത്ത ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത അവർക്ക് നാട്ടിലേക്ക് തിരികെ ഉടൻ വരാൻ കഴിഞ്ഞില്ല,

ഡി.ജെ പാർട്ടിക്കുശേഷം സ്വന്തം വാഹനത്തിൽ തിരികെ പോകാൻ കഴിയാതായ റഷീദിനെയും കാമുകിയെയും നാട്ടിലെത്തിക്കാൻ സുഹൃത്താണ് സതീശനോട് ആവശ്യപ്പെട്ടത്. അയ്യന്തോളിലെ ഫ്ളാറ്റിലെത്തി അന്ന് അവിടെ തങ്ങിയ സതീശനോട് തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തിരു കൊച്ചി ബാങ്കിൽ ജോലിതരപ്പെടുത്തി നൽകാമെന്നും അതിന് ചെലവു ചെയ്യണമെന്നും റഷീദ് പറഞ്ഞു. കൈവശം പണമില്ലാതിരുന്ന സതീശൻ ഷൊർണൂരിലുള്ള പിതാവിന്റെ പക്കൽ നിന്ന് പണംവാങ്ങി മദ്യവുമായി ഫ്ളാറ്റിലേക്ക് മടങ്ങി. ഇതിനിടെ ഫോണിൽ വിളിച്ച സുഹൃത്തിനോട് റഷീദുമായി പരിചയപ്പെട്ടതും യാത്രയും ജോലി വാഗ്ദാനവുമെല്ലാം വെളിപ്പെടുത്തി.

റഷീദിനെ അറിയാവുന്ന സുഹൃത്ത് അയാളുമായുള്ള അടുപ്പം നല്ലതല്ലെന്ന് സതീശനെ താക്കീത് ചെയ്തു. ജോലി ലഭിക്കുമെന്ന് വിശ്വസിച്ച സതീശൻ സുഹൃത്തിന്റെ ഉപദേശം അവഗണിച്ചു. റഷീദിന്റെ ഫ്ളാറ്റിൽ തന്നെ തങ്ങി. അതിനിടെ വീണ്ടും സതീശനെ ഫോണിൽ വിളിച്ച സുഹൃത്ത് റഷീദിന്റെ വാക്കുകൾ വിശ്വസിക്കരുതെന്നും എത്രയും പെട്ടെന്ന് അവിടെ നിന്ന് മടങ്ങണമെന്നും നിർബന്ധിച്ചു. തന്റെ ഉപദേശം സതീശൻ കാര്യമാക്കാത്തതിൽ രോഷം കൊണ്ട സുഹൃത്ത് ഫോണിലൂടെ വിരട്ടി. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം ശ്രദ്ധിച്ച റഷീദ് ഫോൺ പിടിച്ചുവാങ്ങി സതീശന്റെ സുഹൃത്തിനെ ശകാരിച്ചു. ശാശ്വതിയുമായുള്ള കൊടൈക്കനാൽ യാത്രയും റഷീദിന്റെ ഫ്ളാറ്റിലെ വാസവും സതീശന്റെ സുഹൃത്ത് ഫോണിലൂടെ തിരികെ ചോദ്യം ചെയ്തു.

ഫ്ളാറ്റിൽ നടന്ന കാര്യങ്ങൾ സതീശൻ ഡ്രൈവറായ കൂട്ടുകാരനെ അറിയിച്ചതിൽ തോന്നിയ പകയാണ് പ്രശ്നമായി മാറിയതെന്ന് പൊലീസ് പറയുന്നു. സതീശൻ യുവതിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്ന സംശയവും റഷീദിനുണ്ടായി. പ്രകോപിതനായ റഷീദ് സതീശനെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സാങ്കൽപ്പിക കസേരയിൽ ഇരുത്തി. സദാസമയവും കാറിൽ കൊണ്ടുനടക്കാറുള്ള ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് സതീശനെ മർദ്ദിച്ചശേഷം കക്കൂസിൽ പൂട്ടിയിട്ടു. ദിവസങ്ങളോളം കക്കൂസിൽ പൂട്ടിയിട്ട് സതീശനെ ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കുമ്പോഴും പ്രതികൾ അവിടെ മദ്യപാനവും ശാശ്വതിയുമായി ആട്ടവും പാട്ടും നടത്തി മടങ്ങി.

ഫ്ളാറ്റിലെ രഹസ്യങ്ങൾ ചോർന്നതിന്റെ പകയൊടുങ്ങാത്ത റഷീദിന്റെ നിർദ്ദേശമനുസരിച്ച് ശാശ്വതിയും കൃഷ്ണപ്രസാദും കക്കൂസിന് പുറത്തിറക്കി സതീശനെ ക്രൂരമായി ഉപദ്രവിച്ചു. മർദ്ദനം സഹിക്കാതെ മൂത്രമൊഴിച്ച സതീശനെ കൊണ്ട് ആ മൂത്രം നക്കിച്ചു. കുഴഞ്ഞുവീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ച സതീശന്റെ മുഖത്തേക്ക് റഷീദ് മൂത്രമൊഴിച്ചു. അത് പിന്നെ കൊലപാതകമായി. മുൻ ഭർത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ശാശ്വതി റഷീദുമായി അടുക്കുന്നത്. തൊട്ടടുത്ത ഫ്ളാറ്റ് റഷീദിന് സ്വന്തമാക്കാൻ അവസരം ഒരുക്കിയത് ശാശ്വതിയാണ്. റഷീദിന്റെ കള്ളപ്പണ ബന്ധക്കളെ കുറിച്ചും സതീഷിന് അറിയാമായിരുന്നു.

ഇക്കാര്യം ശാശ്വതിയെയും അറിയിച്ചു. ഇതും കൊലപാതകത്തിന് പ്രേരണയായി. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉൾപ്പെടെയുള്ളവർ. ഡിജെ പാർട്ടികളോടും മറ്റും ശാശ്വതിക്ക് ഭ്രമമുണ്ടായിരുന്നു. ശാശ്വതിയുടെ നിർബന്ധത്തെ തുടർന്നാണ് റഷീദും മറ്റും കോയമ്പത്തൂരിലെ ഹോട്ടലിൽ ഡിജെ പാർട്ടിക്ക് പോയതും. യൂത്ത് കോൺഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്. ഇയാളുടെ സ്വഭാവ ദൂഷ്യത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എങ്കിലും നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

വിയ്യൂരിൽ സംഭവിച്ചത്

വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദത്തിന് പിന്നിൽ കൊടി സുനിയെ വധിക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലേക്ക് ജയിൽ വകുപ്പ് എത്തി കഴിഞ്ഞു. കൊടി സുനിയും സഹതടവുകാരനും ജയിൽ സൂപ്രണ്ടിനും ഐ.ജിക്കും നൽകിയ പരാതി പൂഴ്‌ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അയ്യന്തോൾ ഫ്ളാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് പ്രതി അനൂപുമാണ് കൊലപാതകത്തിന് ക്വട്ടേഷൻ എടുത്തത്. പുറത്ത് നിന്നുള്ള സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് സംശയം. ജയിലിലിരുന്ന് കൊടി സുനിയും റഷീദും പുറത്തെ നിരവധി ക്വട്ടേഷൻ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇടപ്പെട്ടതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.

ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ ഡിഐജി എം.കെ.വിനോദ്കുമാർ കൊലക്കേസ് പ്രതി റഷീദിന്റെയും വിയ്യൂരിൽ നിന്നു സ്ഥലം മാറി എത്തിയ 4 ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ജയിൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലെ വൈകിട്ടു നടത്തിയ മിന്നൽ പരിശോധനയിൽ 4 സിം കാർഡുകൾ പിടികൂടുകയും ചെയ്തു. 2 തടവുകാരെ അതീവസുരക്ഷാ ജയിലിലേക്കു മാറ്റി. മധ്യമേഖലാ ഡിഐജി സാം തങ്കയ്യൻ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.

വിയ്യൂർ സെൻട്രൽ ജയിലിൽ, സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായ കൊലക്കേസ് പ്രതി റഷീദ് ഒരു മാസത്തിനിടെ ആയിരത്തിലധികം തവണ ഫോൺ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പൂജപ്പുരയിലേക്കു മാറ്റിയത്. ടിപി കേസ് പ്രതി കൊടി സുനി, തന്നെ വകവരുത്താൻ റഷീദ് 5 കോടി രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്തതായി ഡിഐജിക്കു മൊഴി നൽകിയിരുന്നു. റഷീദ് ക്വട്ടേഷൻ ആരോപണം നിഷേധിച്ചെങ്കിലും ഇതിന്റെ തെളിവുകൾ ജയിൽ വകു്പ്പിനും കിട്ടിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം നൽകണമെന്നു ജയിൽ ഡിജിപിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നായിരുന്നു ജയിൽ ഡിഐജിക്കുള്ള നിർദ്ദേശം. അതിനാൽ ഉടൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകും.

കൊടി സുനിയെ വധിക്കാൻ ജയിലിൽ ക്വട്ടേഷൻ. ഫ്‌ളാറ്റ് കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന റഷീദിനും തീവ്രവാദക്കേസിൽ ജയിലിൽ കിടക്കുന്ന അനൂപിനുമാണ് സുനിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് മൊഴി. കാസർകോടുനിന്നും പെരുമ്പാവൂരിൽനിന്നുമുള്ള ഗുണ്ടാസംഘമാണ് ഇതിനു പിന്നിലെന്നാണ് റഷീദ് പറഞ്ഞത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷനാണോയെന്ന സംശയമുണ്ട്. സ്വർണക്കടത്തിലെ കൊടുവള്ളിസംഘമുൾപ്പെടെയുള്ളവർക്ക് സുനിയോട് വിരോധമുണ്ടെന്നാണ് അറിയുന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകളും ജയിൽ വകുപ്പിന് കിട്ടി.

ജയിലിൽ കാണാനെത്തിയ സുഹൃത്തിനോട് കൊടി സുനി തന്നെ ഇത് വെളിപ്പെടുത്തുകയും ചെയ്തു. സുനിയെ തലയ്ക്കടിച്ചുകൊല്ലാൻ സഹതടവുകാരനായ വാടാനപ്പള്ളി സ്വദേശി ബിൻഷാദിനോട് റഷീദ് ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. 10 ലക്ഷം രൂപയാണ് ഇവർ വാഗ്ദാനം ചെയ്തത്. ബിൻഷാദ് സംഭവം സുനിയോട് പറയുകയായിരുന്നു. ദിവസങ്ങൾക്കുശേഷം റഷീദും സുനിയും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ക്വട്ടേഷൻകാര്യം റഷീദ് തന്നെ സുനിയെ നേരിട്ടറിയിച്ചു. അതായത് 5 കോടിക്ക് കൊടി സുനിയെ കൊല്ലാൻ റഷീദ് ക്വട്ടേഷൻ എറ്റെടുത്തു. അത് 10 ലക്ഷം രൂപയുടെ സബ് ക്വട്ടേഷനായി ബിൻഷാദിനെ ഏൽപ്പിച്ചു. ഇതാണ് നിർണ്ണയകമായത്. ്

സുനിയുടെ പരാതിയെത്തുടർന്നാണ് ജയിൽ സൂപ്രണ്ട് ബിൻഷാദിന്റെ മൊഴി രേഖപ്പെടുത്തിയത്. പക്ഷേ, ഇത് പൊലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തില്ല. മറ്റൊരാളുടെ ഫോൺ വഴി വിവരം പുറത്തറിയിക്കാൻ ശ്രമിച്ചപ്പോഴാണ് മൊബൈൽ ഫോൺ പിടികൂടിയതെന്നും സുനി പറയുന്നു. തുടർന്നാണ് അതിസുരക്ഷാ ജയിലിലേക്ക് സുനിയെ മാറ്റിയത്. റഷീദ് ജയിലിൽ പൂർണസ്വാതന്ത്ര്യമാണ് അനുഭവിച്ചിരുന്നതെന്ന് മറ്റു തടവുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇവിടെ അനധികൃത ഫോൺ ഉപയോഗിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP