കെവിൻ കൊല്ലപ്പെട്ടത് ഒരു പകലും രാത്രിയും നീണ്ട പീഡനത്തിന് ശേഷം; കൊലപാതകത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടിയിൽ; ഭാര്യ നേരിട്ടെത്തി പരാതി നൽകിയിട്ടും കുലുങ്ങാത്ത എസ്‌ഐക്ക് ഒടുവിൽ സസ്‌പെൻഷൻ; പൊലീസിന്റെ ക്രൂരതയിൽ നാടെങ്ങും പ്രതിഷേധം; കെവിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും
കോട്ടയം: സ്വന്തം ഭർത്താവിനെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയെന്നും അയാളുടെ ജീവൻ അപകടത്തിലാണെന്ന് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി പറയുകയും ചെയ്തിട്ടും തന്റെ സഹോദരനും ബന്ധുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി എന്ന വാർത്തയാണ് നീനുവെന്ന പെൺകുട്ടിക്ക് കേൾക്കേണ്ടി വന്നത്. അതും വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതിന് ശേഷം മാത്രമെ മറ്റ് അന്വേഷണം ഉള്ളു എന്ന പൈശാചികമായ ആ നിലപാട് എസ്‌ഐ സ്വീകരിക്കാതിരുന്നുവെങ്കിൽ വിവാഹത്തിന്റെ മൂന്നാം നാൾ നീനു വിധവയാകില്ലായിരുന്നു. ഉത്തരേന്ത്യയിൽ മാത്രം നാം കേട്ടിടുള്ള ദുരഭിമാന കൊലപാതകം നടന്നത് മതേതര മനസ്സുള്ള കേരളത്തിലാണെന്നത് മലയാളികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അവർ അത് അത്രവേഗം പൊറുക്കുകയുമില്ല.
ദളിതനായി പോയി എന്ന ഒരു കുറ്റം മാത്രമായിരുന്നു കെവിൻ ജോസഫ് എന്ന യുവാവ ചെയ്തത്. കുറ്റകൃത്യം നടത്താൻ മുന്നിട്ട് നിന്നത് മതനിരപേകഷതയുടെ കാവലാളുകൾ എന്ന് സ്വയം അഭിമാനിക്കുന്ന ഡിവൈഎഫ്‌ഐ എന്ന സംഘടനയുടെ പ്രാദേശിക നേതാക്കളും. എന്തൊക്കെ ന്യായം പറഞ്ഞാലും ഈ കൊടുംപാതകത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ അഭ്യന്തര വകുപ്പിനോ പൊലീസ് സേനയ്‌ക്കോ കഴിയുകയുമില്ല. ഒരു പകൽ മുഴുവൻ നീണ്ട പ്രതിഷേധത്തിനൊടുവിൽ നാളെ കോട്ടയം ജില്ലയിൽ യുഡിഎഫ്- ബിജെപി എന്നിവർ ഹർത്താലിനും ആഹ്വാനം ചെയ്തിട്ുണ്ട്. നിയമപരമായി വിവാഹം ചെയ്ത രണ്ട്‌പേരിലെ സ്ത്രീയെ അവർക്കിഷ്ടമുള്ള ആളുടെ ഒപ്പം ജീവിക്കാൻ വിടുന്നതിന് പകരം പിണറായി പൊലീസ് ചെയ്തിരിക്കുന്നതാകട്ടെ ബലം പ്രയോഗിച്ച് അച്ഛനമ്മമാർക്കൊപ്പം പറഞ്ഞ് വിടുക എന്നതായിരുന്നു.
പോസ്റ്റ് മോർട്ടം നാളെ
ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് കെവിനെ ഭാര്യ സഹോദരനും സംഘവും ബന്ധുവീട് അടിച്ച് തകർത്ത ശഷം തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഒപ്പം ബന്ധുവായ അനീഷിനേയും തട്ടിക്കൊണ്ട് പോയിരുന്നു. ഹോസ്റ്റലിൽ പാർപ്പിച്ചിരിക്കുന്ന നീനുവിനെ വിട്ടുകിട്ടണം എന്നായിരുന്നു ആവശ്യം. ഒരു പകലും രാത്രിയും മുഴുവൻ അവർ കെവിനെ കൊല്ലാക്കൊല ചെയ്ത ശേഷം തെന്മലക്ക് സമീപമുള്ള തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ദളിത് സംഘടനകളുടേയും പ്രതിപക്ഷ പാർട്ടികളുടേയും പ്രതിഷേധത്തിന് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി നാളെ ബന്ധുക്കൾക്ക് കൈമാറും
നീനുവിന് ഇപ്പോഴും ബോധം തിരികെ കിട്ടിയിട്ടില്ല
ഇന്നലെ ഒരു പകൽ മുഴുവൻ തന്റെ ഭർത്താവിനെ കാത്തിരുന്ന ശേഷം അയാൾക്ക് അപകടം സംഭിച്ചേക്കുമെന്ന മനസ്സിലാക്കിയ അവർ ഇപ്പോഴും ബോധ രഹിതയാണ്. തന്ഡറെ ഭർത്താവ് കൊല്ലപ്പെട്ടു എന്ന് മനസ്സിലാക്കിയ അവർക്ക് ഇനിയും സ്വബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. മരണ വാർത്ത അവരിൽ നി്‌നനും മറച്ച് വയ്ക്കാൻ ശ്രമിച്ചുവെങ്കിലും കേരളം മുഴുവൻ ഈ വിഷയം ചർച്ചയായതോടെ അവർ വിവരം അറിയുകയും ചെയ്തു.
പകൽ മുഴുവൻ പ്രതിഷേധം; നാളെ ഹർത്താൽ
ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിൻ ജോസഫിന്റെ മരണം പൊലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചുള്ള പ്രതിഷേധം ശക്തമാകുന്നു. പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്.പരാതി നൽകിയ ഗാന്ധി നഗർ പൊലീസ് സ്‌റ്റേഷന് മുന്നിൽ ഇപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കളും യുവമോർച്ചയും പ്രതിഷേധം നടത്തി
പൊലീസിന്റെ അനാസ്ഥയെ തുടർന്നുള്ള ദുരഭിമാന കൊലയാണ് ഇതെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാവുകയാണ്. താഴ്ന്ന ജാതിയിൽ പെട്ട യുവാവായ കെവിനെ നീനു എന്ന സാമ്പത്തികമായി മെച്ചപെട്ട നിലയിലുള്ള പെൺകുട്ടി വിവാഹം ചെയ്തതിനെതുടർന്നാണ് ദുരഭിമാന കൊലപാതകം ഉണ്ടായിരിക്കുന്നത്. ഇന്നലെ പുലർച്ചയോടെയാണ് പെൺകുട്ടിയുടെ സഹോദരനും മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘവും ചേർന്ന് കെവിനെ കൊലപ്പടുത്തിയത്.നാളെ കോട്ടയം ജില്ലയിൽ യുഡിഎഫ്- ബിജെപി എന്നിവർ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
തട്ടിക്കൊണ്ട് പോകലിന് മുൻപ് പൊലീസ് ചോദ്യം ചെയ്തു
കെവിൻ ജോസഫിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുൻപ് അക്രമിംഘത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി സൂചന. ദുരൂഹ സാഹചര്യത്തിൽ രണ്ട് വാഹനത്തിൽ ഇവരെ കണ്ടതിനെ തുടർന്നായിരുന്നു പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ ഒരു കല്യാണ വീട്ടിലേക്ക് പോകുന്ന വഴിയാണെന്നും തങ്ങൾക്ക് വഴിതെറ്റിയെന്നും പറഞ്ഞാണ് ഇവർ അപ്പോൾ അവിടെ നിന്നും തടിതപ്പിയതെന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം ദുരൂഹ സാഹചര്യത്തിൽ രണ്ട് വാഹനത്തിൽ ഇത്രയും ചെറുപ്പക്കാരെ കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് വാഹന പരിശോധന ഉൾപ്പടെ നടത്തിയില്ലെന്ന സംശയവും ഉയരുന്നുണ്ട്.പൊലീസിന്റെ അനാസ്ഥ കാരണമാണ് ഇങ്ങനെയൊരു സംഭവം നടന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇത്.
എസ്‌ഐ ഷിബു സ്ഥിരം പ്രശ്‌നക്കാരൻ
കെവിൻ പി.ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന, ഭാര്യ നീനുവിന്റെയും മറ്റു ബന്ധുക്കളുടെയും പരാതി അവഗണിച്ച ഗാന്ധിനഗർ എസ്‌ഐ എം.എസ്. ഷിബു മുൻപും ആരോപണ വിധേയൻ. മോഷണക്കേസിൽ ആരോപണ വിധേയനായ ആളെ വഴിവിട്ടു സഹായിച്ചു എന്ന് ഇയാൾക്കെതിരെ ജില്ലാ സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലാണ് എസ്‌ഐക്കെതിരെ റിപ്പോർട്ടുള്ളത്.
പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ജോലിയിലുണ്ടായിരുന്ന എസ്‌പിയുടെ സഹോദരന്റെ ബുള്ളറ്റ് മോഷണം പോയത് അഞ്ചു മാസങ്ങൾക്ക് മുൻപാണ്. ഇതു സംബന്ധിച്ച് വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുമായും എസ്‌ഐ ഷിബുവുമായും അടുപ്പമുള്ളയാളാണ് ബുള്ളറ്റ് വാങ്ങിയത്. എൻജിൻ നമ്പരെല്ലാം മാറ്റിയ നിലയിലായിരുന്നു. ഒരു വർക്ഷോപ്പിൽനിന്ന് ബൈക്ക് വാങ്ങിയെന്നാണ് എസ്‌ഐ ഷിബുവിന്റെ അടുപ്പക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കേസ് ഒതുക്കിത്തീർക്കാൻ ഗാന്ധിനഗർ എസ്‌ഐ ഷിബു ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നതിനെത്തുടർന്നാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്.
മൂന്ന് പ്രതികൾ പിടിയിൽ
കെവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന പേർ പിടിയിലായി. പ്രതികളായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരാണ് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ വെച്ച് പിടിയിലായത്. കെവിൻ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ തമിഴ്‌നാട്ടിൽ അറസ്റ്റിൽ. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ടു പേരാണ് തിരുനൽവേലിയിൽ അറസ്റ്റിലായത്. ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ ഇടമൺ യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്.
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. എന്നാൽ സംഭവത്തിൽ ഇടപെട്ടതിനെത്തുടർന്ന് ഇയാളെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാവിലെ പുറത്താക്കിയിരുന്നു. ഇരുവരെയും അൽപസമയത്തിനു ശേഷം പുനലൂർ പൊലീസ് സ്റ്റേഷനിലെത്തിക്കും.കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ 10 പേരാണു പ്രതികളായുള്ളത്. ഇഷാൻ എന്നയാളാണു നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചു. സ്ഥലത്തെത്തിച്ച് നൽകിയാൽ ഒന്നരലക്ഷം രൂപ നൽകാമെന്ന് പ്രതികൾ പറയുന്നത് കേട്ടു. പ്രതികൾ വാഹനത്തിൽ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മർദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോൾ ഇറക്കിവിട്ടെന്നും അനീഷ് വ്യക്തമാക്കി.
അന്വേഷണം ശക്തിപ്പെടുത്താൻ ഡിജിപിയുടെ നിർദ്ദേശം
കെവിന്റെ മരണം കോട്ടയം ഡിവൈഎസ്‌പിയാകും അന്വേഷിക്കുക. പൊലീസിന്റെ വീഴ്ചയാണ് കെവിൻ മരണപ്പെടാൻ കാരണമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതിനാൽ വകുപ്പുതല നടപടികളും നിയമ നടപടികളും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകും. കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പൊലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. 'ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകൾ കഴിഞ്ഞ് നോക്കാം' എന്നാണ് എസ്‌ഐ പറഞ്ഞതെന്നാണ് റിപ്പോർട്ട്. പരാതി ലഭിച്ചയുടൻ അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു.
ഞായറാഴ്ച പുലർച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ പരാതി പൊലീസ് സ്വീകരിച്ചില്ല. ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പൊലീസ്സ്‌റ്റേഷനിലെത്തി. എന്നാൽ ആ പരാതിയും പൊലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ മാത്രമാണ് പൊലീസ് കേസെടുത്തത്. കെവിനൊപ്പം മർദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് പെൺകുട്ടിയുടെ വീട്ടുകാർ കെവിനെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെയോടെ തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.ഐജി മനോജ് എബ്രഹാമിനാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍