Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അർധരാത്രി മേൽവസ്ത്രം മാത്രം ധരിച്ച് കാറിനു മുന്നിലേക്ക് ഓടിയെത്തുന്ന സ്ത്രീ; തന്നെ ആരോക്കെയോ ചേർന്ന് പീഡിപ്പിച്ചെന്ന് വിളിച്ചുപറഞ്ഞു കരയുന്നു; സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ കൺമുന്നിൽ നടന്നത് കണ്ട് യുവാക്കൾ ശരിക്കും പകച്ചുപോയി; ഇരുട്ടിവെളുത്തപ്പോൾ കേരളം കേട്ടത് ഞെട്ടിക്കുന്ന കൂട്ടബലാത്സംഗത്തിന്റെ തിരക്കഥയും; ഇപ്പോഴും അമ്പരപ്പ് വിട്ടുമാറാതെ യുവതിയെ രക്ഷിച്ച യുവാക്കൾ; എല്ലാം കാശുവാങ്ങി ഭർത്താവ് ആസൂത്രണം ചെയ്തുകൊടും ക്രൂരതയെന്ന് അന്വേഷണ സംഘവും; കഠിനംകുളത്ത് സംഭവിച്ചത്

അർധരാത്രി മേൽവസ്ത്രം മാത്രം ധരിച്ച് കാറിനു മുന്നിലേക്ക് ഓടിയെത്തുന്ന സ്ത്രീ; തന്നെ ആരോക്കെയോ ചേർന്ന് പീഡിപ്പിച്ചെന്ന് വിളിച്ചുപറഞ്ഞു കരയുന്നു; സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ കൺമുന്നിൽ നടന്നത് കണ്ട് യുവാക്കൾ ശരിക്കും പകച്ചുപോയി; ഇരുട്ടിവെളുത്തപ്പോൾ കേരളം കേട്ടത് ഞെട്ടിക്കുന്ന കൂട്ടബലാത്സംഗത്തിന്റെ തിരക്കഥയും; ഇപ്പോഴും അമ്പരപ്പ് വിട്ടുമാറാതെ യുവതിയെ രക്ഷിച്ച യുവാക്കൾ; എല്ലാം കാശുവാങ്ങി ഭർത്താവ് ആസൂത്രണം ചെയ്തുകൊടും ക്രൂരതയെന്ന് അന്വേഷണ സംഘവും; കഠിനംകുളത്ത് സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അർധരാത്രി ഓടുന്ന കാറിനു മുന്നിലേക്കു പാഞ്ഞടുക്കുന്ന മേൽവസ്ത്രം മാത്രം ധരിച്ചു ഓടിയടുക്കുന്ന സ്ത്രീയും കുഞ്ഞും. അതുവരെ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള രംഗങ്ങൾ കൺമുൻപിൽ നടക്കുന്നത് കണ്ട് ഞെട്ടിത്തരിക്കുകയായിരുന്നു മൂന്ന് യുവാക്കൾ. എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥ. തന്നെ ആരൊക്കെയോ ചേർന്ന് പീഡിപ്പിക്കുന്നു എന്ന് അലമുറയിടുന്ന സ്ത്രീ. ആദ്യ നിമിഷത്തിൽ ശരിക്കും പകച്ചുപോയ യുവാക്കൾ എന്നാൽ ധൈര്യം വീണ്ടെടുത്ത് ആ സ്ത്രീയോട് സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിഞ്ഞു. അവരെ വഴിയിൽ ഉപേക്ഷിച്ചുപോകാതെ വീട്ടിൽ കൊണ്ടു ചെന്നാക്കി. പിറ്റേന്നു പുരത്തുവന്നതാകട്ടെ കേരളത്തെ നടുക്കിയ കൂട്ടബലാത്സംഗത്തിന്റെ ഞെട്ടിക്കുന്ന തിരക്കഥയും.

നൗഫൽ, ജവാദ്, ഫറൂഖ് എന്നീ യുവാക്കളാണ് കഠിനംകുളം പീഡനത്തിലെ ഇരയെ രക്ഷപെടുത്തിയത്. സുരക്ഷിതമായി യുവതിയെ വീട്ടിലെത്തിച്ചു പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു ഇവർ. ഈ യുവാക്കൾ കൊളുത്തിവിട്ട കഥയുടെ പിന്നാമ്പുറം തേടി പോയപ്പോഴാണ് ഇതിന് പിന്നിലെ ഞെട്ടിക്കുന്ന തിരക്കഥ കൂടി പുറഥത്ുവന്നത്. സുഹൃത്തിനെ കണ്ടു മടങ്ങുന്ന വഴി യുവതിയും നാലു വയസ്സുള്ള കുഞ്ഞും നൗഫലിന്റെ കാറിനു മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. മേൽവസ്ത്രം മാത്രമായിരുന്നു വേഷം. തന്നെ ആരൊക്കെയോ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പകുതി ബോധത്തിൽ വിളിച്ചു പറഞ്ഞ യുവതിയുടെ പെരുമാറ്റത്തിൽ ആദ്യം പകച്ചുപോയെങ്കിലും സുഹൃത്തായ ഷാജുവിനൊപ്പം യുവതിയേയും കുഞ്ഞിനെയും പോത്തൻകോടെ വീട്ടിലെത്തിച്ചു.

പോകുന്ന വഴിക്ക് പൊലീസിനെയും വിവരം അറിയിച്ചു. പൊലിസിന്റെ നിർദ്ദേശാനുസരണം അവർ വരുന്നതുവരെ അവിടെ തന്നെ കാവൽ നിന്നു. ഈ സമയം സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ പൊലിസ് എത്തുന്നതിനു മുമ്പ് അവിടെയെത്തിയ ഭർത്താവ് യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവാക്കൾ അയാളെ തടഞ്ഞുവച്ചു. ഭാര്യ കള്ളം പറയുകയാണെന്നും മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ആരും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇവരോട് ഭർത്താവ് പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാൻ നിങ്ങളാരാണെന്നും ചോദിച്ചു യുവാക്കളോട് കയർക്കാനും ഭർത്താവ് ശ്രമിച്ചു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു യുവാക്കൾ.

അതേസമയം കഠിനംകുളം കൂട്ട ബലാൽസംഗം ആസൂത്രിതമെന്നതിന് തെളിവായി പ്രതികളുടെ കുറ്റസമ്മതമൊഴിയിൽ നിന്നും വ്യക്തമാകുന്നത്. പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു. യുവതിയെ പീഡിപ്പിച്ച പ്രതികളെ ഈ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്ന് മൊഴി ലഭിച്ചു. അതേ സമയം ഒളിവിലായിരുന്നയാളും പിടിയിലായതോടെ എല്ലാ പ്രതികളും അറസ്റ്റിലായി.

പണം നൽകി ഭർത്താവിന്റെ ഒത്താശയോടെയുള്ള പീഡനം എന്ന നിഗമനത്തിന് കൂടുതൽ ബലം നൽകുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികൾ എല്ലാവരും ഭർത്താവിന്റെ സുഹൃത്തുക്കളാണെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും അത് തെറ്റാണ്. യുവതിയെ ആദ്യം എത്തിച്ച വീടിന്റെ ഉടമസ്ഥൻ മാത്രമാണ് സുഹൃത്ത്. യുവതിയെ പീഡിപ്പിച്ച 4 പേരടക്കം മറ്റ് പ്രതികളെയെല്ലാം ഇയാൾ ഫോൺ വിളിച്ചു വരുത്തിയതാണ്. കൂട്ടബലാൽസംഗത്തിന് രണ്ട് ദിവസം മുൻപ് ഈ സുഹൃത്ത് ഭർത്താവിന് പണം നൽകുന്നത് കണ്ടുവെന്ന യുവതിയുടെ മൊഴി കൂടിയാകുമ്പോൾ ആസൂത്രണം വ്യക്തമാകുന്നു.

യുവതിയെ സുഹുത്തിന്റെ വീട്ടിലെത്തിച്ച ശേഷം ഭർത്താവും ഈ സുഹൃത്തും ചേർന്നാണ് നിർബന്ധിച്ച് മദ്യം നൽകിയത്. ഇതിനിടയിൽ മറ്റ് പ്രതികളെ ഫോണിൽ വിളിച്ച് വീടിന്റെ പരിസരത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവരെത്തിയതോടെയാണ് ഭർത്താവും സുഹൃത്തും വീട്ടിൽ നിന്ന് പുറത്തേക്ക് പോയതും മറ്റുള്ളവർ കള്ളം പറഞ്ഞ് യുവതിയേയും മകനെയും വീടിന്റെ പുറത്തിറക്കിയ ശേഷം തട്ടിക്കൊണ്ട് പോയതും.

തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവും സുഹൃത്തും മദ്യപിച്ച ശേഷം ഉറങ്ങിയെന്നും സമ്മതിച്ചു. അതായത് പീഡനം നടക്കുന്ന സമയം ഏതാനും കിലോമീറ്റർ അകലെ ഇരുവരും ഉണ്ടായിരുന്നെങ്കിലും അന്വേഷിച്ചില്ലെന്ന് കൂടിയായതോടെ ഗൂഢാലോചനയും വ്യക്തമായി. എല്ലാ പ്രതികളും പിടിയിലായതിനാൽ യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷം ഗൂഢാലോചന അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കാരക്കോണം മെഡിക്കൽ കോളേജിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികൾക്ക് കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആറ്റിങ്ങൽ സബ്ജയിലിലേക്ക് മാറ്റും. ഭർത്താവ് ഉൾപ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനോട് യുവതി പറഞ്ഞതിനാൽ ഇവരെയും 4 വയസ്സുള്ള മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക് കോടതിയുടെ തീരുമാനപ്രകാരം മാറ്റി. ഭർത്താവ് വ്യാഴാഴ്ച ഭാര്യയെ രണ്ടു മക്കൾക്കൊപ്പം സ്‌കൂട്ടറിൽ സുഹൃത്തായ വെട്ടുതുറ സ്വദേശി രാജന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഭാര്യയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഭർത്താവിന്റെ സുഹൃത്തുക്കൾ ചാന്നാങ്കരയിലെ പത്തേക്കറിലെ ഔട്ട് ഹൗസിലാണ് മകൻ നോക്കിനിൽക്കെ പീഡിപ്പിച്ചത്.

യുവതിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോയും ഭർത്താവ് ഓടിച്ച സ്‌കൂട്ടറും കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെയും തന്നെയും ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതു മുതൽ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരൻ നൽകിയ മൊഴിയാണ് കേസിൽ പ്രതികൾക്കെതിരായ ബലമായ കുരുക്കായതെന്നു പൊലീസ് പറഞ്ഞു. അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോൾ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോൾ മുഖത്ത് അടിച്ചതായും കുട്ടി പൊലീസിനോടു പറഞ്ഞു. കേസിൽ മകനെ മുഖ്യ സാക്ഷിയാക്കുമെന്നാണ് സൂചന.

രണ്ടുദിവസംമുമ്പ്, പ്രതികളിലൊരാളായ രാജൻ വീട്ടിലെത്തി ഭർത്താവിന് പണം നൽകിയതായി യുവതി മൊഴി നൽകിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ബീച്ചിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് ഭർത്താവ് യുവതിയെയും രണ്ടുമക്കളെയും കഠിനംകുളത്തെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പീഡനത്തിന് അരങ്ങൊരുക്കിയത്. യുവതിയുടെ കൈയിലുണ്ടായിരുന്ന ആയിരം രൂപയും രണ്ട് മൊബൈൽ ഫോണും പ്രതികൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. അതിനാൽ മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

ഭർത്താവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. പിണങ്ങിപ്പോയതിനു ശേഷം, പള്ളിയിൽ പരാതി നൽകിയതോടെയാണു ഭർത്താവ് ഒരു മാസം മുമ്പ് തിരിച്ചുവിളിച്ചത്. രണ്ടു ദിവസമായി ഭർത്താവ് ബീച്ചിൽ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവർക്കു കാട്ടിക്കൊടുക്കാനായിരുന്നെന്നു കരുതുന്നു. സംഭവദിവസവും ബീച്ചിലേക്കെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമുള്ള വീട്ടിലേക്കാണു കൊണ്ടുപോയത്. അവിടെവച്ച് ഭർത്താവ് മദ്യപിച്ചതിനൊപ്പം തന്നെയും കുടിപ്പിച്ചു. തുടർന്ന് ഭർത്താവ് കൂട്ടുകാരുടെ കൂടെ പുറത്തുപോയി. ഇളയ കുട്ടിയെയും കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് അവരിൽ ചിലർ അകത്തേക്കുവന്ന് തന്റെ തോളിൽ പിടിച്ചെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു. രക്ഷപ്പെട്ടോളാൻ ആ വീട്ടിലെ അമ്മൂമ്മ പറഞ്ഞു. മകനെയെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് സുഹൃത്തുക്കൾ വന്ന് ഭർത്താവ് അവിടെ അടിയുണ്ടാക്കുകയാണെന്നും ചേച്ചി ഒപ്പം വരണമെന്നും പറഞ്ഞത്.

അവർ വന്ന ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി. കാട്ടിലേക്കു കൊണ്ടുപോയി അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് ശരീരത്തു പൊള്ളിച്ചു. പിന്നെ ബോധം വന്നപ്പോൾ ചുരിദാറിന്റെ പാന്റ്‌സ് കാണാനുണ്ടായിരുന്നില്ല. മോനെയും അവർ അടിച്ചു. അതോടെ അവനെ വീട്ടിലെത്തിക്കണമെന്നും അതുകഴിഞ്ഞ് കൂടെവരാമെന്നും അവരോടു പറഞ്ഞു. റോഡിലെത്തിയപ്പോൾ ഓട്ടോയിൽ കയറാൻ പറഞ്ഞു. അപ്പോൾ മകനെ എടുത്തുകൊണ്ട് ഓടുകയായിരുന്നു യുവതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP