ഘാതകൻ ചെരുപ്പ് ഊരിയിടില്ലെന്ന നിഗമനത്തിൽ സെൻകുമാറിന്റെ പൊലീസ് തള്ളിക്കളഞ്ഞ തെളിവ് ബെഹ്റയുടെ പൊലീസിന് മൂലക്കല്ലായി; കനാലിൽ ഇറങ്ങാൻ ഊരിയിട്ടതെന്ന തോന്നൽ ഉണ്ടായത് ബഹ്റയുടെ കൂർമ്മ ബുദ്ധിക്ക്; ഡിജിപിയെ മാറ്റിയതിന് വിമർശനം ഏറ്റ പിണറായിക്ക് ഇനി ധൈര്യമായി പൊലീസിനെ ഭരിക്കാം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എത്ര ആസൂത്രിതമായി കുറ്റകൃത്യം നടത്തിയാലും പ്രതിയിലേക്ക് എത്താനുള്ള ഒരു തെളിവ് അവശേഷിക്കും. അതാണ് പൊതു നിയമം. ഇത് കണ്ടെത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന കടമ്പയും. ജിഷാ വധക്കേസ് അന്വേഷണം എങ്ങുമെത്താതെ നീണ്ടതും ഇതുകൊണ്ട് മാത്രമാണ്. യഥാർത്ഥ തെളിവ് കണ്ടെത്താൻ പൊലീസിനായില്ല. പല്ലിലെ വിടവും വിരലടയാളവും എല്ലാമായി അന്വേഷണ സംഘം കുറേ കാലം നടന്നു. പെരുമ്പാവൂരെ എല്ലാവരുടേയും വിരൽ അടയാള പരിശോന പോലുള്ളവ നടത്തി പരിഹാസരുമായി. എന്നാൽ കൈയിലുണ്ടായിരുന്ന യഥാർത്ഥ തെളിവ് ആരും കാര്യമായെടുത്തില്ല. ഇവിടെയാണ് പുതിയ അന്വേഷണ സംഘത്തിന് വഴികാട്ടിയായി ഡിജിപി ലോക്നാഥ് ബെഹ്റയെത്തി.
ഡിജിപിയായി ചുമതലേറ്റെടുത്ത ശേഷം പെരുമ്പാവൂരിലെത്തിയ ലോക്നാഥ് ബെഹ്റ ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ചിരുന്നു. ആരേയും അറിയിക്കാതെ ഒറ്റക്കെത്തിയായിരുന്നു പരിശോധന. വീടും പരിസരവും അരിച്ചു പറക്കി. എല്ലാം ക്യാമറയിൽ പകർത്തി. പരിസരത്തിന്റെ പ്രത്യേക സ്വഭാവം മനസ്സിലാക്കി തെളിവുകൾ വിശകലനം ചെയ്യുകയായിരുന്നു ലോക്നാഥ് ബെഹ്റ ചെയ്തത്. സിബിഐയിലെ പ്രവർത്തന പരിചയം മുതലാക്കി നിർണ്ണായകമായ തെളിവ് ചെരുപ്പാണെന്ന് ഡിജിപി തിരിച്ചറിഞ്ഞു. ജിഷ കൊല്ലപ്പെട്ടത് വിവാദമാകുന്നത് ഏതാണ്ട് എട്ട് ദിവസം കഴിഞ്ഞാണ്. അതിന് ശേഷമായിരുന്നു പരിസരവും മറ്റും പൊലീസ് അരിച്ചു പറക്കിയത്. രണ്ട് ദിവസത്തെ പരിശോധനയ്ക്ക് ശേഷമാണ് കറുത്ത ഒരു ജോഡി ചെരുപ്പ് പൊലീസിന് കിട്ടിയത്. എന്നാൽ ചെരുപ്പിനെ ഗൗരവത്തോടെ കാണാൻ അദ്യ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
രണ്ട് ചെരുപ്പുകൾ കിട്ടിയതാണ് ഇതിന് കാരണം. ചെരുപ്പ് മനപ്പൂർവ്വം അഴിച്ചു വച്ചതാണെന്ന് ഇതിലൂടെ മനസ്സിലായി. ഓട്ടത്തിനിടയിൽ നഷ്ടപ്പെതാണെങ്കിൽ രണ്ട് ചെരുപ്പും ഒരിടത്ത് കാണില്ലായിരുന്നു. എന്നതായിരുന്നു ന്യായം. അതുകൊണ്ട് തന്നെ അന്വേഷണത്തെ വഴിതിരിച്ചു വിടാൻ ആരോ കൊണ്ടിട്ടതാണെന്ന വാദമുയർത്തി. ഈ ചെരുപ്പിനെ ആരും ഗൗനിച്ചില്ല. എന്നാൽ ലോക്നാഥ് ബെഹ്റയാണ് കാരണം കണ്ടെത്തിയത്. ചെരുപ്പ് മനപ്പൂർവ്വം കൊലയാളി തന്നെയാണ് അഴിച്ചു വച്ചതെന്ന് ബെഹ്റ കണ്ടെത്തി. കൊലയ്ക്ക് ശേഷം കനാലിലൂടെയാണ് പ്രതി രക്ഷപ്പെടതെന്നായിരുന്നു പൊലീസ് നിഗമനം. അത് തന്നെയാണ് ബെഹ്റയും നിരീക്ഷണ വിധേയമാക്കിയത്. കനാൽ വഴി രക്ഷപ്പടുമ്പോൾ ചെരുപ്പ് തടസ്സമായി മാറും. അതുകാരണം പ്രതി തന്നെയാകും ചെരുപ്പ് മനപ്പൂർവ്വം അഴിച്ചു വച്ചതെന്ന് ബെഹ്റ വിലയിരുത്തി.
ഈ നിരീക്ഷണം അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറി. ചെരുപ്പിൽ പിടിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് കറുത്ത ചെരുപ്പിന്റെ ഉറവിടം തേടി പൊലീസെത്തുന്നത്. ഇതോടെ രേഖാ ചിത്രവും മറ്റുമെത്തി. ഇതോടെ കടയുടമ എല്ലാം ഓർത്തെടുത്തു. ബ്യൂട്ടീഷന്റെ വെളിപ്പെടുത്തിലൂടെ ജിഷയും കൊലയാളിയും തമ്മിലെ ബന്ധവും ഉറപ്പിച്ചു. ഫോൺ കോളുകളുടെ പരിശോധനയും നിർണ്ണായകമായി. എങ്കിലും യഥാർത്ഥ ഹീറോയായത് ചെരുപ്പ് തന്നെയാണ്. ഈ തിരിച്ചറിവിൽ ബെഹ്റയെത്തിയപ്പോൾ ചെരുപ്പ് വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ നിന്ന് ജിഷയുടെ രക്ത കോശവും കണ്ടെത്തി. ഇതോടെ ഈ ചെരുപ്പ് കൊലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു.
ഡിജിപിയായിരിക്കെ ടിപി സെൻകുമാർ നിയോഗിച്ച പൊലീസാണ് ചെരുപ്പ് കണ്ടെത്തിയത്. എന്നാൽ അവർക്ക് അത് വെറുമൊരു ചെരുപ്പായിരുന്നു. അതിന് തെളിവാണ് ചെരുപ്പ് ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ് അയയ്ക്കാത്തത്. ബെഹ്റ എത്തിയപ്പോൾ ചെരുപ്പിന്റെ പ്രസക്തി പൊലീസ് തിരിച്ചറിഞ്ഞു. ഫോറൻസിക് പരിശോധന നടക്കുകയും ചെയ്തു. സംഭവ സ്ഥലം പരിശോധിക്കാൻ ബെഹ്റ എത്തിയപ്പോൾ തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണം മാജിക്കല്ലെന്ന്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന തരത്തിൽ ബെഹ്റ അന്വേഷണ സംഘത്തിന് വഴികാട്ടിയുമായി.
സെൻകുമാറിന്റെ കാലത്ത് ഊർജ്ജിതമായ അന്വേഷണം നടത്തി. തെളിവുകൾ പലതും വിശകലനം ചെയ്തു. മൊഴികളും കിട്ടി. കൊലയാളിയെ കണ്ടുവെന്ന സാക്ഷി മൊഴികളും ഇതിൽ ഉണ്ടായിരുന്നു. എന്നാൽ രേഖാ ചിത്രം പോലും തയ്യാറാക്കിയില്ല. പ്രതിയുടെ വ്യക്തമായ രേഖാ ചിത്രം പുറത്തുവന്നത് പോലും എഡിജിപി സന്ധ്യയ്ക്ക് അന്വേഷണം കിട്ടയതിന് ശേഷമാണ്. ദക്ഷിണമേഖലാ എഡിജിപിയായി സന്ധ്യയെ നിയമിച്ച് കേസ് അന്വേഷണം ഏൽപ്പിക്കാൻ മുഖ്യമന്ത്രി എടുത്ത തീരുമാനം പോലും സെൻകുമാർ അംഗീകരിച്ചില്ല. ഇതിന് തുടർന്നാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത്.
ബെഹ്റ-സന്ധ്യ കൂട്ടുകെട്ട് എത്തിയതോടെ എല്ലാം വേഗത്തിലായി. സിബിഐ മോഡലിൽ രേഖാ ചിത്രം തയ്യാറാക്കി. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കള്ളറിൽ തന്നെ രേഖാ ചിത്രം എത്തി. സോഷ്യൽ മീഡിയയുടെ സാഹയത്തോടെ അതിവേഗം പ്രചരിപ്പിച്ചു. ഇതോടെ അന്വേഷണത്തിന് പുതിയ വേഗമായി. മൊബൈൽ നമ്പറുകളുടെ വിശകലനം കൂടി പൂർത്തിയായതോടെ എല്ലാം ലക്ഷ്യത്തിലേക്ക് എത്തി. ബെഹ്റയും സന്ധ്യും ചേർന്ന് നടത്തിയ ഏകോപനം തന്നെയാണ് ഇതിന് കാരണം. ഇതോടെ അന്വേഷണ സംഘവും കർമ്മ നിരതമായി. കൃത്യമായ സാധ്യതകളിലേക്ക് കണ്ണും കാതുമെത്തി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കണ്ടെത്തിയ തെളിവാണ് നിർണ്ണായകമായതെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെടുന്നു. അത് ശരിയാണ്. എന്നാൽ ചെരുപ്പിന്റെ സാധ്യതകൾ കണ്ടെത്താൻ സെൻകുമാറിന്റെ പൊലീസിന് കഴിഞ്ഞില്ല. ഇവിടെയാണ് ബഹ്റ ശ്രദ്ധിക്കപ്പെടുന്നത്. ബെഹ്റയെ എന്തിന് സീനിയോറിട്ടി മറികടന്ന് ഡിജിപിയാക്കിയെന്നതിന് തെളിവാണ് പ്രതിയെ കണ്ടെത്തൽ. പൊലീസിന് അപമാനമായി ജിഷ വധക്കേസ് അന്വേഷണം മാറിയതു കൊണ്ട കൂടിയാണ് സ്ഥലമാറ്റമെന്ന് സെൻകുമാറിന് നൽകിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ആ വാദവും ഇനി നിലനിൽക്കും.
അതുകൊണ്ട് കൂടിയാണ് ജിഷാക്കേസിലെ പ്രതിയെ പിടിച്ച പൊലീസിനെ എല്ലാ അർത്ഥത്തിലും പിണറായി വിജയൻ അഭിനന്ദിക്കുന്നത്. ഇടത് സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലെ ആദ്യ പൊൻതൂവലാണ് ജിഷക്കേസ് അന്വേഷണം. ഡേവിഡ് കോൾമാൻ ഹെഡ്ലിയെന്ന അന്താരാഷ്ട്ര ഭീകരനെ ചോദ്യം ചെയ്ത് വിലയിരത്തലുകൾ നടത്തിയ ബെഹ്റയെന്ന അന്വേഷകന്റെ മികവ് തന്നെയാണ് ഇതിന് സാഹചര്യമൊരുക്കിയതും.
Stories you may Like
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച് അപകടം
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- കമൽനാഥ് അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍