പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെന്ന് പൊലീസ് കള്ളം പറഞ്ഞത് എന്തിന്? മാലയും മൊബൈൽ ഫോണും ചെരുപ്പും എവിടെ പോയി? ജോഷി പീറ്ററുടെ മരണത്തിലെ ദുരൂഹത മാറ്റാൻ പുനരന്വേഷണം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: ഭാര്യയുമായി പിണങ്ങി വീട്ടിൽ നിന്ന് കാണാതായ യുവാവിനെ തോടിനരികെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഏഴ് മാസം മുമ്പ് അങ്കമാലി കറൂക്കുറ്റി മാടവനക്കുടിയിൽ പരേതനായ പീറ്റർ മറിയക്കുട്ടി ദമ്പതികളുടെ ഇളയമകൻ ജോഷി പീറ്ററിന്റെ (40)മൃതദേഹം അഴുകിയ നിലയിൽ കാണപ്പെടുകയായിരുന്നു. 2015 ഏപ്രിൽ 26ന് എടനാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെ തോട്ടുവക്കിലാണ് ദിവസങ്ങൾ പഴക്കമുള്ളനിലയിൽ ജോഷിയുടെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾ പിന്നിട്ടിട്ടും മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണത്തിലൂടെ ഉറപ്പിക്കാത്ത പൊലീസ് കള്ളക്കളിയും നടത്തുന്നു.
ഇക്കഴിഞ്ഞ ജൂൺ 26ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് പൊലീസിന് കൈമാറിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് സെപ്റ്റംബർ 17ന് ജനറൽ ആശുപത്രിയിൽ അന്വേഷിച്ചെത്തുംവരെ കിട്ടിയില്ലെന്ന് പൊലീസ് കള്ളം പറഞ്ഞു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകിയത്. ജോഷിയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ കുടുംബം സമരം നടത്തി. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമർപ്പിച്ച പരാതികൾ അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ജോളിപീറ്ററും കുടുംബവും. ഇതോടെയാണ് കേസ് വീണ്ടും ചർച്ചകളിലെത്തുന്നത്. രാസപരിശോധനാ ഫലം വന്നശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പേരിൽ പ്രഥമവിവര റിപ്പോർട്ടിലൊതുങ്ങുകയാണ് ജോഷി പീറ്ററിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം. കേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറിയാലേ സംഭവത്തിന് പിന്നിലെ സത്യങ്ങൾ പുറത്തുവരൂവെന്നാണ് ജോഷിയുടെ വീട്ടുകാരുടെ നിലപാട്.
ജോഷിയുടെ ഭാര്യവീട്ടുകാരുടെ ഇടപടെലുകളിൽ ബന്ധുക്കൾക്ക് സംശയമുണ്ട്. ഞായറാഴ്ചകളിൽ പതിവായി പള്ളിയിൽ പോകാറുള്ള പ്രകൃതക്കാരനാണ് ജോഷി. കുടുംബത്തിൽ താനും ഭാര്യയുമായുള്ളപ്രശ്നങ്ങളെല്ലാം പള്ളിവികാരിയോട് പറയുമായിരുന്നു ഭാര്യയും വീട്ടുകാരുമായുള്ള പ്രശ്നങ്ങളെല്ലാം സഹോദരനായ ജോളിയെയും ഇയാൾ അറിയിച്ചിരുന്നു. എന്നാൽ, കാണാതായ ദിവസം അവധിയായിരുന്നിട്ടും ജോഷി കുടുംബപ്രശ്നങ്ങളെപ്പറ്റി ജോളിയേയോ മറ്റാരെയുമോ അറിയിച്ചിട്ടില്ല. ജോഷിയെ കാണാതായ വിവരമറിഞ്ഞ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായ മറുപടിയാണ് വീട്ടുകാർക്ക് ലഭിച്ചത്. ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്ന ശീലമില്ലാത്ത ജോഷി ആത്മഹത്യാപ്രവണതയുള്ള ആളല്ലെന്നും ജോളി പറയുന്നു.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നെങ്കിലും പുറമേയോ ആന്തരികാവയവങ്ങൾക്കോ കാര്യമായ കേടുപാടുകളോ പരിക്കോ കാണപ്പെട്ടിരുന്നില്ല. വിഷം ഉള്ളിൽ ചെന്നോ മറ്റ് വിധത്തിലോ ഉള്ള ആത്മഹത്യാശ്രമത്തിന്റെ ലക്ഷണങ്ങളുമുണ്ടായില്ല. എല്ലുകൾക്കോ തലയോട്ടിക്കോ വാരിയെല്ലിനോ ഒന്നും മരണകാരണമായേക്കാവുന്ന ക്ഷതങ്ങളും മുറിവുകളുമില്ലെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ സാക്ഷ്യപ്പെടുത്തൽ. ജോഷിയെ കാണാതായ ശേഷം സ്വിച്ച് ഓഫ് ചെയ്തിരുന്ന മൊബൈൽഫോൺ നമ്പർ ആഴ്ചകൾക്ക് ശേഷം ഓണാകുകയും റിസീവ്ഡ് കോളുകൾ ബാർ ചെയ്യുകയും ചെയ്തതായി മനസിലാക്കിയ ജോളി സിം കട്ടാകാതിരിക്കാൻ അതിലേക്ക് റീചാർജ് ചെയ്തെങ്കിലും ആരോ അതോടെ കണക്ഷൻ റദ്ദാക്കി. ജോഷിയെ കാണാതായതിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തതിലും ആഴ്ചകൾക്ക് ശേഷം വിജനമായ സ്ഥലത്തെ തോട്ടിൻ കരയിൽ മരിച്ച നിലയിൽകാണപ്പെട്ടതിലും അടിമുടി ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം.
കാണാതാകുന്നതിന് രണ്ട് മാസം മുമ്പ് ജോഷി വാങ്ങിയ രണ്ടുപവൻ തൂക്കം വരുന്ന സ്വർണമാലയും മൊബൈൽഫോണും ചെരുപ്പും ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഒന്നും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ജോഷിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനയക്കാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് അയച്ചതും ആറുമാസക്കാലം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമാക്കാതിരുന്നതും ബന്ധുക്കളുടെ സംശയങ്ങൾ ബലപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.
ജോഷി വീടിന് സമീപമുള്ള റെഡിമെയ്ഡ് വസ്ത്രനിർമ്മാണ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 2004ലാണ് ശ്രീമൂല നഗരം എടനാട് ഇടവകയിൽപെട്ട ആക്കപ്പറമ്പിൽ പത്രോസിന്റെ മകൾ ബേബിയെ ജോഷി വിവാഹം ചെയ്തത്. 2013 വരെ സ്വന്തം വീട്ടിൽ ഭാര്യയ്ക്കും ഏകമകൻ അലനുമായി കഴിഞ്ഞു. അതിന് ശേഷം ജോഷി 2013ൽഭാര്യയുടെ വീടിന് സമീപം അഞ്ച് സെന്റ് വസ്തുവിൽ വീടുവച്ച് താമസം തുടങ്ങി. എന്നാൽ ഇവർ ഇരുവരും തമ്മിൽ അത്ര സ്വരചേർച്ചയിലായിരുന്നില്ലെന്ന് ജോളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീടിന് സമീപമുള്ള ഹോമിയോ ഡിസ്പൻസറിയിലെ താൽക്കാലിക ജീവനക്കാരിയാണ് ബേബി. വിവാഹം കഴിഞ്ഞതുമുതൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നു. ജോഷിയുടെ മദ്യപാന സ്വഭാവമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാരോപിച്ച് ഇയാളെ നിർബന്ധിത ചികിത്സയ്ക്ക് വിധേയനാക്കി. ചികിത്സ കഴിഞ്ഞുവന്ന ജോഷി മദ്യപാനം ഉപേക്ഷിച്ചെങ്കിലും കുടുംബപ്രശ്നങ്ങൾ തുടർന്നു. ജോഷി സ്വന്തം മാതാപിതാക്കളുമായും സഹോദരങ്ങളുമായും സഹകരിക്കുന്നതും പരസ് ത്രീ ബന്ധമാരോപിച്ചുമാണ് പ്രശ്നങ്ങളെന്ന് ജോളി പരാതികളിൽ പറയുന്നു. വീടിനടുത്തുള്ള സ്ത്രീയുമായി ജോഷിക്ക് അടുപ്പമുള്ളതായിട്ടായിരുന്നു ആരോപണം.
ഇക്കഴിഞ്ഞ ഏപ്രിൽ 19ന് ഉച്ചയോടെ ബേബി ജോളിയെ ഫോണിൽ വിളിച്ച് ജോഷി വീട്ടിൽ ചില പ്രശ്നങ്ങളുണ്ടാക്കിയെന്നും നാട്ടുകാരെല്ലാവരും കൂടി ജോഷിയെ വീട്ടിൽ നിന്നിറക്കിവിട്ടെന്നും അറിയിച്ചു. ജോഷിയെ അന്വേഷിച്ച് അങ്ങോട്ട് ചെല്ലേണ്ടയെന്നും ബേബി പറഞ്ഞതായി ജോളി ആരോപിക്കുന്നു. വിവരമറിഞ്ഞ് ബേബിയുടെ സഹോദരനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അയാളും ബേബി പറഞ്ഞ കാര്യങ്ങൾ ശരിവച്ചു. ജോഷി തിരിച്ചെത്തിയാൽ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് കൂടി വീട്ടുകാർ അറിയിച്ചതോടെ ജോളി അടുത്തദിവസം എടനാടെത്തി. ജോഷിയെ കാണാനില്ലെന്നും ബേബിയുമായി പ്രശ്നങ്ങളുണ്ടാക്കിയശേഷം വീടുവിട്ട ഇയാൾ വീടിന് സമീപത്തെ ട്രാൻസ്ഫോമറിന്റെ ഫ്യൂസ് പൊട്ടിച്ചശേഷം കടന്നതായാണ് ഭാര്യവീട്ടുകാർ പറഞ്ഞത്.
ആളെ കാണാതായതിന് പൊലീസിൽ പരാതി നൽകാമെന്ന ജോളിയുടെ നിർദ്ദേശവും അവർ തള്ളിയതായി പറയുന്നു. ജോഷിയെ തങ്ങൾക്ക് അന്വേഷിക്കേണ്ട കാര്യമില്ലെന്നും ആത്മഹത്യാക്കുറിപ്പുമായി നടക്കുന്ന അയാളിൽ നിന്ന് വിവാഹമോചനം നേടാൻ പള്ളിവഴി ശ്രമിക്കുകയാണെന്നുമാണ് ഭാര്യവീട്ടുകാർ പറഞ്ഞത്. ജോഷിയുടെ തിരോധാനത്തിലും ഭാര്യവീട്ടുകാരുടെ സംസാരത്തിലും സംശയം ആരോപിച്ച് ജോഷി പീറ്റർ ഏപ്രിൽ 20ന് നൽകിയ പരാതിയിൽ കാലടി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് എടനാട് ഭാഗത്ത് ജീർണാവസ്ഥയിൽ മൃതദേഹം കാണപ്പെട്ട വിവരം അറിഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍