എംജി സർവകലാശാലയിലെ മാർക്ക് ദാനവിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി.ജലീൽ വീണ്ടും വിവാദകുരുക്കിൽ; സ്കൂൾ ഓഫ് ലെറ്റേഴ്സ് ബോർഡ് ഓഫ് സ്റ്റഡീസിൽ യോഗ്യതയുള്ള ആളുടെ പേര് വെട്ടി ഇഷ്ടനിയമനം; അക്കാദമിക് വിദഗ്ദ്ധർ മാത്രം നിയമിക്കപ്പെടുന്ന പോസ്റ്റിലേക്ക് നിയോഗിച്ചത് ഇടതുപക്ഷഅനുകൂലിയായ എഴുത്തുകാരിയെ; കെ.ആർ.മീരയുടെ നിയമനം സർവകലാശാല അറിയാതെ; ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ നിയമനമെന്ന് സൂചന
എം മനോജ് കുമാർ
തിരുവനന്തപുരം: എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ കെ.ആർ.മീരയെ അംഗമാക്കിയത് വിവാദമാകുന്നു. എംജി യൂണിവേഴ്സിറ്റിയോ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ തലപ്പത്തുള്ളവരോ അറിയാതെയാണ് നിയമനം നടന്നിരിക്കുന്നത്. പുറത്ത് നിന്നുള്ള വിദഗ്ധ എന്ന നിലയിലാണ് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ മീരയെ നിയോഗിച്ചിരിക്കുന്നത്. മീരയുടെ പേര് ഈ പോസ്റ്റിലേക്ക് ആരും ശുപാർശ ചെയ്തിരുന്നില്ല. മറ്റൊരാളുടെ പേരാണ് മീരയ്ക്ക് പകരം ഉണ്ടായിരുന്നത്. ഈ പേര് വെട്ടി പകരം മീരയുടെ പേര് എഴുതി ചേർക്കുകയായിരുന്നു.
അക്കാദമിക വിദഗ്ദ്ധർ മാത്രം നിയമിക്കപ്പെടുന്ന ഒരു പോസ്റ്റിലേക്ക് എഴുത്തുകാരിയെ നിയോഗിച്ച് രാഷ്ട്രീയ നിയമനമാണ് നടത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ ചാൻസലർ എന്ന നിലയിൽ ഗവർണറാണ് നിയമനം നടത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും നൽകുന്ന പട്ടികയാണ് ഗവർണർ അംഗീകരിക്കുന്നത്. പട്ടികയിൽ വെട്ടിത്തിരുത്തൽ നടന്നു എന്നത് തന്നെ സൂചിപ്പിക്കുന്നത് നിയമനത്തിനു പിന്നിലുള്ള ശക്തമായ രാഷ്ട്രീയ ഇടപെടലാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ നേരിട്ടുള്ള ഇടപടലാണ് നിയമനത്തിന്റെ പിന്നിൽ എന്ന വിവരമാണ് ലഭിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മന്ത്രി ജലീൽ നടത്തിക്കൊണ്ടിരിക്കുന്ന നിയമനങ്ങൾ വിവാദമാകുമ്പോൾ തന്നെയാണ് മീരയുടെ നിയമനവും ഈ വിവാദങ്ങളുടെ പട്ടികയിലേക്ക് കടന്നുവരുന്നത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലും യുഎഇ കോൺസുലേറ്റ് വഴി രഹസ്യമായി പാഴ്സലുകൾ സി ആപ്റ്റിലേക്ക് എത്തിച്ച് സർക്കാർ വാഹനത്തിൽ മലപ്പുറത്തേക്ക് എത്തിച്ചതിന്റെ പേരിലും വിവാദത്തിൽ തുടരുകയാണ് മന്ത്രി ജലീൽ. ഇതിന്നിടയിലാണ് അക്കാദമിക വിദഗ്ദ്ധർ ഇരിക്കേണ്ട പോസ്റ്റിലേക്ക് സാഹിത്യകാരിയെ നിയോഗിച്ച് മന്ത്രി വീണ്ടും വിവാദത്തിൽപ്പെടുന്നത്.
എംജി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ലെറ്റേഴ്സ് നൽകിയ അംഗങ്ങളുടെ പുതിയ പട്ടികയിൽ മീരയുടെ പേരുണ്ടായിരുന്നില്ല. പട്ടിക വന്നശേഷം യൂണിവേഴ്സിറ്റിയുടെ തലപ്പത്തുള്ളവർ അറിയാതെയാണ് മീരയുടെ പേര് എഴുതി ചേർത്തത്. അതുകൊണ്ട് തന്നെ കടുത്ത പ്രതിഷേധം ഈ കാര്യത്തിൽ എംജി സർവ്വകലാശാലയിൽ നിന്നും ഉയരുന്നുണ്ട്. പ്രതിഷേധം വന്നതിനെ തുടർന്ന് സ്കൂൾ ഓഫ് ലെറ്റേഴ്സുമായി എംജി സർവ്വകലാശാല വിസി ചർച്ച നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്. സർവ്വകലാശാലയിൽ നിലവിലുള്ള പതിനഞ്ചു ബോർഡ് ഓഫ് സ്റ്റഡീസും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അതാത് ബോർഡുകൾ ശുപാർശ ചെയ്യുന്ന അംഗങ്ങളുടെ പട്ടിക വിസിക്ക് മുന്നിൽ ആദ്യമേ നൽകിയിട്ടുണ്ട്. ഇങ്ങനെ വന്ന സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ പട്ടികയിലാണ് മീരയുടെ പേര് എഴുതി ചേർത്തത് മീരയെ കൂടി അംഗമാക്കിയത്.
എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയാണ് മീര. ഈ രീതിയിൽ മീരയെ നിയോഗിക്കുമ്പോൾ എതിർപ്പ് സംശയിച്ചിരുന്നില്ല. പക്ഷെ അക്കാദമിക വിദഗ്ദ്ധർ മാത്രം ഇരിക്കുന്ന പോസ്റ്റിൽ നിയമിച്ചതോടെയാണ് എതിർപ്പ് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും രൂപപ്പെട്ടത്. ഒട്ടുവളരെ അക്കാദമിക വിദഗ്ധരും മുതിർന്ന എഴുത്തുകാരും നിലനിൽക്കെയാണ് മീരയെ ഈ പോസ്റ്റിൽ നിയോഗിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ പ്രശ്നം പരിഹരിക്കേണ്ട ബാധ്യതയാണ് വൈസ് ചാൻസലർക്ക് വന്നിരിക്കുന്നത്.
സ്കൂൾ ഓഫ് ലെറ്റേഴ്സിൽ മീരയുടെ നിയമനം വന്നത് യൂണിവേഴ്സിറ്റി അറിഞ്ഞിട്ടാണോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി വൈസ് ചാൻസലർ സാബു തോമസ് നൽകിയില്ല. യൂണിവേഴ്സിറ്റി അറിയാതെ കാര്യങ്ങൾ നടക്കില്ലെന്നും മീരയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സാബു തോമസ് മറുനാടനോട് പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മന്ത്രി തൊട്ടതെല്ലാം വിവാദമായി മാറിയിരുന്നു. മുന്‍പ് മലയാളം സർവ്വകലാശാലയിൽ പ്രൊഫസർക്ക് തുല്യമായ പോസ്റ്റിൽ സാഹിത്യകാരൻ രാമനുണ്ണിയെ നിയമിച്ചതും വിവാദമായിരുന്നു. അക്കാദമിക വിദഗ്ദ്ധർക്ക് നൽകേണ്ട പോസ്റ്റ് ആണ് മന്ത്രി നേരിട്ടിടപെട്ട് രാമനുണ്ണിക്ക് നൽകിയത് എന്നാണ് ആരോപണം ഉയർന്നത്.
എം.ജി സർവകലാശാലയിലെ ബി.ടെക് വിദ്യാർത്ഥികൾക്ക് മാർക്കുദാനം നടത്തിയതിലും മന്ത്രി പ്രതിക്കൂട്ടിലായിരുന്നു. ബി.ടെക് പരീക്ഷയിൽ മാർക്കു കൂട്ടിനൽകാൻ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് സിൻഡിക്കേറ്റടക്കം കണ്ടെത്തിയതോടെ മന്ത്രി പ്രതിരോധത്തിലായി. യുണിവേഴ്സിറ്റി മാർക്ക് ദാനം റദ്ദാക്കിയതോടെയാണ് ഈ വിവാദത്തിൽനിന്നും മന്ത്രി തടിയൂരിയത്. ബന്ധുവായ കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം നൽകിയതും വിവാദമായിരുന്നു. ബന്ധുനിയമന വിവാദത്തിൽ മന്ത്രിക്കെതിരെ കനത്ത പ്രതിഷേധമാണ് അന്ന് പാർട്ടിക്കുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയർന്നത്. തസ്തിക നിർദ്ദേശിക്കുന്ന യോഗ്യത അദീബിനുണ്ടായിരുന്നില്ല. നിയമനത്തിലുൾപ്പെടെ വ്യക്തമായ അട്ടിമറി നടന്നുവെന്നും ആരോപണമുയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍