സാമ്പത്തിക അന്തരവും ജാതിയും മൂലം തന്റെ അച്ഛനും അമ്മയും അറിഞ്ഞു കൊണ്ട് തട്ടിക്കൊണ്ട് പോയി കൊന്നതാണ് എന്ന വാദത്തിൽ ഉറച്ച് നീനു; ഓടിരക്ഷപ്പെടുമ്പോൾ വെള്ളത്തിൽ വീണ് മരിച്ചതെന്ന് പൊലീസും; പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി കൊലപാതക ചാർജ്ജ് പിൻവലിച്ചേക്കും; ഒരുങ്ങുന്നത് കെവിനെ കൊന്നവർക്ക് ഉടൻ ജാമ്യം ലഭിക്കാനുള്ള അവസരം; കൈക്കൂലിക്കേസ് മാത്രം ചാർജ്ജ് ചെയ്തു കൊലയ്ക്ക് കൂട്ടു നിന്ന പൊലീസുകാരേയും രക്ഷപ്പെടുത്തി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കെവിൻ കൊലപാതക കേസിൽ ഡിവൈഎഫ് ഐ നേതാവ് അടക്കമുള്ള മുഖ്യപ്രതികൾക്ക് ഉടൻ ജാമ്യം കിട്ടിയേക്കും. ഇതിനുള്ള കളികൾ അണിയറയിൽ സജീവമാണ്. കെവിന്റേത് സ്വാഭാവിക മുങ്ങി മരണമാക്കി മാറ്റാനാണ് നീക്കം. ഇതിലൂടെ പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയെടുക്കും. തട്ടിക്കൊണ്ട് പോകൽ മാത്രമായി കെവൻ കേസ് ഒതുങ്ങും. തട്ടിക്കൊണ്ട് പോകുന്നതിനിടെയിൽ ഇറങ്ങി ഓടിയ കെവിൻ കനാലിൽ അറിയാതെ വീണു മുങ്ങി മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. കെവിനെ ബോധപൂർവ്വം കൊലപ്പെടുത്താൻ ഷാനു ചാക്കോയും അച്ഛൻ ചാക്കോയും ശ്രമിച്ചിട്ടില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തുകയാണ്. അറസ്റ്റിലായ രണ്ട് പൊലീസുകാർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസുകാരെ കൈക്കൂലി കേസിൽ മാത്രമാണ് പെടുത്തിയത്. ഈ സാഹചര്യത്തിലായിരുന്നു പൊലീസുകാർക്ക് ജാമ്യം കിട്ടിയത്. ഇതിന് സമാനമായി അറസ്റ്റിലായ എല്ലാവർക്കും ഉടൻ കോടതി ജാമ്യവും അനുവദിച്ചേക്കും.
കെവിന്റേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കിട്ടിക്കഴിഞ്ഞു. ഡോക്ടർമാർ അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മെഡിക്കൽ ബോർഡ് രൂപവത്കരിക്കുന്നതിനുവേണ്ടി അന്വേഷണസംഘം ആരോഗ്യവകുപ്പ് ഡയറക്ടറെ സമീപിക്കും. തട്ടിക്കൊണ്ടുപോയി മർദ്ദിച്ച അക്രമി സംഘത്തിൽനിന്ന് രക്ഷപെട്ട് ഓടുംവഴി കെവിൻ വെള്ളത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം എത്തിയിട്ടുള്ളത്. മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലുകൾ ഇക്കാര്യത്തിൽ നിർണായകമാകും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും ലഭിക്കാനുണ്ട്. ഇതെല്ലാം പ്രതികളെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയെടുക്കുന്ന തരത്തിൽ വ്യാഖ്യാനിക്കും. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ദുരഭിമാനക്കൊല. അതുകൊണ്ട് തന്നെ പ്രതികൾക്ക മേൽ ഈ കുറ്റം ചുമത്തിയാൽ വധശിക്ഷ കിട്ടാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് കൊലപാതകത്തെ കേസിൽ നിന്ന് ഒഴിവാക്കുന്നത്. തട്ടിക്കൊണ്ട് പോകലിന് പരമാവധി ശിക്ഷ ഏഴ് വർഷം തടവാണ്. അതായത് കെവിന്റെ കൊലപാതകികളെ ഏഴ് വർഷം മാത്രം ജയിലിൽ അടയ്ക്കാനേ പൊലീസിന് താൽപ്പര്യമുള്ളൂ.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യാസഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കെവിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയാണ് കേസിലെ ഒന്നാംപ്രതി. നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കേസിൽ അഞ്ചാംപ്രതിയാണ്. പ്രധാന പ്രതികളെയെല്ലാം പിടികൂടിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഷാനുവിന്റെ അമ്മ രഹന ഒളിവിലാണ്. പൊലീസുകാരാണ് രഹനയെ സഹായിക്കുന്നതെന്ന ആരോപണം ശക്തമാണ്. രഹന പൊലീസിന പിടികൊടുക്കാത്തതും ജയിലിൽ കഴിയാതിരിക്കാനാണ്. ഷാനുവിനും ചാക്കോയ്ക്കും ജാമ്യം കിട്ടുന്നതോടെ രഹനയെ കേസിൽ പ്രതി ചേർക്കാതെ രക്ഷപ്പെടുത്താനാണ് തന്ത്രം. മൊഴികളെല്ലാം സൂചിപ്പിക്കുന്നത് ഷാനുവിനെ തട്ടിക്കൊണ്ട് പോയ ഗൂഢാലോചനയിൽ രഹനയ്ക്ക് പങ്കുണ്ടെന്നാണ്. എന്നാൽ മൊഴികളുടെ അടിസ്ഥാനത്തിൽ രഹനയെ അറസ്റ്റ് ്ചെയ്യില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതും ദുരൂഹമാണ്.
ശരീരത്തിൽ 14 മുറിവുകൾ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് വിവരം. ആന്തരികാവയവങ്ങളുെട പരിശോധനാഫലം ലഭിച്ചശേഷം അന്തിമറിപ്പോർട്ട് നൽകും. രക്ഷപെടാൻ ചാടിയപ്പോൾ പുഴയിലേക്കു വീണതാകാമെന്ന നിഗമനത്തിലാണു പൊലീസ്. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തിൽ തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിനായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും തോട്ടിലെ വെള്ളവും പരിശോധിച്ചിരുന്നു. തെന്മലയിലേക്കുള്ള യാത്രയ്ക്കിടെ കെവിൻ കാറിൽനിന്നു ചാടിപ്പോയെന്നാണ് മുഖ്യപ്രതി ഷാനു ചാക്കോയുടെ ഭാഷ്യം.
എന്നാൽ പകൽ പോലും ഇവിടെ എത്തിപ്പെടാൻ എളുപ്പമല്ല. വാഹനത്തിൽനിന്നു ചാടിയ കെവിൻ താഴ്ചയിലേക്കു വീണു കനാലിൽ പതിച്ചതാകാമെന്നു കരുതിയാൽത്തന്നെ ശരീരത്തിൽ മുറിവുകൾ കാണണം. മൃതദേഹത്തിൽ അത്തരം മുറിവുകളില്ല. സ്ഥലം കൃത്യമായി അറിയാവുന്നവർക്കേ ഇവിടെ എത്താനാകൂ എന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യ തെളിവൊന്നും പൊലീസ് കാര്യമായെടുക്കുന്നില്ല. കൊലപാതക കേസ് അട്ടിമറിക്കാൻ പിന്നിൽ ആളുണ്ടെന്ന സംശയത്തെയാണ് ഇത് ബലപ്പെടുത്തുന്നത്.
അതിനിടെ കെവിന്റെ മരണം ദുരഭിമാനക്കൊല തന്നെയാണെന്ന് ഭാര്യ നീനു അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ ആവർത്തിച്ചു. തന്റെ അച്ഛന്റെയും അമ്മയുടെയും അറിവോടെയല്ലാതെ കെവിൻ കൊല്ലപ്പെടില്ല. സാമ്പത്തിക അന്തരവും കെവിന്റെ ജാതിയും തങ്ങളുടെ ബന്ധത്തിന് തടസമായെന്നും നീനു മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തികമായ അന്തരമാണ് വീട്ടിലെ എതിർപ്പിന് പ്രധാനകാരണം. ചെറുപ്പംമുതൽ വീട്ടുകാരിൽനിന്ന് സ്നേഹം കിട്ടിയിട്ടില്ല. വഴക്ക് പതിവായിരുന്നു. കേസിലെ പ്രതിയും അമ്മ രഹനയുടെ ബന്ധുവുമായ നിയാസിനെ സഹോദരതുല്യനായാണ് കണ്ടിരുന്നതെന്നും മൊഴിയിൽ പറയുന്നു. 34 പേജുള്ള മൊഴി വെള്ളിയാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടുമെടുത്തത്. കേസിനാസ്പദമായ സംഭവം നടന്ന ഞായറാഴ്ച രാവിലെ നീനുവിന്റെ മൊഴി ഗാന്ധിനഗർ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവിനായി സംഭവം പൊലീസ് പുനഃരാവിഷ്കരിക്കും. പ്രധാനപ്പെട്ട പ്രതികൾ പിടിയിലായ സാഹചര്യത്തിൽ ഞായറാഴ്ച തെളിവെടുപ്പ് നടക്കുമെന്നാണ് സൂചന. സംഭവം നടന്ന പുലർച്ചെ, അതേസമയത്ത് തെളിവെടുപ്പിന് കൊണ്ടുപോകാനാണ് തീരുമാനം. പുലർച്ചെ രണ്ടോടെ മാന്നാനത്തുനിന്ന് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വഴിയെ പ്രതികളുമായി സഞ്ചരിച്ച് എന്തൊക്കെയാണ് സംഭവിച്ചതെന്ന് വ്യക്തതവരുത്താനാണ് പൊലീസ് നീക്കം. ഇതിൽ എല്ലാ പ്രതികളും കെവിൻ ഓടി വീണതാണെന്ന നിലപാട് എടുത്താൽ അതാകും പിന്നെ പൊലീസും നിഗമനമായി അവതരിപ്പിക്കുക. മാന്നാനത്തുനിന്ന് തെന്മലയിൽ എത്തുന്നതുവരെ എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് പൊലീസിന് ഇതോടെ വ്യക്തമാകും. പ്രതികൾ ഓരോ സ്ഥലത്തും എത്തിയതിന്റെ സമയം, സന്ദർഭം തുടങ്ങിയുടെയെല്ലാം സ്കെച്ച് സഹിതം തയ്യാറാക്കാനാണ് പൊലീസിന്റെ പദ്ധതി. സ്കെച്ച് തയ്യാറാക്കുന്ന വിദഗ്ദ്ധർ ഉൾപ്പെട്ട സംഘവും തെളിവെടുപ്പ് സംഘത്തിനോടൊപ്പമുണ്ടാകും. ഇതിനുള്ള എല്ലാ പദ്ധതിയും തയ്യാറായി.
മാന്നാനത്തും തെന്മലയിലും തെളിവെടുപ്പിന് എത്തുമ്പോൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകുമെന്നുള്ളതിനാൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. പുലർച്ചെയാകുമ്പോൾ പൊതുജനങ്ങൾ അധികമുണ്ടാവില്ലെന്നും പൊലീസ് കണക്കുകൂട്ടുന്നു. കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ അറസ്റ്റിലായ പൊലീസുദ്യോഗസ്ഥർക്കു ജാമ്യം ലഭിച്ചു. എഎസ്ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർക്കാണു ജാമ്യം ലഭിച്ചത്. കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ കോടതി തള്ളി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്