കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ചോദ്യം ചെയ്യും; ആത്മഹത്യാ കുറിപ്പുള്ളത് പത്തോളം ഉദ്യോഗസ്ഥരുടെ പേരുകൾ; ഫോൺ രേഖകൾ എല്ലാം പരിശോധിക്കും; ആനിയുടെ ജീവനെടുത്തവരെ പിടിക്കാനുറച്ച് അഞ്ചു തെങ്ങ് പൊലീസ്; കായിക്കരക്കാരുടെ കണ്ണീരിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ ഓഫീസിലെ ഉന്നതർ സംശയ നിഴലിലാകുമ്പോൾ

ആർ പീയൂഷ്
തിരുവനന്തപുരം: സഹ പ്രവർത്തകരുടെ കളിയാക്കലുകളും മാനസികമായ പീഡനങ്ങളെയും തുടർന്ന് ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓഫീസ് ജീവനക്കാരുടെ മൊബൈൽ നമ്പറുകൾ ശേഖരിക്കുകയും നാളെ ഇവരുടെ മൊഴിയെടുക്കുകയും ചെയ്യും.
അഞ്ചുതെങ്ങ് പൊലീസ് കഴിഞ്ഞദിവസം തിരുവനന്തപുരത്തെ ഓഫീസിലെത്തി കമ്മീഷ്ണറെ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെല്ലാം ഭീതിയിലാണ്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും നാളെ പൊലീസ് പരിശോധിക്കുമെന്നാണ് വിവരം. മൊഴിയെടുക്കുമ്പോൾ ദൃശ്യങ്ങൾ പകർത്തി എന്ന് നിഷേധിച്ചാൽ പൊലീസ് ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇതോടെ ജീവനക്കാരെല്ലാം തന്നെ ആശങ്കയിലാണ്.
ആനിയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സി.എ(കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്) ഉദ്യോഗസ്ഥയെ പൊലീസ് പ്രത്യേകം ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ അനുമതി തേടും. ആത്മഹത്യാ കുറിപ്പിൽ ഇവരുടെ പേര് പ്രത്യേകം പരാമർശിച്ചിരിക്കുന്നതിനാലാണ് പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. പത്തോളം മറ്റ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ കുറിപ്പിലുണ്ടെങ്കിലും പൊലീസ് വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
നാട്ടുകാരും ബന്ധുക്കളും ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ പഴുതടച്ചുള്ള അന്വേഷമം ആവശ്യപ്പെട്ടിരിക്കുന്നതിനാൽ പൊലീസ് കരുതലിൽ തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. ആനി ഓഫീസിൽ അനുഭവിച്ച പീഡനങ്ങൾ നഴ്സിങ് വിദ്യാർത്ഥിയായ മകൾ പാർവ്വതിക്ക് അറിയാം. ആനി എല്ലാ കാര്യങ്ങളും മകളുമായി പങ്കുവച്ചിട്ടുണ്ട്. അമ്മയുടെമരണത്തിൽ മാനസികമായി തകർന്നിരിക്കുന്നതിനാൽ പൊലീസ് ഇതുവരെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. പാർവ്വതി പറയുന്ന വിവരങ്ങൾ കൂടി കണക്കിലെടുത്താകും ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുക.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ആനിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് കാരണം ഓഫീസിലെ സി.എ (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്) ഉദ്യോഗസ്ഥയെന്ന് ആത്മഹത്യാ കുറിപ്പിൽ നിന്നും പൊലീസ് കണ്ടെത്തി. ഏറെ നാളായി ഇവർ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നും ആനി ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് ആദ്യം ബന്ധുക്കലെ കാണിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എന്നാൽ മകൾ പാർവ്വതിയുടെ നിർബന്ധത്തിനൊടുവിൽ പൊലീസ് കുറിപ്പിന്റെ ഫോട്ടോ പകർത്താൻ സമ്മതിക്കുകയായിരുന്നു. എന്നാൽ പിന്നീട് പൊലീസ് ഇതും ഡിലീറ്റ് ചെയ്യിപ്പിച്ചു.
ആത്മഹത്യാകുറിപ്പിൽ സൂചിപ്പിക്കുന്ന സി.എ ഉദ്യോഗസ്ഥ മുൻപ് ഡിസാസ്റ്റർ മാനേജ്മെന്റിലായിരുന്നു. ഇവിടെയും ഇവർക്കൊപ്പമാമായിരുന്നു ആനി ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നത്. അന്ന് ഇവരുടെ കമ്മലിന്റെ ആണി കാണാതായപ്പോൾ ആനിയോട് അത് കണ്ടെത്തി കൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആനി അതിന് തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവരും വാക്കു തർക്കമുണ്ടാവുകയും ആനിയുടെ കവിളിൽ സി.എ ഉദ്യോഗസ്ഥ അടിച്ചിരുന്നു. ഇടയ്ക്ക് വന്ന് ശരീരത്തിൽ നുള്ളി വേദനിപ്പിച്ച് ഫയൽ എടുത്തു കൊണ്ട് വരാൻ പറയുന്നത് പതിവായിരുന്നു. ഒരു ദിവസം നുള്ളിയപ്പോൾ നന്നായി വേദനിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥയോട് ദേഷ്യപ്പെട്ടിരുന്നു. പിന്നീട് അങ്ങോട്ട് വലിയ രീതിയിൽ മാനസിക പീഡനമായിരുന്നു.
അടുത്തിടെ ആനി ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ ഓഫീസിലേക്ക് മാറ്റം കിട്ടി. കമ്മീഷ്ണറുടെ സി.എ ട്രാൻസ്ഫറായി പോയപ്പോൾ പകരം എത്തിയതും ഡിസാസ്റ്റർ മാനേജ്മെന്റിലെ സി.എ ഉദ്യോഗസ്ഥയായിരുന്നു. വീണ്ടും അവർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. ഫയൽ മനഃപൂർവ്വം കമ്മീഷ്ണറുടെ മുന്നിലെത്തിക്കാതെ ഇരിക്കുകയും കമ്മീഷ്ണർ ചോദിക്കുമ്പോൾ ആനിയുടെ കുഴപ്പം മൂലമാണെന്ന് സി.എ പറഞ്ഞ് വഴക്ക് കേൾപ്പിക്കുമായിരുന്നു. ഏതാനം ദിവസങ്ങൾക്ക് മുൻപ് കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് അൽപ്പനേരം ഓഫീസിൽ ഇരുന്ന് ഉറങ്ങിയിരുന്നു.
ഇത് സഹപ്രവർത്തകർ മൊബൈൽ ഫോണിൽ പകർത്തുകയും കളിയാക്കുകയും ചെയ്തു. ഓഫീസ് സമയത്ത് ഉറങ്ങിയതിന് സി.എ ആനിയെ വിളിച്ച് പരസ്യമായിശാസിച്ചിരുന്നു. കൂടാതെ ഇക്കാര്യം കമ്മീഷ്ണറുടെ മുന്നിലെത്തിച്ച് ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മാനസികമായി ആനി ഏറെ തളർന്നു. ഇക്കാര്യങ്ങളെല്ലാം ആനി എഴുതിയ ആത്മഹത്യാ കുറിപ്പിലേതാണ്.
Stories you may Like
- യൂത്ത് കോൺഗ്രസിന്റെ തീപ്പൊരി വനിതാ നേതാവിനെതിരെ സിപിഎം സൈബർ ആക്രമണം
- കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- തിരുവനന്തപുരത്ത് തിങ്കളാഴ്ച 200 പേർക്ക് കൂടി കോവിഡ്
- ആനിയുടെ ജീവനെടുത്തത് ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ 'വാക്സിൻ വിരുദ്ധർ'?
- കോവിഡ്കാലം കേരളത്തിലെ കുട്ടികൾക്ക് കൊലക്കയറാവുന്നു
- TODAY
- LAST WEEK
- LAST MONTH
- കണ്ണൂരിൽ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് മേയർ ടി.ഒ.മോഹനൻ; അടിക്ക് തിരിച്ചടി എന്ന വിധത്തിൽ വീറോടെ നീക്കങ്ങൾ; അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും താരം; സുധാകരന് ശേഷം കോൺഗ്രസിൽ നിന്നും മറ്റൊരു പോരാളിയുടെ ഉദയമോ? ചടുലനീക്കങ്ങളുമായി കെ.എസ്.യുവിലൂടെ വളർന്നു വന്ന തീപ്പൊരി നേതാവ്
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- ഒരു ദശലക്ഷം ഡോളറിന് ഇൻഷുറൻസ് എടുത്ത കൂറ്റൻ സ്തനങ്ങൾ; 80 വയസ്സു കഴിഞ്ഞപ്പോഴും ബൂബ് ജോബിനായി ലോകം മുഴുവൻ കറങ്ങി; അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ നീലച്ചിത്ര നായിക 93-ാം വയസ്സിൽ വിടപറയുമ്പോൾ
- പ്രണയം നടിച്ച് പണം കൈക്കലാക്കും; ലൈംഗിക ബന്ധത്തിനിടെ നഗ്നചിത്രങ്ങളും; ആവശ്യം കഴിഞ്ഞാൽ കൈയൊഴിയും; പിന്നെ ചിത്രങ്ങൾ വിറ്റ് കാശാക്കലും; പിടിയിലായ സൂംബാ ഡാൻസർ കൃഷിവകുപ്പ് ഡയറക്ടറുടെ പേഴ്സണൽ സ്റ്റാഫ് അംഗം; ഓഫീസിൽ പാട്ടായിരുന്ന സനുവിന്റെ ലീലാവിലാസങ്ങൾ പുറംലോകവും തിരിച്ചറിയുമ്പോൾ
- വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി വിളിച്ചിറക്കി; അച്ചൻകോവിൽ ആറ്റിൽ എത്തിച്ച് വിവസ്ത്രനാക്കി വെള്ളത്തിലിറക്കി സ്വവർഗ രതിക്ക് ശ്രമം; നീന്തൽ അറിയാത്ത 34കാരൻ മുങ്ങി താണു; വസ്ത്രങ്ങളും മറ്റും കുഴിച്ചു മൂടി ക്രൂരന്മാരുടെ മറയൽ; ഡിഎൻഎ ഫലത്തിൽ തുടങ്ങിയ അന്വേഷണം സിസിടിവിൽ തെളിഞ്ഞു; ഒരു കൊല്ലം മുമ്പ് ചെട്ടികുളങ്ങരയിലെ വിനോദിന് കൊന്നത് അയൽവാസികൾ
- ഒരു വർഷം മുമ്പ് നടന്ന മുങ്ങി മരണം കൊലപാതകം; വിനോദ് കൊല്ലപ്പെട്ടത് സ്വവർഗരതിക്കായി ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി കുളിപ്പിക്കുന്നതിനിടയിൽ: സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
- കോവിഡ് രോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഉറ്റവർ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ
- സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു; അന്തരിച്ചത് ഡൽഹിയിൽ പത്രപ്രവർത്തകനായ മൂത്ത മകൻ ആശിഷ് യെച്ചൂരി; മരണം സംഭവിച്ചത് ഗുഡ്ഗാവിലെ ആശുപത്രിയിലെ ചികിൽസയ്ക്കിടെ
- ടാൻസാനിയയിൽ നിന്നും അംഗോളയിലെ എയർപോർട്ടിൽ ഇറങ്ങിയ മൂന്നു യാത്രക്കാരെ ടെസ്റ്റ് ചെയ്ത അധികൃതർ ഞെട്ടി; 34 തവണ വകഭേദം സംഭവിച്ച ആഫ്രിക്കൻ വൈറസ് സാന്നിദ്ധ്യത്തിൽ തലകറങ്ങി ലോകം; ആർക്കും ഒരിക്കലും നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് ലോകത്തെ കീഴടക്കുമോ ?
- അന്വേഷണം ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം; യുവതി അപ്രത്യക്ഷമായത് ഒരു കിലോമിറ്ററിനുള്ളിലെന്ന നിഗമനം ക്ലാസിക് തുമ്പായി; മണ്ണു മാറ്റമ്പോൾ ദുർഗന്ധം മണത്ത ജെസിബി ഡ്രൈവറുടെ മൊഴി കച്ചിത്തുരുമ്പും; അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞത് ഡി വൈ എസ് പി; തെളിയുന്നത് സുരേഷ് ബാബുവിന്റെ മികവ്
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍