ഡോ രാജിയെ ഡൽഹിയിലേക്ക് മാറ്റി തുടങ്ങിയ ചങ്ങാത്തം; കടത്തുകാർക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സ്വർണം പിടിക്കേണ്ട കസ്റ്റംസോ? കരിപ്പൂരിൽ ഇപ്പോൾ 'വേട്ട' നടത്തുന്നത് കേരളാ പൊലീസ്; കണ്ണൂർ-കൊടുവള്ളി-താമരശ്ശേരി മാഫിയകൾക്ക് വെല്ലുവിളിയായി പൊലീസ് ഇടപെടലുകൾ; പാന്റ്സിലെ സ്വർണം പിടിച്ചത് എസ് പിയുടെ ഇടപെടൽ; കരിപ്പൂരിൽ കസ്റ്റംസ് നിഷ്ക്രിയരാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
കരിപ്പൂർ : വീണ്ടും കരിപ്പൂർ കള്ളക്കടത്തിന്റെ തലസ്ഥാനമാകുന്നു. സ്വർണ്ണ വിലയിലെ ഉയർച്ചയോടെ അതിവേഗം ലാഭമുണ്ടാക്കാനുള്ള മാർഗ്ഗമായി കടത്ത് മാറി. തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലും ജാഗ്രതയും പരിശോധനയും ശക്തമായപ്പോൾ കടത്തുകാർ കരിപ്പൂരിൽ സജീവമായി. മലബാറിലെ കണ്ണൂർ-കൊടുവള്ളി-താമരശ്ശേരി മാഫിയകൾ കരിപ്പൂരിൽ പിടിമുറുക്കുകായണ്. കരിപ്പൂരിലെ പല കടത്തു കേസിലും കണ്ണൂർ മാഫിയ സജീവമാണ്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തെ നിഷ്ക്രിയമാക്കിയത് കള്ളക്കടത്ത് മാഫിയയാണ്. ഇവരുടെ തന്ത്രങ്ങൾ വിജയിച്ചതോടെയാണ് സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കരിപ്പൂർ പേടിസ്വപ്നമായി മാറിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഡോ. രാജിയെ സ്ഥലംമാറ്റാനായി ഒന്നിച്ച കൂട്ടുകെട്ടാണ് ഇപ്പോൾ കോഴിക്കോട്ടെ കസ്റ്റംസ് വിഭാഗത്തെ 'നിയന്ത്രിക്കുന്നത്'. ഈ മാഫിയയ്ക്ക് ഇഷ്ടമുള്ളവർ മാത്രമാണ് കരിപ്പൂരിൽ് എത്തുന്നത്. ഇതാണ് കടത്തുകാരുടെ താവളമാക്കി കരിപ്പൂരിനെ മാറ്റുന്നത്. അതിനിടെ പൊലീസ് നിരീക്ഷണം കർശനമാക്കുന്നുണ്ട്. ഇതാണ് പല കടത്തുകാരും കുടുങ്ങാൻ കാരണം. വിവരങ്ങൾ നൽകുന്നവർക്ക് പോലും കോഴിക്കോട്ടെ കസ്റ്റംസുകാരെ വിശ്വാസമില്ല.
2000 ഡിസംബറിലാണ് കോഴിക്കോട് കള്ളക്കളികൾ ശ്കതമാകുന്നത്. ഡോ. രാജിയെ കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറായി നിയമിക്കുന്നത് മാഫിയയ്ക്ക് തിരിച്ചടിയായി. സ്വർണക്കടത്ത് പിടികൂടുന്നത് വലിയതോതിൽ വർധിച്ചു. വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തതോടെ കസ്റ്റംസിലെ ഒരു വിഭാഗം രാജിക്കെതിരേ തിരിഞ്ഞു. ഈ മൂന്നുദ്യോഗസ്ഥരും പിന്നീട് കോഴിക്കോട് നടന്ന സിബിഐ. റെയ്ഡിൽ പിടിയിലാവുകയും സസ്പെൻഷനിലാവുകയും ചെയ്തു. ഈ സമയമാണ് തിരുവനന്തപുരത്തേക്ക് കടത്തുകാർ എത്തുന്നത്. ഇതിനൊപ്പം രാജിയെ പുറത്താക്കാനും നീക്കം തുടങ്ങി.
രാജി യാത്രക്കാരെ ദ്രോഹിക്കുന്നതായി വരുത്തി തീർക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ, പല പരാതികളും വ്യാജമാണെന്ന് തെളിഞ്ഞു. കസ്റ്റംസ് ഉന്നതാധികാരികൾ ഇവർക്കൊപ്പം നിലകൊണ്ടു. എന്നാൽ, സമ്മർദം ശക്തമായതോടെ ഡൽഹി കസ്റ്റംസ് കേന്ദ്ര കാര്യാലയത്തിൽ അണ്ടർ സെക്രട്ടറിയായി ഇവരെ സ്ഥലം മാറ്റി. പിന്നെ എത്തിവരെല്ലാം കള്ളക്കടത്തുകാരുടെ പ്രിയപ്പെട്ടവരായിരുന്നു. ഇവരെ നിയമിച്ചത് പോലും മാഫിയകളാണെന്ന വാദവും ചർച്ചകളിലുണ്ട്. ഇതിന് ശേഷം കടത്ത് കൂടി. അതിനിടെ കടത്ത് സ്വർണം പിടിച്ചാാൽ കേസെടുക്കേണ്ട മൂല്യവും കൂടുകയാണ്.
പാന്റ്സിലെ സ്വർണം പിടിച്ചതും പൊലീസ്
പൊലീസിനാണ് ഇപ്പോൾ കരിപ്പൂരിൽ കൂടുതൽ രഹസ്യ വിവരങ്ങൾ കിട്ടുന്നത്. വസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച രീതിയിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒന്നരക്കിലോ സ്വർണം കോഴിക്കോട് വിമാനത്താവളത്തിനുപുറത്ത് കരിപ്പൂർ പൊലീസ് പിടികൂടിയിരുന്നു. പാന്റ്സിനകത്ത് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചെത്തിയ കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീൻ (43) അറസ്റ്റിലായി. അബുദാബിയിൽനിന്നാണ് ഇയാളെത്തിയത്. ഇതിന് പിന്നിലും കസ്റ്റംസിന്റെ ഒത്താശ പ്രകടമാണ്.
ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് വിമാനത്താവളത്തിൽ പൊലീസ് പരിശോധന നടത്തിയത്. അബുദാബിയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ ഇയാളെ കസ്റ്റംസ് പരിശോധനകഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ട ഇസ്സുദ്ദീൻ തന്റെ പക്കൽ സ്വർണമുള്ള കാര്യം സമ്മതിച്ചില്ല. ലഗേജും ശരീരവും വിശദമായി പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. ഇസ്സുദ്ദീൻ ധരിച്ച പാന്റ്സിന് കട്ടി കൂടുതലുള്ളതുകണ്ടതാണ് വഴിത്തിരിവായത്. പാന്റ്സ് അഴിച്ച് പരിശോധിച്ചപ്പോൾ ഭാരക്കൂടുതൽ അനുഭവപ്പെട്ടതോടെ മുറിച്ചുനോക്കി. ഇത് രണ്ട് പാളി തുണികളുപയോഗിച്ചാണ് തയ്ച്ചതെന്നും ഉൾവശത്ത് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചിരിക്കയാണെന്നും കണ്ടെത്തി.
പാന്റ്സിലും അടിവസ്ത്രത്തിലുമായി തേച്ചുപിടിപ്പിച്ച മിശ്രിതത്തിന് ഒന്നരക്കിലോയിലധികം ഭാരമുണ്ട്. ഇസ്സുദ്ദീനെ ചോദ്യംചെയ്തുവരികയാണ്. പിടികൂടിയ സ്വർണത്തിന് 77,95,000 രൂപ വിലവരും.
ഇനി പരിധി അമ്പത് ലക്ഷത്തിന്റെ സ്വർണം
സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള കസ്റ്റംസ് കേസുകളിൽ ഇനിമുതൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുണ്ടെങ്കിൽ മാത്രം അറസ്റ്റിലേക്കും കോടതിനടപടികളിലേക്കും പോയാൽമതിയെന്ന് കേന്ദ്രം ഉത്തരവിറക്കി. നേരത്തേ ഇത് 20 ലക്ഷം രൂപയായിരുന്നു. സ്വർണവിലയിലുൾപ്പെടെയുണ്ടായ കുതിപ്പാണ് കേസെടുക്കുന്നതിലെ മാനദണ്ഡം പുതുക്കിനിശ്ചയിച്ചതിന് കാരണം. ആഗോള സ്വർണവില ഉയർന്നതോടെ സ്വർണക്കടത്തുകേസുകളിൽ 90 ശതമാനവും കോടതിവ്യവഹാരത്തിലേക്ക് പോകുന്ന സ്ഥിതിയാണിപ്പോൾ.
കള്ളക്കടത്തുകേസുകളിൽ കസ്റ്റംസ് കേസെടുക്കുന്നതിന് ഇതിനുമുമ്പ് മാനദണ്ഡം നിശ്ചയിച്ചത് 2015-ലായിരുന്നു. അന്ന് സ്വർണവില പവന് 19,000-20,000 രൂപയായിരുന്നു. ഇപ്പോൾ ഇത് 38,000 രൂപയ്ക്ക് മുകളിലാണ്. കസ്റ്റംസ് നിലവിൽ പിടികൂടുന്ന മിക്കകേസുകളിലും മൂല്യം 50 ലക്ഷത്തിനു മുകളിലുമാണ്. ഇതിനൊപ്പം ഇറക്കുമതിയുടെ പേരിൽ തീരുവവെട്ടിക്കുന്നതും അനധികൃത ഇളവുകൾ നേടുന്നതുമുൾപ്പടെയുള്ള സംഭവങ്ങളിൽ അറസ്റ്റും കേസും എടുക്കേണ്ട പരിധി ഒരുകോടി രൂപയിൽനിന്നും രണ്ടുകോടി രൂപയാക്കി ഉയർത്തി.
എന്നാൽ, കള്ളനോട്ടുകൾ, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, പുരാവസ്തുക്കൾ, കലാമൂല്യമുള്ളവ, വന്യജീവിനിയമത്തിൽ വരുന്നവയുടെ കടത്ത്, വംശനാശഭീഷണി നേരിടുന്നവയുടെ കടത്ത് എന്നിവയിൽ ഈ മൂല്യം ബാധകമല്ല. നിർബന്ധമായും കേസെടുത്തിരിക്കണം. വിദേശപൗരന്മാരോ പ്രവാസി ഇന്ത്യക്കാരോ ഇന്ത്യസന്ദർശിച്ചശേഷം മടങ്ങുമ്പോൾ 50 ലക്ഷം രൂപയിൽ കൂടുതൽ വെളിപ്പെടുത്താത്ത വിദേശകറൻസി കണ്ടെത്തിയാൽ അശ്രദ്ധമൂലമാണെങ്കിൽ കേസെടുക്കേണ്ടെന്നും പുതിയ ഉത്തരവിലുണ്ട്. നിയമപരമായി സമ്പാദിച്ച പണമായിരിക്കണം ഇതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Stories you may Like
- കരിപ്പൂരിൽ 50 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
- കടത്തിൽ പുതിയ ട്വിസ്റ്റ്; പണത്തിന് പിന്നാലെ പറക്കുന്നവർ എന്തും ചെയ്യാൻ മടിയില്ലാത്തവർ
- തില്ലങ്കേരിയുടെ വിശ്വസ്തൻ വീണ്ടും അകത്ത്
- കരിപ്പൂർ സ്വർണക്കടത്തിൽ പിടിയിലായവരിൽ യുവജനക്ഷേമ കമ്മീഷൻ പഞ്ചായത്ത് കോഡിനേറ്ററും
- മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ അരക്കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
- 'കാറിൽ നിന്ന് കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ചുമാറ്റി; സുധി സൈഡ് സീറ്റിലായിരുന്നു; ആകെ രക്തമായിരുന്നു; അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു': പുലർച്ചെ ഉണ്ടായ അപകടത്തിൽ ആദ്യം ഓടിയെത്തിയത് സമീപത്ത് ചായക്കട നടത്തുന്ന സുനിൽ; പനമ്പിക്കുന്നിലെ ഈ ഭാഗം സ്ഥിരം അപകടമേഖലയെന്നും ദൃക്സാക്ഷി
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- എച്ച്.ഒ.ഡിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രദ്ധ തൂങ്ങിയത്; ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികൃതർ തൂങ്ങിയ കാര്യം മറച്ചുവെച്ചു, പറഞ്ഞത് കുഴഞ്ഞു വീണുവെന്ന്; സത്യം പറയാത്തതു കൊണ്ട് കൃത്യമായി ചികിത്സ കിട്ടിയില്ല; അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾ സമരത്തിൽ
- പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്