Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പള്ളിയിൽ നിന്നും കിട്ടുന്ന തിരുവോസ്തി സാത്താൻ സേവയ്ക്കായി കൈമാറുമ്പോൾ അനീഷ വാങ്ങുന്നത് പതിനായിരം രൂപ; 14കാരിയെ വശത്താക്കി സൺഡേ സ്‌കൂൾ അദ്ധ്യാപിക സുഹൃത്തുക്കൾക്ക് കാഴ്‌ച്ച വെച്ചത് കൂടുതൽ തിരുവോസ്തിക്കായി; പ്രണയം നടിച്ച് ആദ്യം സുഹൃത്ത് പീഡിപ്പിച്ചു; പിന്നീട് കൂടുതൽ പേർക്ക് കാഴ്‌ച്ചവെച്ചു

പള്ളിയിൽ നിന്നും കിട്ടുന്ന തിരുവോസ്തി സാത്താൻ സേവയ്ക്കായി കൈമാറുമ്പോൾ അനീഷ വാങ്ങുന്നത് പതിനായിരം രൂപ; 14കാരിയെ വശത്താക്കി സൺഡേ സ്‌കൂൾ അദ്ധ്യാപിക സുഹൃത്തുക്കൾക്ക് കാഴ്‌ച്ച വെച്ചത് കൂടുതൽ തിരുവോസ്തിക്കായി; പ്രണയം നടിച്ച് ആദ്യം സുഹൃത്ത് പീഡിപ്പിച്ചു; പിന്നീട് കൂടുതൽ പേർക്ക് കാഴ്‌ച്ചവെച്ചു

ആർ പീയൂഷ്

കൊച്ചി: സാത്താൻ സേവയ്ക്കായി കൂടുതൽ തിരുവോസ്തി നൽകി പണം കിട്ടാനായാണ് പതിനാലുകാരിയെ സൗഹൃദത്തിലൂടെ സൺഡേ സ്‌ക്കൂൾ അദ്ധ്യാപിക പീഡനത്തിരയാക്കിയത്. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ ദേവസിയുടെ മകൾ അനീഷ(28)യാണ് പതിനാലുകാരിയെ കാമുകനുൾപ്പെടെയുള്ള സംഘത്തിന് ചതിയിലൂടെ കാഴ്ച വച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പള്ളിയിൽ നിന്നും തിരുവോസ്തി സംഘടിപ്പിച്ചത്. ഇതുവഴി കൂടുതൽ പണം സാത്താൻ സേവ സംഘത്തിൽ നിന്നും അനീഷയ്ക്ക് ലഭിച്ചു.

തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കടമ്പ്രയാറ്റിൻ തീരത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ വച്ചാണ് പതിനാലുകാരി പീഡനത്തിരയായത്. പെൺകുട്ടിയെ പ്രണയം നടിച്ചാണ് അനീഷയുടെ സുഹൃത്തുക്കളിൽ ഒരാൾ ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുകയും ചെയ്തു.

അനീഷയുടെ സുഹൃത്തുക്കളായ പട്ടിമറ്റം ചൂരക്കാട്ടുകര അയ്മനക്കുടി വീട്ടിൽ ലത്തീഫിന്റെ മകൻ ബേസിൽ എന്ന ഹർഷാദ്(24), കിഴക്കമ്പലം ആലിൻ ചുവട് തടിയൻ വീട്ടിൽ ജോയിയുടെ മകൻ ജിബിൻ(24), തൃക്കാക്കര തേവയ്ക്കൽ മീൻകൊള്ളിൽ വീട്ടിൽ മാത്യുവിന്റെ മകൻ ജോൺസ് മാത്യൂ(24) എന്നിവരായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്.

സൺഡേ സ്‌ക്കൂൾ അദ്ധ്യാപികയായ അനീഷ പള്ളിയിൽ നിന്നും കിട്ടുന്ന തിരുവോസ്തി സാത്താൻ സേവയ്ക്കായി സുഹൃത്തുക്കൾക്ക് കൈമാറുമ്പോൾ പതിനായിരം രൂപയായിരുന്നു കിട്ടിയിരുന്നത്. കൂടുതൽ തിരുവോസ്തി എത്തിച്ചാൽ പണം കൂടുതൽ തരാമെന്ന് സംഘം വാഗ്ദാനം ചെയ്തതോടെയാണ് പതിനാലുകാരിയെ വശത്താക്കി അനീഷ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുന്നതും പീഡനത്തിനിരയാക്കുന്നതും. പെൺകുട്ടി കൊണ്ടു വരുന്ന തിരുവോസ്തിയുടെ പണവും അനീഷ തന്നെയാണ് കൈപറ്റിയിരുന്നത്. ഈ തിരുവോസ്തി ഫോർട്ട് കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലുള്ള ആഭിചാര കേന്ദ്രത്തിലെത്തിക്കുകയും അവിടെ സാത്താൻ സേവ നടത്തുകയും ചെയ്യുകയായിരുന്നു രീതി. ഈ സ്ഥലത്ത് പെൺകുട്ടിയെ സംഘം കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.

ഇതിനിടയിൽ ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നതും പൊലീസ് കേസാകുന്നതും. കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണമെങ്കിലും സാത്താൻ സേവയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ പീഡനം നടത്തിയ പ്രതികളെ സമ്പൂർണ്ണ തെളിവുകളോടെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം സാത്താൻ സേവ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. 2015ൽ നടന്ന സംഭവത്തിൽ കേസിലെ നാലു പ്രതികൾക്ക് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമൻ കനത്ത ശിക്ഷയാണ് വിധിച്ചിത്. 32, 38, 48, 12 വർഷങ്ങളാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസീക്യൂട്ടർ പി.എ ബിന്ദുവാണ് ഹാജരായത്.

പിതാവിന്റെ ജോലി സ്ഥലത്ത് താമസിക്കുകയായിരുന്ന പെൺകുട്ടി അനീഷയുമായി സൗഹൃദത്തിലായി. കത്തോലിക്കാ വിഭാഗത്തിലുള്ള പെൺകുട്ടികളെ നോട്ടമിട്ടിരുന്ന സാത്താൻ സേവ സംഘത്തിന് പെൺകുട്ടിയെ അനീഷ പരിചയപ്പെടുത്തി. ഇവരിൽ ഒരാളുമായി പെൺകുട്ടിയെ പ്രണയത്തിലാക്കുകയും ലൈഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തു. തുടർന്ന് മറ്റുള്ളവരും പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങളെല്ലാം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. അനീഷ പെൺകുട്ടിയെ ആശ്വസിപ്പിക്കുകയും ഇതെല്ലാം ഇവിടെ നടക്കുന്ന സംഭവങ്ങളാണ് എന്നും പേടിക്കേണ്ട എന്നും പറഞ്ഞു.

പെൺകുട്ടി എതിർത്തപ്പോൾ പീഡന ദൃശ്യങ്ങൾ മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. പീന്നീടുള്ള പീഡനങ്ങൾ ഭീഷണിയുടെ പുറത്തായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയോട് പള്ളിയിൽ നിന്നും കുർബാനയ്ക്ക് ശേഷം നൽകുന്ന തിരുവോസ്തി കൈവശപ്പെടുത്തി തരണമെന്ന് പറഞ്ഞു. ഇതും ഭീഷണിയുടെ പുറത്തായിരുന്നു. അന്ന് കത്തോലിക്കാ സഭയിൽ തിരുവോസ്തി വിശ്വാസികളുടെ കയ്യിൽ കൊടുക്കുകയായിരുന്നു പതിവ്. അതിനാൽ തന്നെ പെൺകുട്ടിക്ക് അത് കൈവശം വച്ച് പ്രതികൾക്ക് കൊടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇത്തരത്തിൽ പലതവണ പെൺകുട്ടിയെ ഉപയോഗിച്ച് തിരുവോസ്തി കൈവശപ്പെടുത്തി സാത്താൻ സേവ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP