സസ്പെൻഷൻ നടപടി സുഖവാസത്തിന് വഴിയൊരുക്കലെന്ന വിമർശനം കടുത്തപ്പോൾ കർശന നിലപാടിലേക്ക് നീങ്ങി മുഖ്യമന്ത്രി പിണറായി; കെവിന്റെ മരണത്തിൽ വീഴ്ച്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനോട് ആഭ്യന്തര വകുപ്പിന് അനുകൂല നിലപാട്; വിശദീകരണം വാങ്ങി അന്വേഷണം നടത്തി പിരിച്ചുവിടണോ തരംതാഴ്ത്തണോ എന്നു തീരുമാനിക്കും; ആരോപണ വിധേയർക്ക് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നടപടി ക്രമങ്ങളിൽ വീഴ്ച്ചയുണ്ടാകുമ്പോൾ പൊലീസുകാർക്കെതിരെ സസ്പെൻഷൻ നടപടി മാത്രം സ്വീകരിക്കുക എന്നതാണ് പതിവു പരിപാടി. ഈ നടപടി ഉദ്യോഗസ്ഥർക്ക് സുഖവാസത്തിന് അവസരം ഒരുക്കലാണെന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ മറ്റു നടപടികളിലേക്ക് നീങ്ങാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി. കൈക്കൂലി വാങ്ങി കെവിൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നത്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിയമോപദേശം തേടി.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെപേരിൽ കെവിനെ തട്ടിക്കൊണ്ടുപോവുകയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെടുകയും ചെയ്ത സംഭവത്തിൽ വീഴ്ചവരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിന് നിയമതടസ്സമില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. പൊലീസുകാർക്കെതിരായ കോട്ടയം അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥരെ പിരിച്ചുവിടണോ തരംതാഴ്ത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പൊലീസിനും സർക്കാറിനും ഒരുപോലെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കർശനനടപടി വേണമെന്ന നിലപാടാണ് സർക്കാറിന്.
അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ എസ്ഐയായിരുന്ന ഷിബു ഉൾപ്പെടെ നാലുപേർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകും. അവരുടെ വിശദീകരണംകൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാകും ഡിവൈ.എസ്പി സമർപ്പിക്കുക. കെവിനെ ഭാര്യാസഹോദരനായ ഷാനു ചാക്കോയുടെ നേതൃത്വത്തിലെത്തിയ സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് എസ്ഐ എം.എസ്. ഷിബു, എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരായ ആരോപണം. സംഭവത്തിൽ കടുത്ത നടപടി വേണമെന്നാണ് സർക്കാർ നിലപാട്. അതിനുള്ള നിയമസാധുത പരിശോധിക്കാൻ സർക്കാർ ആഭ്യന്തര സെക്രട്ടറിയോടും ഡി.ജി.പിയോടും നിർദേശിച്ചിരുന്നു.
കേരള പൊലീസ് ആക്ടിൽ 2012ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ പിരിച്ചുവിടാൻ സാധിക്കുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിയമോപദേശം. ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നതിനുമുമ്പ് ആരോപണവിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തിൽ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളേണ്ട നടപടികൾക്കാണ് തുടക്കമായത്. പൊലീസ് ഉദ്യോഗസ്ഥർക്ക് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും.
അതിനിടെ ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാക്കുന്ന ഡിവൈഎസ്പി റിപ്പോർട്ട് ലഭിച്ച ശേഷം പിരിച്ചുവിടുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. സർക്കാരിനു നാണക്കേടുണ്ടാക്കുന്ന പൊലീസ് വീഴ്ചകൾ പതിവായതോടെ പരിഹാരമെന്ന നിലയിൽ കുറ്റക്കാരെ പിരിച്ചുവിടണമെന്നു മുഖ്യമന്ത്രി വിളിച്ച മുൻ ഡിജിപിമാരുടെ യോഗത്തിൽ അഭിപ്രായമുയർന്നതും കടുത്തനടപടികൾ വേഗത്തിലാക്കാൻ കാരണമായി. അതിനിടെ, കേസിൽ അറസ്റ്റിലായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയിൽ ഹർജി നൽകും. എഎസ്ഐ, ഡ്രൈവർ എന്നിവർക്കാണ് ഏറ്റുമാനൂർ കോടതി ജാമ്യം അനുവദിച്ചത്.
അതിനിടെ കെവിൻ വധക്കേസിൽ മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ രഹ്ന ചാക്കോ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കെവിന്റെ മരണവുമായി ബന്ധപ്പെട്ടു തനിക്കൊന്നും അറിയില്ലെന്നും കോട്ടയം ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തന്നെ പ്രതി ചേർത്തിട്ടില്ലെന്നും ഹർജിക്കാരി ബോധിപ്പിച്ചു.
തന്റെ മകൾ നീനുവിനെ കെവിൻ വിവാഹം ചെയ്തതറിഞ്ഞു ചില തർക്കങ്ങളുണ്ടായതായി അറിയാം. പിന്നീട് തെന്മലയിലെ പുഴയിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് അറിഞ്ഞത്. ആരോപിക്കപ്പെടുന്ന സംഭവം മെയ് 27നായിരുന്നു. ഇതുവരെ 14 പേരെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. കേസിൽ തന്നെയും പ്രതിചേർക്കാൻ നീക്കമുണ്ടെന്നു മാധ്യമങ്ങളിൽ നിന്നറിഞ്ഞ സാഹചര്യത്തിലാണു മുൻകൂർ ജാമ്യത്തിനെത്തിയതെന്നും ബോധിപ്പിച്ചു.
അതിനിടെ പൊലീസിനെതിരെ ആരോപണം ഉയർന്ന കേസിൽ അട്ടിമറി നീക്കങ്ങളും സജീവമാണ്. തട്ടിക്കൊണ്ട് പോയവരിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെവിൻ ആറ്റിൽ വീണതാകുമെന്നാണ് പൊലീസ് അനുമാനം. എന്നാൽ, അതിനുള്ള സാധ്യതയില്ലെന്ന് കെവിനൊപ്പം ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയ അനീഷ് ഉറപ്പിച്ചുപറയുന്നു. തന്റെ വീട്ടുകാരുടെ പകയെ കുറിച്ച് കെവിന്റെ ഭാര്യ നീനുവും പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ സ്വാഭാവിക മുങ്ങി മരണമായി കേസിനെ മാറ്റാനാണ് പൊലീസിന്റെ ശ്രമം. അന്ന് നടന്ന തട്ടിക്കൊണ്ട് പോകലിൽ അനീഷ് പറയുന്നതൊന്നും പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല.
പൊലീസ് വീഴ്ചയുടെ ക്ഷീണം സർക്കാരിനെന്ന് ഒടുവിൽ മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞു. മുൻ ഡിജിപിമാരുടെ യോഗത്തിൽ സർക്കാരിനെ തകർക്കാൻ ചില പൊലീസുകാർ ശ്രമിക്കുന്നുണ്ടെന്ന് ടിപി സെൻകുമാറാണ് വിശദീകരിച്ചത്. ഇത് ഗൗരവത്തോടെ തന്നെ മുഖ്യമന്ത്രി എടുത്തു. കെവിൻ കേസിൽ കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടാനും നിയമ നടപടി തുടങ്ങി. അപ്പോഴും മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വില കൊടുക്കാതെയാണ് പൊലീസ് ദുരഭിമാനക്കൊലയിൽ അന്വേഷണം തുടരുന്നത്. കെവിന്റേത് സ്വാഭാവിക മരണമാക്കി മാറ്റി തട്ടിക്കൊണ്ട് പോകൽ കേസ് മാത്രം പ്രതികളിൽ ചുമത്താനാണ് നീക്കം. ഇതിലൂടെ പ്രതികൾക്ക് വധശിക്ഷ കിട്ടുന്നത് ഒഴിവാക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് അനീഷിന്റെ മൊഴിയും വെളിപ്പെടുത്തലും വീണ്ടും ചർച്ചയാകുന്നത്.
മാന്നാനത്തുനിന്ന് ഇരുവരെയും തട്ടിക്കൊണ്ടുപോയത് രണ്ട് കാറിലാണ്. പിന്നീട് കാറിലിരുന്ന് അനീഷിനെ ഈ സംഘം കഴുത്ത്, തല, മുഖം എന്നിവിടങ്ങളിൽ പലതവണ അടിച്ചു. തെന്മല അടുത്തപ്പോൾ ''ദാ കാഴ്ചകൾ കണ്ടോ. തെന്മലയിലെ കാഴ്ചകളാണ്. ഇനി ജീവിതത്തിൽ കാണാൻ കഴിഞ്ഞില്ലെങ്കിലോ''യെന്ന് സംഘാംഗം പറഞ്ഞതിൽനിന്നാണ് തെന്മലയാണെന്ന് അറിഞ്ഞത്. ഛർദിക്കണമെന്ന് അനീഷ് പറഞ്ഞു. അതനുസരിച്ച് കാർ ഒരിടത്ത് നിർത്തി. അതിൽനിന്ന് അനീഷിനെ വലിച്ചിഴച്ചിറക്കി താഴെ ഇരുത്തി. അല്പംകഴിഞ്ഞ് നിർത്തിയിട്ട കാറിന് മുന്നിൽ മറ്റൊരു കാർ വളച്ചുകൊണ്ട് നിർത്തി. അതിൽനിന്ന് കെവിനെ വലിച്ചിഴച്ച് താഴെയിരുത്തുന്നത് അനീഷ് കണ്ടതാണ്. ഇരിക്കുന്നിടത്തുനിന്ന് അല്പം മാറിയിരിക്കാൻപോലും പറ്റാത്തത്ര ക്ഷീണിതനായിരുന്നു.
ആ അവസ്ഥയിൽ ഓടിരക്ഷപ്പെടാൻ പറഞ്ഞാലും കെവിന് ഒരടി ഓടാൻ പറ്റില്ല. അവനെ വീണ്ടും ആരോ തല്ലാൻ തുടങ്ങിയപ്പോൾ ഒരാൾ ''ഇനിയവനെ തല്ലണ്ട, ചത്തുപോകു''മെന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് അനീഷിനെ കാറിൽ വലിച്ചുകയറ്റി. ഇത്തരത്തിലൊരു വ്യക്തി എങ്ങനെ ഓടി രക്ഷപ്പെടുമെന്നാണ് അനീഷ് ചോദിക്കുന്നത്. കേസിൽ ഗുരുതര വീഴ്ചവരുത്തിയെന്ന് ആരോപണമുള്ള ഗാന്ധിനഗർ എസ്ഐ. ഷിബു, എഎസ്ഐ. ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെ പിരിച്ചുവിടാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുകയാണ്. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയിലും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍