മകനെ കാണുന്നില്ലെന്ന് സംശയം പറയുന്നത് രാത്രി പത്തരയ്ക്ക്; വീട്ടിനുള്ളിൽ കയറി പരിശോധനയ്ക്ക് അനുവദിച്ചുമില്ല; പുറകു വശത്തേക്കും ആരേയും വിട്ടില്ല; നാട്ടുകാർ തെരച്ചിൽ നടത്തുമ്പോൾ മൂവരും കതകടച്ച് വീട്ടിനുള്ളിൽ ഉറങ്ങി; ജിത്തു ജോബിന്റെ ക്രൂര കൊലപാതകം അച്ഛനും സഹോദരിയും നേരത്തെ അറിഞ്ഞിരുന്നോ? മൃതദേഹം കണ്ടെത്തിയിട്ടും അയൽക്കാരല്ലാതെ ആരും ഞെട്ടിയതുമില്ല; കൊട്ടിയത്തേത് ദൃശ്യം മോഡൽ കൊലപാതകമെന്നുറപ്പിച്ച് സമീപവാസികൾ
ആർ പീയുഷ്
കൊല്ലം: മകനെ നിഷ്ടൂരമായി മാതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനും സഹോദരിക്കും വ്യക്തമായ പങ്കുണ്ടെന്ന് സമീപവാസികളായ നാട്ടുകാർ ആരോപിക്കുന്നു. 15 ന് കുടുംബവഴക്കിനെ തുടർന്ന് മാതാവ് കൊലപ്പെടുത്തിയ ജിത്തു ജോബ് എന്ന പതിനാലുകാരന്റെ മരണത്തിലാണ് പിതാവ് ജോബിനും സഹോദരി ടീനയ്ക്കും പങ്കുണ്ടെന്ന സംശയം നാട്ടുകാർ പറയുന്നത്. ഇതിന് കാരണം കുട്ടിയെ കാണാതായ ദിവസം മുതലുള്ള ഇവരുടെ പെരുമാറ്റമാണെന്ന് സമീപവാസികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. അമ്മയുടെ മൊഴി തീർത്തും അവിശ്വസനീയമാണെന്നും അവർ പറയുന്നു. കുട്ടിയെ കാണാതായതു മുതൽ ഇവരുടെ പെരുമാറ്റത്തിൽ പന്തിയുണ്ടെന്നും പറയുന്നു.
15 ന് രാത്രി 8.30 മുതൽ ജിത്തുവിനെ കാണാനില്ല എന്ന് അയൽക്കാരോട് മാതാപിതാക്കൾ പറയുന്നത് 10.30 ന്. ഉടൻ പിതാവ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായി നാട്ടുകാർക്കൊപ്പം പോയി. പിന്നീട് കൂടുതൽ പേർ എത്തി പല വഴിക്ക് അന്വേഷണം നടത്തിയപ്പോഴും യാരൊരാശങ്കയും ഇവർക്കുണ്ടായില്ല. വീടിനുള്ളിൽ പരിശോധിക്കാമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നോക്കി ഇനി നോക്കണ്ട എന്നു പറയുകയായിരുന്നു. മൃതദേഹം കത്തിച്ച വീടിന്റെ വീടിന് പുറകുവശത്തും നാട്ടുകാരെ അന്വേഷണം നടത്താൻ സഹോദരി ടീനയും മാതാവും സമ്മതിച്ചില്ല.
രാത്രി ഏറെ വൈകിയും നാട്ടുകാർ തിരച്ചിൽ നടത്തുമ്പോൾ മൂവരും വീടിനുള്ളിൽ കയറി വാതിലടച്ചു കിടന്നു. തൊട്ടടുത്ത ദിവസം പൊലീസെത്തിയപ്പോഴും വീടിനുള്ളിൽ പരിശോധിക്കേണ്ട എല്ലായിടവും നോക്കിയിരുന്നതായും പറഞ്ഞു. ഈ ദിവസങ്ങളിലൊന്നും മാതാപിതാക്കൾക്കും സഹോദരിക്കും യാരൊരു വിഷമവും ഉണ്ടായിരുന്നില്ല. ഇതിന് പുറമേ പ്രതിയായ ഭാര്യ ജയമോൾക്ക് മാനസിക വിഭ്രാന്തി ഉണ്ട് എന്നുകൂടി പിതാവ് പൊലീസിൽ മൊഴി നൽകിയതും എല്ലാം കൂട്ടി വായിക്കുമ്പോൾ കൊലയ്ക്ക് പിന്നിൽ മൂവരുടെയും പങ്ക് വ്യക്തമാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.
ജയമോളുടെ സഹോദരങ്ങളുടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനും ശ്രമം ഉള്ളതായും ആരോപണമുണ്ട്. വലിയ സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണ് ജയമോളുടേത്. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കപ്പെടുമെന്ന ഉറച്ച വിശ്വാസം നാട്ടുകാർക്കുണ്ട്. കൂടുതൽ പേരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ശ്രമം. കുട്ടിയെ കൊന്ന ശേഷം ദൃശ്യം സിനിമയിലേതിന് സമാനമായി തെളിവ് നശീകരണമാണ് നടന്നത്. കൊലപാതകം മറയ്ക്കാനായി കുട്ടിയെ കാണാതായെന്ന് പ്രചരിപ്പിച്ചു. ഇതെല്ലാം ഒരാളുടെ മാത്രം ബുദ്ധിയല്ല. ഈ സാഹചര്യത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.
തെളിവെടുപ്പിനിടെ മകന്റെ കഴുത്തിൽ ഷാൾ കുരുക്കി കൊന്ന രീതി പൊലീസിനു മുന്നിൽ അതേപടി ജയമോൾ കാട്ടിക്കൊടുത്തു. നിലത്തു വീണ മകൻ മരിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷം അടുത്ത വീട്ടിൽ നിന്നും മണ്ണെണ്ണ വാങ്ങിക്കൊണ്ടു വന്നാണ് മൃതദേഹം കത്തിച്ചത്. പച്ചില കത്തിക്കാനാണ് മണ്ണെണ്ണ എന്നാണ് ജയമോൾ അടുത്ത വീട്ടുകാരോട് പറഞ്ഞത്. മരണം ഉറപ്പിച്ചിട്ടും എന്തിനാണ് മൃതദേഹം കത്തിച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് 'മൃതദേഹത്തിന്റെ ഭാരം കുറയ്ക്കാനാണെന്നും അല്ലെങ്കിൽ മതിൽ ചാടി വീട്ടിന് അൽപ്പം അകലെയുള്ള പറമ്പു വരെ എത്തിക്കാൻ ഒറ്റയ്ക്ക് കഴിയില്ല.' എന്നുമാണ് അവർ മറുപടി നൽകിയത്. ഇതെല്ലാം പഠിപ്പിച്ച് പറയിച്ച മൊഴി പോലെയാണ് പൊലീസിന് തോന്നുന്നത്. മൃതദേഹം കത്തിച്ചശേഷം പറമ്പിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ശരീരഭാഗങ്ങൾ വേർപെട്ടിരുന്നു. മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം ഭർത്താവ് എത്തും മുൻപേ കുളിച്ച് വസ്ത്രം മാറിയെന്നും ജയമോൾ പറയുന്നു.
മകനെ കാണാതായെന്ന പരാതിയിയെ തുടർന്ന് എത്തിയ പൊലീസുകാർക്കു മുന്നിൽ ജയമോൾ കാഴ്ചവെച്ച അമിതാഭിനയവും കേസിൽ വഴിത്തിരിവാകുകയായിരുന്നു. പൊലീസുകാർ ചൊവ്വാഴ്ച പലതവണ വീട്ടിൽ ചെന്നപ്പോഴും കടുത്ത ദുഃഖത്തോടെയായിരുന്നു ജയമോളുടെ സംസാരം. മകനെ കാണാതായതിൽപ്പിന്നെ ആഹാരം കഴിച്ചിട്ടില്ലെന്നു പറഞ്ഞപ്പോൾ പൊലീസുകാർ സാന്ത്വനിപ്പിച്ചു. പിറ്റേന്ന് ജയമോളുടെ കൈയിലെ തീപ്പൊള്ളൽ ശ്രദ്ധയിൽപ്പെട്ട സർക്കിൾ ഇൻസ്പെക്ടർ കാര്യം തിരക്കിയപ്പോൾ നൽകിയ മൊഴിയാണ് അവരെ കുടുക്കിയത്. റോസാച്ചെടിയുടെ മുള്ള് കൊണ്ടതാണെന്നാണ് സി.ഐയോടു പറഞ്ഞത്.
വെകിട്ട് എസ്.ഐ. അന്വേഷിച്ചപ്പോൾ, അടുപ്പ് കത്തിച്ചപ്പോൾ പൊള്ളിയതാണെന്നായിരുന്നു മറുപടി. പാചകത്തിന് ഗ്യാസ് അടുപ്പില്ലേയെന്നുള്ള ചോദ്യത്തിനു മുമ്പിൽ ജയമോൾ പതറി. സംശയം തോന്നിയ പൊലീസ് വീടും പരിസരവും പരിശോധിച്ചു. വീടിനു പിന്നിൽ മതിലിനോടു ചേർന്ന് തീയിട്ടതിന്റെ സൂചന ലഭിച്ചു. കരിയില കത്തിച്ചതാണെന്നായിരുന്നു ജയമോളുടെ മറുപടി. അതിനടുത്തുനിന്ന് ജിത്തുവിന്റെ ഒരു ചെരുപ്പു കണ്ടെത്തി. പൊലീസുകാർ മതിൽ ചാടിക്കടന്ന് അടുത്ത പുരയിടത്തിൽ തെരഞ്ഞപ്പോൾ രണ്ടാമത്തെ ചെരുപ്പും കിട്ടി. നടവഴിയിലൂടെ ആളൊഴിഞ്ഞ പറമ്പിലെത്തിയപ്പോൾ ഇടിഞ്ഞുപൊളിഞ്ഞ വീടിനു സമീപം കാക്കകൾ വട്ടമിട്ടു പറക്കുന്നതു കണ്ടു. തുടർന്നു നടത്തിയ തെരച്ചിലിൽ കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ജിത്തുവിന്റെ മൃതദേഹം കണ്ടെത്തുകയും തിരിച്ചു വീട്ടിലെത്തി ചോദ്യംചെയ്തപ്പോൾ ജയമോൾ എല്ലാം തുറന്നുപറയുകയുമായിരുന്നു.
മകനെ കൊന്നതിൽ ദുഃഖമില്ലെന്നും ചോദ്യം ചെയ്യലിൽ ജയമ്മ പറഞ്ഞു. ഭർത്താവിന്റെ ബന്ധുക്കളുമായുള്ള സ്വത്തുതർക്കമാണ് മകനെ കൊല്ലാൻ കാരണമായതെന്ന ജയമോളുടെ മൊഴി പൊലീസ് ഗൗരവത്തിൽ എടുത്തിട്ടില്ല. ഇത് ജയമോളുടെ ഭർത്താവിന്റെ കുടുംബം തള്ളിക്കളയുകയാണ്. അത്തരത്തിലൊരു പ്രശ്നവും ഇല്ലെന്ന് അവർ പറയുന്നു. ഇതെല്ലാം സംഭവത്തിലെ ദുരൂഹത കൂട്ടുന്നു. അറസ്റ്റിലായ ജയമോൾക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോബിന്റെ മൊഴിയും സംശയ നിഴലിലാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍