പേടിക്കേണ്ട, ബാലികയെ പീഡിപ്പിച്ച ഇമാമിനൊപ്പം സർക്കാറുണ്ട്; മുങ്ങി നടക്കുന്ന ഇമാമിനെ രക്ഷിക്കാൻ ഓശാന പാടി പ്രോസിക്യൂട്ടറും പൊലീസും! പെൺകുട്ടിയെ വിട്ടു കൊടുക്കണം എന്ന ബന്ധുക്കളുടെ വാദത്തെ ശരിവച്ച് പ്രോസിക്യൂഷൻ കോടതിയിൽ എത്തിയപ്പോൾ അനുകൂല നിലപാടുമായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും; കുടുംബശ്രീക്കാർ കുടുക്കിയ ഇമാമിനെ എങ്ങനെയും രക്ഷിക്കാൻ നീക്കങ്ങളുമായി അന്വേഷകരും സർക്കാരുമെന്ന് ആക്ഷേപം; മാതാപിതാക്കൾക്ക് എതിരെ പോലും മൊഴി ഉണ്ടായ കേസ് അട്ടിമറിക്കാൻ ശ്രമം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീഖ് അൽ ഖാസിമിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിലും സജീവമായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംരക്ഷിക്കുന്ന ബാലപീഡകനെ ഏതുവിധേനെയും രക്ഷിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളുമുണ്ട്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് വരുന്നതിനിടെ പീഡകരെ സംരക്ഷിക്കാനാണ് സർക്കാർ തലത്തിൽ തന്നെ നീക്കം നടക്കുന്നത്.
സ്ത്രീ സുരക്ഷക്ക് മുൻഗണന നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാറിലെ ചിലരാണ് പീഡന വീരനായ ഇമാമിനെ രക്ഷിക്കാൻ സകല ശ്രമങ്ങളും നടത്തുന്നതെന്നത് ഞെട്ടിക്കുന്നതാണ്. സിപിഎം നേതാക്കളിൽ ചിലർ തന്നെ ഇമാമിനെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നതെന്നാണ് സൂചന. ഇമാമിനെ രക്ഷിച്ചാൽ പോപ്പുലർ ഫണ്ടിൽ നിന്നും രാഷ്ട്രീയ പ്രത്യുപകാരം ഉണ്ടാകുമെന്നത് മുന്നിൽ കണ്ടാണ് സിപിഎം നേതാക്കൾ ഈ വിഷയത്തിൽ ഇടപെടുന്നത്. പക്ഷേ, കുടുംബശ്രീക്കാർ തന്നെ ഇടപെട്ട് ഈ കൊടിയ പീഡനം പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതാണ്. എന്നിട്ടും അവരെപ്പോലും തള്ളിപ്പറഞ്ഞാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം. പ്രതിയെ രക്ഷിക്കാൻ ആവതെല്ലാം പയറ്റുന്നു.
ഷെഫീഖ് അൽ ഖാസിമി പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ മൊഴി മാറ്റി കേസിൽ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിൽ ആരോപണ വിധേയരായത് പ്രോസിക്യൂട്ടറും ഡിവൈഎസ്പിയുമാണ്. ഇതിനെല്ലാം ഒത്താശയും ചെയ്ത് എല്ലാവരെയും കണ്ടു നടക്കുന്നത് പെൺകുട്ടിയുടെ മാതാവിന്റെ ബന്ധുവാണ്. കേസിൽ അകപ്പെട്ട ഇമാമിനൊപ്പം രാഷ്ട്രീയ പിന്തുണ ഉള്ളവരും ഉണ്ടെന്നതിനാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ഈ സംരക്ഷണയിൽ നിന്നും പെൺകുട്ടിയെ വീട്ടിലേക്ക് എത്തിച്ച് മൊഴി മാറ്റി ഇമാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെ സഹായിക്കുന്ന വിധത്തിലാണ് കലക്ടർ മുമ്പാകെ വിഷയം വന്നപ്പോൾ ഡിവൈഎസ്പി കൈക്കൊണ്ട നിലപാട്.
പെൺകുട്ടിയെ വീട്ടുകാർക്ക് വിട്ടുകൊടുക്കാമെന്നും എല്ലാ പൊലീസ് നടപടിയും കഴിഞ്ഞെന്നുമാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനിൽ പറഞ്ഞത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ വാദത്തെയും എതിർത്തു കൊണ്ടായിരുന്നു ഡിവൈഎസ്പിയുടെ വാദങ്ങൾ. ഈ വിഷയത്തിൽ കലക്ടറെ പ്രത്യേകം കാണാനും ശ്രമിച്ചു. എന്നാൽ, അനൗദ്യോഗികമായി ഒന്നും സംസാരിക്കാനില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയതോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കം പൊളിഞ്ഞു. ഇതിന് ശേഷമാണ് ഹൈക്കോടതിയിലേക്ക് കേസ് എത്തിയത്.
പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പെൺകുട്ടിയെ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ പ്രോസിക്യൂട്ടറുടെ നിലപാടും കാരണമായി. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു കൊടുക്കുന്നതിൽ തെറ്റില്ലെന്ന നിലപാടായിരുന്നു പ്രോസിക്യൂട്ടർക്കും ഉണ്ടായിരുന്നത്. ഈ നിലപാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിലപാടിന് വിരുദ്ധമായിരുന്നു. പെൺകുട്ടിയെ കൊണ്ട് മൊഴി മാറ്റ് കേസ് അട്ടിമറിക്കാനുള്ള നീക്കം മുന്നിൽ കണ്ടാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി പെൺകുട്ടിയെ വിട്ടു നൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ, സംഘടിതമായി ഇമാമിനെ രക്ഷിക്കാനുള്ള ശ്രമത്തിന് മുമ്പിൽ ഈ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.
പെൺകുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം സഹോദരങ്ങൾക്കും രക്ഷിതാക്കൾക്കും പെൺകുട്ടിയെ സന്ദർശിക്കാൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനാൽ പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കി നൽകണമെന്നും പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പെൺകുട്ടിക്ക് പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യവും ഒരുക്കാമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. കോടതി വിധി പ്രകാരം പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു നൽകേണ്ട അവസ്ഥ വന്നാൽ പെൺകുട്ടിയെ അയക്കേണ്ടത് മുമ്പ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത കൊടുത്തവർക്കൊപ്പം തന്നെയായിരുന്നു.
കുട്ടിയുടെ മാതാവും ബന്ധുവുമാണ് കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങളുമായി എങ്ങും ഓടി നടക്കുന്നത്. ഇമാം ഷഫീഖ് അൽ ഖാസിമിക്കെതിരെയാണ് കേസിലെ പ്രതി. ഇയാൾ ഇപ്പോൾ ഒളിവിലാണ്. കാറിൽ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ പരാതി ലഭിച്ചില്ലെന്ന ന്യായം പറഞ്ഞ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് മഹല്ല് കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, ഇമാമുമായി അടുപ്പമുണ്ടായിരുന്നവരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. ഈ അടുപ്പം ഉപയോഗിച്ച് ഊരിപ്പോരാമെന്ന പ്രതീക്ഷയിലാണ് ഇമാം ഒളിവിൽ തുടരുന്നത്. അതിനുള്ള ഊർജ്ജിത ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഇമാമിനൊപ്പം ഒളിവിൽ ആയിരുന്ന സഹോദരൻ നൗഷാദ് പൊലീസ് അറസ്റ്റു ചെയ്തെന്ന് വരുത്തിയ ശേഷം വിട്ടയക്കുന്ന നിലപാടാണ് ഡിവൈഎസ്പിയും കൈക്കൊണ്ടത്. ഇതെല്ലാം താൻ കേസ് നേരായി അന്വേഷിക്കുന്നു എന്നു വരുത്താനാണെന്ന ആക്ഷേപത്തിനും ഇടയാക്കുന്നതാണ്. ഇമാമിനൊപ്പം അപ്രത്യക്ഷനായിരുന്ന ആളാണ് സഹോദരൻ. അതുകൊണ്ട് തന്നെ ഇമാമിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും നൗഷാദിന് അറിയാം. എന്നാൽ, പൊലീസുമായി ചേർന്ന് ഒത്തുകളി തുടരുന്നു എന്ന് വ്യക്തം.
പീഡനത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൊഴി മാറ്റിക്കാനായി ബാഹ്യ ഇടപെടലുകൾക്ക് സാധ്യതകൾ ഏറെയാണ്. ഇത് കണക്കിലെടുത്ത് അവരുടെ ഉത്തരവാദിത്തം സ്റ്റേറ്റിനും കോടതിക്കുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിനാലാണ് സുരക്ഷിത താവളം എന്ന നിലയിൽ നിർഭയയിൽ തന്നെ കുട്ടികളെ പാർപ്പിക്കണം എന്ന ആവശ്യമുയരുന്നത്. സാധാരണ പോക്സോ കേസുകളിൽ സംഭവിക്കാത്തതുപോലെ മാതാപിതാക്കൾക്ക് ഈ കുട്ടിയെ എല്ലാ ദിവസവും വന്നു കാണാനും അനുമതി നൽകിയിട്ടുണ്ട്.
ദിവസവും വൈകിട്ട് നിശ്ചിത സമയം കുട്ടിയുടെ മാതാവിനും സഹോദരിക്കും മുത്തച്ഛനും മുത്തശ്ശിക്കും കുട്ടിയെ സന്ദർശിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. സംശായാസ്പദമായ ഒരു നീക്കമായാണ് സാമൂഹ്യ നിരീക്ഷകർ ഈ അനുമതിയെ കാണുന്നത്. മാതാവിന്റെ ഭീഷണി കാരണം ഒരു ഘട്ടത്തിൽ ഇമാമിനെതിരെ മൊഴി നൽകാൻ പെൺകുട്ടി മടിച്ചിരുന്നു. പിന്നെ പൊലീസിന്റെയും സിഡബ്ള്യുസിസിയുടെയും ഇടപെടൽ കാരണമാണ് പെൺകുട്ടി വീണ്ടും മൊഴി നൽകിയത്.
ബന്ധുക്കൾക്കൊപ്പം കുട്ടിയെ വിട്ടുനൽകുന്നത് സുരക്ഷിതല്ലെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. അതേ പെൺകുട്ടിയെ സന്ദർശിക്കാനാണ് കുട്ടിയുടെ മാതാവിനും മറ്റുള്ളവർക്കും ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നതും. ഈ സാഹചര്യത്തിൽ പെൺകുട്ടി മൊഴി മാറ്റുമോ എന്ന കാര്യത്തിലുള്ള ആശങ്കയും ശക്തമാണ്. അതേസമയം പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്ന സുരക്ഷാഹോമിനെക്കുറിച്ചും സംശയങ്ങൾ ഉണ്ട്. നിർഭയയാണ് ഇത്തരം കുട്ടികൾക്കുള്ള സുരക്ഷിത ഇടം എന്ന വിലയിരുത്തലാണ് ഉള്ളത്. പക്ഷെ പെൺകുട്ടി നിർഭയയിലുമല്ല ഉള്ളത്. ഒട്ടനവധി പോക്സോ കേസുകൾ പെൺകുട്ടികളുടെ മൊഴി മാറ്റൽ കാരണം തള്ളിപ്പോയിട്ടുണ്ട്. നിർഭയയിൽ തന്നെ കുട്ടികൾ ഇപ്പോൾ കുട്ടികൾ എണ്ണത്തിൽ അധികവുമാണ്. 25 കുട്ടികൾ വേണ്ടിടത്ത് അമ്പതിൽ അധികം കുട്ടികൾ നിർഭയയിലുമുണ്ട്.
കേസിൽ ഇമാം ഇപ്പോഴും ഒളിവിൽ തുടരുകയുമാണ്. ഇമാം ഇപ്പോൾ തമിഴ്നാട്ടിലുണ്ടെന്ന് സൂചന. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു എന്നാണ് ഇമാമിനോപ്പം ഉണ്ടായിരുന്ന സഹോദരൻ നൗഷാദ് മൊഴി നൽകിയിരിക്കുന്നത്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം നൽകിയവരെയും അറസ്റ്റ് ചെയ്യാനും പൊലീസ് ഇതുവരെ തയ്യാറായിട്ടുമില്ല.
ഒളിത്താവളങ്ങൾ ഇടയ്ക്കിടെ മാറിയാണ് ഇമാമിന്റെ സഞ്ചാരം എന്നൊക്കെയാണ് പൊലീസ് പറയുന്ന കഥ. എന്നാൽ, പോപ്പുലർ ഫ്രണ്ടിന് വേണ്ടപ്പെട്ടവനായ ഇമാമിനെ രക്ഷിക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തമാണ്. ആരോപണങ്ങൽ ഉയരുമ്പോഴും കുട്ടിയുടെ മൊഴിമാറ്റത്തെക്കുറിച്ചും സംശയം വേണ്ടെന്നന്നാണ് ഡിവൈഎസ്പി പറയുന്നത്. അതെല്ലാം ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
Stories you may Like
- പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി
- നേതാവിന്റെ പരീക്ഷ എഴുത്തും വിവാദമാകുമ്പോൾ; മഹാരാജാസിൽ 'ഗവർണ്ണർ' ഇടപെടുമോ?
- ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി;
- പരുക്കേറ്റ വിദ്യാർത്ഥിനിയുമായി യൂത്ത് കോൺഗ്രസ് സ്റ്റേഷൻ ഉപരോധിക്കുന്നു
- പാക്കിസ്ഥാനെ വീഴ്ത്തി, ഓസിസിന് തുടർച്ചയായ രണ്ടാം ജയം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്