അഞ്ച് വർഷങ്ങൾക്ക് മുമ്പ് അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ച് മോഷണത്തിലേക്ക് കടന്നു; റോബിൻ ഹുഡ് സ്റ്റൈലിൽ എറണാകുളത്തു നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങും; സിസിടിവിയിൽ പതിയാതിരിക്കാൻ ലെഗിൻസ് വെട്ടി മുഖംമൂടിയാക്കി; കരുവാറ്റയിലെ മോഷണ പരമ്പര പൊലീസ് തകർത്തപ്പോൾ പിടിയിലായത് സമ്പന്ന കുടുംബാംഗം
സ്വന്തം ലേഖകൻ
ഹരിപ്പാട്: 2015 മുതൽ കരുവാറ്റയിൽ മോഷണ പരമ്പര നടത്തി വന്ന പ്രതിയെ പൊലീസ് അറസ്റ്റഅ ചെയ്തു. നേരം പാതിരായാകുന്നതോടെ എറണാകുളത്ത് നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങുന്ന കരുവാറ്റ സ്വദേശിയായ കുമാരപുരം താമല്ലാക്കൽ മാണിക്കേത്ത് വീട്ടിൽ അജിത് തോമസിനെ(43) യാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്. അതിസമർത്ഥമായി മോഷണം ആസൂത്രണം ചെയ്ത ഇയാൾ പലേടത്തുനിന്നായി 80 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷ്ടിച്ചിട്ടുണ്ട്.
2015 മുതൽ മോഷണം നടന്ന എല്ലാ വീടുകളും സന്ദർശിച്ച് മോഷണ രീതികളും പ്രതിയുടെ വിവരങ്ങളും ശേഖരിച്ചു നടത്തിയ ഓപ്പറേഷൻ നൈറ്റ് റൈഡറിലൂടെയാണ് പ്രതിയെ കുടുക്കിയത്. തലയിലൂടെ ലുങ്കി മൂടി സിസിടിവിയിൽ പതിയാത്ത വിധം മോഷണത്തിനെത്തിയ അജിത്തിനെ അതിസമർത്ഥമായാണ് പൊലീസ് കുരുക്കിയത്. കത്തി വീശി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ഇയാളെ കുരുക്കുക ആയിരുന്നു.
ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് കരുവാറ്റയെ ഭീതിയിലാക്കിയ കള്ളനെ കുടുക്കിയത്. കെവി ജെട്ടി റോഡിലുള്ള വീടുകളിൽ മോഷണ ശ്രമം നടത്തി മടങ്ങുമ്പോൾ കരുവാറ്റ ഇടക്കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപം അന്വേഷണ സംഘം മോഷ്ടാവിനെ വളഞ്ഞു. മുഖം മൂടി അഴിച്ചപ്പോൾ കരുവാറ്റയിലെ സമ്പന്നകുടുംബാംഗമായ അജിത് തോമസ് ആണെന്ന് മനസ്സിലായി. 2015ൽ അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ചു കടന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ചാണ് കവർച്ച തുടങ്ങിയതെന്നു പൊലീസ് പറയുന്നു. തുടർന്ന് കുടുംബസമേതം എറണാകുളത്തെ ഫ്ളാറ്റിലേക്ക് താമസം മാറി. ബൈക്കിൽ കരുവാറ്റയിലെ കുടുംബവീട്ടിലെത്തും, തുടർന്ന് മോഷണം നടത്തിയ ശേഷം കടന്നുകളയുകയായിരുന്നു രീതി.
സ്ത്രീകൾ ധരിക്കുന്ന ലെഗിൻസ് വെട്ടിയാണ് മുഖംമൂടി നിർമ്മിച്ചിരുന്നത്. അതിനാൽ കള്ളന്റെ മുഖം ഒരിക്കൽ പോലും ആരുടെയും കണ്ണിൽ പതിഞ്ഞിരുന്നില്ല. മാത്രമല്ല ലുങ്കി പുതച്ചിരുന്നതിനാൽ ശരീരഘടന മനസ്സലാക്കാനും സാധിച്ചില്ല. നാട്ടുകാരുടെ മൊഴികളിൽ നിന്ന് ആളിന്റെ ഏകദേശ ഉയരവും മോഷ്ടിക്കാനെത്തുമ്പോഴുള്ള വേഷവും മാത്രം മനസ്സിലായി. തുറന്നിട്ട ജനാലകളിലൂടെ കൈയിട്ട് പ്രയാസമില്ലാത്ത മോഷണം മാത്രം നടത്തുന്ന കള്ളൻ അത്ര 'പ്രഫഷനൽ' അല്ലെന്ന് ആദ്യമെ മനസ്സിലായി. വീട്ടിൽ ചെറിയ ആളനക്കമുണ്ടായാൽപ്പോലും ഓടി രക്ഷപ്പെടുന്നയാളാണെന്നും വ്യക്തമായി. മോഷണം നടന്ന വീടുകളെ ബന്ധിപ്പിച്ച് അന്വേഷണ സംഘം ഒരു റൂട്ട്മാപ്പ് തയാറാക്കി. എല്ലാ വീടുകളിലേക്കും എളുപ്പത്തിൽ എത്താവുന്ന രണ്ടു പ്രധാന വഴികൾ കണ്ടെത്തി.
പൊലീസ് പട്രോളിങ് സംഘം അധികം സഞ്ചരിക്കാത്ത സ്ഥലത്തെ റോഡുകളായിരുന്നു അത്. അവിടെ നിന്ന് മോഷണം നടന്ന വീടുകളിലേക്ക് ചെറുതോടുകളും ചെറുവഴികളുമൊക്കെയാണ്. പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് കള്ളനെന്ന് ഉറപ്പിച്ചു. അന്വേഷണ സംഘത്തിലെ എസ്ഐ വൈ.ഇല്യാസ്, എഎസ്ഐ ടി.സന്തോഷ് കുമാർ, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി എന്നിവർ രണ്ടു റോഡുകളിലുമായി ഒരു മാസത്തോളം നിരന്തരം കാവലിരുന്നാണ് അജിത്തിനെ കുടുക്കിയത്.
പതിവു പോലെ കറുത്ത റെയിൻകോട്ട് ധരിച്ച് മരങ്ങളുടെ മറവിൽ അവർ പതിയിരുന്നപ്പോഴാണ് കഴിഞ്ഞ ദിവസം കള്ളൻ വരുന്നത് ഒരു സംഘം കണ്ടെത്തിയത്. കള്ളൻ കടന്നുപോയ ഉടൻ രണ്ടാമത്തെ സംഘത്തെ വിവരമറിയിച്ചു. കള്ളൻ ചില വീടുകളിലേക്കു കയറുന്നതും ഒന്നും 'തടയാതെ' ഇറങ്ങുന്നതും കണ്ട് അന്വേഷണ സംഘവും പിന്നാലെ കൂടി. ഇതിനിടയിൽ രണ്ടര മണിക്കൂറും കടന്നുപോയി. അവസാനത്തെ വീട്ടിലും കയറി ഒന്നും കിട്ടാതെ മോഷ്ടാവ് മടങ്ങി വരുന്ന വഴിയരികിൽ പൊലീസ് സംഘം കാത്തുകിടന്നു. മോഷ്ടാവ് ഒത്ത നടുക്കെത്തിയതും പൊലീസ് സംഘം നാലു വശത്തുനിന്നുമായി പൂട്ടിട്ടു പിടിച്ചു. ഇതിനിടയിൽ കത്തി വീശാൻ ശ്രമിച്ചെങ്കിലും ആർക്കും പരുക്കില്ലാതെ പൊലീസ് കള്ളനെ കീഴടക്കി.
ജൂൺ 25 ന് കരുവാറ്റയ്ക്കു സമീപം ഒരു അദ്ധ്യാപികയുടെ വീട്ടിൽ മോഷണം നടന്ന ശേഷമാണ് പ്രത്യേക സംഘം കേസ് അന്വേഷിച്ചു തുടങ്ങിയത്. കരുവാറ്റ, താമല്ലാക്കൽ പ്രദേശത്ത് 2015 മുതൽ മോഷണം നടന്ന വീടുകളിലെല്ലാം സംഘം എത്തി. ജനലിലൂടെ കൈയിട്ട് കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആഭരണം മോഷ്ടിക്കുകയും ബാഗിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയുമായിരുന്നു കള്ളന്റെ പതിവ്. അന്വേഷണ സംഘം കള്ളന്റെ രൂപം മനസ്സിലാക്കാൻ പ്രദേശത്താകെ അന്വേഷിച്ചെങ്കിലും ഒരു സിസിടിവി ക്യാമറയിൽ മാത്രമാണ് അയാൾ പെട്ടിട്ടുള്ളതെന്നു മനസ്സിലായി. അതിലാകട്ടെ, ശരീരം മുഴുവൻ മറച്ച അയാളെ തിരിച്ചറിയാനേ കഴിയില്ല.
കരുവാറ്റ സ്വദേശിയായ അജിത് മറ്റൊരാളുടെ ഭാര്യയുമായി പ്രണയത്തിലാകുകയും അവരുമൊത്ത് എറണാകുളത്തു താമസം മാറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോലിയില്ലാത്ത അജിത്തിനു ജീവിക്കാൻ വരുമാനമില്ലാതായതോടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ ഓട് പൊളിച്ചു കയറിയാണ് ആദ്യ മോഷണം നടത്തിയത്. അതു പിടിക്കപ്പെട്ടില്ല. പിന്നീട് ആത്മവിശ്വാസം വർധിച്ചതോടെ നിരന്തരം മോഷണം തുടങ്ങി. ശരീരഘടന അറിയാതിരിക്കാനാണ് ശരീരമാസകലം ലുങ്കി കൊണ്ട് മൂടുന്നത്.
എറണാകുളത്തു നിന്നു ബൈക്കിലാണ് മോഷ്ടിക്കാനെത്തുക. ബൈക്ക് കരുവാറ്റയിലെ വീടിനരികിലെ പറമ്പിന്റെ ഉള്ളിലേക്കു കയറ്റി വച്ച് ഓല കൊണ്ട് മൂടും. കോവിഡ് തുടങ്ങിയ ശേഷം 'കോവിഡ് പ്രോട്ടോക്കോൾ' പാലിച്ചാണ് മോഷണം. ഗ്ലൗസും സാനിറ്റൈസറും എപ്പോഴും കൊണ്ടുനടക്കും. ആരോഗ്യ സംരക്ഷണത്തിന് ഒരു കുപ്പിയിൽ ബദാംപരിപ്പ് വെള്ളത്തിലിട്ട് കരുതും.
പ്രദേശത്ത് തുടർച്ചയായി മോഷണം നടന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു ഓപ്പറേഷൻ നൈറ്റ് റൈഡർ എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ സ്വർണക്കടകളിൽ വിറ്റുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എസ്ഐ വൈ.ഇല്യാസ്, എഎസ്ഐ ടി.സന്തോഷ് കുമാർ, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, എ. നിഷാദ്, പ്രേംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി. ഇയാാളുടെ പക്കൽ സ്ക്രൂഡ്രൈവർ, കത്തി, കത്രിക, ടോർച്ച്, മുഖംമൂടി തുടങ്ങിയവ കണ്ടെത്തി.
ജില്ലയിൽ ചുമതലയെടുത്ത ശേഷം, തെളിയിക്കപ്പെടാത്ത കേസുകളിലൂടെ കണ്ണോടിക്കുമ്പോൾ അഞ്ചു വർഷം കൊണ്ട് തെളിയിക്കപ്പെടാത്ത ഇരുന്നൂറോളം മോഷണക്കേസുകളുടെ പട്ടിക കണ്ടാണ് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു കണഅടെത്തിയത്. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്