അമീറുലിന്റെ വിവരങ്ങൾ തേടി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ആസാമിലെ ബർദ്ദ ഗ്രാമത്തിലെത്തി; കാഞ്ചീപുരത്ത് ഒപ്പം താമസിച്ചവർ പൊലീസിനെ പേടിച്ച് മുങ്ങി; രണ്ട് രേഖാചിത്രവുമായി പ്രതിക്ക് രൂപസാദൃശ്യം ഇല്ലെന്ന് റിപ്പോർട്ട്; ജിഷയെ കൊലപ്പെടുത്തിയത് തനിച്ചെന്ന് പ്രതിയുടെ മൊഴിയുടെ വിശദാംശങ്ങൾ തേടി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ അമീറുൽ ഇസ്ലാമിന്റെ കൂടുതൽ വിവരങ്ങൾ നേടി കേരളാ പൊലീസ് അസമിലെത്തി. അമീറുലിന്റെ സുഹൃത്തുക്കളിൽ ചിലർ നാട്ടിലേക്ക് മുങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിയുടെ കൂടുതൽ പശ്ചാത്തലങ്ങൾ തേടി പൊലീസ് സംഘം ആസ്മിലെത്തിയത്. പ്രതി അമീറുൽ ഇസ്ലാമിന്റെ നൗഗാവിലുള്ള ബർദ്ദ ഗ്രാമത്തിയ സംഘം വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
കൊച്ചി സിറ്റി പൊലീസിലെ എസ്.ഐ. വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുവാഹത്തിയിൽ നിന്നും 130 കിലോമീറ്റർ അകലെയുള്ള നൗഗാവിലെ ബർദ്ദ ഗ്രാമത്തിലെത്തിയത്. നൗഗാവിൽ എത്തിയ പൊലീസ് സംഘത്തിൽ എസ് ഐ.വി. ഗോപകുമാറിനെ കൂടാതെ വി എം.അനസ്, അനിൽകുമാർ എന്നിവരാണ് അസമിൽ എത്തിയത്. ഞായറാഴ്ച അമീറുലിന്റെ താമസസ്ഥലമായ ബർദ്വായിൽ എത്തുന്ന സംഘം കേസുമായി ബന്ധപ്പെട്ട നിർണായക സാക്ഷികളെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൊലപാതകം നടത്തിയ ശേഷം അസമിലെ വീട്ടിലേക്ക് പോയി എന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. തിരഞ്ഞെടുപ്പിനു മുൻപായി പ്രതി വീട്ടിൽ വന്നിരുന്നുവെന്ന് പ്രതി അമീറുൽ ഇസ്ലാമിന്റെ മാതാവും പറഞ്ഞിരുന്നു. ആറുവർഷത്തിനുശേഷം വീട്ടിലെത്തിയ മകൻ ഒരാഴ്ചയിലധികം താമസിച്ച ശേഷമാണ് മടങ്ങിയതെന്ന മാതാവിന്റെ മൊഴി പ്രതിയുടെ മൊഴിയുമായി ഒത്തുപോകുന്നതാണ്. കൊല നടത്തിയ വിവരം ഏതെങ്കിലും സുഹൃത്തിനോട് പ്രതി വെളിപ്പെടുത്തിയോ എന്നും പൊലീസ് അന്വേഷിക്കും. സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നതിലൂടെ തെളിവോ സാക്ഷികളോ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.
മറ്റു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എസ്.ഐ ഉൾപ്പെടുന്ന സംഘം അന്വേഷിക്കുന്നുണ്ട്. അതിക്രൂരമായി കൊലപാതകം ചെയ്ത വ്യക്തിയാണ് അമീറുൽ. അതുകൊണ്ട് തന്നെ നാട്ടിൽ സമാനമായ കേസുകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ക്രിമിനൽ സ്വഭാവമുള്ള ഒരാൾക്കല്ലാതെ കൊടും ക്രൂരമായി കൊല ചെയ്യാനാവില്ലെന്ന് പൊലീസ് കരുതുന്നു. പ്രതിക്കൊപ്പം മദ്യപിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത രണ്ട് സുഹൃത്തുക്കളെക്കുറിച്ച തിരച്ചിലും പൊലീസ് അവിടെ തുടങ്ങി. കൊലപാതക വാർത്ത അറിഞ്ഞ ഉടൻ ഇവർ അസമിലേക്ക് മുങ്ങിയിരുന്നു. ഇവർക്ക് കൊലപാതകവുമയി ബന്ധമില്ലെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ, ഈക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് അന്വേഷണ സംഘം ആസാമിലെ ഗ്രാമത്തിലെത്തിയത്.
നേരത്തേ പ്രതിയുടെ വിരലടയാളം അസമിലേക്കും ബംഗാളിലേക്കും പൊലീസ് അയച്ചിരുന്നു. എന്നാൽ, ഇയാൾക്കെതിരെ നൗഗാവിൽ കേസില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി കേരള പൊലീസിനെ അറിയിച്ചത്. അസമിൽ മറ്റ് ജില്ലകളിലോ ബംഗാളിലോ ഇയാൾക്കെതിരെ കേസുണ്ടോയെന്നും സംഘം അന്വേഷിക്കും. 23കാരനായ അമീർ വളരെക്കാലം ബംഗാളിലായിരുന്നു.
മെല്ലിഞ്ഞ ശരീരപ്രകൃതിയുള്ള പ്രതിയെ കണ്ടാൽ ഇയാൾ ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുമോയെന്ന് സംശയം തോന്നും. അതിനുള്ള കായികശേഷിയുണ്ടെന്നും ഒറ്റക്കൈയനും മെലിഞ്ഞ ശരീര പ്രകൃതക്കാരനുമായ ഗോവിന്ദച്ചാമി സൗമ്യയെ കീഴ്പ്പെടുത്തിയതും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ കായികശേഷി പൊലീസ് ഉറപ്പാക്കുകയും ചെയ്തു. എല്ലാത്തരം ജോലിയും ചെയ്യുന്ന അമീറിന് ലൈംഗികാസക്തി കൂടുതലാണെന്ന് പൊലീസ് പറയുന്നു. ജോലി ചെയ്ത് കിട്ടുന്ന പണം കുടിച്ച് തീർക്കും. പണം തീരുന്നതുവരെ ജോലിക്ക് പോവില്ല. ആ സമയങ്ങളിൽ മൊബൈൽ ഫോണിൽ അശ്ളീല സിനിമകൾ കാണലാണ് പതിവ്. കൊലക്കുശേഷം അസമിലേക്കും പിന്നീട് ബംഗാളിലേക്കും കടന്ന ഇയാൾ പലതവണ സിം കാർഡുകൾ മാറി. എന്നാൽ, ഫോൺ മാറിയില്ല. അശ്ലീല വിഡിയോകൾ ഉണ്ടായതിനാലാണ് ഫോൺ മാറാതിരുന്നത്. ഇത് പൊലീസിന് തുണയായി.
ബംഗാളിൽനിന്ന് കാഞ്ചീപുരത്തത്തെിയ പ്രതിയെ രണ്ടാം ഭാര്യയുടെ അയൽക്കാരനാണ് മറ്റ് തൊഴിലാളികൾക്കിടയിൽനിന്ന് തിരിച്ചറിഞ്ഞത്. കുറുപ്പംപടി വൈദ്യശാലപ്പടിയിലെ താമസസ്ഥലത്ത് അമീറിനൊപ്പം ഉണ്ടായിരുന്ന ഇയാളെ പൊലീസ് ഒപ്പം കൂട്ടിയിരുന്നു. ജോലി കഴിഞ്ഞ് പോകവെ അയൽവാസി ഇയാളെ 'അമീർ' എന്ന് വിളിച്ചു. തിരിഞ്ഞുനോക്കിയ ഇയാൾ വിളിച്ചയാളെ കണ്ടെങ്കിലും അപരിചിതരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാഞ്ചീപുരത്തേക്ക് പോയ പൊലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ വെള്ളിയാഴ്ച അന്വേഷണസംഘം ആലുവ പൊലീസ് ക്ളബിൽ എത്തിച്ചിരുന്നു.
രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ല
പ്രതി അമീറുൽ ഇസ്ലാമിന് പൊലീസ് രണ്ടുതവണ വരപ്പിച്ച രേഖാചിത്രങ്ങളുമായും ഒരു സാദൃശ്യവുമില്ലെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ആദ്യതവണ വരച്ച രേഖാചിത്രം ശരിയല്ലെന്നു കണ്ട് ജിഷയുടെ അയൽക്കാരായ സ്ത്രീകൾ പറഞ്ഞതനുസരിച്ചാണ് ഇപ്പോൾ പ്രചരിക്കുന്ന ചിത്രം വരച്ചത്. എന്നാൽ സന്ധ്യ മയങ്ങിയ നേരത്ത് 45 മീറ്റർ അകലെ നിന്നാണ് സാക്ഷി പ്രതിയെ കണ്ടത്. അതും കനാലിലൂടെ പുറംതിരിഞ്ഞ് നടന്നുപോകുന്ന ദൃശ്യം. പൊലീസ് പിടികൂടിയിരിക്കുന്ന പ്രതി കണ്ടാൽ കൊച്ചു പയ്യനാണ്. അസാമികളുടെ പൊതു ശരീരപ്രകൃതവും ഇരുനിറവുമാണുള്ളത്.
കൊലചെയ്യാൻ തന്നോടൊപ്പം നാലുപേർ ഉണ്ടായിരുന്നു എന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. സത്യം പറയിപ്പിക്കാനായി പൊലീസ് ക്ലബിൽ ഇയാളെ ഒരുദിവസം മുഴുവൻ ഉറങ്ങാൻ അനുവദിക്കാതെ ഇരുത്തി. വെളുപ്പിന് രണ്ടുമണിക്കാണ് ഇയാൾക്ക് പിടിച്ചാൽ കിട്ടാത്തവിധം ഉറക്കം വരുന്നതെന്ന് മനസിലാക്കി. പിറ്റേദിവസം രാത്രി ഇതേസമയത്ത് വിളിച്ചെഴുന്നേൽപ്പിച്ച് ഉറക്കച്ചടവിൽ ചോദ്യം ചെയ്തപ്പോഴാണ് നടന്ന സംഭവം അതുപോലെ പറഞ്ഞത്. ഈ ശരീരപ്രകൃതിയുള്ള ഒരാൾക്ക് ജിഷയെപോലെ അത്യാവശ്യം നല്ല ആരോഗ്യമുള്ള ഒരാളെ ഒറ്റയ്ക്ക് കീഴ്പ്പെടുത്താൻ കഴിയുമോ എന്നായിരുന്നു പൊലീസിന്റെ ആദ്യ സംശയം. എന്നാൽ താൻ ജിഷയെ എങ്ങനെയാണ് കീഴ്പ്പെടുത്തിയതെന്ന് പ്രതി അഭിനയിച്ചുകാട്ടുകയും പേപ്പറിൽ പെൻസിൽ കൊണ്ട് ഓരോ പോസും വരച്ചുകാട്ടുകയും ചെയ്തു.
മൂക്കും വായും കുത്തിപ്പിടിച്ച് മറിച്ചിട്ടിട്ട് മറുകൈകൊണ്ട് ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. ജിഷ വലതുവശം ചരിഞ്ഞ് കമിഴ്ന്നു വീണപ്പോൾ എഴുന്നേൽപ്പിക്കാനായിട്ടാണ് തോളിൽ കടിച്ചത്. ഈ കടിയിൽനിന്ന് വസ്ത്രത്തിൽ പറ്റിയ ഉമിനീര്, ജിഷയുടെ നഖങ്ങളിൽനിന്നെടുത്ത പ്രതിയുടെ തൊലി എന്നിവയിൽ നിന്നാണ് ഡി.എൻ.എ ലഭിച്ചത്. വാതിൽ കൊളുത്തിട്ടപ്പോഴും തൊലിയുരഞ്ഞ് കൊളുത്തിൽ തൊലിയുടെ ഭാഗം പറ്റിപ്പിടിച്ചിരുന്നു. ഇതെല്ലാം പ്രതിയുമായി മാച്ചിങ് ആയിട്ടുണ്ട്.
സംഭവം നടന്ന ദിവസം രാത്രി പൊലീസ് അയൽക്കാരെ ചോദ്യം ചെയ്തപ്പോൾ ആരും ഒന്നും കണ്ടില്ലെന്നാണ് പറഞ്ഞത്. കുറേദിവസങ്ങൾക്കു ശേഷമാണ് പ്രതിയെ കണ്ട സ്ത്രീകൾ വെളിപ്പെടുത്തലിന് തയ്യാറായത്. അന്നേ തുറന്നു പറഞ്ഞിരുന്നെങ്കിൽ 24 മണിക്കൂറിനകം പ്രതി പിടിയിലാകുമായിരുന്നു. പിറ്റേദിവസം രാവിലെ ഒൻപതുവരെ പ്രതി ആലുവ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു.
അമീറുൽ കാഞ്ചീപുരത്ത് താമസിച്ചത് കള്ളപ്പേരിൽ
ജിഷയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ അമീറുൽ ഇസ്ലാം കാഞ്ചീപുരത്ത് താമസിച്ചത് കള്ളപ്പേരിൽ. അമീറുൽ ഇസ്ലാം ഉണ്ടായിരുന്നതായി പറയുന്ന കമ്പനിയിൽ ആ പേരിൽ ആരും ജോലി ചെയ്തിരുന്നില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. അതേസമയം കൊലക്കേസ് പ്രതിയാണ് തങ്ങൾക്കൊപ്പം താമസിച്ചത് എന്നറിഞ്ഞതോടെ അമീറിന്റെ അറസ്റ്റിനു പിന്നാലെ ഒപ്പം താമസിച്ചവർ മുറി കാലിയാക്കി സ്ഥലം വിട്ടു. നാലു കമ്പനികളിലായി 600ൽ പരം ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 150ൽ പരം അസം തൊഴിലാഴികളികളുണ്ട്. ഒരേ സംസ്ഥാനത്തുള്ളരെല്ലാം ഒരുമിച്ചാണ് വീടെടുത്ത് താമസിക്കുന്നത്. എന്നാൽ അമീർ എന്നൊരാൾ കൊറിയൻ കമ്പനിയായ ഡോങ്സങ്ങിൽ ജോലി ചെയ്തിട്ടില്ലെന്ന് സഹപ്രവർത്തകർ നൂറു ശതമാനം ഉറപ്പു നൽകുന്നു. പ്രത്യേകിച്ച് മുസ്ലിം പേരുള്ള ഒരാൾ ജോലിക്കെത്തിയാൽ പെട്ടെന്ന് മനസിലാക്കാനാകും എന്നാണ് ഇവരുടെ വാദം.
ഇന്നോവ കാറിലെത്തിയ കേരള പൊലീസ് സംഘം രണ്ടുദിവസം സ്ഥലം നിരീക്ഷിച്ച ശേഷമാണ് അമീറുല്ലിനെ പിടികൂടിയത്. അതും തികച്ചും നാടകീയമായി. രാത്രി എട്ടുമണിക്ക് ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ പൊലീസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അമീറുല്ലിനെ ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ടു ചെന്ന് അമീറല്ലേയെന്ന് ഹിന്ദിയിൽ ചോദിച്ചു. അങ്കലാപ്പിൽ അതേയെന്ന് മറുപടി പറയുകയുംചെയ്തു. അറസ്റ്റ് ചെയ്യാനുള്ള പിടിവലിക്കിടെ ചിലർ പ്രതിഷേധവുമായി വന്നെങ്കിലും അമീറുല്ലിനെ വിലങ്ങുവച്ചതോടെ പൊലീസ് എന്നുകണ്ട് ഇവർ പിൻവാങ്ങി. അമീറുല്ലിനൊപ്പം താമസിച്ചവർ പിന്നാലെ മുറി കാലിയാക്കി സ്ഥലംവിടുകയും ചെയ്തു. ലോക്കൽ പൊലീസിന്റെ സഹായം പോലുമില്ലാതെ അതീവ രഹസ്യമായിട്ടായിരുന്നു അറസ്റ്റ്. സെക്യൂരിറ്റി മേധാവിക്കുപോലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് നിലപാട്. അമീറുൽ ജോലി ചെയ്യുന്ന കമ്പനിയുടെ അടുത്ത് രണ്ട് പഴക്കടകൾ മാത്രമാണുള്ളത്. ഇതു രണ്ടും നടത്തുന്നത് മലയാളികളും. ഇവരാരും ഇങ്ങനൊരാളെ കണ്ടിട്ടില്ല. സമീപത്തു നിന്ന് പ്രതിയെ പിടികൂടിയെന്ന വാർത്തകളറിഞ്ഞ ഞെട്ടലിലാണ് ഇവർ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്