എന്താണ് പറയാനുള്ളത് എന്ന് മജിസ്ട്രേട്ട് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ നിർവ്വികാരമായി താഴോട്ട് നോക്കി ജോളി; നിസ്സഹായാവസ്ഥയിൽ വിതുമ്പി മാത്യുവും പ്രജികുമാറും; ജോളി കോടതിയിൽ എത്തിയത് ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തപ്പോൾ ധരിച്ച കറുത്ത ചുരിദാറും റോസ് ഷോളും തന്നെ അണിഞ്ഞ്; മുഷിഞ്ഞ് ദുർഗന്ധം വമിച്ച വസ്ത്രം ധരിക്കാൻ ഇടയാക്കിയത് ബന്ധുക്കളുടെ നിസ്സഹകരണം; കോടതിയിലേക്കുള്ള വഴിയിൽ തടിച്ചു കൂടിയ ആൾക്കൂട്ടത്തിന്റെ കൂക്കു വിളിയോടും ജോളി പ്രതികരിച്ചത് നിർവ്വികാരതയോടെ
മറുനാടൻ മലയാളി ബ്യൂറോ
താമരശ്ശേരി: കൂടത്തായിയിലെ കൊലപാതകത്തിൽ ജോളിക്ക് ഇപ്പോഴും കുറ്റബോധമില്ലേ? ഈ ചോദ്യമാണ് ഇന്നലെ കോടതിയിലെ കാഴ്ചകൾ ചർച്ചയാക്കുന്നത്. കുറ്റബോധമില്ലാതെ, നിർവികാരമായ മുഖഭാവത്തോടെ, തിളക്കം നഷ്ടപ്പെട്ട കണ്ണുകളോടെയായിരുന്നു ജോളി കോടതിമുറിയിലെ പ്രതിക്കൂട്ടിൽ നിന്നത്. എന്താണു പറയാനുള്ളതെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ജോളി ഒന്നും മിണ്ടാതെനിന്നു. താഴേക്ക് നോക്കിയതും പറയാനൊന്നുമില്ലെന്ന ഭാവത്തിൽ. സാധാരണ ഇത്തരം ചോദ്യമെത്തുമ്പോൾ പ്രതികളെ താൻ കുറ്റക്കാരനല്ലെന്ന് പറയാനാകും ശ്രമിക്കുക. അതു പോലും ജോളി ചെയ്യുന്നില്ല.
താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ജോളിക്കൊപ്പം പ്രതിക്കൂട്ടിൽനിന്ന കൂട്ടുപ്രതികളായ പ്രജികുമാറിനും മാത്യുവിനും വിഷമഭാവമായിരുന്നു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുമുണ്ടായിരുന്നു. ജോളിയുടെ മുഖത്തുമാത്രമാണ് സങ്കടം നിഴലിക്കാതിരുന്നത്. ശനിയാഴ്ച ക്രൈംബ്രാഞ്ച് ജോളിയെ അറസ്റ്റ് ചെയ്തത്. അന്ന് പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോയപ്പോൾ ധരിച്ചിരുന്ന കറുത്ത ചുരിദാറും റോസ് നിറത്തിലുള്ള ഷാളുമായിരുന്നു കോടതിയിൽ ഹാജരാക്കുമ്പോഴും ജോളിയുടെ വേഷം. ഷാൾ തലയിലൂടെയിട്ടാണ് പൊലീസ് വലയത്തിൽ കോടതിയിലേക്കു കയറ്റിയത്. ജോളിക്ക് വസ്ത്രങ്ങൾ കൊണ്ടു നൽകാൻ ബന്ധുക്കൾ ആരും ജയിലിൽ എത്തിയിരുന്നില്ല. ജയിൽ അധികൃതർ ആവശ്യപ്പെട്ടിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല. അതുകൊണ്ടാണ് അറസ്റ്റിന്റെ അന്നുള്ള വസ്ത്രം തന്നെ ധരിക്കേണ്ടി വന്നത്.
ജോളി ആറുദിവസവും ജയിലിൽ ചെലവിട്ടത് ഒരേ വേഷത്തിലാണ്. മുഷിഞ്ഞ് ദുർഗന്ധം വമിച്ച വസ്ത്രം തന്നെ ധരിക്കാൻ ഇടയാക്കിയത് മാറിധരിക്കാനുള്ള വസ്ത്രം ലഭിക്കാത്തതുകൊണ്ടാണെന്ന് ജയിൽ ജീവനക്കാർ പറഞ്ഞു. ആകെ മാറ്റിയിടാൻ ലഭിച്ചത് സഹതടവുകാരി നൽകിയ നൈറ്റി മാത്രമാണ്. ജോളിയുടെ സെല്ലിൽ കൊലപാതകക്കേസിലെ ഒരു പ്രതിയുൾപ്പെടെ ആറുപേരാണുള്ളത്. കൊലപാതക പരമ്പരയ്ക്കുപിന്നിൽ ജോളിയാണെന്നറിഞ്ഞ ഞെട്ടലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും അകറ്റിയതെന്നാണ് ജയിലധികൃതരുടെ വിലയിരുത്തൽ. സാധാരണ ജയിലിൽ കാണാനെത്തുന്നവർ നൽകുന്ന വസ്ത്രമാണ് തുടർന്നുള്ള ദിവസങ്ങളിൽ ഉപയോഗിക്കാറുള്ളത്.
ശനിയാഴ്ച രാത്രി റിമാൻഡിലായ ജോളി ഞായറാഴ്ചതന്നെ ജയിലിലെ ഫോൺ ഉപയോഗിച്ച് സഹോദരൻ നോബിയെ വിളിച്ചിരുന്നു. ആവശ്യമായ വസ്ത്രങ്ങൾ എത്തിച്ചുനൽകാൻ ഫോണിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ജയിലിൽനിന്നു കോടതിയിലേക്കു മാറ്റുന്നതുവരെ യാതൊരു സഹായവും അവർക്ക് ലഭിച്ചില്ല. അറസ്റ്റിലായശേഷം ജോളിയെ കാണാൻ ബന്ധുക്കളാരും എത്തിയിട്ടുമില്ല. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കും ശിക്ഷിക്കപ്പെട്ടു ജയിലിൽക്കഴിയുന്ന പ്രതികൾക്കും ബന്ധുക്കളാണ് വസ്ത്രം നൽകാറുള്ളതെന്ന് ജയിലധികൃതർ പറഞ്ഞു. അതില്ലാത്ത സാഹചര്യങ്ങളിൽ അറസ്റ്റുചെയ്യുന്ന സമയത്ത് ഇവരിൽ രേഖപ്പെടുത്തിയ പണം നൽകി സൂപ്രണ്ട് മുഖേന ആവശ്യപ്പെട്ടാൽ തങ്ങൾ വാങ്ങിനൽകാറാണു പതിവെന്നും ജയിലധികൃതർ പറയുന്നു.
പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് കോടതിക്കുമുന്നിൽ നിലയുറപ്പിച്ച ആൾക്കൂട്ടത്തിന്റെയും മാധ്യമപ്രവർത്തകരുടെയും ഇടയിലൂടെ രാവിലെ 11 മണിയോടെയാണ് ജോളിയെ പൊലീസ് എത്തിച്ചത്. ജനങ്ങൾ കൂക്കിവിളിച്ചാണ് എതിരേറ്റത്. വനിതാ പൊലീസ് ഉൾപ്പെടെയുള്ള പൊലീസ് സംഘം സുരക്ഷയൊരുക്കി. കോടതിസമുച്ചയത്തിന്റെ രണ്ടാംനിലയിലെ രണ്ടാം കോടതിയുടെ അകത്തേക്ക് കനത്ത സുരക്ഷാവലയം തീർത്താണ് ജോളിയെ എത്തിച്ചത്. കോടതിമുറിയിൽ അരികിലിട്ടിരുന്ന ബെഞ്ചിൽ ഇവരെ ഇരുത്തി. ഇരുവശത്തും വനിതാപൊലീസ് സുരക്ഷ ഉറപ്പാക്കി. പൊലീസ് കസ്റ്റഡി ആവശ്യപ്പെടുന്നുണ്ടെന്നും ഇതിൽ എന്താണു പറയാനുള്ളതെന്നും മജിസ്ട്രേറ്റ് എം. അബ്ദുൾ റഹീം ചോദിച്ചു. മൂന്നുപേരും മിണ്ടാതെനിന്നു. തുടർന്ന്, പ്രതികളെ 16 വരെ പൊലീസ് കസ്റ്റഡിയിൽവിടാൻ ഉത്തരവിട്ടു.
അഡ്വ. ബി.എ. ആളൂരിന്റെ രണ്ട് ജൂനിയർ അഭിഭാഷകർ ജോളിക്കുവേണ്ടിയുള്ള വക്കാലത്ത് തയ്യാറാക്കി രാവിലെത്തന്നെ കോടതിയിലെത്തിയിരുന്നു. ജോളിയെ പൊലീസ് കോടതിമുറിയിലെത്തിച്ചപ്പോൾ അഭിഭാഷകർ അവരെ സമീപിച്ചു. ജോളിക്കുവേണ്ടി ഹാജരാകുമെന്ന് അറിയിച്ചു. വക്കാലത്തിൽ ഒപ്പിടുവിക്കുകയും ചെയ്തു. അഭിഭാഷകരായ ടി. ഹിജാസ്, ഷെഫിൻ എന്നിവരാണ് ആളൂരിനെ പ്രതിനിധാനംചെയ്ത് കോടതിയിലെത്തിയത്. കേസ് പരിഗണിക്കുമ്പോൾ ആളൂർ ഹാജരാകുമെന്ന് ഇവർ പറഞ്ഞു. രണ്ടാംപ്രതി മാത്യുവിനുവേണ്ടി സി.പി. അബ്ദുൾ റഫീഖും മൂന്നാം പ്രതി പ്രജികുമാറിനുവേണ്ടി എം. രാജേഷ് കുമാറും ഹാജരാകും.
ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് ഇന്നലെ പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറൽ എസ്പി ഓഫീസിൽ വച്ചാണ് പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി ജോളി സഹകരിക്കുന്നുണ്ടെന്ന് എസ്പി കെ ജി സൈമൺ പിന്നീട് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിലാണ് ജോളിയെ പാർപ്പിച്ചത്. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതിന് നാല് കാരണങ്ങൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം, റോയ് തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങൾ എതിർത്തതിലെ പക എന്നിവ കൊലപാതകത്തിന് കാരണമായി എന്നാണ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മൊഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ പൊലീസ് വിശദമാക്കുന്നു.
പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. അതിനുശേഷം എസ്പി ഓഫീസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍