1.5 കിലോ സ്വർണം തൂക്കി നൽകിയിട്ടും പങ്കാളിക്കു തൃപ്തിയായില്ല! പോരേ? എങ്കിൽ ഇതാ പിടിച്ചോ എന്നു പറഞ്ഞു കൈനിറയെ വാരി നൽകിയത് സ്വർണാഭരണങ്ങൾ; കരുവാറ്റ ബാങ്കുകവർച്ചാ കേസ് പ്രതി ആൽബിൽ രാജ് ആളൊരു 'ഉദാര മനസ്ക്കൻ'; വീടിനോട് ചേർന്ന് ചേമ്പിന് കീഴെ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട 63.75 പവൻ സ്വർണം കണ്ടെടുത്തു; സ്വർണം കണ്ടെത്തിയത് ഉരുക്കിയ നിലയിൽ
മറുനാടൻ മലയാളി ബ്യൂറോ
ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയിൽ ആൽബിൻ രാജു(36)മായുള്ള പൊലീസ് തെളിവെടുപ്പു തുടരുന്നു. ഇന്നലെ ഇയാളുടെ വീടിന് സമീപം കുഴിച്ചിട്ട 63.75 പവൻ സ്വർണം ഇന്നലെ നടന്ന തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. വീടിനടുത്തു ചേമ്പ് വളർന്നു നിന്നതിന്റെ സമീപത്തായി പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വർണം കുഴിച്ചിട്ടിരുന്നത്. ആൽബിനെ കോയമ്പത്തൂരിൽ നിന്നു പിടികൂടുമ്പോൾ 1.85 കിലോഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. ഒരു ഏക്കറോളം സ്ഥലത്താണ് ആൽബിൻ രാജിന്റെ ഇരുനില വീട്. ഈ വീടിന്റെ പരിസരക്ക് കുഴിച്ചിട്ട സ്വർണമാണ് കണ്ടെത്തിയത്.
വീട്ടിൽ മറ്റാരും താമസമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ആൽബിനെ തമിഴ്നാട്ടിലെ മാർത്താണ്ഡത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ബാങ്ക് കവർച്ചയ്ക്ക് ഉപയോഗിച്ച ഗ്യാസ് കട്ടർ വാങ്ങിയത് മാർത്താണ്ഡത്തെ നാഷനൽ എൻജിനീയറിങ് കമ്പനിയിൽ നിന്നാണ്. അവിടത്തെ ജീവനക്കാർ ആൽബിനെ തിരിച്ചറിഞ്ഞു. 2,400 രൂപയ്ക്ക് ഗ്യാസ് കട്ടർ വാങ്ങിയതിന്റെ ബിൽ കണ്ടെടുത്തു.
സിലിണ്ടറും കട്ടറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബ് എടുത്തത് എവിടെ നിന്നാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. മോഷണത്തിനു ശേഷം ട്യൂബ് ബാങ്ക് കെട്ടിടത്തിന്റെ മുകളിലേക്ക് വലിച്ചെറിഞ്ഞത് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാൽ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തിൽ വിറ്റ 10 പവൻ സ്വർണവും വീട്ടിൽ സൂക്ഷിച്ച 2 പവൻ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പണമിടപാടു സ്ഥാപനത്തിൽ സ്വർണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയുമായിരുന്നു. സ്വർണം ഉരുക്കിയ നിലയിലാണ് സ്ഥാപനത്തിൽ നിന്നു കണ്ടെത്തിയത്.രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളിൽ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വർണക്കടകളിൽ വിറ്റ 1.1 കിലോഗ്രാം സ്വർണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
സ്വർണം കവർന്ന ശേഷം പങ്കാളിയുമായി ആൽബിൻ തർക്കിച്ചിരുന്നു. ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വർണം നൽകിയെന്ന് ആൽബിൻ വെളിപ്പെടുത്തിയിട്ടുണ്ട്. 1.5 കിലോഗ്രാം സ്വർണം തൂക്കി നൽകിയപ്പോൾ കൂടുതൽ വേണമെന്നു ഷൈബു തർക്കിച്ചെന്നും അപ്പോൾ ഒരു കൈ നിറയെ സ്വർണാഭരണങ്ങൾ കൂടി നൽകിയെന്നുമാണ് ആൽബിൻ പറയുന്നത്. എന്നാൽ, 1.5 കിലോഗ്രാമേ കിട്ടിയുള്ളൂ എന്നും ഉരുക്കിയപ്പോൾ അത് 1.1
കിലോഗ്രാമായതാണെന്നും ഷൈബു വാദിക്കുന്നു. ഇതു പൊലീസ് വിശ്വസിച്ചിട്ടില്ല. ബാക്കി സ്വർണം കണ്ടെത്താൻ ആൽബിനെയും ഷൈബുവിനെയും കൂടുതൽ ചോദ്യം ചെയ്യുമെന്ന് സിഐ: ആർ.ഫയാസ് പറഞ്ഞു. 4.83 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതർ പൊലീസിനെ അറിയിച്ചത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് ആൽബിൻ രാജ്. ഇയാളുടെ രണ്ടാംഭാര്യയും മോഷണത്തിനു സഹായംനൽകാറുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. നാഗർകോവിലിലെ ഒരു സ്വർണക്കടയിൽനിന്ന് ഇയാൾ 120 പവൻ കവർന്നിരുന്നു. ഈ കേസിൽ രണ്ടാംഭാര്യയും പ്രതിയാണ്. കോയമ്പത്തൂരിനു പുറമേ നാഗർകോവിലിലും ഇയാൾക്ക് താവളങ്ങളുണ്ട്.
ഒറ്റയ്ക്കു മോഷണംനടത്തുന്നതാണ് ആൽബിൻരാജിന്റെ രീതി. മോഷ്ടിച്ച സ്കൂട്ടറോ കാറോ ആണ് യാത്രയ്ക്കുപയോഗിക്കുക. ഗ്യാസ് വെൽഡിങ്, കട്ടിങ് എന്നിവയിൽ അതീവ വൈദഗ്ധ്യമുണ്ട്. കവർച്ചയ്ക്കുപയോഗിക്കാറുള്ള ഗ്യാസ് കട്ടറും ഗ്യാസ് സിലിൻഡറും മോഷ്ടിച്ചെടുക്കുകയാണ് പതിവ്. 2016 സെപ്റ്റംബർ 12-ന് തിരുവനന്തപുരം പെരുങ്കടവിലെ ആങ്കോട് സർവീസ് സഹകരണബാങ്കിൽ കവർച്ചാശ്രമം നടത്തിയിരുന്നു. അന്ന് കാട്ടാക്കടയിലെ ഒരു വർക്ക്ഷോപ്പിൽനിന്ന് മോഷ്ടിച്ച ഗ്യാസ് സിലിൻഡറും കട്ടറുമാണ് ഉപയോഗിച്ചത്. കരുവാറ്റ ബാങ്ക് കവർച്ചയ്ക്ക് ഇതേരീതിയിൽ അടൂർ പറക്കോട്ടുനിന്നാണ് ഗ്യാസ് സിലിൻഡർ അപഹരിച്ചത്. ഇതുവരെ നടത്തിയ മോഷണങ്ങളിലൊന്നും കൂട്ടുപ്രതികളില്ലായിരുന്നു. ഒറ്റയ്ക്കു മോഷണംനടത്തുന്നതിനാൽ വിവരം പുറത്തറിയാനുള്ള സാധ്യത കുറവാണ്. കരുവാറ്റ സർവീസ് സഹകരണബാങ്കിൽനിന്ന് 5.43 കിലോഗ്രാം സ്വർണവും 4.43 ലക്ഷം രൂപയുമാണ് ഇയാൾ കവർന്നത്.
ആൽബിന്റേത് അമ്പരപ്പിക്കുന്ന കവർച്ചാരീതികൾ
ആൽബിൻരാജിന്റെ മോഷണരീതികൾ പൊലീസിനെ അമ്പരപ്പിക്കുന്നതാണ്. ഒരിടത്തും വിരലടയാളം അവശേഷിപ്പിക്കില്ല. വെട്ടുകത്തി, സ്ക്രൂഡ്രൈവർ, പ്ലെയർ, കൈയുറകൾ, മങ്കി ക്യാപ്പ്, ആക്സോബ്ലെയ്ഡുകൾ തുടങ്ങി കൈയിൽ സൂക്ഷിക്കാവുന്ന ഉപകരണങ്ങൾ സൂക്ഷിക്കും. മോഷണസ്ഥലത്തുനിന്ന് കിട്ടാവുന്ന സാധനങ്ങളും ഉപയോഗിക്കും. തീരെ ചെറിയ സ്ഥലംമതി ഇയാൾക്ക് കെട്ടിടങ്ങൾക്കുള്ളിൽ കയറാൻ. കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭരണിക്കാവിൽ വീടിന്റെ ചിമ്മിനിവഴി കയർകെട്ടിയാണ് അകത്തുകയറിയത്. ഇതിനായി ചിമ്മിനിയുടെ മുകളിൽ പുകപോകുന്ന ഭാഗം അല്പം പൊളിച്ചു. വീട്ടുപരിസരത്തുണ്ടായിരുന്ന കയർ ചിമ്മിനിയുടെ മുകളിൽ കെട്ടി ഉറപ്പിച്ചശേഷം അതിലൂടെ അകത്തുകടന്നു. 12 പവൻ സ്വർണാഭരണങ്ങളാണ് ഈ വീട്ടിൽനിന്ന് കവർന്നത്.
കരുവാറ്റ ബാങ്കിന്റെ മുൻഭാഗത്തെ ജനലിലെ രണ്ട് അഴികൾ അറത്തുമാറ്റിയിരുന്നു. ഇതുവഴി ഒരാൾക്ക് കയറാൻ ഏറെ ബുദ്ധിമുട്ടാണെന്നായിരുന്നു അന്വേഷണസംഘം വിലയിരുത്തിയിരുന്നത്. എന്നാൽ, പ്രതി ആൽബിൻരാജാണെന്ന് ഉറപ്പിച്ചതോടെ ഇക്കാര്യത്തിൽ പൊലീസിന്റെ സംശയം മാറി. പിടിയുടെ ഭാഗത്ത് പ്ലാസ്റ്റിക് ചുറ്റിയശേഷം റബ്ബർ ബാൻഡ് ഇട്ടിരുന്ന സ്ക്രൂഡ്രൈവറുകളും കരുവാറ്റ ബാങ്കിൽനിന്ന് കിട്ടിയിരുന്നു. ഇതും ആൽബിൻരാജിന്റെ സ്ഥിരം ആയുധങ്ങളാണ്. അടിക്കുമ്പോൾ ശബ്ദംകേൾക്കാതിരിക്കാനാണ് സ്ക്രൂഡ്രൈവറിൽ ഈ സൂത്രപ്പണിചെയ്യുന്നത്.
മോഷണത്തിനിടെ വിരലടയാളം എവിടെയും പതിയാതിരിക്കാൻ ഇയാൾ കൈയുറ ധരിക്കാറുണ്ട്. കുറത്തികാട് പൊലീസ് പ്രതിയെ പിടികൂടിയപ്പോൾ രണ്ടിനം കൈയുറകളും മങ്കി ക്യാപ്പും ഇയാളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇവയിലൊന്ന് കൈ പൂർണമായും മൂടുന്നതാണ്. കരുവാറ്റയിൽ ലോക്കറിന്റെ ഭാഗത്തുനിന്ന് വിരലടയാളങ്ങളൊന്നും കിട്ടിയിരുന്നില്ല. പ്രതിയുടെ മുൻകരുതലാണ് ഇതിനുകാരണമായതെന്ന് ഇപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായത്.
തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവ് ആങ്കോട് സർവീസ് സഹകരണബാങ്കിൽ കരുവാറ്റയിലേതിനു സമാനമായ രീതിയിൽ ലോക്കർ തകർത്ത് മോഷണത്തിന് ഇയാൾ ശ്രമിച്ചിരുന്നു. ശ്രമം വിജയിച്ചില്ലെന്നതിനൊപ്പം സി.സി.ടി.വി.യിൽ ഇതിന്റെ ദൃശ്യങ്ങളും കിട്ടി. ഇതേത്തുടർന്ന് പിടിയിലായതിനാൽ പിന്നീടുള്ള മോഷണങ്ങളിലെല്ലാം ആദ്യം സി.സി.ടി.വി.യിലാണ് ഇയാൾ കൈവെച്ചിരുന്നത്.
Stories you may Like
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- ചങ്ങാടം ഉദ്ഘാടന ദിനം തന്നെ മറിഞ്ഞ് പ്രസിഡന്റും വൈസ് പ്രസിഡന്റും വെള്ളത്തിലായ കഥ
- ചലച്ചിത്ര നടി ബീന കുമ്പളങ്ങിക്ക് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും
- അടൂർ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ നടി ബീന കുമ്പളങ്ങി ഹാപ്പിയാണ്
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍