Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിമാനത്താവളത്തിന് പുറത്തുവച്ച് ഇടപാട് നടക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ കോൾ വന്നതോടെ പൊലീസ് അലർട്ടായി; 25000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച മുനിയപ്പയെ പിടികൂടിയത് സമീപത്തെ ലോഡ്ജിൽ നിന്ന്; കരിപ്പൂർ കസ്റ്റംസ് സൂപ്രണ്ടിന് സസ്‌പെൻഷൻ

വിമാനത്താവളത്തിന് പുറത്തുവച്ച് ഇടപാട് നടക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ കോൾ വന്നതോടെ പൊലീസ് അലർട്ടായി; 25000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച മുനിയപ്പയെ പിടികൂടിയത് സമീപത്തെ ലോഡ്ജിൽ നിന്ന്; കരിപ്പൂർ കസ്റ്റംസ് സൂപ്രണ്ടിന് സസ്‌പെൻഷൻ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ നിന്നും സ്വർണം കടത്തിയ കസ്റ്റംസ് സുപ്രണ്ട് മുനിയപ്പനെ സസ്പെൻഡ് ചെയ്ത് ഉത്തരവ്. പിന്നാലെ ഡിപ്പാർട്ട്മെന്റ് തലഅന്വേഷണവും. മുനിയപ്പന്റെ അറസ്റ്റോടെ കരിപ്പൂരിലെ കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയ നിഴലിലായി. കരിപ്പൂരിലെ വിവിധ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘങ്ങളുമായി രഹസ്യബന്ധമുള്ളതായ സൂചനാ ഫോൺകോളുകൾ പലതവണ പൊലീസിന് എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ സത്യസന്ധമാണോയെന്നും വിമാനത്താവളത്തിനു പുറത്തുവെച്ചു നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളാണെങ്കിലെ ഇടപെടാൻ കഴിയൂവെന്ന നിലപാടിലായിരുന്നു പൊലീസ്.

ഇത്തരത്തിൽ വിമാനത്താവളത്തിന് പുറത്തുവെച്ചു നടന്ന നിയമ വിരുദ്ധപ്രവർത്തനത്തെ കുറിച്ചുള്ള രഹസ്യഫോൺ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ചതോടെയാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത്. സമാനമായ പല ഉദ്യോഗസ്ഥരും സംശയ നിഴലിലുള്ളതായി സൂചനയുണ്ട്.

കരിപ്പൂരിൽ വിമാനത്തവളത്തിൽനിന്നും അനധികൃത സ്വർണം കസ്റ്റംസ് സുപ്രണ്ട് സ്വർണം പുറത്തെത്തിച്ചത് 25,000രൂപക്കായിരുന്നു. പിടിച്ചെടുത്ത സ്വർണം പുറത്തെത്തിച്ചു നൽകാമെന്ന ധാരണയുണ്ടാക്കിയതും മുനിയപ്പൻ തന്നെയായിരുന്നു. കാലികറ്റ് ഇന്റർനാഷണൽ എയർപോർട്ടിന് പുറത്ത് വെച്ച് കള്ളകടത്ത് സ്വർണം കൈമാറാനായി കാത്തു നിന്ന കസ്റ്റംസ് സുപ്രണ്ട് മുനിയപ്പനെ ഇന്ന് ഉച്ചയ്ക്കു 12ഓടെ തൊണ്ടി സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നു പുലർച്ചെ 02:15 ന് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ്സിൽ കാലികറ്റ് ഇന്റർ നാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ രണ്ട് കാസർഗോഡ് സ്വദേശികൾ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വർണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയർപോർട്ടിന് പുറത്ത് എത്തിച്ച ശേഷം കടത്തികൊണ്ട് വന്ന യാത്രക്കാർക്ക് 25000/രൂപ പ്രതിഫലത്തിന് കൈമാറാൻ ശ്രമിച്ചത്.

കാസർഗോഡ് തെക്കിൽ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുൽ നസീർ(46), കെ.ജി. ജംഷീർ(20) എന്നിവർ എയർ ഇന്ത്യാ എക്സ്‌പ്രസ്സ് വിമാനത്തിൽ കാലികറ്റ് എയർപോർട്ടിൽ 640 ഗ്രാം തങ്കവുമായി വന്നിറങ്ങിയ സമയം ബിഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് .മുനിയപ്പ ഇവരുടെ ലഗ്ഗേജ് പരിശോധിക്കുകയും സ്വർണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് പേരിൽ നിന്നുമായി 320 ഗ്രാം തങ്കം മാത്രം അകൗണ്ട് ചെയ്ത് കസ്റ്റംസ് ഡ്യൂട്ടി കോമ്പൗണ്ടിനുള്ള നോട്ടീസ് ഇഷ്യൂ ചെയ്തശേഷം, ബാക്കി വരുന്ന 320 ഗ്രം തങ്കം 25000/ രൂപക്ക് പുറത്ത് എത്തിച്ച് തരാമെന്ന് രഹസ്യ ധാരണയിലെത്തുകയും ചെയ്തു.

അതുപ്രകാരം രാവിലെ 8 മണിക്ക് തന്റെ ഡ്യൂട്ടി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിർദ്ദേശിച്ച് തന്റെ ഫോൺ നമ്പറും യാത്രക്കാർക്ക് കൈമാറിയ ശേഷം അക്കൗണ്ട് ചെയ്യപ്പെടാത്ത 320 ഗ്രാം തങ്കം സ്വന്തം കൈവശം വെക്കുകയും, ആയത് ഉച്ച സമയം എയർപോർട്ടിന് പുറത്ത് വാടകക്ക് താമസിക്കുന്ന നുഹ്മാൻ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ലോഡ്ജിന് സമീപത്ത് വെച്ച് കൈമാറാൻ ശ്രമിക്കുന്ന സമയത്താണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, രഹസ്യമായി പിന്തുടർന്ന പൊലീസ് മുനിയപ്പയെയും യാത്രക്കാരേയും പിടികൂടിയത്.

തുടർന്ന് ഇദ്ദേഹത്തിന്റെ ദേഹ പരിശോധനയിൽ മടികുത്തിൽ നിന്നും 320 ഗ്രാം തങ്കവും തുടർന്ന് താമസ സ്ഥലം പരിശോധിച്ചതിൽ കണക്കിൽ പെടാത്ത 442980/ രൂപയുടെ ഇന്ത്യൻ കറൻസിയും 500 യു.എ.ഇദിർഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റേതോ യാത്രികരുടെ 4 ഇന്ത്യൻ പാസ്‌പോർട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തത്.

കരിപ്പൂർ ഐ.ബി.ഷിബു, എസ്‌ഐ.നാസർ പട്ടർകടവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മുനിയപ്പയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കാലികറ്റ് എയർപോർട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വർണ്ണ കള്ളകടത്ത് സംഘവുമായി മുനിയപ്പ്യക്ക് ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. തുടർ നടപടികൾ കൈകൊള്ളുന്നതിന് സിബിഐ, ഡി.ആർ.ഐ ഏജൻസികൾക്ക് റിപ്പോർട്ടും സമർപ്പിക്കുന്നുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ. സുജിത്ദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP