കേരള കേബിൾ വിഷനിൽ ഉള്ളത് ബുദ്ധിരാക്ഷസന്മാർ; പാവം കേബിൾ ടിവി വരിക്കാരൻ മിനിമം തുകയായ 250 രൂപ അടയ്ക്കുമ്പോൾ ജിഎസ്ടി നൽകേണ്ടത് 18 ശതമാനം; 200 രൂപയും ലോക്കൽ കേബിൾ ടിവി നടത്തുന്നവർക്ക് കൈമാറും; 50 രൂപ കെസിവിയിലേക്ക് വരുന്നതായി കാണിക്കും; ചുരുങ്ങിയ വരുമാനം രണ്ടായി പകുത്തതോടെ 250 രൂപയ്ക്ക് പകരം വെറും 50 രൂപയുടെ ജിഎസ്ടി മാത്രം സർക്കാരിന്; 100 കോടിയിലേറെ രൂപയുടെ ജിഎസ്ടി തട്ടിപ്പിന്റെ ബുദ്ധി ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള കേബിൾ വിഷൻ നടത്തിയ നികുതി വെട്ടിപ്പിന്റെ വ്യാപ്തി കണ്ടു അമ്പരന്ന് കേന്ദ്ര ജിഎസ്ടി അധികൃതർ. നികുതി വെട്ടിപ്പ് കണ്ടുപിടിച്ചതോടെ ജിഎസ്ടി വകുപ്പ് നടപടികൾ ശക്തമാക്കി. ഒരു സുപ്രഭാതത്തിൽ പൊടുന്നനെ കേന്ദ്ര ജിഎസ്ടി വിഭാഗം നടത്തിയ റെയിഡിലാണ് കേരള കേബിൾ വിഷൻ കുടുങ്ങിയത്. നൂറു കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പാണ് കെസിവി നടത്തിയത് എന്ന് സൂചനയുണ്ട്. മൊത്തം കണക്കുകൾ സമാഹരിക്കാൻ കഴിയാത്തതിനാൽ കെസിവിയിൽ നിന്ന് തീവ്രയത്ന പരിപാടിയിലൂടെ കണക്കുകൾ സമാഹരിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. ലക്ഷക്കണക്കിന് വരിക്കാരാണ് മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരുടെ കീഴിലുള്ളത്. അതുകൊണ്ട് തന്നെ കണക്കെടുപ്പ് സങ്കീർണ്ണമാവുകയാണ്. ഓരോ മാസവും എത്ര രൂപയുടെ ബിൽ ആണ് കസ്റ്റമർക്ക് എന്ന് കണക്കുകൂട്ടി എടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ യഥാർത്ഥ കണക്ക് വൈകും.
ഐടി വിദഗ്ദ്ധർ അടങ്ങിയ നിരയാണ് കെസിവിയിൽ നിന്നുള്ള കണക്കുകൾ സമാഹരിക്കാൻ ജിഎസ്ടി അധികൃതർക്ക് ഒപ്പമുള്ളത്. വരുമാനം വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്നത് കണ്ടു അമ്പരന്നാണ് കേന്ദ്ര ജിഎസ്ടി വിഭാഗം നികുതി വെട്ടിപ്പ് കണ്ടുപിടിക്കാൻ നടപടി തുടങ്ങിയത്. മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ ജിഎസ്ടി തട്ടിപ്പ് കണ്ടു അമ്പരന്നാണ് ജിഎസ്ടി വിഭാഗം ഈ സംസ്ഥാനങ്ങളിൽ റെയ്ഡ് കാര്യക്ഷമമാക്കിയത്. ഇതോടെ ഓപ്പറേറ്റർമാർ തട്ടിപ്പ് നടത്തുന്ന രീതി എങ്ങനെ എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞു. ഈ രീതി പിന്തുടർന്നാണ് കേരള കേബിൾ വിഷനെയും ഇവർ വലയിലാക്കിയത്. സമാന തട്ടിപ്പ് കേരളത്തിലെ മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ കൂടി നടത്തിയതായാണ് സൂചനകൾ.ഇവിടങ്ങളിലും പൊടുന്നനെയുള്ള റെയിഡുകൾ നടന്നേക്കും. ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്ന നികുതിയുടെ പതിന്മടങ്ങ് ഇവർ അടക്കേണ്ടി വന്നേക്കും. പല മടങ്ങ് പിഴയാകും ഇവർ ഒടുക്കേണ്ടി വരുക.
ട്രായ് റെഗുലേഷൻസിനെ പൂർണ രീതിയിൽ അട്ടിമറിച്ചുള്ള നികുതി വെട്ടിക്കലാണ് നടന്നത് എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ട്രായ് മാർഗനിർദ്ദേശപ്രകാരം കേബിൾ ടിവി രംഗത്ത് ഉത്തരവാദിത്തം മൾട്ടി സിസ്റ്റം ഓപ്പറേറ്റർക്കാണ്. മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ ബിൽ കൊടുക്കാതിരുന്നാൽ വരിക്കാരുടെ അടുത്ത് നിന്ന് ടാക്സ് വാങ്ങാതെയിരിക്കാം എന്ന കണ്ടെത്തലാണ് കെസിവിയിലുള്ളവർ നടത്തിയത്. ഇത് തന്നെയാണ് നോർത്ത് ഇന്ത്യൻ ലോബിയും നടത്തിയത്. അതെ തട്ടിപ്പ് തന്നെയാണ് കേരളത്തിലും വന്നത്. എല്ലാവരും ഈ രീതി പിന്തുടർന്നു. ബാലൻസ് ഷീറ്റ് എല്ലാം കറക്ട് ആയിരിക്കും. അത് നോക്കുമ്പോൾ കണക്ക് കറക്റ്റ് ആയി വരും. മേഖലയിലെ വെട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് ഐടി വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധന നടത്തിയത്. അല്ലെങ്കിൽ ഈ തട്ടിപ്പ് കുറച്ചു കാലം കൂടി മുന്നോട്ടു പോകേണ്ടി വരുമായിരുന്നു.
കാശ് പിരിക്കാനും നികുതി ഒടുക്കാനും ചുമതലയുള്ളത് മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർക്കാണ്. ഇവർ നടുവിൽ ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർമാരെ തിരുകി കയറ്റിയാണ് നികുതി വെട്ടിപ്പിനുള്ള രീതികൾ കണ്ടെത്തിയത്. മിനിമം തുകയായ 250 രൂപ വരിക്കാരൻ അടയ്ക്കുമ്പോൾ അതിന്റെ 18 ശതമാനമാണ് ജിഎസ്ടിയായി നൽകേണ്ടത്. എന്നാൽ ഇവർ 200 രൂപ ലോക്കൽ കേബിൾ ടിവി ഓപ്പറെറ്റർക്ക് നൽകി തങ്ങൾക്ക് വരുന്ന 50 രൂപയുടെ ജിഎസ്ടി മാത്രമാണ് അടച്ചത്. ഇങ്ങനെയാണ് സർക്കാർ ഖജാനയിലേക്ക് വരേണ്ട കോടികൾ ഒഴുകിപ്പോയത്. വരിക്കാരിൽ നിന്ന് ഇവർ ജിഎസ്ടി പിരിച്ചുമില്ല. ജിഎസ്ടി സർക്കാരിനു അടച്ചുമില്ല. ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റിൽ ജിഎസ്ടി അടയ്ക്കാതിരുന്നില്ല. അത് നേരെ ബാങ്ക് അക്കൗണ്ടിൽ ആണ് പോകുന്നത് എന്നതിനാൽ ജിഎസ്ടി നൽകിയിട്ടുണ്ട്. എന്നാൽ കേബിൾ ടിവി ഓപ്പറേറ്റർമാർ വീടുകളിൽ എത്തി നൽകുന്ന രസീതി വഴിയാണ് ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുള്ളത്. ലക്ഷക്കണക്കിന് വരുന്ന വരിക്കാരുടെ വീടുകളിൽ നേരിട്ട് എത്തിയാണ് ലോക്കൽ കേബിളുകാർ തുക പിരിക്കുന്നത്. ഈ തുകയ്ക്ക് ഇവർ ജിഎസ്ടി നൽകിയുമില്ല. ഈ തട്ടിപ്പ് ആണ് എപ്പോൾ കണ്ടുപിടിച്ചിട്ടുള്ളത്.
കെസിവി നടത്തിയ തട്ടിപ്പിന്റെ രീതി ഇങ്ങനെ: 250 രൂപ ഏറ്റവും ചുരുങ്ങിയത് മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കെസിവിയിലേക്ക് വരുമ്പോൾ 200 രൂപയും ലോക്കൽ കേബിൾ ടിവി നടത്തുന്നവർക്ക് കൈമാറും. 50 രൂപ കെസിവിയിലേക്ക് വരുന്നതായി കാണിക്കും. യഥാർത്ഥത്തിൽ ജിഎസ്ടി അടയ്ക്കേണ്ടത് ഈ 250 രൂപയുടെ പതിനെട്ടു ശതമാനമാണ്. ഇതാണ് സർക്കാരിലേക്ക് പോകേണ്ടത്. പക്ഷെ കെസിവിയിലെ ബുദ്ധിരാക്ഷസന്മാർ ഒരു വരിക്കാരനിൽ നിന്നും ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ വരുമാനം ഇരുനൂറു രൂപ, അൻപത് രൂപ എന്ന രീതിയിൽ പകുത്തതോടെ 250 യുടെ ജിഎസ്ടിക്ക് പകരം വെറും 50 രൂപയുടെ ജിഎസ്ടി മാത്രമാണ് സര്ക്കാരിലേക്ക് പോയത്. ഇരുനൂറു രൂപ വാങ്ങുന്ന ലോക്കൽ കേബിൾ ടിവി ഓപ്പറെറ്റർ ഇരുനൂറു രൂപയ്ക്ക് ടാക്സ് അടയ്ക്കില്ല. 20 ലക്ഷം രൂപവരെ വരുമാനം വരുമ്പോൾ ചെറുകിടക്കാർ അതിനു ജിഎസ്ടി അടയ്ക്കേണ്ടതില്ല. ഇരുപത് ലക്ഷം രൂപയിൽ കൂടുതൽ വരുമാനം വരുമ്പോൾ ലോക്കൽ കേബിൾ ഓപ്പറേറർമാർ വരിക്കാരെ രണ്ടായി പകുത്ത് ഒരു ഫ്രാഞ്ചൈസികൂടി എടുക്കും. ഇതോടുകൂടി ടാക്സ് ഒട്ടും അടക്കേണ്ടതില്ലാത്ത അവസ്ഥ വരും. ജിഎസ്ടി നിയമനത്തിലെ പഴുതുകൾ പൂർണമായും ഉപയോഗിച്ചുള്ള തട്ടിപ്പാണ് കേരളത്തിലെ മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള കേബിൾ വിഷൻ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര ജിഎസ്ടി വിഭാഗം നടത്തിയ റെയിഡിലാണ് കേബിൾ ടിവി മൾട്ടി സിസ്റ്റം ഓപ്പറേറ്ററായ കേരള വിഷൻ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. കെസിസിഎല്ലിന്റെ (കേരള കമ്യൂണിക്കേറ്റേഴ്സ കേബിൾ ലിമിറ്റഡ്) ഓഫീസിലും തൃശൂർ പുതുക്കാടുള്ള ഓഫീസിലുമായിരുന്നു റെയഡ്. പ്രാജക്റ്റ് ഓഫീസ് തൃശൂർ പുതുക്കാടും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കൊച്ചി കടവന്ത്ര ഗിരിനഗറിലുമാണ്. ഈ രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. തങ്ങളുടെ വരിക്കാരിൽ നിന്നും പിരിക്കുന്ന തുകയുടെ ചെറിയ ഭാഗം മാത്രം ജിഎസ്ടി കണക്കാക്കിയായിരുന്നു വെട്ടിപ്പ്. അറസ്റ്റും നിയമനടപടികളും അടക്കം നേരിടേണ്ട കുറ്റമാണ് ജിഎസ്ടി വെട്ടിപ്പ്. സർക്കാരിന്റെ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് കോടികളുടെ തട്ടിപ്പാണ് കമ്പനി നടത്തിക്കൊണ്ടിരുന്നത്.
ജൂൺ9 ന് രാവിലെ കേരള വിഷൻ എംഡി സുരേഷ് കുമാർ പിപി, കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് , കെസിസിഎൽ സിഇഒയും സിഒഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രാജ്മോഹൻ മാമ്പറ എന്നിവരുടെ വസതിയിൽ വച്ച് കസ്റ്റഡിയിൽ എടുത്താണ് റെയ്ഡ് നടത്തിയത്. കോടികളുടെ തട്ടിപ്പിന്റെ തെളിവുകൾ പുതുക്കാട് നിന്നും കെസിസിഎൽ ഓഫീസിൽ ഓഫീസിൽ നിന്നും ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെടുത്തു രാത്രി 11.30 വരെ നീണ്ട ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തി രാത്രി തന്നെ ഒരു കോടി രൂപ പിഴ അടച്ചു എന്നാണ് സൂചന. തുടർച്ചയായ മൂന്നുദിവസമായിരുന്നു ചോദ്യം ചെയ്യൽ. തെളിവെടുപ്പ് തുടരുമെന്നും ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ അടുത്തേക്കും അന്വേഷണം വ്യാപിക്കുമെന്നും സൂചനയുണ്ട്.5750 ഓളം വരുന്ന ലോക്കൽ കേബിൾ ടീവീ ഓപ്പറേറ്റർമാരെയും ഉപഭോക്താക്കളെയും പറ്റിച്ചു കൊണ്ടാണ് കെസിസിഎൽ ഈ ചൂഷണം നടത്തി കൊണ്ടിരുന്നത് .
കെസിസിഎൽ അധികൃതരുടെ നിസ്സഹകരണവും തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് റെയ്ഡുകൾ തുടർച്ചയായി മൂന്നുദിവസം നടത്തിയത്. വരും ദിവസങ്ങളിൽ കേരളത്തിലെ ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ ഏടഠ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയും നികുതിവെട്ടിപ്പിന് സമാധാനം പറയേണ്ടിയും വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. 200 കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്നതായാണ് പ്രാഥമിക നിഗമനം. കേബിൾ ടിവി വരിക്കാർ തങ്ങൾ അടയ്ക്കുന്ന മുഴുവൻ തുകയ്ക്കുമുള്ള ശരിയായ ജിഎസ്ടി ഇൻവോയ്സ് നിർബന്ധമായി വാങ്ങണമെന്നും സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജിഎസ്ടി ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. എം.മാത്യു. ജോളി ആവശ്യപ്പെട്ടു. കേബിൾ വരിക്കാർ നൽകുന്ന നികുതി സർക്കാരിന്റെ പക്കൽ എത്തുന്നുണ്ടെന്ന് ഇങ്ങനെ ഉറപ്പാക്കാമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
കേരളത്തിലെ സ്വതന്ത്ര കേബിൾടിവി ഓപ്പറേറ്റർമാരുടെ സംരംഭമാണ് കെസിസിഎൽ. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് കെസിസിഎൽ പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രാദേശിക കേബിൾ ഓപ്പേററ്റർമാരുടെ ശൃംഖലയാണ് സിഒഎ. നാലായിരത്തോളം സ്വതന്ത്ര കേബിൾ ശൃംഖലകളുടെ കൂട്ടായ്മ കൂടിയാണിത്. സംസ്ഥാനത്തെ കേബിൾ ടിവി വ്യവസായത്തെ പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. കേബിൾ ടിവി വ്യവസായത്തിൽ 500 കോടിയോളം നിക്ഷേപം. വാർഷിക ടേണോവർ 250 കോടിയാണ്. കേബിൾ വ്യവസായത്തിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് കമ്പനിയുടെ ബോർഡ് ഓഫ് ഡറയക്ടേഴ്സിൽ ഉള്ളത്. 2006 ലാണ് ആദ്യ പദ്ധതിയായ കേരള വിഷൻ ചാനലിന് വേണ്ടി 1.5 കോടി മൂലധനം സമാഹരിച്ചത്. 2006 ഏപ്രിൽ മുതൽ ചാനൽ സംപ്രേഷണം തുടങ്ങി. 20 ലക്ഷത്തോളം വീടുകളിൽ കേബിൾ വഴി ചാനലുകൾ എത്തിക്കുന്നു.
Stories you may Like
- ജിഎസ്ടി അടച്ചില്ല: ചലച്ചിത്ര അക്കാദമിയോട് കണക്കു ചോദിച്ചു കേന്ദ്ര ഏജൻസി
- ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും
- 'മിത്തിനോട് കളിച്ചപോലെ മാത്യുവിനോട് കളിക്കണ്ട; അയാൾ മിത്തല്ല, കൊടും ഭീകരൻ'
- സിപിഎം ആയുധമാക്കുമ്പോഴും കുലുക്കമില്ലാതെ മാത്യു കുഴൽനാടൻ
- 'മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല'
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്