Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ല; വെളിപ്പെടുത്താൻ ഇനിയും ചിലതുണ്ട്; മാധ്യമങ്ങളോട് പറയാത്തത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലിന് ശേഷം താൻ ഭീഷണി നേരിടുന്നു; അപകട സ്ഥലത്ത് നിന്ന് രണ്ടുപേർ രക്ഷപ്പെടുന്നത് കണ്ടുവെന്ന മൊഴി ആവർത്തിച്ച് കലാഭവൻ സോബി ക്രൈംബ്രാഞ്ചിന് മുന്നിൽ; വയലിനിസ്റ്റിന്റെ അപകട മരണത്തിലെ ദുരൂഹതകൾ വർദ്ധിക്കുന്നു

ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ല; വെളിപ്പെടുത്താൻ ഇനിയും ചിലതുണ്ട്; മാധ്യമങ്ങളോട് പറയാത്തത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലിന് ശേഷം താൻ ഭീഷണി നേരിടുന്നു; അപകട സ്ഥലത്ത് നിന്ന് രണ്ടുപേർ രക്ഷപ്പെടുന്നത് കണ്ടുവെന്ന മൊഴി ആവർത്തിച്ച് കലാഭവൻ സോബി ക്രൈംബ്രാഞ്ചിന് മുന്നിൽ; വയലിനിസ്റ്റിന്റെ അപകട മരണത്തിലെ ദുരൂഹതകൾ വർദ്ധിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിലെ ദുരൂഹതകൾ വർദ്ധിപ്പിച്ചു കൊണ്ട് ക്രൈംബ്രാഞ്ച് മുന്നിൽ മൊഴികൾ. ബാലഭാസ്‌ക്കറിന്റേത് അപകട മരണം അല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി വെളിപ്പെടുത്തി. മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം താൻ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കലാഭവൻ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. ഇതിൽ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് ബാലഭാസ്‌കറിന്റെ ചില സുഹൃത്തുക്കൾ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതികളാകുന്നത്.

ഇതിനെത്തുടർന്നാണ് അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയ പാത വഴി പോകുമ്പോൾ സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ രണ്ട് പേരെ കണ്ടുവെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയത്. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയിൽ നിന്നും മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവർ അർജ്ജുൻ തന്നെയാണെന്ന് ലക്ഷ്മി ആവർത്തിച്ചു.

അതേസമയം ബാലഭാസ്‌ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ ക്രൈംബ്രാഞ്ച് ലക്ഷ്മി ബാലഭാസ്‌ക്കറിൽ ഇന്നലെ മൊഴിയെടുത്തിരുന്നു. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയത്. ബാലുവിന്റെ സുഹൃത്തുക്കൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇതിന് ശേഷമാണ് ബാലുവിന്റെ പിതാവിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഷിച്ചത്. പിന്നാലെയാണ് ലക്ഷ്മി ബാലഭാസ്‌ക്കറിൽ നിന്നും മൊഴിയെടുത്തത്.

അപകടം നടക്കുമ്പോൾ കാറോടിച്ചത് ഡ്രൈവർ അർജ്ജുൻ തന്നെയാണെന്ന് ലക്ഷ്മി ക്രൈം ബ്രാഞ്ച് സംഘത്തോടും ആവർത്തിച്ചു. നേരത്തെ ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും നൽകിയ മൊഴിയും ഇതു തന്നെയായിരുന്നു. ദുരൂഹത നീക്കാൻ ഏതന്വേഷണവും നടക്കട്ടെയെന്നും ലക്ഷ്മി വ്യക്തമാക്കി. അപകടം ഉണ്ടാകുമ്പോൾ ഇന്നോവ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുൻ തന്നെയായിരുന്നു. ബാലഭാസ്‌കർ പിറകിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോൾ തന്നെ ബോധം നഷ്ടമായിരുന്നെന്നും ലക്ഷ്മി ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

അപകടം ഉണ്ടായ ഘട്ടത്തിൽ ലക്ഷ്മിയുടെ കൈവശം സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു എന്ന വാർത്തകളെയും തള്ളുകയാണ് ലക്ഷ്മി പറഞ്ഞും. 'അത്യാവശ്യം ധരിക്കുന്ന സ്വർണ്ണാഭരണങ്ങൾ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളു. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ബാലഭാസ്‌കറിനോട് ആർക്കും വ്യക്തി വൈരാഗ്യമുള്ളതായി അറിവില്ല. ഡ്രൈവർ അർജ്ജുന്റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്‌കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ്സ് ആവശ്യത്തിന് പണം നൽകിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചുകിട്ടുകയും ചെയ്തു' ലക്ഷ്മി മൊഴിയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP