നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലെങ്കിലും മാധ്യമങ്ങളിൽ പരസ്യം നൽകി ഏജന്റുമാർ വിദ്യാർത്ഥികൾക്കായി വലവിരിക്കുന്നു; കർണാടക നഴ്സിങ് ലോബിയുടെ തട്ടിപ്പിന് ഒത്താശ ചെയ്യുന്നത് പതിനായിരങ്ങൾ കമ്മീഷൻ വാങ്ങി; കോഴ്സിന് ചേർന്നാൽ വിദേശജോലി സ്വപ്നം കാണുന്നവർ വെട്ടിലാകും
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളത്തിൽ നിന്നും ഭൂരിഭാഗം വിദ്യാർത്ഥികളും തങ്ങളുടെ നഴ്സിങ്ങ് പഠനത്തിന് തെരഞ്ഞെടുക്കുന്നത് കർണ്ണാടകയിലെ കോളേജുകളാണ്. കേരളത്തിലെ കോളേജുകളെ അപേക്ഷിച്ച് ഫീസ് വലിയ ഇളവ് ലഭിക്കും എന്നതാണ് ഈ കുടിയേറ്റത്തിന് തന്നെ കാരണം. എന്നാൽ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം കർണ്ണാടകയിലെ നഴ്സിങ് കോളേജുകൾക്ക് ഇനി മുതൽ ലഭ്യമല്ലെന്ന വാർത്ത നിലനിൽക്കുമ്പോഴും സംസ്ഥാനത്തെ മുഖ്യധാര മാധ്യമങ്ങൾ ഇപ്പോഴും കർണ്ണാടകയിലെ കോളേജുകളുടെ പരസ്യങ്ങൾ നൽകികാെണ്ടിരിക്കുകയാണ്.
നഴ്സിങ്ങ് കൗൺസിലിന്റെ അംഗീകാരമില്ലെന്ന വാർത്ത വന്നിട്ടും ഇപ്പോഴും ഏജന്റുമാർ മലയാളി വിദ്യാർത്ഥികളെ ചാക്കിട്ട് പിടിക്കുന്നതിന് ഉപയോഗിക്കു്നനതാകട്ടെ കത്തോലിക്ക സഭയിലെ പുരോഹിതന്മാരെയുമാണ്. പതിനായിരകണക്കിന് രൂപ കമ്മീഷനായി കൈപ്പറ്റിയാണ് പല പുരോഹിതരും കർണ്ണാടക നഴ്സിങ്ങ് ലോബിയുടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്നത്. മുഖ്യധാര പത്രമായ മനോരമയിലുൾപ്പടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തുന്ന കോളേജുകൾ പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ മുഴുവൻ കർണാടക നഴ്സിങ് കോളേജുകളുടെ അഗീകാരം ഇന്ത്യൻ നഴ്സിങ് കൗൺസിൽ പിൻവലിച്ചതാണ് .നിലവിൽ കർണാടക നഴ്സിങ് കൗൺസിൽ അഗീകാരം മാത്രമേ ഉള്ളൂ. ഇതു പ്രകാരം കർണാടകയിൽ ഈ വർഷം അഡ്മിഷൻ കിട്ടുന്ന ഒരു നഴ്സിങ് വിദ്യാർത്ഥികൾക്ക് വേറൊരു സംസ്ഥാനത്തും വർക്കിങ് ലൈസൻസ് ലഭിക്കുന്നതല്ല. അതുപോലെ തന്നെ വിദേശത്ത് വർക്ക് വിസ ലഭിക്കുകയില്ല.
ഇതു മറച്ചു വച്ചു അഡ്മിഷൻ ഏജൻസികൾ യഥേഷ്ടം അഡ്മിഷൻ നടത്തുകയാണ്. നഴ്സിങ് കോളേജുകൾക്ക് കൗൺസിൽ അംഗീകാരമില്ലാത്തതുകൊണ്ട് നഴ്സിങ്ങ് അഡ്മിഷൻ തേടുന്നവർക്ക് വിദ്യഭ്യാസ വായ്പ നൽകാതെ മടക്കി അയക്കുകയാണ് ബാങ്കുകൾ
നഴ്സിങ് കോളേജുകൾക്ക് അംഗീകാരം ഇല്ലെന്നിരിക്കയും അഡ്മിഷൻ തകൃതിയാണെന്നും തട്ടിപ്പിന് നിരവധിപേർ ഇരയാകുന്നുവെന്നും മനസ്സിലാക്കിയാണ് അഡ്മിഷനു വേണ്ടിയെന്ന് പേരിൽ പത്ര പരസ്യത്തിൽ നൽകിയിരുന്ന നമ്പറിൽ ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ അഡ്മിഷൻ നൽകുന്നതിന് യാതൊരു തടസ്സവുമില്ലെന്നും നഴ്സിങ്ങ് കൗൺസിലിന്റെ അംഗീകാരമൊക്കെ ഉടനെ തന്നെ ശരിയാകുമെന്നുമാണ് മറുപടി ലഭിച്ചത്. കർണ്ണാടകയിലെ ഷിമോഗയിൽ പ്രവർത്തിക്കുന്ന ബാപ്പുജി മണിപ്പാൽ ഹോസ്പിറ്റലിന്റെ പത്ര പരസ്യത്തിൽ പറഞ്ഞിരുന്ന നമ്പറിലായിരുന്നു ഞങ്ങൾ ബന്ധപ്പെട്ടത്.
കർണ്ണാടക ആരോഗ്യ വകുപ്പിന്റെ കീഴിലെ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നത് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത് സയൻസസ് ആണ്. നഴ്സിങ് കൗൺസിലിന്റെ അംഗീകരമില്ലാത്ത കോളേജുകളിൽ അഡ്മിഷൻ എടുക്കരുതെന്ന് യൂണിവേഴ്സിറ്റി പരസ്യങ്ങൾ നൽകിയിട്ടും അതൊക്കെ മറച്ച് വച്ചാണ് ഈ കച്ചവടം പൊടിപൊടിക്കുന്നത്. കോളേജ് മാനേജ്മെന്റിന്റെ പരസ്യത്തിൽ പറയുന്ന ഏജന്റ് കോട്ടയം സ്വദേശി ലിബിൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്.
ഈ വർഷം പ്ലസ് ടൂ പരീക്ഷ പാസ്സായി നിൽക്കുന്ന കുട്ടികളിൽ നിന്നും സർട്ടിഫിക്കറ്റുകൾ വാങ്ങി വയ്ക്കുകയും ചെറിയ തുക ആദ്യം അടപ്പിക്കുകയുമാണ്. പഠനത്തിന് ലോൺ ശരിയാക്കി തരാം എന്നുൾപ്പടെ വാഗ്ദാനവും നൽകും. പത്രങ്ങളിൽ നഴ്സിങ്ങ് കൗൺസിൽ അംഗീകരം സംബന്ധിച്ച് വാർത്തകൾ കണ്ട് കുട്ടികൾ സർട്ടിഫിക്കറ്റ് ചോദിച്ചാൽ പിന്നെ ഏജന്റുമാരുടെ പെരുമാറ്റവും ഭാവവുമെല്ലാം മാറും. അവിടെ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും ലോൺ ഒക്കെ കിട്ടുമെന്നുമാണ് അടുത്ത മറുപടി.കോളേജുകളിൽ മുൻകൂർ അഡ്മിഷനെടുത്ത വിദ്യാർത്ഥികൾ ഇ്പപോൾ സർട്ടിഫിക്കേറ്റ് മടക്കി ചോദിക്കുമ്പോഴും ഭീഷണി തന്നെ.
സാധാരണ ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ് നഴ്സിങ് പഠനത്തിന് പോകുന്നത്. പ്രധാനമായും കോട്ടയം, തിരുവല്ല, ആലപ്പുഴ, കോഴിക്കോട്, താമരശ്ശേരി, കണ്ണൂരിന്റെ കുടിയേറ്റ മേഖലയിൽ നിന്നുമാണ്. പതിനായിരങ്ങൾ ബാങ്ക് വായ്പ എടുത്തു പടിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാർത്ഥികളും. അഗീകാരം ഇല്ലാത്തതുമായ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബാങ്ക് വായ്പ അനുവദനീയമമല്ല.
ചില സ്ഥലങ്ങളിൽ കത്തോലിക്കാ പള്ളികളിലെ പുരോഹിതൻ മാരാണ് ഏജന്റ് ആയി വേഷമിട്ടിരിക്കുന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ വിദ്ധ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വാങ്ങി വച്ചിരിക്കുന്നു. ഇങ്ങനെ സർട്ടിഫിക്കേറ്റ് കൊടുത്ത് ചതിയിൽ പെട്ടിരിക്കുന്നവരിൽ 95% മാർക്ക് വരേയുള്ള കുട്ടികൾ ഉണ്ട് , സർട്ടിഫിക്കറ്റ് ഈ വൈദീകരുടെ കൈയിൽ പെട്ടതിനാൽ കേരളത്തിലും അഡ്മിഷൻ എടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ വിദ്യാർത്ഥികൾ. സർട്ടിഫിക്കറ്റ് തിരിച്ചു ചോദിക്കുബോൾ ഭീഷണി ആണ്.
കർണാടകയിൽ അഡ്മിഷൻ എടുത്തിരിക്കുന്ന ഭൂരിപക്ഷം രക്ഷിതാക്കൾക്കും ഈ വിവരം അജ്ഞാതമാണ്. മക്കൾക്ക് നഴ്സിങ് പഠനവും വിദേശത്ത് ജോലിയുമൊക്കെ സ്വപ്നം കാണുന്നവരെയാണ് ഏജന്റുമാരും പത്ര പരസ്യങ്ങളും പുരോഹിതരുമെല്ലാം ചേർന്ന് പറ്റിക്കുന്നത്. നേരത്തെ സ്കോളർഷിപ്പ് ഉൾപ്പടെ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പ് മനസ്സിലാക്കി സർട്ടിഫിക്കറ്റുകൾ തിരിച്ച് ചോദിച്ച് വിദ്യാർത്ഥിനികളെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്ന കർണ്ണാടകയിലെ കാനറ കോളേജ് ഓഫ് നഴ്സിങ്ങ് ചെയർമാൻ മധു ഭാസ്കർ തെറി വിളിക്കുന്ന ഓഡിയോ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു.
Stories you may Like
- കാലിക്കറ്റ് ക്യാമ്പസിൽ എസ്എഫ്ഐ ആക്രമണം തുടർക്കഥ, കായികതാരങ്ങൾ ഭീതിയിൽ
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- സ്റ്റുഡന്റ് വിസയിൽ എത്തുന്നവരിൽ ജോലി ലഭിക്കുന്നത് നൂറിൽ ഏഴു പേർക്ക് മാത്രം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍