വല്യ ജാഢ കാണിച്ചു നടന്നാൽ ജിം ബോഡിയുടെ ഷെയ്പ്പ് മാറ്റിക്കളയും.. എന്നു പറഞ്ഞു ഭീഷണി മുഴക്കി; തലങ്ങും വിലങ്ങും അടിച്ച ശേഷം താഴെയിട്ട് ചവിട്ടുകയും അസഭ്യം വിളിക്കുകയും ചെയ്തു; മസിലുരുട്ടി ജിമ്മനായി പെൺകുട്ടികളുടെ ആരാധാന പാത്രമായതിനാൽ അസൂയ മൂത്ത സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ തല്ലിച്ചതച്ചു; റാഗിംഗിന്റെ പേരിൽ നടുക്കുന്ന മറ്റൊരു വാർത്ത കൂടി
ആർ പീയൂഷ്
കാസർഗോഡ്: ജിംനാസ്റ്റിക്കായതിനാലും കോളേജിലെ പെൺകുട്ടികളുടെ ആരാധാന പാത്രമായതിനാലും സീനിയർ വിദ്യാർത്ഥികൾ ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങ് നടത്തി തല്ലി ചതച്ചു. വല്യ ജാഡ കാണിച്ചു നടന്നാൽ ജിം ബോഡിയുടെ ഷെയ്പ്പ് മാറ്റിക്കളയും എന്ന് ഭീഷണിയും മുഴക്കി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സീതാംഗോളി മാലിക് ദിനാർ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മേൽപ്പറമ്പ് ഒറവൻ കര മൊയ്തീന്റെ മകൻ അബ്ദുള്ളയെയാണ് സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങ് നടത്തി മർദ്ദിച്ചത്. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. പത്തോളം പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന്റെ പേരിൽ തല്ലി ചതച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാസർകോടിനെ നടുക്കി മറ്റൊരു റാഗിങ്ങ് വാർത്തകൂടി പുറത്ത് വരുന്നത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ട്രാവൽ ആൻഡ് ടൂറിസം മാനേജ് മെന്റ് ഒന്നാം വർഷ വിദ്യാർത്ഥിയായ അബ്ദുള്ളയും സുഹൃത്തുക്കളും ഉച്ച ഭക്ഷണത്തിന് ശേഷം ക്ലാസ്സ് മുറിയുടെ വരാന്തയിൽ ഇരിക്കുകയായിരുന്നു. ഈ സമയം സീനിയർ വിദ്യാർത്ഥികൾ സംഘടിച്ചെത്തുകയും ഇവിടെ ഇരിക്കുന്നതെന്തിനാടാ, അകത്ത് കേറി പോകൂ എന്നും ആജ്ഞാപിച്ചു. ഇതേ തുടർന്ന് ഇവർക്ലാസ്സ് മുറിയിലേക്ക് കയറിപ്പോയി. ഈ സമയം ഒരു സീനിയർ വിദ്യാർത്ഥി അബ്ദുള്ളയെ പുറത്തേക്ക് വിളിക്കുകയും നിനക്ക് വലിയ ജാഡയാണ് അല്ലേ എന്ന് ചോദിച്ച് ഷർട്ടിൽ കുത്തി പിടിക്കുകയും ചെയ്തു. ഇതോടെ തമ്മിൽ ഉന്തു തള്ളുമായി. നീ ഇവിടെ ജിം ബോഡി കാണിച്ച് അങ്ങനെ വിലസണ്ട എന്ന് പറഞ്ഞായിരുന്നു ആദ്യ അടി. പിന്നെ തലങ്ങും വിലങ്ങും അടിയിയായിരുന്നു. താഴെ ഇട്ട് ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. പിന്നെ മുഖത്ത് കൈ ചുരുട്ടി ഇടിക്കുകയും ചെയ്തു. പെൺപിള്ളേരുടെ മുന്നിൽ ഇനി നീ ഷൈൻ ചെയ്യുന്നതൊന്നു കാണണം എന്ന് പറഞ്ഞ് പുറകിലേക്ക് തള്ളി സംഘം പോവുകയായിരുന്നു.
മർദ്ദനത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ അബ്ദുള്ള കുഴഞ്ഞു വീണു. മൂക്കിൽ നിന്നും ചോരയും വന്നു. ഇതോടെ വിദ്യാർത്ഥികൾ അദ്ധ്യാപകരെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ആശുപത്രിയിലെത്തി വിദഗ്ദ്ധ പരിശോധനയിലാണ് മുഖത്തെ എല്ലിന് പൊട്ടലുണ്ട് എന്ന് കണ്ടെത്തി. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ അബ്ദുള്ളയുടെ സഹോദരൻ ബദിയടുക്ക പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. റാഗിങ്ങ് ആണോ എന്ന് വിവരം ലഭിച്ചിട്ടില്ല എന്നും അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ എന്നുമാണ് ബദിയടുത്ത എസ്ഐ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. അതേ സമയം സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് മാലിക് ദിനാൽ കോളേജ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ 21 നാണ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർസെക്കണ്ടറി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. പ്ലസ്ടു വിദ്യാർത്ഥികൾ പറഞ്ഞ രീതിയിൽ വസ്ത്രം ധരിക്കാതിരുന്നതിലും ഷൂ ധരിച്ചു വന്നതിനും പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്ത് നിൽക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയോട് തങ്ങൾ പറഞ്ഞ രീതിയിൽ വസ്ത്രം ധരിച്ച് എത്താതിരുന്നതെന്താണ് എന്ന് ചോദിച്ചു പ്ലസ് ടു വിദ്യാർത്ഥി വാക്കേറ്റമുണ്ടാക്കി. ഇതിന് മറുപടി പറയാതെ വേഗം തന്നെ ക്ലാസ്സ് മുറിയിലേക്ക് ഓടി വന്ന പ്ലസ് വൺ വിദ്യാർത്ഥിയെ പിൻതുടർന്നെത്തിയ സീനിയർ വിദ്യാർത്ഥികൾ തല്ലി ചതയ്ക്കുകയായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന പെൺകുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. മുളക് പൊടി വിദ്യാർത്ഥിയുടെ മുഖത്തേക്ക് എറിയുകയും മുഖത്തടിച്ച് താഴെയിട്ട് ചവിട്ടുകയും ക്ലാസ്സിലുണ്ടായിരുന്ന മേശ എടുത്തുയർത്തി ദേഹത്തേക്ക് ഇടുകയുമായിരുന്നു. പിന്നാലെ കസേര എടുത്തടിക്കുകയും ചെയ്തു.
ഈ സമയം പത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വൺ വിദ്യാർത്ഥിയെ താഴെയിട്ട് ചവിട്ടിയത്. ഉച്ചത്തിൽ കരഞ്ഞു വിളിച്ചിട്ടും വിദ്യാർത്ഥിയെ അവർ വെറുതെ വിട്ടില്ല. താഴെ നിന്നും എഴുന്നേറ്റ വിദ്യാർത്ഥിയെ വീണ്ടും കമ്പിവടിയും കോമ്പസും ഉപയോഗിച്ച് ആക്രമിച്ചു. ക്ലാസ്സിലുണ്ടായിരുന്ന മറ്റ് ആൺകുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ആക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണം കണ്ട് ഭയന്ന പെൺകുട്ടികൾ നിലവിളിച്ചതോടെ അദ്ധ്യാപകർ എത്തിയപ്പോഴാണ് വിദ്യാർത്ഥികൾ അക്രമം നിർത്തിയത്.
അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കാഞ്ഞങ്ങാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്ലാസ്സ് മുറിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളടക്കം വിദ്യാർത്ഥികൾക്കെതിരെ സ്ക്കൂൾ അധികൃതർ പരാതി നൽകി. കൂടാതെ മർദ്ദനമേറ്റ വിദ്യാർത്ഥിയും പരാതി നൽകി. ഇതോടെ ഹൊസ്സ്ദുർഗ് പൊലീസ് ആറു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.
റാഗിങ്ങ് നടത്തി ആക്രമണം നടത്തിയ വിദ്യാർത്ഥികളെ അന്നു തന്നെ സ്ക്കൂൾ അധികൃതർ പുറത്താക്കി. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് സംഭവത്തിൽ റിപ്പോർട്ട് നൽകുകയും വിദ്യാഭ്യാസ വകുപ്പിന് കുറ്റക്കാരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നും അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍