മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് പലയിടത്തായി ഒളിവിൽ; നീണ്ട മുടി വെട്ടി രൂപമാറ്റം വരുത്തി സൂത്രധാരൻ ദർശൻ; കഴുത്തറ്റം വരെ മറയ്ക്കുന്ന വലിയ മാസ്കകളും തൊപ്പിയും ധരിച്ച് യാത്ര; കോൾ പാടത്തും കുറ്റിക്കാട്ടിലും ഒളിച്ചു കിടന്നു; രക്ഷപ്പെടാൻ ചെന്നെത്തിയത് പൊലീസിന്റെ മടയിലും; കാട്ടൂർകൊലപാതകം: പ്രതികളെല്ലാം അറസ്റ്റിൽ

ആർ പീയൂഷ്
തൃശൂർ: ഇരിങ്ങാലക്കുട കാട്ടുരിൽ നാൽപ്പത്തിമൂന്നുകാരി കൊല്ലപ്പെട്ട കേസ്സിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കൊടും ക്രിമിനലുകളായ കാട്ടൂർ കടവ് നന്തിലത്തു പറമ്പിൽ ദർശൻ കുമാർ (35 വയസ്സ്), ചേർപ്പ് കള്ളിയത്ത് രാഗേഷ് (32 വയസ്സ്) ഇവർക്ക് ഒളിസങ്കേതം ഒരുക്കിയ വടക്കുംഞ്ചേരി ആയി ക്കാട് ആലിങ്കൽ (ഗിരീഷ് 36 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. പൂങ്കുഴലി ഐ പി എസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ എസ്പി. ടി.ആർ.രാജേഷും സംഘവും പിടികൂടിയത്.
കൊലപാതകം കവർച്ച അടി പിടി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ദർശനും രാഗേഷും. ചേർപ്പിൽ കഴിഞ്ഞ വർഷം ഉണ്ടായ കൊലപാതക കേസിലെ പ്രതിയാണ് രാഗേഷ്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് കായ്ക്കുരു രാഗേഷിന്റെ സംഘാംഗമായിരുന്ന ദർശനും അഞ്ചു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ക്രൂര മനസ്സിന്റെ ഉടമയുമാണ്.ഇന്നലെ കോയമ്പത്തൂർ റെയിൽവേ പരിസരത്തു നിന്നുമാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയായി പൊലീസിനെ ഉറക്കം കെടുത്തി ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ചെന്നൈയ്ക്കുള്ള യാത്രക്കിടയിൽ കോയമ്പത്തൂർ വച്ച് പൊലീസിന്റെ കയ്യിൽ പെടുകയായിരുന്നു.
കാട്ടൂർ ഇൻസ്പെക്ടർ വി.വി. അനിൽ കുമാർ, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം,ചേർപ്പ് ഇൻസ്പെക്ടർ ടി.വി.ഷിബു, കൊരട്ടി ഇൻസ്പെക്ടർ സി.ബി. അരുൺ ,അന്തിക്കാട് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്ര കുമാർ, മാള ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ് എസ്ഐമാരായ ആർ. രാജേഷ്, കെ.സുഹൈൽ, ജസ്റ്റിൻ, ആർ.രഞ്ചിത്ത്, ജിനു മോൻ തച്ചേത്ത്, എഎസ്ഐ. പി.ജയകൃഷ്ണൻ , സി.എ.ജോബ്,സീനിയർ സി.പി ഒ മാരായ പ്രസാദ്, ഷഫീർ ബാബു, സൂരജ് വി. ദേവ്, ലിജു ഇയ്യാനി,കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ,അനൂപ് ലാലൻ, വൈശാഖ് മംഗലൻ, എം വി മാനുവൽ, ഷനിൽ പി എസ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ.വി. ഫെബിൻ,സൈബർ വിദഗ്ദന്മാരായ വിപിൻ എം എസ്, മനോജ്, മനു കൃഷ്ണൻ, ഷനൂഹ്, കെ.വി. പ്രജിത്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
ഓപ്പറേഷൻ മിന്നൽ
ഇക്കഴിഞ്ഞ പതിമൂന്നിന് രാത്രിയാണ് കാട്ടൂരിൽ നാൽപത്തിമൂന്നുകാരി വെട്ടേറ്റുമരിച്ചത്. പന്നിപ്പടക്കം എറിഞ്ഞു വീഴ്ത്തിയ ശേഷം പ്രതികൾ മൃഗീയമായി ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന രാത്രി തന്നെ തൃശൂർ റൂറൽ എസ്പി. പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. ടി.ആർ.രാജേഷിന്റെ സംഘം കൊലപാതകശേഷം രക്ഷപ്പെട്ട പ്രതികൾക്കു പിന്നാലെ പാഞ്ഞു. ചാവക്കാട് കുന്ദംകുളം വഴി രക്ഷപ്പെട്ട പ്രതികളിൽ പുല്ലഴി നങ്ങീലിൽ ശരത്തിനെയും, കരാഞ്ചിറ ചെമ്പാപ്പുള്ളി നിഖിലിനേയും ചേലക്കരയിൽ വച്ച് വാഹനം തടഞ്ഞ് പിടികൂടി.
എന്നാൽ പൊലീസിന്റെ കണ്ണിൽപ്പെടാതെ ഒന്നാം പ്രതി ദർശനും നാലാം പ്രതി രാഗേഷും രക്ഷപ്പെട്ടു. മൊബൈലും സോഷ്യൽ മീഡിയയും ഉപയോഗിക്കാതെ അന്നുമുതൽ പലയിടത്തായി ഒളിവിൽ കഴിഞ്ഞ പ്രതികളെ പല സംഘങ്ങളായി തിരിഞ്ഞ് രാത്രിയും പകലും അന്വേഷണ സംഘം തിരഞ്ഞു. മുടി നീട്ടി വളർത്തിയിരുന്ന ഒന്നാം പ്രതി ദർശൻ മുടി വെട്ടി രൂപ മാറ്റം വരുത്തി. ഇരുവരും മുഖം കഴുത്തറ്റം മറക്കുന്ന വലിയ മാസ്കകളും തൊപ്പിയും ഉപയോഗിച്ചായിരുന്നു യാത്ര.
പല ദിവസം കോൾപാടങ്ങളിലും കുറ്റിക്കാട്ടിലും ഒളിച്ച ഇവർ എല്ലായിടത്തും പൊലീസ് സാന്നിധ്യം അറിഞ്ഞ് ചെന്നൈയിലേക്ക് രക്ഷപ്പെടാനായി തീരുമാനിക്കുകയായിരുന്നു. ദർശൻ മുൻപ് ചെന്നൈയിൽ സ്വർണ്ണ പണി ചെയ്തിരുന്നു. എന്നാൽ അവിടെ എത്തിയാലും പിടികൂടാൻ അന്വേഷണ സംഘം തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. എട്ടു ദിവസത്ത പൊലീസ് സംഘത്തിന്റെ വിശ്രമമില്ലാത്ത അന്വേഷണത്തിനൊടുവിൽ ഇന്നലെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പ്രതികൾ കസ്റ്റഡിയിലാവുകയും ചെയ്തു.
രക്ഷപ്പെടാനായി ചെന്നെത്തിയത് പൊലീസിന്റെ മടയിൽ
മുടി വെട്ടി രൂപ മാറ്റം വരുത്തി കോൾ പാടത്തും കുറ്റിക്കാട്ടിലും ഒളിച്ചു കിടന്നു. ഒടുവിൽ നാട്ടിൽ നിന്ന് രക്ഷപ്പെടാൻ കോയമ്പത്തൂർ എത്തിയപ്പോൾ കണ്ടത് തങ്ങളെ പിടിക്കാൻ നിരയായി തയ്യാറെടുത്തു നിൽക്കുന്ന പൊലീസ് സംഘത്തെയാണ്. ഒടുവിൽ നാടിനെ വിറപ്പിച്ച ഗുണ്ടകൾ പഞ്ച പത്തി മടക്കി അന്വേഷണ സംഘത്തിന്റെ കൈകളിലേക്ക്.
Stories you may Like
- തലശേരിയിൽ ഗുണ്ടർട്ട് മ്യൂസിയം ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും
- ഗുണ്ടൽപേട്ടയിലെ കൃഷിതോട്ടത്തിൽ മലപ്പുറത്തെ 56കാരൻ കൊല്ലപ്പെട്ടു
- കേരളാ പൊലീസ് എന്നാ സുമ്മാവാ...! കുപ്രസിദ്ധ ഗുണ്ടയെ പൊക്കി പൊലീസ്
- ഗുണ്ടൽപേട്ടയിലെ കൃഷിതോട്ടത്തിലെ കിണറ്റിൽ മലപ്പുറം സ്വദേശി മരിച്ച നിലയിൽ
- ഗുണ്ടൽ പേട്ടിൽ വ്യവസായിക്കു നേരെ ഗുണ്ടാ ആക്രമണം
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- ഓർമ്മക്കുറവുള്ള അച്ഛൻ കോടതിയിൽ പറഞ്ഞത് ആത്മഹത്യാ കുറിപ്പെന്ന പച്ചക്കള്ളം; അമ്മയും സഹോദരിയും അളിയനും കൂറുമാറിയത് എങ്ങനേയും കിരണിനെ രക്ഷിച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാക്കാൻ; ആ പാട്ടക്കാറിൽ വിധി കേൾക്കാൻ 'വിസ്മയയും' എത്തി; ജയിലിൽ വീണ്ടും കൊതുകിനെ കൊന്ന് കിരൺ തലകുനിച്ചിരിക്കുമ്പോൾ
- സാധാരണ ഫോർച്യൂണിന്റെ ഭാരം 2500 കിലോ; ബുള്ളറ്റ്പ്രൂഫിലേക്ക് മാറ്റിയപ്പോൾ 3500 കിലോയായി; കൂടിയ ഭാരം താങ്ങാനുള്ള കരുത്ത് ടയറിനുണ്ടോ എന്ന് പരിശോധിക്കാത്തത് പൊട്ടിത്തെറിയായി; ഇത് സമാനതകളില്ലാത്ത സുരക്ഷാ വീഴ്ച; ഗോവ ഗവർണ്ണർ ശ്രീധരൻപിള്ള സഞ്ചരിച്ച കാർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; പൊലീസിന്റെ 'വിഐപി' വാഹനത്തിന് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ ' ആസാദി കൊലവെറി ' മുദ്രാവാക്യം മുഴക്കിയത് ബാലജിഹാദിയോ? കേരളത്തിനു പുറത്ത് സിഎഎ സമരത്തിൽ 'ആസാദി ' മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; ആ ബാലനെ കണ്ടെത്തിയില്ലെന്ന് പൊലീസും; 'അരിയും മലരും കുന്തിരിക്കവും' ജൂനിയർ ടെറർ വിങിലേക്കും
- പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താത്തത് സത്യം പുറത്തു വരുമെന്ന ഭയത്തിലോ? മതസ്പർദയുണ്ടാക്കുന്ന വരികൾ എഴുതി നൽകിയത് ആരെന്ന സത്യം പുറത്തു വരാതിരിക്കാൻ ഗൂഢാലോചന; തോളിലേറ്റിയ ഈരാറ്റുപേട്ടക്കാരന്റെ മൊഴി അവിശ്വസനീയം; പോപ്പുലർഫ്രണ്ട് റാലിയിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും
- രജനീകാന്ത് സിനിമകളുടെ ആരാധകൻ; പഴയ ബാറ്റ്മിന്റൺ താരം; ചിട്ടയായ ജീവിതം; ചായകുടി നിർത്തിയത് ഒറ്റ ദിവസം കൊണ്ട്; സൈക്കിൾ ചവിട്ടി പത്രം വായിക്കും; 77ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിയുടെ വ്യക്തി വിശേഷങ്ങൾ
- കെഎസ്ആർടിസി ഡ്രൈവർ യൂണിഫോം ഇടാതെ മതവേഷമോ? കണ്ടിട്ടും കാണാത്തവർ സൂം ചെയ്ത് നോക്കാൻ കെഎസ്ആർടിസി; ചിത്രം പരിശോധിച്ച വിജിലൻസ് സത്യം കണ്ടെത്തി; ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശമെന്നും കോർപറേഷൻ
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍