ഒരു വസ്തു ഈട് വച്ച് നിരവധി വായ്പകൾ; ബന്ധുക്കൾ അറിയാതെ വ്യാജ ഒപ്പിട്ട് വസ്തു ഈടിന്മേൽ വായ്പ; കണ്ണിമല സർവീസ് സഹകരണ ബാങ്കിൽ കൂടുതൽ ജീവനക്കാർ തട്ടിപ്പിൽ ഉൾപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്; സസ്പെൻഷനിലായത് ഒരാൾ മാത്രം; ഡയറക്ടർ ബോർഡിനെ കബളിപ്പിച്ച് തട്ടിയെടുത്തത് കോടികൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഒരു വസ്തു ഈട് വച്ച് നിരവധി വായ്പകൾ എടുത്ത് ജീവനക്കാർ തട്ടിയെടുത്തത് കോടികൾ. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിലുള്ള കണ്ണിമല സർവീസ് സഹകരണ ബാങ്കിലാണ് ഒരു വർഷം മുൻപ് സാമ്പത്തിക ്രകമക്കേട് കണ്ടെത്തിയത്. ജീവനക്കാർ അവരുടെ ബന്ധുക്കളുടെ പേരിൽ അനധികൃതമായി വായ്പ്പയെടുത്തതോടെ പ്രതിസന്ധിലായി. ഇതുമായി ബന്ധപ്പെട്ട് ഇരുമ്പൂന്നിക്കര ബാങ്ക് മാനേജർ പൊൻകുന്നം സ്വദേശി ഗിരീഷ് പി. ആർ. സസ്പെൻഷനിലായി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ക്രമക്കേട് കണ്ടെത്തിയിട്ടും ജീവനക്കാർക്കെതിരെ നടപടി എടുക്കാൻ തയ്യാറായിട്ടില്ല. തട്ടിപ്പ് നടത്തിയ വനിത ജീവനക്കാരി കുറച്ചു തുക തിരിച്ചടച്ച് ഇപ്പോഴും ജോലിയിൽ തുടരുന്നു.
ബന്ധുക്കൾ അറിയാതെ വ്യാജ ഒപ്പിട്ട് വസ്തു ഈടിന്മേലാണ് വായ്പ എടുത്തത്. ഗിരീഷിന്റെ ബന്ധുക്കളെ കക്ഷികളാക്കി വ്യാജ ഒപ്പിട്ട് ഗഹാൻ തയ്യാറാക്കി വായ്പ്പയെടുത്തു. എന്നാൽ കോടികളുടെ വായ്പ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ഓരോരുത്തർക്കും ബാങ്ക് നോട്ടീസ് അയച്ചതോടെയാണ് തട്ടിപ്പിനിരയായത് അറിയുന്നത്. മെമ്പർഷിപ്പ് പിൻവലിക്കാൻ മുക്കൂട്ടുതറ സ്വദേശിനിയുടെ ഭർത്താവ് എത്തിയപ്പോഴാണ് അവരുടെ പേരിൽ ലോൺ എടുത്തതായി അറിഞ്ഞത്. ഇയാളുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ ലോൺ എടുത്ത അഞ്ച് ലക്ഷം രൂപ മാനേജറുടെ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി കണ്ടെത്തി. ഇതിന്മേൽ അന്വേഷണം നടത്തിയപ്പോൾ 2021 ജൂൺ മാസത്തോടെ വ്യാപക തട്ടിപ്പ് പുറത്തു വരികയായിരുന്നു.
ഭാര്യയുടെ പേരിലുള്ള വസ്തു ഈട് വച്ച് വായ്പ എടുത്തത് ഭാര്യ പോലും അറിയാതെയാണ്. ഗഹാൻ എഴുതിയപ്പോൾ കക്ഷി ചേർത്ത ബന്ധുക്കളുടെ വ്യാജ ഒപ്പാണ് ഇട്ടിരിക്കുന്നത്. സമാനമായ രീതിയിൽ മുൻ സെക്രട്ടറിമാരായ രണ്ട് പേരും ഒരു ജീവനക്കാരിയും ചേർന്ന് വായ്പ എടുത്തിട്ടുണ്ട്. ഇക്കാര്യങ്ങൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും വിശദമായി അന്വേഷണം നടത്തണമെന്നും ജോയിന്റ് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഗിരീഷിന് പുറമെ മുൻ സെക്രട്ടറിമാരിൽ ഒരാൾ ഒന്നരക്കോടിയും മറ്റൊരു സെക്രട്ടറി 62 ലക്ഷവും ജീവനക്കാരി 93 ലക്ഷവുമാണ് ബന്ധുക്കളുടെ പേരിൽ വസ്തു ഈട് വച്ച് വായ്പയെടുത്തത്.
സംഭവം പുറത്തായതോടെ സഹകരണ വകുപ്പിൽ നിന്നും രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തി. ഇവർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറയുന്നത് ഇങ്ങനെയാണ്: അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അധനികൃത വായ്പ, ജി. ഡി. സി. എസ്. ഇടപാടുകളിലൂടെ ബാങ്കിലേയ്ക്ക് വൻ തുകകൾ ഇടാക്കാൻ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത ഇടപാടുകളിൽ ബാങ്കിലെ ഏതാനും ജീവനക്കാർക്കും മുൻ ജീവനക്കാർക്കും പങ്കുള്ളതായും, ഇവരുടെ പേരിലുള്ള വസ്തു ഈട് സ്വീകരിച്ച് മതിയായ വാലുവേഷൻ ഇല്ലാതെ ബന്ധുക്കളുടെ പേരിൽ വായ്പ എടുത്തിരിക്കുന്നുവെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃത ഇടപാടുകൾ നടത്തി ബാങ്കിന് വലിയ ബാധ്യത വരുത്തിയിരിക്കുന്നതായും കണ്ടെത്തി. വായ്പയ്ക്കും, ജി. ഡി. സി. എസിനും ഈടായി സ്വീകരിക്കുന്ന വസ്തുവിന് മതിയായ വാലുവേഷൻ ഇല്ലെന്നും ഈട് വസ്തുവിന്റെ കരം അടച്ച രസീത്, ബാധ്യത സർട്ടിഫിക്കറ്റ്, ലീഗൽ റിപ്പോർട്ട് എന്നിവ ഉള്ളടക്കം ചെയ്യാതെ വായ്പ അനുവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയായി റിപ്പോർട്ടിൽ പറയുന്നു. 2021 സെപ്റ്റംബർ 17 ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ചുമലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിനാണ് ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയിരിക്കുന്നത്.
ജീവനക്കാർ ചേർന്ന് ഇത്രയും സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടും വിശദമായ അന്വേഷണം ഇതുവരെയും നടന്നിട്ടില്ലായെന്നാണ് ആരോപണം. ബാങ്കിന്റെ തനതു ഫണ്ടിൽ നിന്നും ഇത്രയും തുക വായ്പ അനുവദിച്ചത് ബാങ്ക് ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ചതായാണ് പറയുന്നത്. അനധികൃതമായി ഇത്രയും തുക വായ്പ എടുത്തത് അറിഞ്ഞിട്ടും ഭരണസമിതി പൊലീസിനെ അറിയിക്കാൻ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. അന്വേഷണ വിധേയമായി ജീവനക്കാരനെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഈ വിവരം ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുള്ള വ്യവസ്ഥയും പാലിച്ചില്ല. കണ്ണിമല സർവീസ് സഹകരണ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള വസ്തു ഈട് വച്ചാണ് വായ്പ എടുത്തത്. ഇത് ഭരണസമിതിയും സെക്രട്ടറിയും അറിയാതെ എങ്ങനെയെടുക്കുമെന്നും സംശയമുയർന്നു. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ക്രമക്കേടുകൾ കണ്ടെത്തി കുറ്റക്കാരെ വെളിച്ചത്തു കൊണ്ടു വരുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണ്. എന്നാൽ ഇത് തെളിയിക്കുന്നതിനായി കാര്യമായ അന്വേഷണം ഒന്നും പിന്നീടുണ്ടായില്ല.
അതിനിടയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന്റെ വസ്തു ജപ്തിചെയ്യുന്നതിന് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഗിരീഷിന്റെ ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയിരുന്ന വസ്തു ഇരുവരുടെയും പേരിൽ ആക്കി വീട് നിർമ്മിച്ചു. ഈ വസ്തു ജപ്തി ചെയ്യുന്നതിനാണ് ബാങ്ക് നോട്ടീസ് പതിച്ചത്. ഇയാളുടെ ഭാര്യയുടെ പേരിൽ രണ്ടിടങ്ങളിലുള്ള 60 സെന്റ് വസ്തുവാണ് ഈട് നൽകി ഒന്നര കോടിയോളം രൂപ വായ്പ എടുത്തിരിക്കുന്നത്. 125 പവനോളം സ്വർണവും ഈട് നൽകിയിട്ടുണ്ട്. ഗിരീഷിന് കുടുംബപരമായി കിട്ടിയ സ്വത്തും ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതും ഭാര്യ അറിഞ്ഞിരുന്നില്ല. ലോൺ എടുക്കുന്നതിനായാണ് ഇത്തരത്തിൽ ഭാര്യയുടെ പേരിൽ വസ്തു രജിസ്റ്റർ ചെയ്തത്. ഇവരുടെ പേരിലുള്ള വീട് നിലവിൽ സ്വകാര്യ ബാങ്കിൽ പണയത്തിലിരിക്കുകയാണ്. ഈ വസ്തു ജപ്തി ചെയ്യുന്നതിനാണ് സഹകരണ ബാങ്ക് നോട്ടീസ് പതിച്ചിരിക്കുന്നത്.
സംഭവ ശേഷം ജോലി നഷ്ടമായ ഗിരീഷ് എവിടെയാണെന്ന് ബന്ധുക്കൾക്ക് വിവരമില്ല. തങ്ങളെ കബളിപ്പിച്ചതായി ചൂണ്ടികാട്ടി ഭാര്യ ഇയാൾക്കെതിരെ ഉന്നത പൊലീസ് അധികൃതർക്കും വനിത കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇതിന്മേൽ അന്വേഷണം ഒന്നും നടത്തിയിട്ടില്ല. വിവാഹം ബന്ധം വേർപ്പെടുത്തുന്നതിനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കിലെ വായ്പ തിരിച്ചടവ് മുടക്കിയതിനാൽ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിനുള്ള നീക്കത്തിലാണ് ബാങ്ക്. അതിനിടയിൽ ബാങ്കിൽ നടന്ന കുറ്റകൃത്യങ്ങൾക്ക് തങ്ങൾക്ക് പങ്കില്ലെന്ന് അറിയിച്ച് ഗിരീഷിന്റെ ഭാര്യാ സഹോദരിയും ഭർത്താവും പൊലീസിനെ സമീപിച്ചു. എന്നാൽ അവർക്ക് പൊലീസിൽ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു. പരാതിയുമായി സമീപിച്ചവർക്കെതിരെ പൊലീസ് കേസെടുത്ത് ജയിലിൽ അടയ്ക്കാൻ ശ്രമിച്ചതായി അവർ ആരോപിച്ചു.
ബോർഡംഗങ്ങൾ അറിയാതെ തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാർ അനധികൃത വായ്പകൾ എടുത്തതെന്ന് പ്രസിഡന്റ് പറഞ്ഞു. ഭരണസമിതി തന്നെ കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച രണ്ട് സെക്രട്ടറിമാരും രണ്ട് ജീവനക്കാരും കുറ്റക്കാരാണ്. ഇവരിൽ നിന്നും കുറച്ചു തുക തിരിച്ചടപ്പിച്ചു. ബാക്കി വസ്തു ഈടായി വാങ്ങിയിട്ടുണ്ട്. അത് ജപ്തിചെയ്ത് ബാങ്കിന് വരുത്തിയ നഷ്ടം ഈടാക്കാനാണ് തീരുമാനം. സെക്രട്ടറിമാരുടെ ആനുകൂല്യം പൂർണമായി നൽകിയിട്ടില്ല. ബോർഡ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജീവനക്കാർക്കെതിരെ വകുപ്പ് തലത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്