Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണക്കടത്തുകാരിൽ നിന്നും കമ്മിഷൻ കൈപ്പറ്റി പരിശോധനയിൽ നിന്നും ഒഴിവാക്കും; സ്വർണം പിടിക്കുമ്പോഴുള്ള യഥാർഥ നികുതി പിരിച്ചെടുക്കാതെ സഹായം ചെയ്തുകൊടുക്കൽ മറ്റൊരു തന്ത്രം; കരിപ്പൂരിൽ കടത്തുകാരെ സഹായിച്ചത് കസ്റ്റംസുകാർ തന്നെ; കോഴിക്കോട് വിമാനത്താവളത്തിൽ ശുദ്ധികലശം തുടരുമ്പോൾ

സ്വർണക്കടത്തുകാരിൽ നിന്നും കമ്മിഷൻ കൈപ്പറ്റി പരിശോധനയിൽ നിന്നും ഒഴിവാക്കും; സ്വർണം പിടിക്കുമ്പോഴുള്ള യഥാർഥ നികുതി പിരിച്ചെടുക്കാതെ സഹായം ചെയ്തുകൊടുക്കൽ മറ്റൊരു തന്ത്രം; കരിപ്പൂരിൽ കടത്തുകാരെ സഹായിച്ചത് കസ്റ്റംസുകാർ തന്നെ; കോഴിക്കോട് വിമാനത്താവളത്തിൽ ശുദ്ധികലശം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്തുകാരെ സഹായിക്കാൻ ഉണ്ടായിരുന്നത് കസ്റ്റംസിലെ ഉന്നതർ തന്നെ. ഇതു മായി ബന്ധപ്പെട്ട് 4 കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ സസ്‌പെൻഡ് ചെയ്തു. 2 വീതം സൂപ്രണ്ടുമാരെയും ഇൻസ്‌പെക്ടർമാരെയുമാണു സസ്‌പെൻഡ് ചെയ്തത്. ഇതോടെ, സംഭവത്തിൽ സസ്‌പെൻഷനിലായ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ എണ്ണം 8 ആയി. ഒരു സൂപ്രണ്ടിനെയും 2 ഇൻസ്‌പെക്ടർമാരെയും ഒരു ഹെഡ് ഹവിൽദാറെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഈമാസം 12നു സിബിഐയും ഡിആർഐയും ചേർന്നു വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണു കള്ളക്കടത്തുകാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായിക്കുന്ന കാര്യം കണ്ടെത്തിയത്. കസ്റ്റംസ് ഏരിയയിൽ നിന്നു 2.50 ലക്ഷം രൂപയും ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപയും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വർണവും സിഗരറ്റും ഉൾപ്പെടെ 80 ലക്ഷം രൂപയുടെ കള്ളക്കടത്തു സാധനങ്ങൾ ഡിആർഐ പിടിച്ചെടുത്തു. ഈ കള്ളക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പ്രിവന്റീവ് കമ്മിഷണറുടെ നടപടി.

വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നും പിടിച്ച പണവും കൃത്യമായ പരിശോധന നടത്താതെ വിട്ട യാത്രക്കാരിൽ നിന്നുള്ള സ്വർണവുമടക്കം ഒരു കോടി രൂപയ്ക്കു മുകളിൽ വരും പിടിച്ചെടുത്തതിന്റെ മൂല്യം. പണം വാങ്ങി സിഗററ്റും സ്വർണവും ഇലക്ട്രോണിക്‌സ് സാധനങ്ങളും കടത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായി സിബിഐ റെയ്ഡിൽ കണ്ടെത്തിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്നും 1 കോടി രൂപ വിലമതിക്കുന്ന സാധങ്ങളും പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉദ്യഗോസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കരിപ്പൂരിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ സിബിഐ. കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണക്കള്ളക്കടത്ത് നടക്കുന്നത് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുണ്ടെന്ന് പേരുകൾ സഹിതം സിബിഐ.ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരിശോധിച്ചതിൽനിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ഇതേസമയംതന്നെ ഉദ്യോഗസ്ഥരുടെ വീടുകളിൽ പരിശോധന നടത്താനുള്ള സിബിഐ. ആവശ്യത്തെത്തുടർന്ന് കസ്റ്റംസിന്റെ കോഴിക്കോട് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തി. ഉദ്യോഗസ്ഥരുടെ വീടുകളിൽ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു.

പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് സിബിഐക്ക് മുന്നിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തേണ്ടി വരും. സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി നേരത്തേതന്നെ ആരോപണമുള്ളതാണ്. സ്വർണക്കടത്തുകാരിൽ നിന്നും കമ്മിഷൻ കൈപ്പറ്റിയാണ് പരിശോധനയിൽ നിന്നും ഒഴിവാക്കിവിടുകയോ സ്വർണം പിടിക്കുമ്പോഴുള്ള യഥാർഥ നികുതി പിരിച്ചെടുക്കാതെ സഹായം ചെയ്തുകൊടുക്കുകയോ ചെയ്യുന്നത്.

കരിപ്പൂരിലെ കളങ്കിതരായ മൂന്ന് ഉദ്യോഗസ്ഥരെ മാറ്റണമെന്ന രഹസ്യറിപ്പോർട്ട് നടപ്പാക്കിയിരുന്നില്ല. കോഴിക്കോട് വിമാനത്താവളത്തിലെ ഇന്റലിജൻസ് ചുമതലയുള്ള കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഡോ. എൻ.എസ്. രാജിയാണ് ആറുമാസം മുമ്പ് റിപ്പോർട്ട് നൽകിയിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ റിപ്പോർട്ട് ശരിവെച്ച്, കസ്റ്റംസ് ചീഫ് കമ്മിഷണർക്ക് നൽകിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരെ തത്കാലം മാറ്റേണ്ടെന്ന് ചീഫ് കമ്മിഷണർ ഓഫീസ് തീരുമാനിക്കുകയായിരുന്നു. കരിപ്പൂരിൽ സിബിഐ.

ഉദ്യോഗസ്ഥരെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന കൂടുതൽ തെളിവുകൾ സിബിഐക്ക് ലഭിച്ചു. കാസർക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘത്തിന് കരിപ്പൂർ കസ്റ്റംസ് വിഭാഗം സഹായം നൽകുന്നതായും സിബിഐ സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP