ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഭിമന്യുവിന്റെ നെഞ്ചിൽ കുത്തിയിറക്കിയ ആ കത്തി വീണ്ടും ഊരിയെടുത്ത് എസ്ഡിപിഐയുടെ ചോരക്കൊതി. ഉത്രാടനാളിൽ കരുനാഗപ്പള്ളിയിൽ അരങ്ങേറിയ യുവാവിന്റെ അരും കൊലയ്ക്ക് പിന്നിൽ എസ്.ഡി.പി.ഐയുടെ കരങ്ങളാണെന്ന ആരോപണം ഉയർത്തി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. അലി അഷ്കർ, ഷെഹിൻഷാ, മുഹമ്മദ് ഉസൈൻ എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചു വരുന്നേയുള്ളൂ.
കുറച്ചു കാലങ്ങളായി നിൽക്കുന്ന കുടിപ്പകയ്ക്കിടെയാണ് കൊലപാതകം നടന്നത്. അയൽവാസികൾ തമ്മിലുള്ള നാളുകൾ നീണ്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ ചെന്ന് അവസാനിപ്പിച്ചത്. മത്സ്യ വ്യാപാരിയായ കുഴുവേലിമുക്ക് സ്വദേശി സരസനെന്ന വ്യക്തിയോട് അയൽവാസികളായ ഷജിൻഷാ, സഹോദരൻ അഷ്ക്കർ എന്നിവർക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു. ഈ വൈരാഗ്യം തീർക്കാൻ ഷജിൻഷായുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവരാണ് സംഘർഷം തടുക്കാനെത്തിയ സുജിത്തിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയത്.
കരുതിക്കൂട്ടിയും തീർത്തും ആസൂത്രിതവുമായി നടത്തിയ കൊലപാതകമാണ് നടന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഉത്രാട ദിനത്തിൽ രാത്രിയിൽ പത്തോടെയാടെയാണ് അരുംകൊല അരങ്ങേറിയത്. കരുനാഗപ്പള്ളി കുലശേഖരപുരം കുഴുവേലിമുക്കിന് സമീപമാണ് ഉത്രാട രാത്രിയിൽ നീലികുളം ലാലി ഭവനത്തിൽ ലാലുക്കുട്ടൻ എന്ന സുജിത്ത് കുത്തേറ്റ് മരിച്ചത്. പ്രതികളെ പൊലീസിന് ഇതുവരെയും പിടികൂടാനും സാധിച്ചിട്ടില്ല. എസ്.ഡി.പി.ഐ സജീവ പ്രവർത്തകനായിരുന്ന ഷെഹിൻഷായും സഹോദരൻ അഷ്കറും ചേർന്നാണ് സുജിത്തിനെ കുത്തിവീഴ്ത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചോരവാർന്ന് കിടന്ന സുജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേതന്നെ ജീവൻ നഷ്ടമായിരുന്നു.
വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ച് പ്രകോപനം സൃഷ്ടിച്ചപ്പോൾ ചോദ്യം ചെയ്ത സരസനേയും മകൻ അനന്തുവിനേയും പ്രതികളടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നു. വീട്ടിനോട് ചേർന്ന് ഇറച്ചിവെട്ടും കോഴിക്കടയും നടത്തിവരുകയാണ് ഇവർ. കൊല അരങ്ങേറുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വാക്കുതർക്കം നടക്കുന്നത്. ഇതേതുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുനെന്നാണ് സാക്ഷി മൊഴി. പിതാവിനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ അനന്തുവാണ് അയൽവാസിയായ സുജിത്തിനെ വിളിച്ചുവരുത്തിയത്. അക്രമിസംഘത്തെ അനുനയിപ്പിക്കാൻ സുജിത്ത് ശ്രമിച്ചെങ്കിലും കൂട്ടം ചേർന്ന് സുജിത്തിനെ അക്രമിച്ചു. സുജിത്തും തിരിച്ച് പ്രതിരോധിച്ചെങ്കിലും പ്രതികൾ സുജിത്തിനെ കുത്തിവീഴ്ത്തുകയായിരുന്നെന്ന് എന്ന് പൊലീസ് പറയുന്നു.
കുത്തുകൊണ്ട് ഓടി നടന്ന് പിടഞ്ഞശേഷമാണ് സുജിത്ത് വീണ് മരിച്ചത്. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് സുജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. കരുനാഗപ്പള്ളി ആശുപത്രിയിൽ സുജിത്തിനെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇൻക്വസ് നടത്തിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നേടപടികൾ നടത്തിയത്.
അഭിമന്യു മോഡൽ കുത്തും എസ്.ഡി.പി.ഐ സാന്നിധ്യവും
മഹാരാജാസ് കോളജിൽ അഭിമന്യു എന്ന എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നതിന്റെ സമാനരീതിയിലാണ് കരുനാഗപ്പള്ളിയിലെ സുജിത്തന്റെയും അരുംകൊല അരങ്ങേറിയത്. തെക്കൻ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനും എസ്.ഡി.പി.ഐയ്ക്കും ശകതമായ വേരോട്ടമുള്ളിടമാണ് കരുനാഗപ്പള്ളി ടൗൺ. പ്രതികളിൽ ഓരാളായ ഷെഹിൻഷാ നാട്ടിലെ എസ്.ഡി.പി.ഐ സജീവ പ്രവർത്തകനായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ രണ്ട് മാസം മുൻപാണ് ലീവിനെത്തിയത്. ഷെഹിന്റെ സഹോദരൻ അഷ്കർ സ്കൂൾ പഠന കാലം മുതൽ എസ്.ഡി.പി.ഐക്കാരനാണ്. സുജിത്തിനെ ആക്രമിസംഘം കുത്തിയത് ഹൃദയത്തിൽ കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവേൽപിച്ചാണ്. ചങ്കിൽ തറച്ച കത്തിയൂരിപ്പോഴേക്കും ചോരചിതറിയാണ് സുജിത്ത് പിടഞ്ഞുവീണത്. സമാനമായ വിധത്തിലായിരുന്നു അഭിമന്യുവിനെയും എസ്ഡിപിഐക്കാർ കുത്തിയത്.
കൊലപ്പെടുത്താൻ ഉറപ്പിച്ചുള്ള കുത്താണ് സുജിത്തിന് ഏൽക്കേണ്ടി വന്നത്. പ്രതികളിൽ ഒരാളായ അഷ്കർ സ്കൂള്‍ പഠനകാലം തൊട്ടെ കുട്ടികളുടെ തലതല്ലിപ്പൊട്ടിച്ച കേസിലടക്കം പ്രതിയാണ്. ഉത്രാട ദിനത്തിൽ ഇവർ മുൻകുട്ടി പദ്ധതി തയ്യാറാക്കിയ ശേഷമായിരുന്നു കൊലയിലേക്ക് എത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നത്. അയൽവാസിയായ മത്സ്യവ്യാപാരിയോടുള്ള നീണ്ട നാളത്തെ പകയാണ് കൊലയിൽ ചെന്ന് അവസാനിച്ചത്. പ്രശ്നത്തിൽ തടസം പിടിക്കാനെത്തിയ സുജിത്തിനെ ആക്രമിസംഘം കുത്തയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
സ്ഥലത്ത് സംഘർഷസാധ്യത, കനത്ത സുരക്ഷ
കുത്തേറ്റ് സുജിത്ത് മരിച്ചതോടെ നാട്ടുകാർ പ്രകോപിതരാകുകയായിരുന്നു. പ്രശ്നം അറിഞ്ഞ് കരുനാഗപ്പള്ളി എ.സി.പി സി. വിദ്യാധരൻ, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിചേർന്നത്. പൊലീസിനും നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറത്തേക്ക് സ്ഥിതിഗതികൾ വഷളായിരുന്നു. ആക്രമാസക്തരായ ജനക്കൂട്ടത്തെ പിന്നീട് പൊലീസ് അനുനയിപ്പിക്കുകയായിരുന്നു. തിരുവോണ ദിനത്തിൽ കടകമ്പോളങ്ങൾ അടച്ചിട്ടായിരുന്നു പ്രദേശത്ത് ഹർത്താൽ ആചരിച്ചത്. ഇടതുപക്ഷ അനുഭാവ കുടുംബത്തിലെ അംഗമായ സുജിത്ത് ബിജെപി അനുഭാവിയായിരുന്നെങ്കിലും സജീവ പ്രവർത്തകൻ അല്ലായിരുന്നു. ഇതോടെ പ്രശ്നത്തിൽ ബിജെപിയും ആർ.എസ്.എസും സജീവ ഇടപെടലുമായി രംഗത്തുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. ഇതോടെ സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്തുകൊല്ലം എസ്പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സന്നാഹത്തെ സ്ഥലത്ത് ക്യാമ്പ് ചെയ്യിപ്പിച്ചിരിക്കുകയാണ്. അരും കൊല നടന്ന് രണ്ട് ദിവസം പിന്നീട്ടിട്ടും പ്രതികളെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ എസ്.ഡി.പി.ഐ ബന്ധം ഉപയോഗപ്പെടുത്തിയാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് കൊല്ലപ്പെട്ട സുജിത്തിന്റെ സുഹൃത്തുക്കളും ആരോപിക്കുന്നു.
ഒറ്റ കുത്തിൽ തീർത്തത് രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ അത്താണിയെ
ഉത്രാടപാച്ചിലിൽ മക്കൾക്കും ഭാര്യക്കും പുതുവസ്ത്രം വാങ്ങി വീട്ടിലെത്തുമ്പോഴാണ് അയൽപക്കത്ത് ബഹളം കേട്ട് സുജിത്ത് (ലാലുക്കുട്ടൻ) ഓടിച്ചെല്ലുന്നത്. പക്ഷേ അത് മരണത്തിലേക്കുള്ള പോക്കായിരുന്നെന്ന് ആരും കരുതിയിരുന്നില്ല. കരുനാഗപ്പള്ളി ടൗണിൽ നിന്ന് വീട്ടിലേക്ക് തിരികെയെത്തുമ്പോഴാണ് അയൽപക്കത്തെ ബഹളം കേൾക്കുന്നത്. അയാൽവാസിയുടെ മകൻ അനന്തു സുജിത്തിനെ വന്ന് വിളിച്ചതോടെയാണ് സുജിത്ത് സംഘർഷ സ്ഥലത്ത് എത്തുന്നത്.
നാട്ടുകാരോട് വളരെ സൗമനായി മാത്രം സംസാരിക്കുന്ന ഇയാളെ പ്രതികൾ വകവരുത്തുമെന്ന് പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ താങ്ങായിരുന്നു സുജിത്ത്. ഇദ്ദേഹത്തെയാണ് എസ്ഡിപിഐ ക്രിമിനലുകൾ കൊലപ്പെടുത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍