ബലാത്സംഗം തെളിയിച്ചാലും കൊലപാതകം തെളിയിക്കാൻ സാധ്യത കുറവ്; ഏഴ് മുതൽ 12 വർഷം വരെ തടവുമായി അമീറുൾ മടങ്ങുമോ? കുറ്റപത്രത്തിൽ സൗമ്യയുടെ അതേവിധി തന്നെ ജിഷയ്ക്കുമെന്ന സൂചനകൾ ഏറെ; ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷന്റെ ആത്മവിശ്വാസം ഈ പത്ത് കണ്ടെത്തലുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സൗമ്യ വധക്കേസിന്റെ അവസ്ഥ തന്നെയാണോ കേരളത്തെ പിടിച്ചുകുലുക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിലും ഉണ്ടാകുക? കേരളാ പൊലീസിലെ ഉദാസീനമായ അന്വേഷണമാണ് ജിഷ കേസിലെന്ന ആരോപണങ്ങൾ കൂടിയാകുമ്പോൾ ആർക്കും പ്രതി അമീറുൾ ഇസ്ലാം ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്ല. ബലാത്സംഗം തെളിയിച്ചാൽ തന്നെയും കൊലപാതകം തെളിയിക്കപ്പെടില്ലെന്ന നിഗമനമാണ് പൊതു നിയമവൃത്തങ്ങളിൽ പോലും നിലനിൽക്കുന്നത്. സൗമ്യ വധക്കേസിലെ കോടതിവിധിയും മറ്റും ചൂടേറിയ ചർച്ചയാവുന്ന അവസരത്തിലാണ് ജിഷ കൊലപാതകത്തിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്.
ലൈംഗികവൈകൃതത്തിനടിമയായ അമീർ ബലാത്സംഗശ്രമത്തിനിടയിൽ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കൊലപാതകം, മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ശനിയാഴ്ച രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജഡ്ജി അവധിയായതിനാൽ പരിശോധന പൂർത്തിയായിട്ടില്ല. ചൊവ്വാഴ്ച്ചയാണ് കുറ്റപത്രം വീണ്ടും പരിശോധിക്കുക.
കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തലുകൾ:
* കൊലപാതകത്തിലെത്തിയത് അമിതമായ ലൈംഗികാസക്തി
* പ്രതിക്ക് ജിഷയോട് മുൻവൈരാഗ്യമില്ലായിരുന്നു
* വീടിനകത്തുവച്ച് കടന്നുപിടിച്ച് കീഴ്പ്പെടുത്തിയ അമീർ ശ്വാസംമുട്ടിച്ചശേഷം ജിഷയെ പലതവണ കുത്തി.
* ജനനേന്ദ്രിയത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത് പ്രതിയുടെ ലൈംഗികവൈകൃതത്തിനു തെളിവ്.
* കൊലപാതകത്തിനു ശേഷം അമീർ ജിഷയുടെ വീടിനു സമീപമുള്ള കനാലിലിറങ്ങി രക്ഷപ്പെട്ടു.
നിർണായകമായ 10 തെളിവുകൾ
1. കൊലപാതകം നടന്ന ദിവസം അമീറിനെ ജിഷയുടെ വീട്ടിൽവച്ച് കണ്ടെന്ന അയൽവാസിയുടെ മൊഴി
2. അമീർ സുഹൃത്തുമായി സംസാരിച്ചത്
3. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെളിപറ്റിയതിനാൽ ജിഷയുെട വീടിനു സമീപത്ത് അമീർ ഉപേക്ഷിച്ച ചെരിപ്പ്
4. ചെരിപ്പിൽനിന്നു കണ്ടെത്തിയ രക്തത്തുള്ളികളുടെ ജനിതകപരിേശാധനാഫലം
5. ചെരിപ്പ് വാങ്ങിയ കടയുടെ ഉടമയുടെ മൊഴി
6. ചെരിപ്പിൽ പറ്റിപ്പിടിച്ചിരുന്ന, വീടിന്റെ പിന്നിലെ മണൽ
7. കൊലപാതകത്തിനുശേഷം അസമിലേക്കു രക്ഷപ്പെടാനുപയോഗിച്ച തീവണ്ടിട്ടിക്കറ്റ്
8. അമീറിന്റെ രക്തസാമ്പിളുകൾ. ചെരിപ്പിലും വീടിന്റെ വാതിൽപ്പടിയിലും പറ്റിപ്പിടിച്ചിരുന്ന രക്തത്തുള്ളികൾ
9. ജിഷയുടെ ശരീരത്തിലെ കടിച്ച പാടുകളും നഖങ്ങളിൽനിന്നു കിട്ടിയ തൊലിയുടെ അവശിഷ്ടവും.
10. ജിഷയുടെ വസ്ത്രത്തിൽനിന്നു കിട്ടിയ ഉമിനീർ
കുറ്റപത്രത്തിൽ പഴുതുകൾ ഏറെ, ഉത്തരമില്ലാത്ത ചോദ്യങ്ങളും
പഴുതടച്ച കുറ്റപത്രമാണ് നൽകിയതെന്ന് പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കകൾ ഏറെയാണ്. കൊലപാതകത്തിന് ദൃക്സാക്ഷികളില്ലെന്നതാണ് പ്രധാന കാര്യം. കൊലപാതകസമയത്ത് അമീർ ധരിച്ച വസ്ത്രങ്ങൾ കണ്ടെടുക്കാനായിട്ടില്ല, മാത്രവുമല്ല ജിഷയുടെ വീട്ടിൽ കാണപ്പെട്ട മൂന്നാമന്റെ വിരലടയാളത്തെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല. അമീറിന്റെ സുഹൃത്ത് അനാറുളിന്റെ തിരോധാനവും വിനയാകും. അങ്ങനെയൊരാൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
ജിഷയുടെ മരണം നടന്ന ഏപ്രിൽ 28 നും പിറ്റേന്നും അന്വേഷണ നടപടികളിൽ തികഞ്ഞ അലംഭാവം പുലർത്തുക വഴി വിലപിടിച്ച പല തെളിവുകളും നഷ്ടമായി. മൃതദേഹം മാറ്റാതെ ഒരു ദിവസം വീട്ടിൽ തന്നെ കിടന്നു. ഇതുകാണാൻ ധാരാളം ആളുകൾ കയറിയിറങ്ങി. അതോടെ വിരലടയാള തെളിവുകൾ ദുർബലമായി. പിന്നീട് മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. ജിഷ കേസിലെ അന്വേഷണത്തെ സംബന്ധിച്ച് പൊലീസ് മാദ്ധ്യമങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ തയ്യാറായില്ല.
ജൂൺ 16 ന് പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷവും വിവരങ്ങൾ വിശദമാക്കാൻ പൊലീസ് മടിച്ചു. അതുകൊണ്ടുതന്നെ ജിഷയുടെ കേസിൽ നാട്ടുകാർക്കുണ്ടായ ചെറിയ സംശയങ്ങൾ വരെ ദുരൂഹമായി തുടർന്നു. ജിഷയുടെ പിതൃത്വം സംബന്ധിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി നടന്ന വാദപ്രതിവാദങ്ങളും അന്വേഷണത്തിൽ ജനങ്ങളുടെ സംശയത്തിന്റെ ആഴംകൂട്ടി.
പ്രതി അമീറുൾ ഇസ്ലാമുമായി ജിഷയ്ക്ക് മുൻപരിചയമുണ്ടായിരുന്നുവോ? കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ പ്രേരണയെന്ത് ? പ്രാഥമികാന്വേഷണത്തിൽ തെളിവുകൾ നഷ്ടപ്പെട്ടത് മനഃപൂർവമായ അലംഭാവം മൂലമാണോ....? തുടങ്ങിയ സംശയങ്ങളും ഇപ്പോഴും അവശേഷിക്കുന്നു. ജിഷയുടെ അമ്മ രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിൽ വിലപ്പെട്ട തെളിവുകൾ ലഭിക്കുമായിരുന്നുവെന്ന് കരുതുന്നവരും ധാരാളമുണ്ട്. ഏപ്രിൽ 28ന് ജിഷ കൊല്ലപ്പെട്ടു. പ്രതി അറസ്റ്റിലായത് ജൂൺ 16നാണ്. മൊബൈൽ േഫാൺ പോലും ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയിലേക്ക് പൊലീസ് എങ്ങനെ എത്തിച്ചേർന്നുവെന്നതിന്റെ ഉത്തരവും അത്ര വ്യക്തതയുള്ളതല്ല.
1500 പേജ്, 195 സാക്ഷിമൊഴികൾ, നാല് ഡിഎൻഎ പരിശോധാ ഫലങ്ങൾ
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാൽ പുറമ്പോക്കിലെ വീട്ടിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്തത് 1500 പേരെ. ശാസ്ത്രീയതെളിവുകളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ 1500ലേറെ പേജുണ്ട്. നാല് ഡി.എൻ.എ. പരിശോധനാഫലങ്ങൾക്കൊപ്പം 125 ശാസ്ത്രീയപരിശോധനാരേഖകളും 195 സാക്ഷിമൊഴികളും 70 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. 21 ലക്ഷം ഫോൺകോളുകളും 5000 പേരുടെ വിരലടയാളങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. പ്രതിയുടെ മുൻപല്ലുകൾക്കിടയിൽ വിടവുണ്ടെന്ന നിഗമനത്തിൽ പ്രദേശവാസികളായ പുരുഷന്മാരെ പച്ചമാങ്ങ കടിപ്പിച്ചും പൊലീസ് തെളിവെടുക്കാൻ ശ്രമിച്ചിരുന്നു.
കുളിക്കടവിലെ തർക്കം കെട്ടുകഥ, ജിഷയുടെ പെൻകാമറയിൽ ചിത്രങ്ങളുമില്ല
കേസ് അന്വേഷണത്തിന്റെ വേളയിൽ പൊലീസ് കേന്ദ്രങ്ങളിൽ നിന്നു തന്നെ നിരവധി കഥകളാണ് പുറത്തുവന്നത്. കുടിക്കളടവിലെ തർക്കവും അനാറുൽ ഇസ്ലാമുമൊക്കെ ഇതിലെ കഥാപാത്രങ്ങളായി. എന്നാൽ, ഇപ്പോൾ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയപ്പോൾ മലക്കം മറിയുന്ന കാഴ്ച്ചയാണ് ഉണ്ടായത്. കുറ്റപത്രം കുറ്റമറ്റതെന്ന് അവകാശപ്പെട്ട ആലുവ റൂറൽ എസ്പി: പി.എൻ. ഉണ്ണിരാജൻ വിചാരണ ഘട്ടം പൊലീസിന് വെല്ലുവിളിയാണെന്നുംപറഞ്ഞു. സാക്ഷികളെ കോടതിയിലെത്തിക്കാനും കൃത്യമായ മൊഴി ഉറപ്പിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന്റെ വിശദാംശങ്ങൾ എസ്പി പത്രസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തു. ജിഷയുടെ ഉള്ളിലെത്തിയ മദ്യം പ്രതി അമീർ ഉൾ ഇസ്ലാം കുടിപ്പിച്ചതാണ്. കൊലനടന്ന ദിവസം ജിഷ വീട്ടിൽനിന്നു അകലെ പോയിട്ടില്ല. മാനഭംഗത്തിനുശേഷം സ്വകാര്യഭാഗങ്ങളിൽ പ്രതി പരുക്കേൽപ്പിക്കുകയും ചെയ്തു. കുളിക്കടവിലുണ്ടായി എന്നു പറയുന്ന തർക്കവും പ്രതിയുടെ പല്ലുകൾക്കിടയിൽ വിടവെന്നതും കെട്ടുകഥയാണ്. ജിഷയുടെ പെൻകാമറയിൽ ചിത്രങ്ങളില്ല. ഇതാണ് ആരെയും വീട്ടിൽ കയറ്റാൻ പറ്റാത്തതെന്ന് ജിഷ പറഞ്ഞിട്ടുമില്ല. അനാറുൽ ഇസലാം എന്ന സുഹൃത്തും അമീറിനില്ല.
കഴിഞ്ഞ ഏപ്രിൽ 28ന് പെരുമ്പാവൂർ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാൽ ബണ്ടിനോടു ചേർന്ന അടച്ചുറപ്പില്ലാത്ത വീട്ടിൽ വച്ചാണു ജിഷ കൊല്ലപ്പെട്ടത്. ഡൽഹിയിൽ നിർഭയയുടേതിനു സമാനമായി മാനഭംഗത്തിനുശേഷം ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം. പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തിനെയും വിവാദച്ചുഴിയിൽ നിർത്തിയ സംഭവങ്ങൾക്കൊടുവിലാണ് അസം സ്വദേശിയായ പ്രതി അമീറുൽ ഇസ്ലാം പിടിയിലായത്. കുറുപ്പംപടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Stories you may Like
- പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിന്റെ കുറ്റപത്രം മടക്കി കോടതി
- ഡോ. വന്ദന ദാസ് കൊലപാതകം കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്
- സതീഷ് കുമാറും അരവിന്ദാക്ഷനും മുഖ്യ പ്രതികൾ; നിർണ്ണായക നീക്കവുമായി ഇഡി
- പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ജില്ലാ കോടതിയും
- ആറു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയത് അച്ഛനും അമ്മയും മകളും ചേർന്നുള്ള ഗൂഢാലോചന
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്