വിറകുമായി ഓട്ടോയിൽ വീട്ടിലെത്തി; ഭാര്യയുമൊത്ത് ഭക്ഷണം കഴിച്ചു; പെട്ടെന്ന് പ്രകോപിതനായി വെട്ടുകത്തിയുമായി ഓടിയത് കാമുകിയുടെ അടുത്തേക്ക്; ഭർത്താവിന്റെ മുമ്പിലിട്ട് അതിക്രൂരമായി വെട്ടി പ്രതികാരം തീർത്തു; അവിഹിതത്തിലെ സാമ്പത്തികം വില്ലനായെത്തിയത് സിബിയെ തകർത്തെന്ന് കൂവള്ളൂർകുന്ന് കോളനിക്കാർ; ശർമിളയെ അയൽവാസി വെട്ടിക്കൊന്ന് ആത്മഹത്യ ചെയതതിന്റെ കാരണം തേടി പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഭർത്താവിന്റെ കൺമുൻപിൽ ഭാര്യയെ വെട്ടിക്കൊന്നശേഷം അയൽവാസി ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താനാവാതെ കോട്ടയം കടപ്ളാമറ്റം കൂവള്ളൂർകുന്ന് കോളനിക്കാർ. സാമ്പത്തിക പരാധീനതയും പ്രണയവുമാകാം മരണകാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
എന്നാൽ യഥാർത്ഥ കാരണം ആർക്കും അറിയില്ല. കൊലപാതകത്തിലേക്ക് എത്തിച്ച വൈരാഗ്യത്തിന്റെ രഹസ്യം തേടുകയാണ് നാട്ടുകാരും പൊലീസ്. മുഞ്ഞനാട്ട് സിബി (42)യാണ് ജീവനൊടുക്കിയത്. അയൽക്കാരി, ചിറയ്ക്കൽ മാത്യുവിന്റെ ഭാര്യ കുഞ്ഞുമോൾ എന്ന ശർമിളയെ (40)യാണ് ഇയാൾ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ശർമിളയും സിബിയും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് ചിലർ അടക്കം പറയുന്നു. എന്നാൽ സിബിയുടെ ഭാര്യയ്ക്ക് അത്തരത്തിലൊരു പരാതിയുമില്ല. ഇരുപതോളം വീടുകൾ ഉൾപ്പെട്ടതാണു കോളനി.
കടപ്ളാമറ്റം സഹകരണബാങ്കിലെ ജീവനക്കാരിയാണ് മരിച്ച കുഞ്ഞുമോൾ. ഇവർ ഉച്ചയ്ക്ക് വീട്ടിലെത്തി ഊണുകഴിഞ്ഞ് മുറ്റത്ത് തുണിവിരിച്ചുകൊണ്ടിരുന്നപ്പോൾ സിബി അവിടെയെത്തി വെട്ടിക്കൊല്ലുകയായിരുന്നു. വീടിനടുത്തുള്ള ചെറിയ വഴിയിലൂടെ സിബി പോകുന്നത് തൊട്ടടുത്ത വീട്ടിലെ ജോയിസിയാണ് ആദ്യം കണ്ടത്. സിബിയുടെ വീട്ടിലേക്കുകൂടി പോകുന്ന വഴിയായതുകൊണ്ട് അതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല.
എന്നാൽ തൊട്ടുപിന്നാലെ കുഞ്ഞുമോളുടെ കരച്ചിൽ കേട്ടാണ് ജോയിസി വീടിനു പുറത്തേക്ക് ഇറങ്ങിച്ചെന്നത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞുമോളെയാണ് ജോയിസി കണ്ടത്. കരച്ചിൽകേട്ട് പുറത്തേക്കിറങ്ങിവന്ന ഭർത്താവ് മാത്യു തടസം പിടിക്കാൻ ശ്രമിച്ചെങ്കിലും മാത്യുവിനെ തള്ളിമാറ്റി കഴുത്തിനും മുഖത്തും ആഞ്ഞുവെട്ടുകയായിരുന്നു. ഹൃദ്രോഗിയായ മാത്യു തളർന്നുവീണപ്പോൾ ജോയിസിയാണ് അലറിക്കരഞ്ഞ് ചുറ്റുമുള്ളവരെ വിളിച്ചുവരുത്തിയത്.
അപ്പോഴേക്കും സിബി തൊട്ടടുത്ത റബ്ബർത്തോട്ടത്തിലേക്ക് ഓടിപ്പോയി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് കുഞ്ഞുമോൾ മരിച്ചത്. സിബിയെ റബ്ബർത്തോട്ടത്തിൽ തളർന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അതേ വെട്ടുകത്തി ഉപയോഗിച്ച് ൈകയിലെ ഞരന്പു മുറിച്ചശേഷം ആസിഡ് കുടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സമീപത്തു പുതിയ വെട്ടുകത്തിയും കണ്ടെത്തി. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സിബി. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുഞ്ഞുമോൾക്ക് രണ്ട് മക്കളുണ്ട്. ഇളയമകൻ ഇവർക്കൊപ്പം കുടുംബവീട്ടിലാണ് താമസം. സംഭവം നടക്കുമ്പോൾ മകൻ ജോലിക്കു പോയിരിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൃത്യം നടന്ന സ്ഥലം ചോരക്കളമായിരുന്നു. കുഞ്ഞുമോളെ പലതവണ വാക്കത്തി ഉപയോഗിച്ച് വെട്ടിയതിനുശേഷം ഇതേ ആയുധംകൊണ്ടു സ്വയം മുറിവേൽപ്പിച്ച് സിബി പറമ്പിലേക്ക് മരണവെപ്രാളത്തിൽ ഓടുകയായിരുന്നു. സജി തോമസ് എന്നാണ് സിബിയുടെ യഥാർഥ പേര്. ഭാര്യ മഞ്ജുവും സിബിയും ഉച്ചയ്ക്കു വിറകു ശേഖരിച്ച് ഓട്ടോ റിക്ഷയിൽ വീട്ടിൽ വന്നശേഷം ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു.
ഉച്ചകഴിഞ്ഞ് 2.30ന് ഞൊടിയിടയ്ക്കുള്ളിലാണ് സിബി പ്രകോപിതനായി വാക്കത്തിയുമായി ഓടിയിറങ്ങിയത്. സിബിയുടെ വീടിനു തൊട്ടുസമീപമാണു കുഞ്ഞുമോളുടെ വീട്. അയയിൽ തുണി വിരിച്ചുകൊണ്ടിരുന്ന കുഞ്ഞുമോളുടെ പിൻകഴുത്തിലാണു തുടരെ വെട്ടിയത്. സിബിയും അയൽവാസി കുഞ്ഞുമോളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എന്നാൽ സിബിയുടെ ഭാര്യയ്ക്ക് ഇത്തരത്തിൽ പരാതിയൊന്നുമില്ല. എനിക്കും പിള്ളേർക്കും ഇനിയാരുമില്ല, ആരെല്ലാം എന്തെല്ലാം പറഞ്ഞാലും സിബി ഞങ്ങളെ പോന്നുപോലെ നോക്കിയിരുന്നു. തിങ്കളാഴ്ച വീട്ടിൽ കറിയില്ലാതെ വന്നതോടെ തട്ടുകടയിൽ പോയി സിബി ഞങ്ങൾക്കു കറി വാങ്ങിക്കൊണ്ടു വന്നിരുന്നു. കടപ്ലാമറ്റത്തെ പാറമടയിൽ ജോലിയില്ലാതായതോടെ പഴയ ഓട്ടോറിക്ഷ വാങ്ങി ടൗണിൽ ഓടിച്ചു സിബി കുടുംബ പുലർത്തുകയായിരുന്നുവെന്നു മഞ്ജു പറയുന്നു.
എന്നാൽ സിബിക്കു ലൈസൻസില്ലാതിരുന്നതിനാൽ സ്റ്റാൻഡിൽ ഓട്ടം നടത്താൻ ചിലർ അനുവദിച്ചില്ല. ഇതിനിടയിൽ ലൈസൻസില്ലാത്തതിന്റെ പേരിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയായി ഇതോടെ ഓട്ടോറിക്ഷയുമായി പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സിബി. ഇതു സിബിയെ മാനസികമായി തകർത്തിരുന്നതായി ഭാര്യ മഞ്ജു പറഞ്ഞു.
സ്വർണം വിറ്റും കടം വാങ്ങിയും സ്വന്തമാക്കിയ ഓട്ടോറിക്ഷ ഓട്ടം നടത്താൻ സാധിക്കാതെ വന്നതോടെ ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായെന്നു സിബി പറഞ്ഞിരുന്നതായി മഞ്ജു പറയുന്നു. ഓട്ടം പോകാനാകാതെ വന്നതോടെ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതിരുന്ന സിബി തിങ്കളാഴ്ച ഒന്നും കഴിച്ചില്ലെന്നും മഞ്ജു പറയുന്നു. ഇന്നലെ വലിയമരുതു ഭാഗത്ത് ഇരുവരും ഒരുമിച്ചെത്തി ഓട്ടോറിക്ഷയിൽ വിറകുമായി വീട്ടിലേക്കു പോന്നിരുന്നു.
Stories you may Like
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടാൻ അനാവശ്യ പിഴകൾ ആവർത്തിച്ചേക്കും
- ആർസിബി വനിതകൾക്ക് ആശംസ, ആ കടം കൂടി ഇത്തവണ വീട്ടണമെന്ന് വിജയ് മല്യ
- ആർസിബി വനിതാ കിരീടം നേടിയതിന് പിന്നാലെ കോലിപ്പടയെ ട്രോളി രാജസ്ഥാൻ
- വാങ്കഡെ ഷാറൂഖ് ഖാന്റെ കുടുംബത്തോട് 25 കോടി ആവശ്യപ്പെട്ടു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍