Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടാളത്തിൽ നിന്ന് പിരിഞ്ഞ ശേഷം ബാലകൃഷ്ണ പിള്ളയുടെ പേഴ്‌സണൽ സ്റ്റാഫ്; കടമറ്റത്ത് കത്തനാരുടെ സേവയുണ്ടെന്ന് പറഞ്ഞ് രാത്രികാലത്ത് മന്ത്രവാദം; പുനലൂർ, കൊട്ടാരക്കര, ചെങ്ങന്നൂർ, കല്ലട, ചാത്തന്നൂർ, അടൂർ എന്നിവിടങ്ങളിലായി ഏഴ് ഭാര്യമാരും പത്തിലേറെ മക്കളും; ഓരോ സ്ത്രീയ്ക്കൊപ്പവും കുറേക്കാലം താമസിച്ച് ഒന്നോ രണ്ടോ മക്കളായി കഴിയുമ്പോൾ സ്വത്തുക്കൾ അടിച്ചുമാറ്റി സ്ഥലം വിടും; വൈക്കത്തെ പോക്‌സോ കേസിൽ പിടിയിലായതുകൊട്ടാരക്കരക്കാരൻ; ജോസ് പ്രകാശ് അറസ്റ്റിലാകുമ്പോൾ

പട്ടാളത്തിൽ നിന്ന് പിരിഞ്ഞ ശേഷം ബാലകൃഷ്ണ പിള്ളയുടെ പേഴ്‌സണൽ സ്റ്റാഫ്; കടമറ്റത്ത് കത്തനാരുടെ സേവയുണ്ടെന്ന് പറഞ്ഞ് രാത്രികാലത്ത് മന്ത്രവാദം; പുനലൂർ, കൊട്ടാരക്കര, ചെങ്ങന്നൂർ, കല്ലട, ചാത്തന്നൂർ, അടൂർ എന്നിവിടങ്ങളിലായി ഏഴ് ഭാര്യമാരും പത്തിലേറെ മക്കളും; ഓരോ സ്ത്രീയ്ക്കൊപ്പവും കുറേക്കാലം താമസിച്ച് ഒന്നോ രണ്ടോ മക്കളായി കഴിയുമ്പോൾ സ്വത്തുക്കൾ അടിച്ചുമാറ്റി സ്ഥലം വിടും; വൈക്കത്തെ പോക്‌സോ കേസിൽ പിടിയിലായതുകൊട്ടാരക്കരക്കാരൻ; ജോസ് പ്രകാശ് അറസ്റ്റിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: പത്തുവയസുകാരിയെ പീഡിപ്പിച്ചതിന്റെ പേരിൽ പോക്‌സോ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊട്ടാരക്കര സ്വദേശി കിഴക്കേത്തെരുവ് മേലൂട്ടിൽ എം.ജി. ജോസ് പ്രകാശ് പഴയ പട്ടാളക്കാരൻ. ബലാത്സംഗത്തിനുള്ള ഐപിസി 376 വകുപ്പും പോക്‌സോയിലെ വിവിധ വകുപ്പുകളും പ്രകാരമാണ് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്.

പുതിയ ഭാര്യയുമായുള്ള താമസിത്തിന്നിടയിലാണ് ഇവരുടെ വീട്ടിൽ കയറി വൈക്കം പൊലീസ് ജോസ് പ്രകാശിനെ അറസ്റ്റ് ചെയ്യുന്നത്. 2014ലുള്ള പീഡന പരാതിയിൽ അറസ്റ്റ് വരുമെന്ന് ജോസ് പ്രകാശ് കരുതിയതല്ല. അതുകൊണ്ട് തന്നെ അറസ്റ്റ് ഇയാളെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. പഴയ ഫയലുകൾ പരിശോധിച്ചപ്പോഴാണ് വൈക്കം പൊലീസ് ജോസ് പ്രകാശ് അറസ്റ്റിൽ നിന്നും രക്ഷപെട്ടു നിൽക്കുന്നത് മനസിലാക്കിയത്. അതുകൊണ്ട് തന്നെ പോക്‌സോ കേസിൽ പ്രതിയായ ജോസ് പ്രകാശിനെ കഴിഞ്ഞ വെള്ളിയാഴ്ച പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇയാൾ ഇപ്പോൾ കോട്ടയം സബ് ജയിലിൽ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും എന്നാണ് വൈക്കം പൊലീസ് മറുനാടനോട് പറഞ്ഞത്.

പട്ടാളത്തിൽ നിന്ന് പിരിഞ്ഞ ശേഷമാണ് ആർ.ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന വേളയിൽ ജോസ് പ്രകാശ് പേഴ്‌സണൽ സ്റ്റാഫിൽ കടന്നു കൂടിയത്. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടി ഗൾഫിൽ എത്തിയതിനു ശേഷമാണ് ജോസ്പ്രകാശ് രണ്ടാം വിവാഹം ചെയ്തത്. ഇതിനിടെയാണ് പെൺകുട്ടിയെ ജോസ് പ്രകാശ് ലൈംഗികമായി പീഡിപ്പിച്ചത്. ഹോസ്റ്റലിൽ നിന്നിരുന്ന പെൺകുട്ടിയെ അവധി ദിനങ്ങളിലും വെക്കേഷൻ സമയത്തും ജോസ് പ്രകാശ് പീഡിപ്പിക്കുകയായിരുന്നു. വൈക്കത്തെ ഒരു ഫ്‌ളാറ്റിലായിരുന്നു അന്ന് ഇയാളുടെ താമസം. 2014 ലാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ഇയാൾ ഭീഷണിപ്പെടുത്തിയത് കാരണം പെൺകുട്ടി പീഡനകാര്യം അമ്മയോടു തുറന്നു പറഞ്ഞില്ല. പക്ഷെ ആദ്യ കുർബാന വേളയിൽ പെൺകുട്ടി വൈദികനോട് പീഡനകാര്യം പറഞ്ഞപ്പോഴാണ് വാർത്ത പുറത്തു വരുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ വൈക്കം സ്റ്റേഷനിൽ പരാതി നൽകി. അന്ന് മാതാവിന്റെ പരാതിയിൽ പൊലീസ് പ്രാഥമികാന്വേഷണം നടത്തിയെങ്കിലും കേസ് പൂഴ്‌ത്തിവയ്ക്കപ്പെട്ടു.

പാലാ മജിസ്ട്രേറ്റിന് നേരിട്ട് മൊഴി കൊടുത്തിട്ടും നടപടി നീണ്ടുപോയി. പൊലീസിനെ അലട്ടിയ ചില ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായതിനാലാണ് പരാതിയിൽ അന്വേഷണം നീണ്ടുപോയത്. ഇപ്പോൾ ഫയലുകൾ തിരഞ്ഞപ്പോൾ ജോസ് പ്രകാശ് അറസ്റ്റ് ചെയ്യപ്പെടാതെ തുടരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിയുകയും ചെയ്തിരുന്നു. അന്ന് തന്നെ പൊലീസ് പൊലീസ് പോക്‌സോ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തിരുന്നു. പക്ഷെ പ്രതി അറസ്റ്റിലായില്ല. ഇപ്പോൾ പഴയ കേസുകൾ തിരഞ്ഞു പോയപ്പോഴാണ് തെളിവുകൾ എതിരായിട്ടും ജോസ് പ്രകാശ് അറസ്റ്റിലാകാതെ വിലസി നടക്കുന്നത് വൈക്കം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വൈക്കം സിഐയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോസ് പ്രകാശിന്റെ പുതിയ ഭാര്യയുടെ വീട്ടിൽ നിന്നാണ് ഇയാളെ വൈക്കം പൊലീസ് പിടികൂടിയത്.

പുനലൂർ, കൊട്ടാരക്കര, ചെങ്ങന്നൂർ, ഉല്ലല, കല്ലട, ചാത്തന്നൂർ, അടൂർ എന്നിവിടങ്ങളിൽ ഇയാൾക്ക് ഭാര്യമാരും മക്കളുമുള്ളതായി വാർത്തകൾ വന്നിട്ടുണ്ട്. വിവാഹമോചിതനാണെന്നും ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്ന ഡോക്ടറാണെന്നുമൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളെ വലയിലാക്കും. ഓരോ സ്ത്രീയ്ക്കൊപ്പവും കുറേക്കാലം താമസിക്കുകയും ഒന്നോ രണ്ടോ മക്കളായിക്കഴിയുമ്പോൾ സ്വത്തുക്കൾ അടിച്ചുമാറ്റി സ്ഥലം വിടുകയാണ് പതിവ്. ഏറെക്കാലം കൂടെ കഴിഞ്ഞ കൊട്ടാരക്കര സ്വദേശിനി , 13 വർഷം വിദേശത്ത് ജോലി ചെയ്ത സമ്പാദ്യം മുഴുവൻ ജോസ് പ്രകാശ് കൈക്കലാക്കിയെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

അതിനിടെ ദുർമന്ത്രവാദത്തിന്റെ പേരിൽ കോട്ടയത്തെ ഒരു വൃദ്ധന്റെ 2.65 ലക്ഷം രൂപ ഇയാൾ തട്ടിയെടുക്കുകയും ചെയ്തു. കടമറ്റത്ത് കത്തനാരുടെ സേവയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം . ഇതാണ് ജോസ് പ്രകാശിന്റെ പേരിൽ ഇപ്പോൾ പുറത്തുവന്ന വാർത്തകളിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP