Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാറണ്ടുമായി പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി ഇറങ്ങി ഓടും; അങ്കമാലിയിൽ കഴിഞ്ഞ വർഷം സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് മർദ്ദിച്ച കേസിൽ പിടിയിലായപ്പോൾ സ്‌റ്റേഷനിൽ വച്ചും വിവസ്ത്രയായി; കൊച്ചിയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശി സിപ്‌സി പൊലീസിന്റെയും പേടിസ്വപ്നം

വാറണ്ടുമായി പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി ഇറങ്ങി ഓടും; അങ്കമാലിയിൽ കഴിഞ്ഞ വർഷം സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് മർദ്ദിച്ച കേസിൽ പിടിയിലായപ്പോൾ സ്‌റ്റേഷനിൽ വച്ചും വിവസ്ത്രയായി; കൊച്ചിയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശി സിപ്‌സി പൊലീസിന്റെയും പേടിസ്വപ്നം

ആർ പീയൂഷ്

 അങ്കമാലി: കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസ്സുകാരി നോറ മരിയ കൊല്ലപ്പെട്ട കേസിലെ പ്രതി ജോൺ ബിനോയി ഡിക്രൂസിന്റെ കാമുകി സിപ്‌സി മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി. കഴിഞ്ഞ വർഷം ജനുവരിയിൽ, അങ്കമാലിയിൽ വച്ച് സ്‌കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്‌ത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ സിപ്‌സി അറസ്റ്റിലായിരുന്നു. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയിൽ പൊന്നാടത്ത് വീട്ടിൽ സാജുവിന്റെ മകൾ കൊച്ചുത്രേസ്യ എന്ന സിപ്‌സി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

അങ്കമാലി ടി.ബി. ജങ്ഷനിലായിരുന്നു 20121 ജനുവരി ഉച്ചയ്ക്ക് നടന്ന സംഭവം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപ്‌സി മുന്നിൽ മറ്റൊരു സ്‌കൂട്ടറിൽ പോയ 20കാരിയെ ഇടിച്ചിടുകയായിരുന്നു. തനിക്ക് കടന്നു പോകാൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് അസഭ്യ വർഷത്തോടെ ഇവർ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ മർദിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വനിതാ പൊലീസുൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും സിപ്‌സി പിടികൊടുത്തില്ല. ഒടുവിൽ സാഹസികമായാണ് സിപ്‌സിയെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ സാരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ, പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്‌സി അവിടെയും പരാക്രമം തുടർന്നു. പൊലീസ് സ്റ്റേഷനിൽവെച്ച് ഇവർ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവിൽ വനിതാ പൊലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്.

കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനിലെത്തിച്ച സിഫ്സി പൊലീസിനെ നന്നായി വട്ടംചുറ്റിക്കുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്കുമുമ്പായി കസ്റ്റഡിയിലെടുക്കുന്നവരെ സൂക്ഷിക്കുന്നതിനായി സ്റ്റേഷനിൽ ഒരുമുറി ഒരുക്കിയിരുന്നു. ഈ മുറിയിലാണ് സിഫ്സിയെ ആദ്യം എത്തിച്ചത്. ഇവിടെ എത്തിയപാടെ സ്ഫ്സി ബഹളം വയ്ക്കാൻ തുടങ്ങി.

പുരുഷപൊലീസുകാരും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ നിരവധിപേരും നോക്കിനിൽക്കെ സിഫ്സി സ്വയം വിവസ്ത്രയായി. ഏറെ പണിപ്പെട്ടാണ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാർ ഈ നീക്കം തടഞ്ഞത്. കോവിഡ് ടെസ്റ്റിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവർ പൊലീസ് നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധമുയർത്തി. താൻ കോവിഡ് ടെസ്റ്റിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു സിഫ്സി.

കൊരട്ടി സ്വദേശിയാണ് സിഫ്സിയെ വിവാഹം കഴിച്ചിരുന്നതെന്നും ഇയാളുള്ളപ്പോൾ തന്നെ ഇവർ മോഷണക്കേസ്സിൽ പൊലീസ് പിടിയിലായിട്ടുണ്ടെന്നും സ്വഭാവദൂഷ്യം മൂലം ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയെന്നും പിന്നീട് തട്ടിപ്പും വെട്ടിപ്പും മയക്കുമരുന്ന് വിൽപ്പനയും സെക്സ് റാക്കറ്റ് പ്രവർത്തനങ്ങളുമൊക്കൊയായി ഇവർ വിലസുകയായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ഇവർ നിരവധി തവണ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കേസ്സുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. മകനേക്കാൾ പ്രായം കുറവുള്ള കഞ്ചാവ് കേസ്സിലെ പ്രതിക്കൊപ്പമാണ് ഇവരുടെ ഇപ്പോഴത്തെ താമസമെന്നും സിഫ്സിയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ യുവാവാണെന്നുമാണ് അന്ന് വാർത്ത വന്നത്. ഈ യുവാവ് ജോൺ ബിനോയി ആണെന്ന് കരുതുന്നു.

പൊലീസ് നടപടിയിൽ രക്ഷപെടാൻ ഇവർ ചെയ്ത വിക്രിയകൾ പൊലീസിനെ വല്ലാതെ വിഷമിപ്പിട്ടുണ്ട്. ഒരിക്കൽ പൊലീസ് ലോക്കപ്പിലാക്കിയപ്പോൾ വസ്ത്രം ഊരിമാറ്റി ,ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവർ ഇറങ്ങിയോടി. മറ്റൊരവസരത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യഭീഷണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്.

പിടുകൂടാനെത്തിയ പൊലീസുകാർ ഉപദ്രവിച്ചതായി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി,പീഡനക്കേസ്സിൽ കുടുക്കുകയാണ് സിഫ്സി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഒരിക്കൽ കൊച്ചിയിൽ പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിൽക്കയറി ആത്മഹത്യഭീഷണി മുഴക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP