ജിഷയുടെ അമ്മയ്ക്കും സഹോദരിക്കുമിടയിൽനിന്നു പരിക്കേറ്റതു മിച്ചം; ദീപയിൽ കസേര കൊണ്ട് തല്ലുകിട്ടിയെന്ന് പൊലീസുകാരി പറഞ്ഞിട്ടും നടപടിയില്ല; കേസെടുക്കാൻ ആവശ്യപ്പെട്ടില്ലെന്ന മുടന്തൻ ന്യായവുമായി ഉന്നത ഉദ്യോഗസ്ഥർ; ജോലി പോകാതിരിക്കാൻ പരാതി പോലും വിശദീകരിക്കാൻ തയാറാവാതെ വനിതാ പൊലീസുകാരിയും
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: കൊല്ലപ്പെട്ട ജിഷയുടെ വീട്ടിൽ അമ്മ രാജേശ്വരിയുടെ സംരക്ഷണച്ചുമതലയിലായിരുന്ന വനിതാ കോൺസ്റ്റബിളിന് ആക്രമണത്തിൽ പരിക്കേറ്റ സംഭവം ഉന്നതാധികൃതർ നിസാരവൽക്കരിച്ചതിൽ സഹപ്രവർത്തകരിൽ പരക്കെ അമർഷം. ജിഷയുടെ സഹോദരി ദീപ വാക്കേറ്റത്തെത്തുടർന്ന് അമ്മയെ ആക്രമിക്കുന്നത് തടയുന്നതിനിടെ തനിക്ക് പരിക്കേറ്റെന്നാണ് വനിതാ കോൺസ്റ്റബിൾ മേലുദ്യോഗസ്ഥർക്ക് നൽകിയ വിവരം. സംഭവം സംബന്ധിച്ച് ഇവർ ആലുവ റൂറൽ എസ് പി ക്ക് കഴിഞ്ഞ ദിവസം വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഈ റിപ്പോർട്ട് പ്രകാരം എസ് പി ക്ക് സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി ദീപയ്ക്കെതിരെ നടപടി സ്വീകരിക്കാമെന്നിരിക്കെ, പരിക്കേറ്റ പൊലീസുകാരി കേസെടുക്കാൻ ആവശ്യപ്പെട്ടില്ലെന്ന മുടന്തൻ ന്യായം നിരത്തി ഉന്നതാധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്നാണ് സേനക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആരോപണം. കേസെടുത്താൽ ദീപയുടെ സർക്കാർ ജോലി നഷ്ടപ്പെടുമെന്നും ഇത് മാദ്ധ്യമങ്ങൾ വലിയ വാർത്തയാക്കുമെന്നും അത് ജോലിയെ ബാധിക്കുമെന്നും മറ്റുമുള്ള ഉന്നതാധികൃതരുടെ വെളിപ്പെടുത്തൽ മൂലം ആകെ ഭയപ്പാടിലായ പൊലീസുകാരി മാദ്ധ്യമങ്ങൾക്കുമുന്നിലെത്തി തന്റെ നിലപാട് വിശദീകരിക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല.
രാജേശ്വരിയുടെയും ദീപയുടെയും പെരുമാറ്റത്തെക്കുറിച്ച് മുമ്പ് പരാതിപറഞ്ഞ വനിതാ പൊലീസുകാരുടെ ദുരനുഭവവും കേസ് നടപടികളോടുള്ള പൊലീസുകാരിയുടെ താൽപര്യക്കുറവിന് കാരണമായി. തനിക്ക് ദീപയുടെ ആക്രമണത്തിൽ പരിക്കേറ്റെന്ന് വനിതാ കോൺസ്റ്റബിൾ ഇന്നലെ മറുനാടനോട് സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉന്നത അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെയാണ് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ജോലി ചെയതുവരുന്ന ഇവർ മറുനാടനുമായി സംസാരിക്കാൻ തയ്യാറായത്. ദീപയും അമ്മ രാജേശ്വരിയുമായി മിക്ക സമയങ്ങളിലും വഴക്കാണ്.
ഇതിനിടയിൽ കേട്ടാലറയ്ക്കുന്ന അസഭ്യങ്ങൾ പറയുന്നതും പതിവാണ്.സംഭവദിവസം ഇവർ തമ്മിൽ വാക്കേറ്റം മുത്തതോടെയാണ് ഇരുവരെയും തണുപ്പിക്കാൻ പ്രശ്നത്തിൽ ഇടപെട്ടത്. ഇതിനിടയിൽ ദേഷ്യം മുത്ത് സമീപത്തു കിടന്നിരുന്ന കസേര കൊണ്ട് ദീപ രാജേശ്വരിയെ ആക്രമിക്കാൻ തുനിഞ്ഞെന്നും ഇത് തടയുന്നതിനിടെ തനിക്ക് പരിക്കേറ്റെന്നുമാണ് വനിതാ കോൺസ്റ്റബിളിന്റെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് നടുവിന് പരിക്കേറ്റ ഇവർ ഏതാനും ദിവസം ആശുപത്രിയിൽ ചികത്സയിലുമായിരുന്നു.
അമ്മയും മകളും തമ്മിലുള്ള വാക്കേറ്റത്തിനപ്പുറം വീട്ടിൽ ഒന്നും സംഭവച്ചിട്ടില്ലന്നും സാമ്പത്തീക പ്രശ്നങ്ങളെചൊല്ലി താനും അമ്മയുമായി തർക്കമുണ്ടായെന്നും അമ്മയെ താൻ കസേരയെടുത്തെറിഞ്ഞെന്നും അടിക്കാൻച്ചെന്നെന്നും മറ്റമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ നേരത്തെ പ്രതികരിച്ചിരുന്നു. അമ്മയും താനുമായി കയർത്തുസംസാരിച്ചപ്പോൾ തങ്ങൾക്കിടയിലേക്കെത്തിയ പൊലീസുകാരി സമീപം കിടന്നിരുന്ന കസേരയിൽ തട്ടിവീഴുകയായിരുന്നെന്നും തനിക്ക് കാര്യമായി ഒന്നും പറ്റിയില്ലെന്നാണ് ഇതിന് ശേഷം പൊലീസുകാരി തന്നോട് പറഞ്ഞതെന്നും ദീപ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രശ്നത്തിൽ ഇടപെട്ട പൊലീസുകാരി മറുനാടനോട് കാര്യങ്ങൾ വിശദീകരിച്ചത്. ഇതോടെ ദീപയ്ക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. എന്നാൽ നടപടിയെടുത്താൽ എന്തെങ്കിലും പ്രശ്നങ്ങളോ വിവാദങ്ങളോ ഉണ്ടാകുമോ എന്ന ഭയം പൊലീസിനുണ്ട്. അതുകൊണ്ടാണ് കേസ് പോലും എടുക്കാത്തത്. ആനുകൂല്യങ്ങളെ ചൊല്ലി രാജേശ്വരിയും ദീപയും തമ്മിൽ നേരത്തേയും തർക്കങ്ങൾ നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. ദീപയ്ക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തപ്പോൾ ആ ജോലി തനിക്ക് വേണമെന്ന വാശിയിലായിരുന്നു രാജേശ്വരി. തനിക്ക് ജോലി കിട്ടിയില്ലെങ്കിൽ ദീപയ്ക്കും ജോലി വേണ്ടെന്നായിരുന്നു അന്ന് രാജേശ്വരിയുടെ നിലപാട്. ജിഷ കൊല്ലപ്പെട്ടതിനെ തുടർന്ന് ദീപയ്ക്ക് ജോലിയും വീടും പത്ത് ലക്ഷം രൂപയും അമ്മയ്ക്ക് 5000 രൂപ പെൻഷനും സർക്കാർ നൽകിയിരുന്നു.
ജിഷയുടെ പേരിലുള്ള ആനൂകൂല്ല്യങ്ങൾ ദീപയ്ക്ക് നൽകരുതെന്നും ഉദ്യോഗസ്ഥരോട് രാജേശ്വരി പറഞ്ഞിരുന്നു. രാജേശ്വരിക്ക് ലഭിച്ച തുകയുടെ അവകാശത്തെ ചൊല്ലി, പിതാവ് പാപ്പുവും കോടതിയെ സമീപിച്ചു. സർക്കാരിൽ നിന്ന് ലഭിച്ച തുകയ്ക്ക് പുറമേ, നിരവധി വ്യക്തികളും സംഘടനകളും സിനിമ താരങ്ങളും ഇവരെ നേരിട്ടെത്തി സാമ്പത്തിക സഹായം ചെയ്തിരുന്നു. പട്ടികജാതിക്കാരനായ തന്റെ മേൽവിലാസത്തിൽ ലഭിക്കുന്ന പണം രാജേശ്വരിയും ദീപയും ആർഭാട ജീവിതത്തിനായി ഉപയോഗിക്കുന്നുവെന്നും പാപ്പു നേരത്തെ പറഞ്ഞിരുന്നു.
Stories you may Like
- കള്ളനോട്ട് കേസ് പ്രതി ജിഷ മാവേലിക്കര സബ് ജയിലിൽ ഹാപ്പി
- വിവാഹത്തിന് യുകെയിൽ നിന്നെത്തിയ മലയാളി ഡോക്ടർ അഴിക്കുള്ളിൽ
- ഡോ ലക്ഷ്മി നായരേയും അമ്മ രാജശ്രീയേയും കുടുക്കിയത് ആഴ്ചകൾ നീണ്ട നിരീക്ഷണം
- വനിതാ സെല്ലിൽ അഴിയെണ്ണുന്ന മാഞ്ചെസ്റ്ററിലെ ഡോക്ടറുടെ ജോലിയും നഷ്ടമായേക്കും
- ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നിവയിലെ വധശിക്ഷ പുനഃപരിശോധിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍