വിവാഹം ശേഷം ഭാര്യയായി കഴിഞ്ഞത് 565 ദിവസം; ആദ്യ ഭാര്യയിലെ മകനെ പടിയിറക്കിയും വേലക്കാരിയെ മാറ്റിയും തന്ത്രങ്ങൾ; ആറു കോടിയോളം രൂപയുള്ള അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ മാറ്റിയത് കണ്ടെത്തിയത് നിർണ്ണായകമായി; വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും പ്രവാസിയെ എത്തിച്ചത് സ്ലോ പോയിസൺ നൽകിയോ? ഗൾഫിലെ റസ്റ്റോറന്റ് ഉടമ സ്റ്റെർലിങ് മാത്യുവിന്റെ സഹോദരന്റെ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് രണ്ടാം ഭാര്യയും; തൊടുപുഴയിൽ ജോൺ വിൽസൺ കേസ് മറ്റൊരു കൂടത്തായിയോ?
എം മനോജ് കുമാർ
തൊടുപുഴ: കുളങ്ങരത്തൊട്ടിയിലെ കോടീശ്വരനായ കെ.ജോൺ വിൽസണിന്റെ (65) മരണം കൂടത്തായി രീതിയിലുള്ള കൊലപാതകമാണോ എന്ന കാര്യത്തിൽ സംശയം ഉയർന്നിരിക്കെ ഈ കേസിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജ്ജിതമാക്കി. സ്വത്ത് തേടി കൂടത്തായി രീതിയിൽ ജോണിന്റെ ഭാര്യ ലിസി സൃഷ്ടിച്ചതാണോ ഈ മരണമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
കൂടത്തായിൽ പ്രതിസ്ഥാനത്ത് ജോളിയായിരിക്കെ ജോണിന്റെ മരണത്തിൽ സംശയിക്കുന്നത് രണ്ടാം ഭാര്യയായ ലിസിയെയാണ്. സ്ലോ പോയിസൺ നൽകി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും ജോണിനെ രണ്ടാം ഭാര്യ വഴി നടത്തുകയായിരുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. 2018 ഡിസംബർ 31 വൈകീട്ടാണ് ജോണിനെ തൂങ്ങിമരിച്ച നിലയിൽ വസതിയിൽ കാണപ്പെടുന്നത്. മരണത്തെക്കുറിച്ച് പരാതി വന്നിരിക്കെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ജോണിന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ജോണിന്റെ മക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.
ജോണിന്റെ രണ്ടു കോടിയിലേറെ രൂപ ലിസി തട്ടിയെടുത്തതായി മക്കൾ നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ദോഹ ഖത്തറിൽ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫീസറായി ദീർഘകാലം പ്രവർത്തിച്ചയാളാണ് വിൽസൺ. ഖത്തറിൽ നിന്നും വിരമിച്ച ശേഷം നാട്ടിലേക്ക് വന്നു ജീവിതം തുടരുകയായിരുന്നു ജോൺ. കോടികളുടെ സ്വത്തുക്കളും ജോണിനുണ്ട്. 40 കോടിയോളം രൂപയുടെ സ്വത്തുക്കൾ ജോണിന് ഉള്ളതായി പറയപ്പെടുന്നുണ്ട്. ഗൾഫ് മേഖലകളിൽ 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെർലിങ് മാത്യുവിന്റെ സഹോദരനാണ് വിൽസൺ. പതിനൊന്നു വർഷം മുമ്പ് ജോണിന്റെ ഭാര്യ വൽസമ്മ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. തുടർന്ന് ജോൺ രണ്ടാം വിവാഹം കഴിച്ചതാണ് ലിസിയെ. പ്രായപൂർത്തിയായ രണ്ടു ആൺമക്കൾ ലിസിക്കുണ്ട്. ഇതെല്ലാം അറിഞ്ഞാണ് ലിസിയെ ജോൺ വിവാഹം കഴിക്കുന്നത്.
ഭർത്താവായ നേവൽ ഓഫീസർ മരിച്ച ശേഷം മക്കൾക്കൊപ്പം ജീവിച്ചു വരവേയാണ് ജോണിന്റെ ആലോചന ലിസിക്ക് വരുന്നത്. ഇതോടെ ലിസി ജോണിനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹമാണ് ജോണിനെ മാനസിക സമ്മർദ്ദത്തിലേക്കും ഒടുവിൽ മരണത്തിലേക്കും തള്ളിവിട്ടത്. ജോണിന്റെ മരണത്തിൽ വില്ലത്തി ലിസി എന്നാണ് കുടുംബം ഇപ്പോൾ ആരോപിക്കുന്നത്. കൂടത്തായി സീരിയൽ കൊലപാതകങ്ങളുടെ വഴിയേയുള്ള മരണമാണ് ഇതെന്നുള്ള സംശയങ്ങളാണ് ഇപ്പോൾ ഉയരുന്നത്. വിവാഹം കഴിച്ച ശേഷം വെറും 565 ദിവസം മാത്രമാണ് ലിസി ജോണിന്റെ ഭാര്യയായി താമസിച്ചത്.
ഈ സമയത്തിനുള്ളിൽ ബന്ധുക്കളെ അകറ്റി ജോണിനെ ലിസി പൂർണമായി ഒറ്റപ്പെടുത്തി. ആദ്യഭാര്യയിലെ മകനെ വീട്ടിൽ നിന്നും പടിയിറക്കി. വേലക്കാരിയെ കൂടി മാറ്റി. ഒറ്റപ്പെടുത്തി ശേഷം വിഷാദത്തിലേക്കും മരണത്തിലേക്കും ഈ കോടീശ്വരനെ തള്ളിവിടുന്നതിന്നിടയിൽ ജോണിന്റെ രണ്ടു കോടിയോളം രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു. ജോണിന്റെ അക്കൗണ്ടുകൾ ബന്ധുക്കൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ആറു കോടിയോളം രൂപയുള്ള അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ ലിസി സ്വന്തം പേരിലേക്ക് മാറ്റിയത് മനസിലായത്. ബാക്കി നാല് കോടി രൂപയുടെയും സ്വത്തുക്കളുടെയും അവകാശിയായി, നോമിനിയായി ലിസി മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ജോണിന്റെ മരണത്തിൽ അന്വേഷണം തേടി ബന്ധുക്കൾ രംഗത്ത് വന്നത്.
കൂടത്തായിയിലെ ജോളിയുടെ സയനൈഡ് കൊലപാതകങ്ങൾ കേരളത്തെ പിടിച്ചു കുലുക്കിയിരിക്കെ ഇതേ രീതിയിലുള്ള കൊലപാതകമാണോ ജോണിന്റെതെന്നാണ് ഇപ്പോൾ സംശയിക്കപ്പെടുന്നത്. ജോൺ മരിച്ച ശേഷം ബന്ധുക്കൾ ആദ്യം തൊടുപുഴ പൊലീസിനെ സമീപിച്ചിരുന്നു. മരണത്തിൽ സംശയം ചൂണ്ടിക്കാട്ടി പരാതി വന്നപ്പോൾ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇതോടെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു ലിസി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ജോണിന്റെ ബന്ധുക്കളുടെ പരാതി ഗൗരവമായി കണ്ട ഹൈക്കോടതി കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് വിധിച്ചു. തുടർന്ന് ഹൈക്കോടതി അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നൽകി. ഈ കേസിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
565 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിനിടയിൽ ജോൺ വിൽസന്റെ കൈയിലുള്ള രണ്ടു കോടിയോളം രൂപ ലിസ്സിയുടെ പേരിലേയ്ക്ക് മാറ്റിയിരുന്നു. സമ്മർദ്ദം ചെലുത്തിയാണ് തുക കൈവശപ്പെടുത്തിയതെന്ന് പിന്നീട് വെളിവായി. ലിസ്സിയുടെ പേരിനോടൊപ്പം ജോണിനെ ചേർത്ത് എല്ലാ രേഖകളിലും ഭാര്യയായി ചേർത്തു. തുടർന്നും സ്വത്തുക്കൾ കൈവശപ്പെടുത്താൻ സമ്മർദ്ദം ചെലുത്തി. ഇതാണ് വിൽസൺ ജീവനൊടുക്കാൻ കാരണമായതെന്നുമാണ് ഇപ്പോൾ ഉയരുന്ന സംശയം. ലിസ്സിയുടെ സുഹൃത്തായ വേറെ ഒരു നേവി ഓഫീസറുടെ പേരിലും ഒപ്പം ആരോപണം ഉയരുന്നുണ്ട്. വിൽസന്റെ മരണത്തോടെ സ്വത്ത് ഭൂരിഭാഗവും കൈവശപ്പെടുത്തുവാനുള്ള ശ്രമം ലിസ്സി തുടങ്ങിയതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ജോണിന്റെ നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉൾപ്പെടെയുള്ള രേഖകളുമായാണ് ലിസ്സി പോയിട്ടുള്ളത്. വിൽസന്റെ മരണശേഷമാണ് മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന കാര്യം പുറംലോകം അറിഞ്ഞത്. ഇതേത്തുടർന്ന് വിൽസന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കൾ ഹൈക്കോടതിയെ സമീപിച്ചു. കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതേ തുടർന്നാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
അതിസമ്പന്നനും കോടികളുടെ സ്വത്തുക്കളുടെ ഉടമയുമാണ് കെ.ജോൺ വിൽസൺ. ഭാര്യ മരിച്ചപ്പോൾ ജോൺ ഒറ്റയ്ക്കായി. മക്കൾ വിദേശത്തും. ഇതോടെയാണ് ഏകാന്തതയിൽ നിന്നും മോചനം തേടി ജോൺ പുതിയ വിവാഹത്തിനു ഒരുങ്ങുന്നത്. ഇങ്ങിനെ വന്ന ആലോചനയാണ് ലിസിയുടേത്. ഒരു നാവികസേന ഓഫീസറായിരുന്നു ലിസിയുടെ ഭർത്താവ്. ഇദ്ദേഹത്തിന്റെ മരണശേഷമാണ് ലിസി ജോണിനെ വിവാഹം ചെയ്യുന്നത്. സ്ത്രീധനത്തിനു പകരം പുരുഷധനം 50 ലക്ഷം രൂപ ആദ്യം നൽകിയാണ് വിവാഹം ചെയ്തത്. ഭർത്താവിന്റെ പെൻഷൻ തടസപ്പെടുമെന്നതിനാൽ 50 ലക്ഷം വേണം എന്നാവശ്യമാണ് ലിസി ആദ്യം മുഴക്കിയത്. ഇത് നൽകിയാണ് വിവാഹം നടന്നത്.
ദാമ്പത്യം മുന്നോട്ടു നീങ്ങുന്നതിന്നിടെ തന്നെ ജോൺ രോഗിയായി. ഇത് ഇപ്പോൾ ബന്ധുക്കളിൽ സംശയം നിറച്ചിരിക്കുകയാണ്. ഭക്ഷണത്തിൽ സ്ലോ പോയിസൺ നൽകി ലിസി ജോണിനെ ശയ്യാവലംബിയാക്കുകയായിരുന്നു എന്നാണ് ഇപ്പോൾ വരുന്ന ആരോപണം. ആരോഗ്യവാനായ ജോണിനെ സമ്മർദ്ദത്തിൽ കുടുക്കി ലിസി ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. ഇതാണ് ബന്ധുക്കൾ ഉയർത്തുന്ന ആരോപണം. വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിന്നിടെ വന്ന ജോണിന്റെ മരണം ഇതിനു തെളിവാണ് എന്നാണ് ബന്ധുക്കളുടെ പക്ഷം. വീട്ടിലേക്ക് ബന്ധുക്കളെ ആരെയും ലിസി അടുപ്പിച്ചില്ല. ജോണിന് ഏകാന്തവാസം വിധിച്ചു.ആദ്യ മകനെ വീട്ടിൽ നിന്നും കുടിയിറക്കി വിട്ടു. സ്വത്തുക്കൾക്കായി ജോണിനെ സമ്മർദ്ദത്തിലാക്കി. വിഷാദത്തിലേക്ക് തള്ളിവിട്ടു. ഇത് ജോണിന്റെ ആത്മഹത്യയ്ക്ക് വഴിവെച്ചു. ഇതാണ് മക്കൾ അടക്കമുള്ള ബന്ധുക്കളുടെ ആരോപണം.
മാനസിക സമ്മർദ്ദത്തിലായ ജോണിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക. ഈ കുറ്റം ചുമത്തിയാണ് ഈ കേസിൽ അന്വേഷണം മുന്നോട്ടു നീക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ് പി.ടി.എ. ആന്റണിയാണ് അന്വേഷണം നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍