പ്രവാസി എയർപോർട്ടിലേക്ക് വീട്ടിൽ നിന്നിറങ്ങിയ സമയവും സഞ്ചരിച്ച റൂട്ടും കാറിന്റെ ലൊക്കേഷനും ക്വട്ടേഷൻ സംഘത്തിന് ക്യത്യമായി കിട്ടി; ഓപ്പറേഷന്റെ ലക്ഷ്യം പ്രവാസിയായ ഷബീറിന്റെ ഗൾഫ് യാത്ര മുടക്കുക തന്നെ; കരിക്കം ക്വട്ടേഷൻ കേസിൽ ഒരുവർഷത്തിന് ശേഷം അക്രമി സംഘം വലയിലായത് എസ്പി ഹരിശങ്കറിന്റെ മിടുക്കിൽ; ഗൾഫിലുള്ള മുഖ്യപ്രതി മാഹിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്; കിങ് ഫിഷ് സിനിമാ നിർമ്മാതാവ് അംജിത്ത് പ്രതിപ്പട്ടികയിൽ ഇല്ലെന്നും പൊലീസ്
എം മനോജ് കുമാർ
കൊട്ടാരക്കര: എയർപോർട്ടിലേക്ക് പോകുന്നതിനിടെ പ്രവാസി എ.ഷബീർ (40) ആക്രമിക്കപ്പെട്ട കേസിൽ നിലനിൽക്കുന്നത് അടിമുടി ദുരൂഹത. കഴിഞ്ഞ വർഷം മെയ് 8ന് രാത്രി എംസി റോഡിൽ കരിക്കത്തിനു സമീപം നടന്ന സംഭവത്തിൽ നാല് പ്രതികളാണ് അറസ്റ്റിലുള്ളത്. അറസ്റ്റിലായവർ മുഴുവൻ ക്വട്ടേഷൻ സംഘങ്ങളുമാണ്. ഒട്ടേറെ ക്രിമിനൽ, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ കിളികൊല്ലൂർ സ്വദേശികളായ ഒരുമ നഗർ 22 ൽ കാട്ടുപുറത്ത് വീട്ടിൽ ടി. ദിനേശ് ലാൽ (വാവാച്ചി37), ചാമ്പക്കുളം വയലിൽ പുത്തൻവീട്ടിൽ എസ്.ഷാഫി (30), ചാമ്പക്കുളം നക്ഷത്ര നഗർ 112 റഹിയാനത്ത് മൻസിലിൽ ബി. വിഷ്ണു (22), ചാമ്പക്കുളം നക്ഷത്ര നഗർ 79 വയലിൽ പുത്തൻ വീട്ടിൽ പി. പ്രജോഷ്(31) എന്നിവരാണു പിടിയിലായത്.
ഷബീറിന്റെ നേർക്കുള്ള വധശ്രമത്തിൽ അന്വേഷണം പാതി വഴിയിൽ നിലച്ചപ്പോൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന് ഷബീറിന്റെ പിതാവ് കഴിഞ്ഞ നവംബറിൽ പരാതി നൽകിയതോടെയാണ് വീണ്ടും അന്വേഷണം തുടങ്ങുകയും പ്രതികൾ വലയിലാവുകയും ചെയ്തത്. ഒരു പ്രതി ട്രെയിൻ തട്ടി മരിച്ചിരുന്നു. ഈ പ്രതിയാണ് ഷബീറിനെ ആക്രമിക്കാനുള്ള ഇന്നോവ വാടകയ്ക്ക് എടുത്തത്. അക്രമത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ട ഇന്നോവയിലേക്ക് നീണ്ട അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ക്വട്ടേഷൻ ഏറ്റെടുത്ത കിളികൊല്ലൂർ സ്വദേശി മാഹിൻ ഗൾഫിലാണുള്ളത്. അതിനാൽ ആസൂത്രണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. മാഹിന് വേണ്ടി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയതായി കൊല്ലം റൂറൽ എസ്പി ഹരിശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഷബീറിനെ വധിക്കാനുള്ള ശ്രമമല്ല. ഷബീറിന്റെ ഗൾഫ് യാത്ര വൈകിക്കാനുള്ള ശ്രമമാണ് നടത്തിയത്. അതിനാൽ ക്വട്ടേഷൻ ഏറ്റെടുത്തവർ കാലിനും കൈക്കും ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതല്ലാതെ വധശ്രമം നടത്തിയില്ല. പക്ഷെ പ്രീ പ്ലാൻഡ് ആയ ആക്രമണമാണ് പ്രതികൾ നടത്തിയത്. ഷബീർ വീട്ടിൽ നിന്നിറങ്ങിയ സമയം, സഞ്ചരിക്കുന്ന റൂട്ട്, എയർപോർട്ടിലേക്കുള്ള യാത്രയിൽ കാർ എവിടെ എത്തി എന്നുള്ള എല്ലാ വിവരങ്ങളും അക്രമി സംഘത്തിനു ലഭിച്ചിരുന്നു. ഡ്രൈവറും ഷബീറും മാത്രമായ കാറിൽ ഡ്രൈവറെ ഇവർ തൊട്ടില്ല. ഷബീറിനെ മാത്രമാണ് ആക്രമിച്ചത്. അക്രമത്തിനു ശേഷം ഷബീർ നൽകിയ മൊഴിയിലാണ് സിനിമാ നിർമ്മാതാവ് അംജിത്തിന്റെ പേരുള്ളത്. അംജത്തിനു മാത്രമാണ് തനിക്ക് വിരോധമുള്ളത് എന്നാണ് ഷബീർ പൊലീസിന് മൊഴി നൽകിയത്. ഇതാണ് അന്വേഷണം അംജത്തിനു നേരെ തിരിയാൻ കാരണം. പക്ഷെ അംജിത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടില്ല.
മാഹിന് വേണ്ടിയുള്ള അന്വേഷണം മാത്രമാണ് പുരോഗമിക്കുന്നത്. മാഹിനെ കിട്ടിയാൽ മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരൂ എന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അതിനാണ് മാഹിന് വേണ്ടി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും മാഹിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത്. അനൂപ് മേനോൻ സംവിധായകനാകുന്ന കിങ് ഫിഷ് സിനിമയുടെ നിർമ്മാതാവായ അംജത്തിന്റെ പേര് ഷബീർ പറഞ്ഞത്കൊണ്ട് മാത്രമാണ് അംജിത്തിനെ കൂടി പൊലീസ് അന്വേഷണ പരിധിയിൽ നിർത്തിയത്. അംജത്തിലെക്കുള്ള അന്വേഷണം തത്ക്കാലം പൊലീസ് നടത്തുന്നില്ല.
ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള നാല് പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഇനി അറസ്റ്റിലാകാനുള്ള മാഹിന് മാത്രമാണ് കൂടുതൽ കാര്യങ്ങൾ അറിയാവുന്നത്. മാഹിനാണ് മൊബൈൽ ഫോണിൽ ഓപ്പറേഷൻസിന് വേണ്ടിയുള്ള എല്ലാ വിവരങ്ങളും ലഭിച്ചത്. ആരിൽ നിന്നാണ് താൻ ക്വട്ടേഷൻ ഏറ്റെടുത്തത് എന്ന കാര്യം മാഹിൻ മറ്റുള്ളവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ മാഹിന് മാത്രമെ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ. ഇന്നോവ വാടകയ്ക്ക് എടുത്ത പ്രതി ട്രെയിൻ തട്ടി മരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ വഴിയും അടഞ്ഞിരിക്കുകയാണ്. പക്ഷെ പ്രൊഫഷണൽ രീതിയിലുള്ള ഓപ്പറേഷൻസ് തന്നെയാണ് മാഹിനും കൂട്ടാളികളും നടത്തിയത്.
മാഹിന് ക്വട്ടേഷൻ നൽകുകയും വിവരങ്ങൾ കൃത്യമായി നൽകുകയും ചെയ്തത് ആര് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കൂട്ടുപ്രതികൾക്ക് അറിയില്ല. അതിനാൽ തന്നെ മാഹിനെ കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്ന രീതിയിൽ മാഹിന് വേണ്ടിയുള്ള അന്വേഷണമാണ് പൊലീസ് കാര്യക്ഷമമാക്കുന്നത്. ആക്രമിക്കപ്പെട്ട ഷബീർ തനിക്ക് ശത്രുവായി ഉള്ളത് അംജത് മാത്രമാണെന്ന് പറഞ്ഞതിനാൽ പൊലീസ് അംജത്തിനെയും സംശയിക്കുന്നവരുടെ പട്ടികയിൽപ്പെടുത്തി. അല്ലാതെ ഈ മൊഴിയുടെ ബലത്തിൽ അംജത്തിനെ ദുബായിൽ നിന്നും എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നില്ല.
അതേസമയം അംജത്തുമായി ബന്ധമുള്ളവർ മറുനാടനെ ബന്ധപ്പെട്ടിരുന്നു. ഇതിൽ അംജത്തിനു ബന്ധമില്ലാ എന്നാണ് ഇവർ പറയുന്നത്. അംജത്തിന്റെ പേര് ഷബീർ പറഞ്ഞതിനാൽ അംജത്തിനു പങ്കുണ്ടോ എന്ന കാര്യത്തിലുള്ള പൊലീസ് അന്വേഷണം നടക്കട്ടെ എന്നാണ് അടുപ്പമുള്ളവർ പറഞ്ഞത്. അംജത്തുമായി തനിക്ക് ബിസിനസ് ബന്ധമുള്ളതായി ഷബീർ പറഞ്ഞതുകൊണ്ട് മാത്രമാണ് അംജത്ത് ഈ കേസിൽ കടന്നുവന്നതും കേസിൽ പ്രതിപ്പട്ടികയിൽ നിലവിൽ അംജത്ത് ഇല്ല എന്നുമാണ് പൊലീസ് വിശദമാക്കുന്നത്. പക്ഷെ ഷബീറിനെ ആക്രമിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത മാഹിൻ അത് സമർഥമായാണ് നിർവഹിച്ചത് എന്ന കാര്യത്തിൽ പൊലീസിന് സംശയമില്ല. അതുകൊണ്ട് തന്നെയാണ് ഒരു വർഷം മുൻപ് അന്വേഷണം പ്രാഥമിക അവസ്ഥയിൽ തന്നെ നിൽക്കാൻ കാരണമായത്. എസ്പി ഹരിശങ്കറിന് പരാതി വന്നതോടെ അന്വേഷണം ഊർജിതമാവുകയായിരുന്നു. ഒരു പ്രത്യേക ടീമിനെ രൂപീകരിച്ച് ആ ടീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
പൊലീസിന്റെ അന്വേഷണം ഇങ്ങനെ:
ഹരിശങ്കറിന്റെ നിർദ്ദേശം ലഭിച്ചതോടെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. ഇന്നോവ കണ്ടെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. ഇന്നോവ കാറിന്റെ നമ്പർ വെച്ച് അന്വേഷണം നടത്തി. അത് ഒരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് ആണെന്ന് മനസിലായി. ഇന്നോവയുടെ ടെയിൽ ലാമ്പിന്റെ അടുത്ത് ഒരു മാർക്കുണ്ടായിരുന്നു. 2009-10 കാലഘട്ടത്തിൽ ഇറങ്ങിയ ഇന്നോവ കാർ ആണെന്ന് മനസിലായി. ഈ മോഡലിന് മാത്രമെ ഈ പ്രത്യേക മാർക്കുള്ളൂ. ഇതോടെ ഇന്നോവയുടെ തിരഞ്ഞു അന്വേഷണമായി. കൊല്ലം-പത്തനംതിട്ട ഭാഗത്ത് ആകെ 127 ഇന്നോവകൾ മാത്രമാണ് ഈ മാർക്കുമായി ഇറങ്ങിയത്. ഈ മോഡലുകൾ ഓരോന്നും പരിശോധിച്ചാണ് ഇവർ സഞ്ചരിച്ച ഇന്നോവയിലേക്ക് എത്തിപ്പെട്ടത്. ഇന്നോവ വാടകയ്ക്ക് എടുത്ത പ്രതിയാണ് ട്രെയിൻ തട്ടി മരിച്ചത്. ഇനിയുള്ളത് ക്വട്ടേഷൻ ഏറ്റെടുത്ത മാഹിനാണ്. അയാൾക്ക് വേണ്ടിയാണ് ഇനിയുള്ള അന്വേഷണം നടത്തുന്നത്. മാഹിനാണ് മുഴുവൻ വിവരങ്ങളും അറിയുന്നത്. മാഹിനെ കിട്ടിയാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനും ഷബീർ പറയുന്നതിന്റെ വാസ്തവം അറിയാനും സാധിക്കും. അതിനാലാണ് മാഹിന് വേണ്ടി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഷബീറിന്റെ ഗൾഫ് യാത്ര വൈകിപ്പിക്കാൻ വേണ്ടി ആക്രമണം നടത്തിയത് എന്തിന്? എന്ത് കാര്യം കൊണ്ടാണ് ഷബീറിന്റെ യാത്ര വൈകിപ്പിക്കാൻ ശ്രമം നടത്തിയത് എന്തിന്? ക്വട്ടേഷൻ നൽകിയത് ആര്? ആരാണ് മാഹിനുമായി നിരന്തരം ബന്ധപ്പെട്ടത് എന്നൊക്കെയാണ് പൊലീസ് അന്വേഷിക്കുന്നത്. പക്ഷെ ഇതിൽ മാഹിനെ കസ്റ്റഡിയിൽ ആവശ്യമുണ്ട്. അതിനാൽ മാഹിനെ ആദ്യം എത്തിക്കാനാണ് പൊലീസിന്റെ ശ്രമം. പ്രതികളുപയോഗിച്ച വാഹനവും അക്രമത്തിനുപയോഗിച്ച ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
ക്വട്ടേഷന് വാഗ്ദാനം രണ്ടു ലക്ഷം രൂപയും ഗൾഫ് ജോലിയും
ഗൾഫിൽ ജോലി നൽകാമെന്നും അതിനു പുറമേ രണ്ടു ലക്ഷം രൂപ നല്കാമേന്നുമാണ് ക്വട്ടേഷൻ നല്കുമ്പോൾ വാഗ്ദാനം ചെയ്യപ്പെട്ടത്. മാഹിന് ഗൾഫിൽ ജോലി ലഭിച്ചിട്ടുണ്ട്. മാഹിൻ ഗൾഫിലാണ്. കയ്യിലും കാലിലും പരുക്ക് വേണം. തലയ്ക്ക് പരുക്ക് പറ്റരുത് എന്ന നിർദ്ദേശം ലഭിച്ചിരുന്നു. ഷബീർ സ്വന്തം വാഹനത്തിൽ ഡ്രൈവറുമൊത്തു പോകുമ്പോൾ ആഡംബര കാറിലെത്തിയ അക്രമിസംഘം തടഞ്ഞു നിർത്തി. വടിവാളും കമ്പിവടികളും ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് അടിച്ച് പൊട്ടിച്ചു. ഡ്രൈവറെ ഓടിച്ചു വിട്ടശേഷം മാരകമായി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീർ ആശുപത്രിയിലായി. സുഖം പ്രാപിച്ചതിനെ തുടർന്നു ഷബീർ ഗൾഫിലേക്കു പോയി. ഇപ്പോൾ അറസ്റ്റിലായ പ്രതികൾ മുഴുവൻ കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും ക്വട്ടേഷൻ സംഘാംഗങ്ങളും ആണ്. ദിനേശ് ലാൽ പുനലൂർ, കിളികൊല്ലൂർ സ്റ്റേഷനുകളിൽ 5 കേസുകളിൽ പ്രതിയാണ്. ഷാഫി കുണ്ടറ, കിളികൊല്ലൂർ സ്റ്റേഷനുകളിൽ 3 കേസുകളിൽ പ്രതിയാണ്. വിഷ്ണു കുണ്ടറ സ്റ്റേഷനിലെ കേസിലെ പ്രതിയാണ്. പ്രജോഷ് കിളികൊല്ലൂർ സ്റ്റേഷനിലെ 3 കേസുകളിൽ പ്രതിയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്