Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുവതിയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചു; പിന്നാല കഴുത്തിൽ തുണിയിട്ട് മുറുക്കി ഫാനിൽ കെട്ടിത്തൂക്കാനും ശ്രമം; യുവാവ് മറ്റൊരു കൊലപാതക കേസിലും പ്രതി; കരടി ഉണ്ണി വീണ്ടും അഴിക്കുള്ളിൽ

യുവതിയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചു; പിന്നാല കഴുത്തിൽ തുണിയിട്ട് മുറുക്കി ഫാനിൽ കെട്ടിത്തൂക്കാനും ശ്രമം; യുവാവ് മറ്റൊരു കൊലപാതക കേസിലും പ്രതി; കരടി ഉണ്ണി വീണ്ടും അഴിക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്താനും ശ്രമം. യുവതിയുടെ കഴുത്തിൽ തുണിചുറ്റി മുറിയിലെ സീലിങ് ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമിക്കവേയാണ് യുവാവ് പൊലീസിന്റെ വലയിലായത്. യുവതിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് കണ്ട് യുവതിയുടെ പത്തു വയസ്സുകാരൻ മകനാണ് അയൽവാസികളെ വിവരം അറിയിച്ചത്. തുടർന്ന് അയൽക്കാർ എത്തി പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് എത്തി യുവതിയെ രക്ഷിച്ച ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നരുവാമൂട് സ്വദേശി കരടി ഉണ്ണിയെന്ന അനിൽകുമാറി(35)നെ വിഴിഞ്ഞം പൊലീസാണ് അറസ്റ്റുചെയ്തത്. യുവതിയും പ്രതിയും നേരത്തെ വിവാഹം കഴിഞ്ഞവരാണ്. അതിനിടയിൽ ഇരുവരും കണ്ട് പരിചയപ്പെടുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. കോട്ടുകാലിനടുത്താണ് യുവതിയും മകനും ആൺസുഹൃത്തായ അനിൽകുമാറിനൊപ്പം വാടകയ്ക്കു താമസിക്കുന്നത്.

യുവതിക്ക് പത്തുവയസ്സുകാരനായ ഒരു മകനുമുണ്ട്. യുവതിക്കും ആൺസുഹൃത്തിനുമൊപപ്പമായിരുന്നു ഈ ബാലനും താമസിച്ചിരുന്നത്. കുറച്ചുകാലമായി അനിൽകുമാറും യുവതിയും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും അയൽക്കാർ പറയുന്നു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കൊലപാതക കേസിൽ അനിൽകുമാർ ജയിലിലായിരുന്നു. തുടർന്ന് ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു എന്നാണ് വിവരം.

പുറത്തിറങ്ങിയ ശേഷമാണ് പ്രതി വിവാഹിതയായ യുവതിയുമായി പരിചയപ്പെടുന്നത്. അതിനുശഷം ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയുായിരുന്നു. അടുത്തിടെ അനിൽകുമാർ വീടിനുള്ളിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന് യുവതി അനിൽകുമാറിനെ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. ഈ പ്രശ്നത്തിന്റെ പേരിൽ വഴക്ക് സ്ഥിരമായതോടെ അനിൽകുമാറിനൊപ്പം താമസിക്കാൻ കഴിയില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തി ഇയാൾ യുവതിയെയും മകനെയും ഉപദ്രവിച്ചു. അതിനുശമഷം യുവതിയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി വായിൽ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചെന്നും അതിനു പിന്നാല കഴുത്തിൽ തുണിയിട്ട് മുറുക്കി സീലിങ്ങിലെ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

മുറിക്കുള്ളിൽ നിന്ന് ബഹളമുണ്ടായതോടെ യുവതിയുടെ പത്തു വയസ്സുകാരനായ മകൻ എത്തി നോക്കിയപ്പോഴാണ് അമ്മയെ കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ കണ്ടത്. തുടർന്ന് മകൻ നിലവിളിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസികൾ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയാണ് യുവതിയെ രക്ഷിച്ചത്. വഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി, എസ്ഐമാരായ കെഎൽ സമ്പത്ത്, ജി വിനോദ്, കെജി പ്രസാദ്, സജി, സിപിഒ രാമു എന്നിരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP