Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടിക്കൊണ്ട് പോകൽ നാടകം നടത്തിയ മീനുവിന് ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല! ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് കാമുകനൊപ്പം ചേർന്ന് മീനു ഉണ്ടാക്കിയ സിനിമസ്‌റ്റൈൽ തിരക്കഥ; മനസ്സില്ലാ മനസ്സോടെ ഒളിച്ചോടിയത് കാമുകൻ ആത്മഹത്യഭീഷണിമുഴക്കിയപ്പോൾ; ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് കരഞ്ഞുരകൊണ്ട് അപേക്ഷിച്ചെങ്കിലും സ്വീകരിക്കാൻ തയ്യാറാകാതെ മനു; തട്ടിക്കൊണ്ട് പോകൽ നാടകത്തിലെ നായിക ഇപ്പോൾ ആർക്കും വേണ്ടാതെ മഹിള മന്ദിരത്തിൽ

തട്ടിക്കൊണ്ട് പോകൽ നാടകം നടത്തിയ മീനുവിന് ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല! ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് കാമുകനൊപ്പം ചേർന്ന് മീനു ഉണ്ടാക്കിയ സിനിമസ്‌റ്റൈൽ തിരക്കഥ; മനസ്സില്ലാ മനസ്സോടെ ഒളിച്ചോടിയത് കാമുകൻ ആത്മഹത്യഭീഷണിമുഴക്കിയപ്പോൾ; ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് കരഞ്ഞുരകൊണ്ട് അപേക്ഷിച്ചെങ്കിലും സ്വീകരിക്കാൻ തയ്യാറാകാതെ മനു; തട്ടിക്കൊണ്ട് പോകൽ നാടകത്തിലെ നായിക ഇപ്പോൾ ആർക്കും വേണ്ടാതെ മഹിള മന്ദിരത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: യുവതിയേയും മൂന്നുവയസ്സുള്ള മകനേയും പട്ടാപ്പകൽ അക്രമിസംഘം തട്ടിക്കൊണ്ട് പോയെന്ന വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ യുവതിയെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും കാമുകനൊപ്പം പോയതാണെന്നുമുള്ള സത്യം പുറത്ത് വന്നു. ചിറ്റാരിക്കലിൽ അക്രമിസംഘം തട്ടിക്കൊണ്ടു പോയെന്ന വ്യാജപ്രചാരണം നടത്തി ഒളിച്ചോടിയ യുവതി ഇപ്പോൾ മഹിള മന്ദിരത്തിൽ. വെള്ളിയാഴ്ചയാണ് ഭർത്താവ് മനുവിന്റെ സുഹൃത്ത് കണ്ണൂർ ചെറുപുഴ സ്വദേശി ബിനുവിനൊപ്പം വെള്ളടുക്കത്തെ മീനു മൂന്നുവയുകാരൻ മകനുമായി പോയത്.

പിന്നീട് ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ആണ് ഇവർ യാത്രയിലാണെന്ന് മനസ്സിലാക്കി കോഴിക്കോട് നിന്നും പൊലീസ് പിടികൂടിയത്.പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് മീനു പറഞ്ഞെങ്കിലും സ്വീകരിക്കാൻ മനു തയ്യാറായില്ല. കാമുകനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണ് വീട്ടമ്മയേയും, കുട്ടിയേയും മഹിളമന്ദിരത്തിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടത്.

മീനു ഭർത്താവ് മനുവിനെ ഫോണിൽ വിളിച്ച് തന്നേയും, കുഞ്ഞിനേയും ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നെന്ന് അറിയിച്ചു. ഫോണിലൂടെ ഭാര്യയുടെ കരച്ചിൽ കേട്ട് വീട്ടിലേക്ക ഓടിയെത്തിയ മനു കണ്ടത് വീട് മുഴുവൻ അലങ്കോലമായി കിടക്കുന്നതാണ്. പിടിവലിയും സംഘർഷവും നടന്നിരിക്കാം എന്ന് കരുതിയ മനും പൊലീസിനെ വിവരമറിയിച്ചു. മനുവിന്റെ പരാതിയെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം വ്യാജമാണെന്ന് കണ്ടെത്തി. മീനുവിനേയും, കാമുകനായ ബിനുവിനേയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് കസ്റ്റഡയിലെടുത്തു. രാവിലെ ചിറ്റാരിക്കൽ സ്റ്റേഷനിൽ എത്തിച്ചു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

നാലുമാസം മുമ്പ് ഫേയ്‌സ്ബുക്കിലൂടെയാണ് ചെറുപുഴ സ്വദേശിയായ ബിനുവിനെ മീനു പരിചയപ്പെടുന്നത്. ചാറ്റിങിലൂടെ തുടങ്ങിയ ബന്ധം പെട്ടെന്ന് വളർന്നു. ഇരുവരും തമ്മിൽ പലയിടങ്ങളിലും വച്ച് രഹസ്യമായി കൂടിക്കാഴ്ച നടത്തി. വീട്ടിൽ ആരുമില്ലാത്തപ്പോൾ മീനു ബിനുവിനെ വെള്ളടുക്കത്തെയ്ക്കു വിളിച്ചു വരുത്തിയിരുന്നു. തന്നോടൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബിനു മീനുവിനോട് ഏതാനും ആഴ്ചകൾ മുമ്പ് ആവശ്യപ്പെട്ടു. ആദ്യമെല്ലാം ഇതു നിഷേധിച്ചെങ്കിലും കാമുകൻ ആത്മഹത്യഭീഷണിയുമായി രംഗത്തു വന്നതോടെ വഴങ്ങുകയായിരുന്നെന്ന് മീനു പറയുന്നു.മൂന്നുവയസുകാരൻ മകനേയും ഒപ്പം കൂട്ടണമെന്ന ആവശ്യം ബിനു അംഗികരിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ഭർത്താവിനേയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനുള്ള തട്ടിക്കൊണ്ടുപോകൽ നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ബിനു തന്നെയായിരുന്നു.

ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് മീനു അറിയിച്ചെങ്കിലും സ്വീകരിക്കാൻ മനുവും ബന്ധുക്കളും തയ്യാറായില്ല. ഇതോടെ മീനുവിനെ കാഞ്ഞങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് ഹാജരാക്കി. ഭർത്താവിനൊപ്പം പോകണമെന്ന നിലപാട് മീനു ആവർത്തിച്ചു. എന്നാൽ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് കുടുംബം അറിയിച്ചു. കാമുകനൊപ്പം ജീവിക്കാനില്ലെന്നു മീനു ഉറപ്പിച്ചതോടെ വീട്ടമ്മയേയും, കുട്ടിയേയും മഹിളമന്ദിരത്തിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടു.

മീനുവിനും, കാമുകനുമെതിരെ മറ്റു കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ആറുമണിക്കൂറിന്റെ ഉദ്വേഗത്തിനൊടുവിൽ വീട്ടമ്മയുടെ കള്ളിപൊളിഞ്ഞത് ഉന്നത പൊലീസ് ഉദ്യോഗ്സ്ഥർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി. സാഹചര്യത്തെളിവുകൾ മുഴുവൻ ഒളിച്ചോട്ടത്തിലേയ്ക്കു വിരൽ ചൂണ്ടിപ്പോൾ ബന്ധുക്കൾ ആ സാധ്യത അപ്പാടെ തള്ളിയതാണ് പൊലീസിനെ കുഴക്കിയത്. മീനുവിന്റെ മൊബൈൽ ഫോൺ മുറിയിൽ ഇല്ലായെന്നുറപ്പിച്ചതോടെ സംഭവം വ്യാജമാണെന്ന് പൊലീസ് ഉറപ്പിച്ചു. മീനു ഒളിച്ചോടാനുള്ള സാധ്യതയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നു.

വീട്ടമ്മയുടെ ഫോൺ രേഖകൾ പരിശോധിച്ച് ബിനുവുമായുള്ള ബന്ധം കണ്ടെത്താനായതാണ് വഴിത്തിരിവായത്. കോടതി നടപടികൾ പൂർത്തിയാക്കിയശേഷം ബിനു ബന്ധുക്കളോടൊപ്പം മടങ്ങി. കോട്ടയം സ്വദേശിനിയായ മീനുവിനെ നാലു വർഷം മുമ്പാണ് മനു പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP