കരിക്കിനേത്ത് കേസ് അട്ടിമറിക്കാൻ ചങ്ങനാശേരിക്കാരനായ ബന്ധു ഒരു ഉന്നത പൊലീസുദ്യോഗസ്ഥന് നൽകിയത് 10 ലക്ഷം; പ്രത്യേക സംഘം ജോസിനെ അറസ്റ്റ് ചെയ്തപ്പോൾ പണം തിരികെ ചോദിച്ചു; ചെലവായിപ്പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ; പണം വാങ്ങിയതിന്റെ പഴി കേട്ടത് യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനും;കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ പീഡനം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനെ പന്തു പോലെ തട്ടി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പ്രമാദമായ കരിക്കിനേത്തുകൊലക്കേസിൽ പ്രതി സ്ഥാനത്ത് നിന്ന് അടൂർ കരിക്കിനേത്ത് ഉടമ ജോസിനെയും സഹോദരൻ ജോർജിനെയും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങി എടുത്തത് 10 ലക്ഷം രൂപയായിരുന്നു. അതിന് അനുസരിച്ച് തിരക്കഥയും മെനഞ്ഞു. എന്നാൽ, ഐജി ഹേമചന്ദ്രന്റെ നിർദ്ദേശ പ്രകാരം പുതിയ സംഘം അന്വേഷണം നടത്തിയതോടെ പണി പാളി. ജോസിനെ അറസ്റ്റ് ചെയ്തു. ജോർജ് പ്രതിയുമായി. കരിക്കിനേത്ത് കുടുംബത്തിന്റെ ബന്ധുവായ ചങ്ങനാശേരിക്കാരനാണ് പത്തനംതിട്ടയിൽ പൊലീസുദ്യോഗസ്ഥന് 10 ലക്ഷം എത്തിച്ചു കൊടുത്തത്. പിന്നീട് ഇവർ നിശ്ചയിച്ച തിരക്കഥ പ്രകാരം അറസ്റ്റ് നാടകത്തിനും അരങ്ങൊരുങ്ങി.
ജോസിന്റെ ഡ്രൈവറെയും മറ്റ് ചില ഗുണ്ടകളെയും പ്രതിയാക്കി കേസ് ക്ലോസ് ചെയ്യാനായിരുന്നു നീക്കം. കുറ്റം ഏൽക്കുന്നതിന് വേണ്ടി ഡ്രൈവർക്ക് വൻ തുക തന്നെയാണ് ജോസ് വാഗ്ദാനം ചെയ്തത്. ഇതിന്റെ ഭാഗമായി ഡ്രൈവറെയും മറ്റു മൂന്നു പേരെയും ലോക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സെല്ലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. അന്വേഷണം ഏറ്റെടുത്ത പുതിയ സംഘത്തിലെ ഡിവൈഎസ്പി എൻ രാജേഷ് പ്രതികളാക്കാൻ കൊണ്ടുവന്നവരെ ഇവിടെ എത്തി ചോദ്യം ചെയ്തു. ആലപ്പുഴക്കാരനായ അഭിഭാഷകൻ നൽകിയ ക്ലാസ് അനുസരിച്ചായിരുന്നു ഇവരുടെ മറുപടി. ഡിവൈഎസ്പിയുടെ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റമേൽക്കാൻ വന്നവർ സത്യം തുറന്നു പറഞ്ഞു.
തങ്ങൾക്ക് കിട്ടിയ ഓഫറും വിവരിച്ചു. അഭിഭാഷകൻ പറഞ്ഞു പഠിപ്പിച്ചതാണെന്നും അറിയിച്ചു. ഈ നാടകം പാളിയതിന് പിന്നായെ പ്രത്യേക സംഘം ജോസ് കരിക്കിനേത്തിനെ അറസ്റ്റ് ചെയ്തു. ഇതോടെ ചങ്ങനാശേരിക്കാരൻ ബന്ധു കൊടുത്ത 10 ലക്ഷം വെള്ളത്തിലായി. എന്തായാലും ആൾ അകത്തായി. കാര്യം നടക്കാത്ത സ്ഥിതിക്ക് പണം തിരികെ ചോദിക്കാമെന്ന് ബന്ധുവും കരുതി. അങ്ങനെ പത്തനംതിട്ടയിലെത്തി പൊലീസുദ്യോഗസ്ഥനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം തന്നതിന്റെ ഉദ്ദേശ്യം നടക്കാത്ത സാഹചര്യത്തിൽ തിരികെ വേണമെന്നായിരുന്നു ആവശ്യം. ഉദ്യോഗസ്ഥൻ കൈമലർത്തി. താൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. പുതിയ സംഘം വന്നത് തന്റെ കുഴപ്പമല്ല. മാത്രവുമല്ല, ആ പണം കിട്ടിയപ്പോൾ തന്നെ ചെലവാകുകയും ചെയ്തു. ഇനി തരാൻ നിവൃത്തിയില്ല
10 ലക്ഷം പോയതിന്റെ വിഷമത്തിൽ ചങ്ങനാശേരിക്കാരന്‍ തിരികെ മടങ്ങേണ്ടിയും വന്നു.കഥ ഇവിടെ തീരുന്നില്ല. പണം പോയ ചങ്ങാതി കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവായ തിരുവല്ലക്കാരനെ വിളിച്ചു. കാര്യം മുഴുവൻ പറഞ്ഞു. ഇരിക്കുന്നത് കേന്ദ്രത്തിലാണെങ്കിലും പത്തനംതിട്ട ജില്ലയിലെ പൊലീസുകാരുടെ സ്ഥലം മാറ്റം മുഴുവൻ നിയന്ത്രിച്ചിരുന്നത് ഈ നേതാവായിരുന്നു. ഡിവൈഎസ്പി 10 ലക്ഷം വാങ്ങിയിട്ടും ജോസിനെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ചങ്ങനാശേരിക്കാരന്റെ പരാതി. ഏതു ഡിവൈഎസ്പിയെന്ന് ചങ്ങനാശേരിക്കാരൻ പറഞ്ഞിരുന്നില്ല. നേതാവ് വിചാരിച്ചത് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഡിവൈഎസ്പിയാണെന്നായിരുന്നു.
പത്തനംതിട്ട ഡിസിആർബി ഡിവൈഎസ്പിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എൻ രാജേഷ്. പിറ്റേന്ന് തന്നെ രാജേഷിനെ എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് അടിച്ചു. വിവരം അറിഞ്ഞ് പൊലീസിൽ നിന്നുള്ള സ്നേഹപ്പാര വീണ്ടും നേതാവിന് അടുത്തെത്തി. രാജേഷിന്റെ ഭാര്യ വീട് ആലുവയിലാണ്. എറണാകുളത്തേക്ക് അടിച്ചാൽ അതയാൾക്ക് ഗുണകരമാകും. എറണാകുളത്ത് ചെന്ന് ഇറങ്ങുന്നതിന് മുൻപ് രാജേഷിന് അടുത്ത ഓർഡർ എത്തി. വയനാട് ഡിസിആർബിയിലേക്ക്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച പത്തനംതിട്ട എസ്പി പുട്ട വിമലാദിത്യയെയും വെറുതേ വിട്ടില്ല. അദ്ദേഹത്തെയും വയനാട്ടിലേക്ക് അയച്ചു. നക്സൽ വേട്ടയ്ക്ക് മേൽനോട്ടം വഹിക്കാൻ.
കരിക്കിനേത്ത് മുതലാളിയുടെ കാശിന് കോൺഗ്രസുകാർ ഇത്രയും ചെയ്തു കൊടുത്തു. സിപിഎമ്മാകട്ടെ മിണ്ടയില്ല. ദേശാഭിമാനിയുടെ ലോക്കൽ പേജിൽ ഒറ്റക്കോളം അഞ്ചു സെ.മീറ്റർ വാർത്തയിൽ കരിക്കിനേത്തുകൊലപാതകം ഒതുങ്ങി.
ഭരണം മാറി സിപിഎം വന്നിട്ടും കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. സെപ്റ്റംബർ അഞ്ചിന് ആംബുലൻസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിന് ഇന്നലെ കോടതിയിൽ കുറ്റപത്രം നൽകി. പ്രതി നൗഫലിനെ കസ്റ്റഡി വിചാരണ ചെയ്യും. ഇതേ പോലെ കൊടുത്ത കുറ്റപത്രമാണ് കരിക്കിനേത്ത് കേസിലേതും. ഏഴു വർഷത്തിന് ശേഷവും വിളിച്ചിട്ടില്ല. കോടതിയിൽ കേസ് വിളിക്കേണ്ടത് ജഡ്ജിമാരല്ല. അതിനായി കോടതിയിൽ ഓഫീസുണ്ട്. അവിടെയാണ് അട്ടിമറി നടന്നിരിക്കുന്നത്. ഈ കേസിന്റെ അവസ്ഥ എന്തായെന്ന് പ്രോസിക്യൂഷനും തിരക്കുന്നില്ല. ഓരോ രാഷ്ട്രീയ പാർട്ടികളുടെ നോമിനികളാണ് പ്രോസിക്യൂട്ടർമാരായി പ്രവർത്തിക്കുന്നത്. പാർട്ടിയിൽ നിന്ന് നിർദ്ദേശം വന്നാൽ അവർക്ക് മിണ്ടാതിരിക്കേണ്ടിയും വരും.
ക്രൂരമായി കൊല്ലപ്പെട്ട കാഷ്യർ ബിജു പി ജോസഫിന് വേണ്ടി നിയമപോരാട്ടം നയിക്കാൻ ആരുമില്ല. സ്വന്തം ഭാര്യ പോലും നീതി ആവശ്യപ്പെട്ട് വരുന്നില്ല. രണ്ടു സഹോദരന്മാർ മാത്രം രംഗത്തുണ്ടായിരുന്നു. അവർക്ക് പക്ഷേ പണമില്ല. ഇതു കാരണം പണക്കാരനായ കരിക്കിനേത്ത് മുതലാളിയെ ഒന്നും ചെയ്യാൻ അവർക്ക് കഴിയില്ല. കരിക്കിനേത്ത് മുതലാളി ഇനിയും വിലസും. അല്ലെങ്കിൽ വിലസാൻ ഇവിടുത്തെ രാഷ്ട്രീയക്കാരും നിയമസംവിധാനവും അനുവദിക്കും. വളരെ തെറ്റായ ഒരു സാമൂഹിക സന്ദേശമാണ് ഇത്തരം നടപടികൾ നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍