Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാം ഭാര്യയ്ക്കൊപ്പം തുടങ്ങിയ താമസം വഴക്കുകാരണം അവസാനിപ്പിക്കേണ്ടി വന്നു; അഭയം തേടി ആദ്യഭാര്യയുടെ അടുക്കൽ എത്തിയപ്പോൾ വീട്ടിൽ കയറ്റാൻ തയ്യാറായതുമില്ല; കുടുംബകോടതിയിൽ കേസ് വന്നപ്പോൾ നിർമ്മല ആവശ്യപ്പെട്ടത് വിവാഹമോചനവും ജീവനാംശവും; കലി തീർത്തത് നിർമലയെ കഴുത്തിനു വെട്ടിക്കൊന്നും; ഒടുവിൽ ആസിഡ് കഴിച്ച് ആത്മാഹുതിയും; കാട്ടാക്കടയെ നടുക്കിയ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കഥ ഇങ്ങനെ

രണ്ടാം ഭാര്യയ്ക്കൊപ്പം തുടങ്ങിയ താമസം വഴക്കുകാരണം അവസാനിപ്പിക്കേണ്ടി വന്നു; അഭയം തേടി ആദ്യഭാര്യയുടെ അടുക്കൽ എത്തിയപ്പോൾ വീട്ടിൽ കയറ്റാൻ തയ്യാറായതുമില്ല; കുടുംബകോടതിയിൽ കേസ് വന്നപ്പോൾ നിർമ്മല ആവശ്യപ്പെട്ടത് വിവാഹമോചനവും ജീവനാംശവും; കലി തീർത്തത് നിർമലയെ കഴുത്തിനു വെട്ടിക്കൊന്നും; ഒടുവിൽ ആസിഡ് കഴിച്ച് ആത്മാഹുതിയും; കാട്ടാക്കടയെ നടുക്കിയ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കഥ ഇങ്ങനെ

എം മനോജ് കുമാർ

 തിരുവനന്തപുരം: പിണങ്ങിപ്പിരിഞ്ഞു മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസമാക്കിയ ഭർത്താവ് വീണ്ടും ആദ്യ ഭാര്യയെ തേടിയെത്തിയതാണ് കാട്ടാക്കടയിലെ കൊലപാതകത്തിനും ആത്മഹത്യയ്ക്കും വഴിവെച്ചത്. കാട്ടാക്കടയെ മൊത്തം നടുക്കിയ കൊലപാതകവും മരണവും നടന്നത് ഇന്നു രാവിലെയും. ശിവാനന്ദനും ഭാര്യയും തമ്മിലുള്ള പിരിഞ്ഞു താമസിക്കൽ ആത്മഹത്യയ്ക്കും കൊലപാതകത്തിനും വഴിവയ്ക്കുമെന്നു ഇവരെ അറിയുന്ന ആരും കരുതിയതുമില്ല. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആത്മഹത്യയും കൊലപാതകവും നടക്കുക തന്നെ ചെയ്തു. ഇന്ന് രാവിലെ ഏഴുമണിക്ക് വീട്ടിലെത്തിയ ശിവാനന്ദൻ പാത്രങ്ങൾ കഴുകുകയായിരുന്ന നിർമ്മലയെ മുടിക്ക് ചുറ്റിപ്പിടിച്ചു വെട്ടുകത്തി കൊണ്ട് കഴുത്തിനു വെട്ടുകയായിരുന്നു. ആ ആദ്യ വെട്ടിൽ തന്നെ നിർമ്മല മരിച്ചിരുന്നു. ഉടനടി ശിവാനന്ദൻ കയ്യിൽ കരുതിയിരുന്ന ആസിഡ് കുടിക്കുകയായിരുന്നു. തൊട്ടപ്പുറത്ത് തന്നെ ശിവാനന്ദനും വീണു കിടന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ഭർത്താവ് ശിവാനന്ദനാണ് ആദ്യഭാര്യ നിർമ്മലയെ വെട്ടിക്കൊന്നത്. രാവിലെ ഏഴുമണിയോടെയായിരുന്നു കാട്ടാക്കടയെ നടുക്കിയ കൊലപാതകവും ആത്മഹത്യയും. 2013 മുതൽ ശിവാനന്ദനും ഭാര്യയും ഒരുമിച്ചല്ല താമസം. ഭാര്യയെ ഒഴിവാക്കിയ ശേഷം മറ്റൊരു സ്ത്രീയുമായി ശിവാനന്ദൻ വേറെ വീട്ടിൽ താമസം തുടങ്ങുകയായിരുന്നു. ഇവരുമായുള്ള പൊറുതിക്കിടെ തന്നെ ഈ സ്ത്രീയുമായി ശിവാനന്ദൻ തെറ്റി.ആദ്യ ബന്ധം പോലെ തന്നെ രണ്ടാം ബന്ധവും നിലനിർത്താൻ ശിവാനന്ദനു കഴിഞ്ഞില്ല. ആറുമാസമായി ശിവാനന്ദൻ ഈ ഭാര്യയെ ഒഴിവാക്കി ആ വീട്ടിൽ നിന്നും താമസം മാറി. അതിനുശേഷം വീണ്ടും ശിവാനന്ദൻ ആദ്യഭാര്യയായ നിർമ്മലയുടെ അടുത്തെത്തി. വീണ്ടും ഒപ്പം താമസിക്കാൻ. പക്ഷെ നിർമ്മല വീട്ടിൽ കയറ്റാൻ കൂട്ടാക്കിയില്ല.

അച്ഛനെ കൂടെ താമസിപ്പിക്കാൻ നിർമ്മല മാത്രമല്ല രണ്ടു ആൺകുട്ടികളും തയ്യാറായില്ല. ശിവാനന്ദന്റെ സ്ഥലത്താണ് നിർമ്മലവും കുട്ടികളും താമസിക്കുന്നത്. അതിനാലാണ് ശിവാനന്ദൻ നിർമ്മലയുടെ വീട്ടിലേക്ക് എത്തിയത്. പക്ഷെ വീട്ടിൽ കയറാൻ ശിവാനന്ദനും കഴിഞ്ഞില്ല. ഈ പക മനസ്സിൽ സൂക്ഷിച്ചാണ് ശിവാനന്ദൻ കഴിഞ്ഞിരുന്നത്. പഞ്ചായത്ത് അനുവദിച്ച വീടുമായി ബന്ധപ്പെട്ട ശിവാനന്ദനും നിർമലയും തമ്മിൽ നേരത്തെ വഴക്ക് നടന്നിരുന്നു. തൊട്ടപ്പുറത്തെ സഹോദരിയുടെ വീട്ടിലാണ് ശിവാനന്ദൻ താമസിച്ചത്. തന്റെ ഭർത്താവ് തന്നെ ഒഴിവാക്കി പോയതിനെ തുടർന്ന് നിർമ്മല കുടുംബ കോടതിയിൽ കേസ് നൽകിയിരുന്നു. ഈ കേസും അതിന്റെ ഭാഗമായ കൗൺസിലിംഗും ഒക്കെ ഒരു ഭാഗത്ത് നടന്നിരുന്നു.

കുടുംബ കൗൺസിലിംഗിൽ നിർമ്മലയ്ക്ക് ഒപ്പം താമസിക്കണമെന്നു ശിവാനന്ദൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മല സമ്മതിച്ചില്ല. ഇതോടെയാണ് കുടുംബകോടതിയിൽ നിന്ന് ക്ഷുഭിതനായി ശിവാനന്ദൻ ഇറങ്ങിപ്പോയത്. ബന്ധം ഒഴിയണം. അതുമാത്രമല്ല ജീവനാംശവും നിർമ്മല ആവശ്യപ്പെട്ടിരുന്നു. ഇതാണ്ശിവാനന്ദനെ ക്ഷുഭിതനാക്കിയത്. പക്ഷെ ശിവാനന്ദൻ നിർമ്മലയെ വെട്ടിക്കൊല്ലും എന്ന് ആരും കരുതിയില്ല. ഒരു കുടുംബ വഴക്ക്, ഗാർഹിക പ്രശ്‌നം എന്ന രീതിയിലാണ് ഇവരുടെ പ്രശ്‌നത്തെ നാട്ടുകാർ കണ്ടിരുന്നത്. ശിവാനന്ദന്റെ മൂത്ത മകൻ വിവാഹിതനാണ്. ഇളയ മകൻ വിവാഹിതനല്ല. ഇളയ മകന് ഭക്ഷണം നൽകിയ ശേഷം പറഞ്ഞു വിട്ട സമയത്താണ് ശിവാനന്ദൻ വീട്ടിലെത്തിയത്. എന്താണ് രണ്ടാം ഭാര്യയുമായി ശിവാനന്ദന് പ്രശ്‌നം വന്നത് എന്ന കാര്യത്തിൽ ആർക്കും വ്യക്തതയുമില്ല. കൊലപാതകവും ആത്മഹത്യയും കണ്ടു ഞെട്ടിയ നാട്ടുകാരാണ് വിവരം കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പൊലീസ് എത്തി ശിവാനന്ദനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണങ്ങൾ നടന്നു കഴിഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP